ചോര വീണ തെരുവോരങ്ങൾ
ആദ്യത്തെ അടി മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു.
ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പൊട്ടി. ലാത്തിയുടെ ഒരു കഷണവും ചോരയിൽ മുങ്ങിയ കുറെ മുടിയിഴകളും കൂടി എന്റെ തോളിലേയ്ക്കു വീണു.
മണിയൻ പിള്ളയോടു തൊട്ടുരുമ്മിയാണ് ഞാനിരുന്നത്. അതിനടുത്തായി ആനിക്കാട്ടുകാരൻ നാരായണൻ കുഞ്ഞി, പിന്നെ അടൂപ്പറമ്പിൽ നിന്നും വന്ന കൊച്ചുമുഹമ്മദ്, പെരുമ്പിള്ളിച്ചിറയിലുള്ള നെല്ലിശ്ശേരി വീട്ടിലെ മുഹമ്മദ്, അടൂപ്പറമ്പിലെത്തി മെച്ചിക്കുളത്തു നിന്നും വിവാഹം ചെയ്ത് അവിടെ താമസമാക്കിയ ആളാണ്.
ഇരുപത്തെട്ടുപേരാണ് ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നത്. ലീഡർ മണിയൻ പിള്ളയാണ്.
70 ലെ ട്രാൻസ്പോർട്ട് സമരം 614 പേരെ പിരിച്ചു വിട്ടതിനെതിരെ സിപഐ(എം) ആഹ്വാനം ചെയ്ത പിക്കറ്റിങ്. ഞങ്ങളിരുന്നത് കെഎസ്ആർടിസിയുടെ മൂവാറ്റപുഴ ബസ് സ്റ്റാന്റിനു മുമ്പിലെ റോഡിനു നടുക്ക്.
സ.പി.എം.മക്കാരിന്റെ ബാച്ച് വെള്ളൂർക്കുന്നത്തും സ.ടി.എം.മീതിയന്റെ നേതൃത്വത്തിലുള്ള സഖാക്കൾ കച്ചേരിത്താഴത്തുമാണ് അണിനിരന്നത്.
അന്നുണ്ടായിരുന്ന വലിയ ആൽമരത്തിന്റെ പൊട്ടിപ്പൊളിഞ്ഞ തറയിലെ ഒരു കല്ലിൽ സ.എസ്തോസ് കയറി നിന്നു.
സമരത്തിന്റെ ആവശ്യകത വിശദീകരിച്ചു. വന്നവരെ മൂന്നു ബാച്ചായി പേരു വിളിച്ച് മാറ്റി നിർത്തി നിർദ്ദേശങ്ങൾ തന്നു.
'സഖാക്കളെ ഇതു വെറുതെയൊരു പിക്കറ്റിംഗല്ല. പൊലീസുകാരു വന്നു ആംഗ്യം
കാണിക്കുമ്പോഴെ എഴുന്നേറ്റു പോകുന്ന ഒന്നല്ല. പരസ്പരം കൈകോർത്ത് റോഡിനു നടുവിലിരിക്കണം. ഒരു വണ്ടിയും കടത്തിവിടരുത്. പൊലീസ് ബലപ്രയോഗം നടത്തട്ടെ അവരടിക്കട്ടെ ആകാവുന്നത്ര നമുക്കുപിടിച്ചു നിൽക്കാനാവണം.'
എസ്തോസിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ കൈകോർത്ത് നല്ല ഉശിരോടെ എരിപൊരി മുദ്രാവാക്യങ്ങളുമായി റോഡിൽ കുത്തിയിരുന്നു.
ഇരുപത്തെട്ടു പേരേയുള്ളെങ്കിലും ഒരു രണ്ടായിരം പേരുടെ ചൂടും ചൂരുമായി ഞങ്ങൾ പൊലീസിനെ വെല്ലുവിളിച്ചു.
പൊലീസുകാർ പത്തുനാല്പതു പേരുണ്ടാവും. കൊന്നേ അടങ്ങൂ എന്ന വാശിയിലായി അവരും.
ആ സമയത്താണ് സമരപോരാളികളിൽ ഒരാളുടെ കാലിൽ മസിലുകേറിയത്. ആ സഖാവ് വാവിട്ടു കരഞ്ഞു. അയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാലുപേർ ചേർന്ന് എടുത്തുപൊക്കി. രണ്ടുപേർ യാതൊരാവശ്യവുമില്ലാതെ സഹായികളായി അവർക്കൊപ്പം കൂടി.
അങ്ങനെ ഏഴുപേർ അപ്രത്യക്ഷരായി. ബാക്കി 21 പേരെ പൊലീസ് അച്ചാലും മുച്ചാലും തല്ലി. സ.മണിയൻപിള്ളയുടെ തല തല്ലിപ്പൊളിച്ചു. അടൂപ്പറമ്പിലെ കൊച്ചുമുഹമ്മദിന്റെ കഴുത്തിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് വലിയ അപകടം ചെയ്തു. രണ്ടുപൊലീസുകാർ അതിൽ പിടുത്തമിട്ടു. കൊച്ചുമുഹമ്മദിനു അനങ്ങാനായില്ല. ആപാദചൂഡം അടി... തൊഴി... നാരായണൻ കുഞ്ഞിയുടെ തലപൊളിഞ്ഞു രക്തം കീഴോട്ടൊഴുകി, താടിയിൽ നിന്നും ഇറ്റിറ്റു വീണു.
ഞങ്ങൾ നാലുപേർ കൈയോടു കൈ പിടിച്ച് റോഡിൽ കമിഴ്ന്നു കിടന്നു. ആറേഴു പൊലീസുകാർ ഇടംവലം നിന്ന് പാമ്പിനെ തല്ലുംപോലെ തല്ലി.
പൊലീസുകാർ എങ്ങിനെയോ രണ്ടുപേർ നിലംപൊത്തി. ഒരാളുടെ ചുണ്ടുപൊട്ടി. രണ്ടുപല്ലുപോയി. മറ്റെയാളുടെ വലതുകൈയുടെ കൊഴതെറ്റിക്കേറി.
ഞങ്ങളെ 21 പേരെയും പൊക്കിയെടുത്തു വണ്ടിയിൽ കേറ്റാൻ പൊലീസ് നന്നായി പണിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുമ്പിലെ പ്ലാവിന്റെ ചോട്ടിൽ വണ്ടി നിർത്തി. അടിച്ചും തൊഴിച്ചും ഞങ്ങളെ തള്ളി താഴെയിട്ടു.
സ.മണിയൻ പിള്ള വയറുവേദന കൊണ്ട് കിടന്നുപുളഞ്ഞു. ഞങ്ങൾ ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ചലറി. സഖാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്ത പൊലീസിനെ എറിയാൻ കല്ലുകൾ തപ്പിയെടുത്തു.
ഒന്നും വേണ്ടി വന്നില്ല. മൂന്നുപൊലീസുകാർ ചേർന്ന് സഖാവിനെ താങ്ങിയെടുത്താശുപത്രീലേയ്ക്കു കൊണ്ടുപോയി.
ആ സമയം സ.ടി.എം.മീതിയന്റെ ബാച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുവന്നു.
പക്വതയില്ലാതെയോ മര്യാദകേടായോ അരവാക്കു പോലും ആരോടും സംസാരിക്കാത്ത വിനയാന്വിതനായ സ.ടി.എമ്മിനെ അതിക്രൂരമായി പൊലീസ് കച്ചേരിത്താഴത്തിട്ടു തല്ലിച്ചതച്ചിരുന്നു. അതു തടയാനെത്തിയ ആഫീസ് സെക്രട്ടറി മാത്തനെയും കണ്ടമാനം തല്ലി.
സ.പി.എം.മക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖാക്കൾക്കാർക്കും തല്ലുകൊണ്ടില്ല. പൊലീസ് അവിടെ മാത്രം സംയമനം പാലിച്ചു. അവരെയെല്ലാവരേയും അറസ്റ്റുചെയ്ത് ഒരു വാനിൽ കയറ്റി ഞങ്ങൾക്കൊപ്പം ഇറക്കിവിട്ടു.
ആരും പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. പൊലീസൊന്നും തരാനും തയ്യാറായില്ല.
ഞങ്ങൾ സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളി ആരംഭിച്ചു.
ട്രാൻസ്പോർട്ട് മന്ത്രി കെ.എം.ജോർജ്ജിനെതിരെ നിലയ്ക്കാത്ത മുദ്രാവാക്യം വിളിയായി.
ഹോ !!! എന്നായിരുന്നു ബഹളം. പൊലീസ് സ്റ്റേഷനും പരിസരവും കിടുങ്ങുവിറച്ചു.
'നിർത്തെടാ പട്ടികളെ' എസ്ഐ അലറി. എസ്ഐയുടെ നേതൃത്വത്തിൽ ഏഴെട്ടുപൊലീസുകാർ ഞങ്ങൾക്കുനേരെ കുതിച്ചെത്തി.
'ആരെടോ താൻ' സ.ടി.എം.മീതിയന്റെ വിശ്വരൂപം ഞാനന്നുകണ്ടു എസ്ഐ നിശബ്ദനായി.
'ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. കൊള്ളക്കാരല്ല, പിടിച്ചു പറിക്കാരല്ല. ഞങ്ങടെ പത്തറുന്നൂറ് തൊഴിലാളി സഖാക്കളെ നിങ്ങടെ സർക്കാർ പിരിച്ചുവിട്ടു. അതിനെതിരാണീ സമരം, രാവിലെ മുതൽ കണ്ണിൽക്കണ്ട ഓരോ സഖാവിനെയും തല്ലി. പിന്നെ ഞങ്ങളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ഇവിടെ കൊണ്ടുവന്നു തള്ളി. പച്ചവെള്ളം പോലും തരാതെ ഇനീം ഞങ്ങളെ തല്ലാനാണോ ഭാവം എന്നാൽ കാണട്ടെ. തനിക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളിലൊന്നിനെ തൊട് തൊട്ടാൽ ചത്താലും വേണ്ടില്ല ഞങ്ങള്‍ തിരിച്ചു തല്ലും.'
ഒരു വിദ്യുത്പ്രവാഹം പോലെ ഞങ്ങൾ ആവേശഭരിതരായി.
'ഞങ്ങളെയൊന്നിനെ തൊട്ടെന്നാൽ
നിങ്ങൾ രണ്ടുപേരൊപ്പം വീഴും.
തല്ലാമെങ്കിൽ തല്ലി നോക്ക്.
തിരിച്ചടിക്കും കട്ടായം'
എസ്ഐയും കൂട്ടരും വന്നതുപോലെ തിരിയെ കയറിപ്പോയി. അന്തിവെയിൽ കെട്ടടങ്ങാറായി. സൂര്യൻ പടിഞ്ഞാറേയ്ക്കുള്ള യാത്ര ആരംഭിച്ചു. ലാത്തിയടിയുടെ പൊള്ളൽ വേദനയുടെയും മുറിവുകളുടെ നീറ്റലിന്റെയും ശക്തി കുറഞ്ഞുവന്നു. മൂവാറ്റുപുഴയാറിനെ തഴുകി കടന്നുവന്നൊരു കാറ്റ് സമരസഖാക്കളെ തൊട്ടുരുമ്മി കടന്നുപോയി. നിലയ്ക്കാത്ത മർദ്ദനങ്ങളുടെ പെരുമ്പറയൊച്ചയും പ്രാണൻ തല്ലിപ്പിടിഞ്ഞുള്ള നിലവിളിയും അനേകനാളായി കേട്ടു തഴമ്പിച്ച സ്റ്റേഷന്റെ മുറ്റത്തെ വരിക്കപ്ലാവ് ഞങ്ങളെ നോക്കി ഇലകൾ അനക്കി പുഞ്ചിരി തൂവി.
ഞങ്ങളെ മജിസ്ട്രേറ്റിന്റെ മുമ്പിൽ രാത്രി ഹാജരാക്കി, സബ് ജയിലിൽ റിമാന്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും പൊലീസ് പിൻവാങ്ങി. അടിയുടെ പാടും മുറിവുകളും മജിസ്ട്രേറ്റിനെ കാട്ടിക്കൊടുത്ത് പൊലീസിനെതിരെ സ്റ്റേറ്റ്മെന്റു കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ.
'സ്വന്തം ജാമ്യത്തിൽ വിട്ടയക്കുന്നു സമൻസു വരുമ്പോൾ ഹാജരായാൽ മതി.'
റിട്ടയർമെന്റിനു സമയമടുത്ത ഒരു ഹെഡ് കോൺസ്റ്റബിൾ അറിയിച്ചു.
സ.ടി.എം.മീതിയൻ ഒരു ചെങ്കൊടിയേന്തി മുന്നിൽ നിന്നു. ഞങ്ങൾ അതിനുപിന്നാലെ വരിവരിയായി ജാഥയായി കച്ചേരിത്താഴത്തേക്ക് പ്രതിഷേധയോഗത്തിനായി നീങ്ങി. ഞാൻ മുദ്രാവാക്യം വിളിച്ചുകൊടുത്തു. എല്ലാവരും അതേറ്റു വിളിച്ചു.
'ഈങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
രക്തപതാക സിന്ദാബാദ്
മാർക്സിസ്റ്റ് പാർട്ടി സിന്ദാബാദ്'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍