താൻ പറഞ്ഞിട്ടാണ് സൗദി ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതെന്ന് തുറന്ന് സമ്മതിച്ച് ട്രംപ്; ട്രംപിന്റെ നീക്കം അമേരിക്കൻ സേനയെ ഇനി തുടരാൻ അനുവദിക്കില്ലെന്ന് അറിയിച്ചതിന്റെ വിരോധമെന്ന് റിപ്പോർട്ടുകൾ; കുഴപ്പത്തിൽ ചാടിച്ചത് അൽഖൈയ്ദ തടവിലാക്കിയ ഖത്തർ രാജകുടുംബാഗങ്ങളെ രക്ഷിക്കാൻ പണം നൽകിയത്
മറുനാടൻ മലയാളി ബ്യൂറോ
ദോഹ: ഖത്തറിനെ നയതന്ത്ര പ്രസിസന്ധിയിലേക്കു നയിച്ചത് രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാൻ അൽഖൈയ്ദ 100 കോടി ഡോളർ(ഏകദേശം 6440 കോടി രൂപ) നൽകിയതെന്ന് റിപ്പോർട്ട്. 2015 ഡിസംബർ 16 ന് ഇറാഖിൽവച്ചാണു 11 ഖത്തർ രാജകുടുംബാംഗങ്ങൾ അടക്കം 26 പേർ അൽഖൈയ്ദയുടെ പിടിയിലായത്. ഖത്തറിൽനിന്നുള്ള സംഘം സർക്കാർ അനുമതിയോടെയാണു ഇറാഖ് യാത്ര നടത്തിയത്. ഇറാന്റെ മധ്യസ്ഥയിലാണ് ഭീകര സംഘടനയുമായി ഖത്തർ ചർച്ച നടത്തിയത്. കഴിഞ്ഞ ഏപ്രിലിലാണു തട്ടിക്കൊണ്ടുപോയവരുമായി ഖത്തർ ഭരണകൂടം ധാരണയിലെത്തിയത്. രഹസ്യമായാണു പണം നൽകിയത്. ഇത് ഭീകരർക്കുള്ള സഹായമായി വ്യാഖ്യാനിച്ചു. ഇതുയർത്തിയാണ് സൗദി അറേബ്യയും കൂട്ടരും ഉപരോധം ഏർപ്പെടുത്തിയത്.
അൽഖൈയ്ദയുമായുള്ള ഖത്തറിന്റെ ഒത്തുകളിയാണിതെന്ന് സൗദി പറയുന്നു. എന്നാൽ യാഥാർത്ഥ വിഷയം ഇതല്ലെന്നും സൂചനയുണ്ട്. അമേരിക്കയുടെ പ്രധാന വ്യോമതാവളമാണ് ഖത്തർ. സിറിയയിലും ഇറാഖിലും എല്ലാം വ്യോമ ഇടപെടൽ നടത്തുന്നത് ഇവിടിരുന്നാണ്. അതിനിടെ സൈനിക താവളമായി ഖത്തറിനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കൻ ഭരണകൂടത്തെ ഖത്തർ അറിയിച്ചു. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു. ഇതിന്റെ പ്രതിഫലനമാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. അതിനിടെ ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ് രംഗത്ത് വന്നു. സൗദി അറേബ്യ സന്ദർശിച്ചപ്പോൾ വിഷയം ചർച്ച ചെയ്തിരുന്നതായും ട്രംപ് സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. ഭീകരവാദത്തിന്റെ അന്ത്യത്തിന് ഇതു തുടക്കം കുറിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് പദവിയിലേറിയശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു സൗദിയിലേത്.
റാഡിക്കൽ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നു മധ്യപൂർവേഷ്യ സന്ദർശനത്തിൽ വിവിധ ലോകനേതാക്കൾ മുന്നറിയിപ്പു നൽകിയിരുന്നതായി ട്രംപ് വ്യക്തമാക്കി. ഇത്തരം സാമ്പത്തിക പിന്തുണ നൽകുന്നവർക്കെതിരെ നടപടിയെടുക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തിൽ ആദ്യമായാണ് ട്രംപ് വിശദീകരണം നൽകുന്നത്. മുഖ്യധാര അമേരിക്കൻ മാധ്യമങ്ങളെ ആക്ഷേപിക്കാനും ട്രംപ് മറന്നില്ല. സിഎൻഎൻ, എൻബിസി, എബിസി, സിബിഎസ്, വാഷിങ്ടൻ പോസ്റ്റ്, എൻവൈ ടൈംസ് തുടങ്ങിയവയിലെ വ്യാജ വാർത്തകളെ വിശ്വസിച്ചിരുന്നെങ്കിൽ താൻ വൈറ്റ് ഹൗസിൽ എത്തുമായിരുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമൂഹമാധ്യമങ്ങൾ താൻ ഉപയോഗിക്കാതിരിക്കാൻ വിവിധ മാർഗങ്ങളിലൂടെ വ്യാജവാർത്തക്കാർ ശ്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഖത്തറിലെ അൽ ഉബൈദ് വ്യോമ താവളത്തിൽ 11000 അമേരിക്കൻ സൈനികരാണുള്ളത്. പശ്ചിമേഷ്യയിൽ അമേരിക്കക്കുള്ള ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണിത്. ഇത് അനുവദിക്കാനാകില്ലെന്ന് ഖത്തർ അമേരിക്കയെ അറിയിച്ചത്രേ. ഇതും അമേരിക്കയ്ക്ക് ഖത്തറിനോടുള്ള എതിർപ്പിന് കാരണമായി. നേരത്തെ രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമം ഇതോടെ അമേരിക്ക പൊടി തട്ടിയെടുത്തു. ഖത്തറിനോട് എതിർപ്പുണ്ടായിരുന്ന സൗദിയെ ഇതിന് കരുവാക്കി. ഇതിലൂടെ ഉപരോധമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചു. അമേരിക്കയെ അനുകൂലിക്കുന്ന മറ്റ് രാജ്യങ്ങളും ഇതേ വഴിയേ നീങ്ങി. ഇതോടെ ഖത്തർ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു.
ഖത്തറുമായുള്ള സൗദിയുടെ ശീതയുദ്ധത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ട്രംപിന്റെ പിന്തുണയാണ് പൊടുന്നനെയുള്ള നടപടിക്ക് സൗദിയെ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് സദ്ദാം ഹുസൈന്റെ ഇറാഖിനും അറബ് ലീഗിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട സിറിയയ്ക്കും എതിരേ മാത്രമേ അറബ് രാജ്യങ്ങളുടെ കൂട്ടായ ബന്ധം വിച്ഛേദിക്കൽ ഉണ്ടായിട്ടുള്ളൂ. സംഘർഷം പരിഹരിക്കുന്നതിൽ പങ്കുവഹിക്കാനുള്ള സന്നദ്ധത തുർക്കി പ്രസിഡന്റ് റസപ് തയിപ് എർദോഗൻ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധിയും അത് മറികടക്കാനുള്ള മാർഗങ്ങളെയും സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും എർദോഗൻ സംസാരിച്ചു. റഷ്യയും ചർച്ചയ്ക്ക് രംഗത്തിറങ്ങുമെന്നാണു സൂചന. ഗൾഫ് ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനു സഹായിക്കാൻ സന്നദ്ധമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി മവ്ലുദ് ജാവേശ് ഓഗ്ലു അറിയിച്ചിരുന്നു.
അതിനിടെ ഗൾഫ്, അറബ് മേഖലയെ ആകെ ഉലച്ച പ്രതിസന്ധി പരിഹരിക്കാൻ പലതലത്തിൽ തിരക്കിട്ടശ്രമങ്ങൾ തുടരുന്നു. കുവൈത്ത് അമീർ മധ്യസ്ഥശ്രമവുമായി ചൊവ്വാഴ്ച സൗദിരാജാവിനെ സന്ദർശിച്ച് ചർച്ച നടത്തി. പുതിയ പ്രതിസന്ധിയെക്കുറിച്ച് ഖത്തർ അമീർ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. മധ്യസ്ഥശ്രമവുമായി ഇറങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ അഭ്യർത്ഥനമാനിച്ചാണ് ഇതെന്നാണ് സൂചന. സൗദി രാജകുമാരൻ പ്രിൻസ് ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൾ അസീസുമായും കുവൈത്ത് അമീർ ചർച്ച നടത്തി. സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കൂടിയായ രാജകുമാരൻ കുവൈത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു. ഇസ്!ലാമിക ഭീകരപ്രസ്ഥാനങ്ങളെ സഹായിക്കുന്ന ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ യു.എ.ഇ. ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടത്.
അതിനിടെ തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോടു ചേർന്നുനിൽക്കാനും യു.എസ്-ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനങ്ങളും വാഗ്ദാനങ്ങളും പാലിക്കാനും ഇസ്ലാമിക് സഹകരണ കൗൺസിൽ (ഒ.ഐ.സി) ഖത്തറിനോട് ആവശ്യപ്പെട്ടു. തൽക്കാലം പ്രതിസന്ധിയില്ലെന്നാണ് ഖത്തറിന്റെ നിലപാടെങ്കിലും നയതന്ത്ര, ഗതാഗത ഉപരോധം തുടരുന്നത് ജനജീവിതത്തെ ബാധിക്കും. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കായി ഖത്തറുകാർ സൗദിയെയും യു.എ.ഇയെയുമാണ് ആശ്രയിക്കുന്നത്. നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ വിമാനക്കമ്പനികൾ ഖത്തറിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ അവസാനിപ്പിച്ചു. ഖത്തർ എയർവേസിന് അനുമതി നിഷേധിക്കുകയും ചെയ്തു. മൂന്നു വശവും സമുദ്രത്താൽ ചുറ്റപ്പെട്ട ഖത്തറിന് കര അതിർത്തിയുള്ളത് സൗദിയുമായി മാത്രമാണ്. ഇതും സൗദി കൊട്ടിയടച്ചു. അവശ്യസാധന ലഭ്യത മുടങ്ങുമെന്ന ആശങ്കയിൽ ഭക്ഷണം ഉൾപ്പെടെയുള്ളവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഖത്തറുകാർ.
ഖത്തറിനെ സഹായിക്കാനായി ഭക്ഷ്യവസ്തുക്കളുമായി ഇറാനിൽനിന്നുള്ള കപ്പലുകൾ ദോഹയിലെത്തിയിട്ടുണ്ട്. രാജ്യത്ത് യാതൊരു ക്ഷാമവുമുണ്ടാവില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി. വിവിധരാജ്യങ്ങൾ തങ്ങൾക്കെതിരെ കൈക്കൊണ്ട നടപടിക്കെതിരേ ഖത്തർ അമീർതന്നെ ചൊവ്വാഴ്ച രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണങ്ങളാണ് രാജ്യംനേരിടുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി കുറ്റപ്പെടുത്തി. എല്ലാ മധ്യസ്ഥശ്രമങ്ങളോടും ഖത്തർ സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. എന്നാൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ നിലപാടുകൾ സംബന്ധിച്ച് ഖത്തറിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാവണമെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഖത്തറിന്റെ സ്പോർട്സ് ചാനലുകൾ യു.എ.ഇ. യിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അൽജസീറ ചാനലിന്റെ സൗദിയിലെ ഓഫീസുകൾ അടച്ചുപൂട്ടി.
ഖത്തറിൽനിന്നുള്ള ഉംറ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും സേവനങ്ങളും നൽകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിമാനസർവീസ് നിലച്ചതു പ്രതിസന്ധിയാകും. ഖത്തർ എയർവേസിനും സൗദി നിരോധനം പ്രഖ്യാപിച്ചു. മലയാളികളടക്കം ഖത്തറിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തിയവർ എങ്ങനെ മടങ്ങുമെന്ന ആശങ്കയിലാണ്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്, മാലദ്വീപ്, യെമൻ, ലിബിയ എന്നീ രാജ്യങ്ങളുമാണ് ഖത്തറുമായുള്ള ബന്ധം തിങ്കളാഴ്ച മുതൽ അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്