മാരണം ഫലിക്കുമെന്ന വിശ്വാസവുമായി ബന്ധപ്പെട്ട് മുജാഹിദ് നേതൃത്വത്തിന്റെ സർക്കുലർ; ഐക്യപ്പെട്ട മുജാഹിദ് സംഘടനയ്ക്കുള്ളിൽ ഏകദൈവ, ബഹുദൈവ ആരാധനകളെ ചൊല്ലി വീണ്ടും കലാപക്കൊടി; ഐക്യം ശിർക്കിലേക്കെന്നും അന്ധവിശ്വാസം മാർക്കറ്റു ചെയ്യുന്നുവെന്നും വിമർശിച്ച് പ്രവർത്തകരും; ഔദ്യോഗിക വിഭാഗവും മടവൂർ വിഭാഗവും വീണ്ടും പോരിലേക്ക്
എം പി റാഫി
കോഴിക്കോട്: 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിൽ മുജാഹിദ് നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചതോടെ ഐക്യപ്പെട്ട മുജാഹിദ് സംഘടനക്കുള്ളിൽ വീണ്ടും കലാപക്കൊടി ഉയർന്നിരിക്കുകയാണ്. നേരത്തേ ഔദ്യോഗിക (കെ.എൻ.എം) വിഭാഗം, മടവൂർ (കെ.എൻ.എം, മർക്കസുദ്ദഅവ) വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ചു വന്ന ഇരുവിഭാഗങ്ങൾ 2016 ഡിസംബർ 20നാണ് കോഴിക്കോട് നടന്ന മഹാ സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏകദൈവവിശ്വാസം), ശിർക്ക് വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.
'സിഹ്റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.
പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവൃത്തിയാണ് സിഹ്റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹ്റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവൃത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം.
എന്നാൽ സിഹ്റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക വിഭാഗം വിശ്വസിച്ചുവരുന്നത്. മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്.
അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, അതു കൊണ്ട് സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം.
നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്റ്' വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്ന് മുസ്ലിംങ്ങൾക്കുള്ളിലെ മറ്റു വിഭാഗങ്ങളും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് കഴിഞ്ഞദിവസം സിഹിറ് വിഷയത്തിൽ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.
സർക്കുലറിൽ വിഷയം സംബന്ധിച്ച് പറയുന്നതിങ്ങനെ: ' മാരണം, കൂടോത്രം, ആഭിചാരം എന്നീ അർത്ഥത്തിലുള്ള സിഹ്റ് മഹാപാപമാണ്. അത് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ഹറാമാണ്. ഈ അർത്ഥത്തിലുള്ള സിഹ്റ് ഒരു വസ്തുതയാണ്. ഇതിന് പ്രതിഫലനം ഉണ്ടാകാമെന്നതാണ് 'അഹ്ലുസ്സുന്ന'യുടെ ഭൂരിപക്ഷാഭിപ്രായം.
കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ സിഹ്റിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസം ശിർക്കാകുന്നു. എന്നാൽ കാര്യകാരണ ബന്ധം അവ്യക്തമായ വിധത്തിലുള്ള പ്രതിഫലനമുണ്ടാകാമെന്നത് ശിർക്കല്ല. എന്നാൽ ഇതൊരു പ്രബോധന വിഷയമാക്കാൻ പാടില്ല. സിഹ്റിന്റെ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും പ്രബോധന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലോ സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലോ ഇത്തരം അഭിപ്രായങ്ങൾ എഴുതിയോ പ്രസംഗിച്ചോ പ്രചരിപ്പിക്കുവാൻ പാടില്ല.'
മുജാഹിദ് വിഭാഗത്തിന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു)യുടെ സെക്രട്ടറി എം മുഹമ്മദ് മദനി, കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ജനറൽ സെക്രട്ടറി പിപി ഉണ്ണീൻ കുട്ടി മൗലവി എന്നിവരാണ് സംയുക്തമായി സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയമായ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് അല്ല എന്നത് തന്നെയാണ് പറയുന്നത്. എന്നാൽ സർക്കുലറിലുള്ളതിനപ്പുറം പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
മെയ് 23ന് ചേർന്ന കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതി യോഗ തീരുമാന പ്രകാരവും മെയ് 30ന് ചേർന്ന കെ.എൻ.എം സെക്രട്ടേറിയേറ്റ് യോഗ തീരുമാന പ്രകാരവുമാണ് പുതിയ സർക്കുലർ രൂപപ്പെടുത്തിയത്. കെ.എൻ.എം ശാഖ, മണ്ഡലം, ജില്ലാ ഘടകങ്ങൾക്ക് പുറമെ പോഷക സംഘടനകളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഗൾഫ് ഇസ്ലാഹി സെന്റർ എന്നീ ഘടകങ്ങൾക്കാണ് സർക്കുലർ അയച്ചിട്ടുള്ളത്. ഇരു വിഭാഗത്തിൽ നിന്നുമുള്ള അഞ്ച് വീതം ആളുകൾ അവതരിപ്പിച്ച പ്രബന്ധത്തിന്മേൽ നടത്തിയ ചർച്ചയെ തുടർന്നാണ് സർക്കുലർ രൂപപ്പെടുത്തിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
പ്രസംഗങ്ങളിലോ, എഴുത്തുകളിലോ, സോഷ്യൽ മീഡിയകളിലോ ഇതിന് വിരുദ്ധമായി പ്രചരിപ്പിക്കുവാൻ പാടില്ലെന്നും വിരുദ്ധമായി പ്രവർത്തിക്കുന്ന ഘടകങ്ങൾക്കും പ്രവർത്തകർക്കും പ്രബോധകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ സർക്കുലർ കീഴ്ഘടകങ്ങളിൽ എത്തിയതോടെ ചർച്ചയും പരസ്പര വാഗ്വോദങ്ങൾക്കും ചൂടു പിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇതിനോടകം ഔദ്യോഗിക വിഭാഗത്തിനെതിരേയും സർക്കുലറിനെതിരെയുമുള്ള പ്രചരണം ശക്തമാക്കിയിട്ടുണ്ട്. 'ഐക്യം ശിർക്കിലേക്ക്', 'അന്ധവിശ്വാസങ്ങൾക്ക് മാർക്കറ്റുണ്ടാക്കുകയാണ് സർക്കുലർ അയച്ചതിലൂടെ'..തുടങ്ങിയ ആക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.
അതിരൂക്ഷമായ ആശയ വ്യതിയാനം ഇരു വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്തെങ്കിലും മടവൂർ വിഭാഗത്തിലെ പ്രമുഖ നേതാക്കൾ ഔദ്യോഗിക വിഭാഗത്തോടൊപ്പം ചേർന്നതാണ് അണികളെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. 14 വർഷം അണികളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഈ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നത്. ഡോ.ഹുസൈൻ മടവൂരിന്റെ പേരിലാണ് മടവൂർ വിഭാഗം അറിയപ്പെടുന്നത്. എന്നാൽ ഹുസൈൻ മടവൂർ, എ.അസ്ഗറലി തുടങ്ങിയ നേതാക്കൾ തന്നെ തൗഹിദിൽ വെള്ളം ചേർത്തിരിക്കുകയാണെന്നാണ് അണികൾ തന്നെ ഉയർത്തുന്ന ആക്ഷേപം.
മുമ്പ് മടവൂർ വിഭാഗത്തോടൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാക്കൾ സിഹ്റ് ശിർക്കല്ല എന്ന ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടിനോട് പിന്തുണച്ചു കഴിഞ്ഞു. എന്നാൽ മടവൂർ വിഭാഗത്തിൽ തന്നെയുള്ള അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ, അലി മദനി മൊറയൂർ തുടങ്ങിയ നേതാക്കൾക്ക് പുതിയ സർക്കുലർ കടുത്ത അതൃപ്തി ഉള്ളതായും അറിയുന്നു. ഒരു മുസ്ലിം മാറ്റമില്ലാതെ അചഞ്ചലമായി തുടരേണ്ട കാര്യമായിരിക്കണം തൗഹീദ്, ശിർക്ക് വിഷയങ്ങളിലുള്ള നിലപാടുകൾ. എന്നാൽ ഈ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിനെതിരെയാണ് അണികളുടെ എതിർപ്പ് പ്രകടമാകുന്നത്.
1921ന് ശേഷം മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് മുതൽ ഈജിപ്ത്യൻ, സൗദി സലഫിസങ്ങളുടെ സമ്മിശ്ര രൂപമായിരുന്ന പിന്തുടർന്നിരുന്നത്. പിന്നീട് സൗദി സലഫിസത്തെ കേരള സലഫികൾ പിന്തുടരാൻ തുടങ്ങിയതോടെ ഇരു വിഭാഗങ്ങളായി ഇവിടെയും വേറിട്ടു നിൽക്കുകയായിരുന്നു. ഈജിപ്ത്യൻ സലഫിസം യുക്തിയിലും മോഡേണിസത്തിലും ഊന്നിയതായിരുന്നു.
അതുകൊണ്ട്തന്നെ സിഹ്റ് എന്ന ഒന്ന് ഇല്ലെന്നും അത് ഫലിക്കുകയില്ലെന്നും വിശ്വസിച്ചവരായിരുന്നു ആദ്യകാല കേരള സലഫികൾ. പിന്നീടാണ് സിഹ്റ്, ജിന്ന് തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ മുജാഹിദുകൾക്കിടയിൽ രൂപപ്പെടുകയും ഇതിനനുസരിച്ച് തൗഹീദിനെയും ശിർക്കിനെയും മാറ്റി കൊണ്ടിരിക്കുകയും ചെയ്തത്. ഒന്നായി പ്രവർത്തിച്ചിരുന്ന മുജാഹിദ് സംഘടനക്കുള്ളിൽ 2002ൽ ഉണ്ടായ പിളർപ്പിന് ശേഷം കേരളത്തിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുജാഹിദ് സംഘടനകൾ ഐക്യപ്പെടുകയായിരുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാക്കളിൽ ചിലരും ഇതിനായി മുൻകൈ എടുത്തിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഐക്യപ്പെടൽ ഏറെ അനിവാര്യതയോടെയാണ് ഏവരും നോക്കി കണ്ടത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയാദർശങ്ങളിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തിപ്പോരുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള യോജിപ്പ് മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ഏറെ വിമർശനത്തിനും ഇടയാക്കിയിരുന്നു. എങ്കിലും ഐക്യപ്പെടൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു.
ഐക്യപ്പെടലിനു പിന്നാലെ ഔദ്യോഗിക വിഭാഗത്തിന്റെ 2013 ഫെബ്രുവരി 3 ലക്കം വിചിന്തനം മാസികയിൽ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കല്ല എന്ന തരത്തിൽ ഇരു വിഭാഗത്തിൽ നിന്നുള്ള ഓരോ നേതാക്കളും സംയുക്തമായി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മടവൂർ വിഭാഗത്തിൽ നിന്ന് ഓർഗനൈസിങ് സെക്രട്ടറി എ അസ്ഗറലി, ഔദ്യോഗിക വിഭാഗത്തിൽ നിന്ന് അബ്ദുറഹിമാൻ സലഫി എന്നിവരുടേയാതിരുന്നു ഒരു വിശദീകരണം എന്ന തലക്കെട്ടിൽ ലേഖനം വന്നത്. ഇതോടെ ഐക്യപ്പെട്ട മുജാഹിദ് സംഘടനയെ തുടക്കത്തിലേ ആട്ടി ഉലച്ചു.
പിന്നീട് ഇതിന് മറുപടിയെന്നോണം മടവൂർ വിഭാഗത്തിന്റെ ശബാബ് മാസികയിൽ മറു ലേഖനവും പ്രസിദ്ധീകരിച്ചു. 1982ൽ മുജാഹിദ് സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന അൽമനാറിൽ പ്രസിദ്ധീകരിച്ച മൂസ വാണിമേലിന്റെ ലേഖനമാണ് പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മടവൂർ വിഭാഗം പ്രതികാരം ചെയ്തത്. എന്നാൽ ഹുസൈൻ മടവൂർ, അസ്ഗറലി തുടങ്ങിയ നേതാക്കൾ അപ്പോഴും മൗനം തുടർന്നു. ഇത് അണികളിൽ നിന്നുള്ള കടുത്ത ആക്ഷേപത്തിന് ഇടയാക്കി. ഇപ്പോൾ സിഹ്റ് വിഷയത്തിൽ അന്തിമ തീർപ്പു കൽപ്പിച്ചതോടെ സ്ഥാനമാനങ്ങൾക്ക് മുന്നിൽ തൗഹീദ് പണയപ്പെടുത്തിയെന്ന ആക്ഷേപമാണ് മടവൂർ വിഭാഗം നേതാക്കൾക്കെതിരെ അണികൾ ഉയർത്തുന്നത്.
വരും ദിവസങ്ങളിൽ മടവൂർ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളടക്കം ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. സർക്കുലറിന്മേൽ പരസ്യമായ വാഗ്വാദങ്ങളിലേക്ക് എത്തുന്ന മുറക്ക് നടപടിയെടുക്കുമെന്നാണ് ഔദ്യോഗിക വിഭാഗവും നൽകുന്ന മറുപടി. നടപടിയിലേക്ക് കടക്കുന്ന മുറക്ക് കൂടുതൽ പൊട്ടിത്തെറിക്കും അത് മറ്റൊരു പിളർപ്പിലേക്കും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം, ഐക്യപ്പെടാത്ത വിസ്ഡം ഗ്ലോബൽ ഇസ്ലാം അടക്കമുള്ള മുജാഹിദ് സംഘടനകൾ അവസരം മുതലെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്