ഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും
മറുനാടൻ ഡെസ്ക്
ദുബായ്: സൗദിയും യു.എ.ഇ.യും ഉൾപ്പെടെ അഞ്ച് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഖത്തറിനെ സാമ്പത്തികമായി വലയ്ക്കും. ഇതിന്റെ ആഖാതങ്ങൾ അവിടെയുള്ള പ്രവാസികൾക്കും ഉണ്ടാകും. രാജ്യത്ത് ഏറ്റവുംകൂടുതൽ വ്യാപാര, വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നത് മലയാളി വ്യവസായികളാണ്. അതുകൊണ്ട് തന്നെ നഷ്ടവും മലയാളികൾക്ക് തന്നെ. സാമ്പത്തിക, വ്യാവസായിക ഇടപാടുകളടക്കം അയൽ രാജ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ട്. ഈജിപ്ത്, യെമൻ, ലിബിയ, മാലദ്വീപ് എന്നിവയും ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി. ആറംഗ ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) കുവൈത്തും ഒമാനും നിലപാടു വ്യക്തമാക്കിയിട്ടില്ല. ഇവർ ഒത്തുതീർപ്പിന് ശ്രമിക്കുമെന്നാണ് സൂചന.
മുസ്ലിം ബ്രദർഹുഡിനെ ഖത്തർ സഹായിച്ചു എന്നതിന്റെ പേരിൽ 2014 മാർച്ചിൽ യുഎഇയും സൗദിയും ബഹ്റൈനും സ്ഥാനപതിമാരെ പിൻവലിച്ചിരുന്നു. കുവൈത്തിന്റെ മധ്യസ്ഥതയിൽ മാസങ്ങൾക്കകം ബന്ധം പുനഃസ്ഥാപിച്ചു. യെമൻ, ഈജിപ്ത് വിഷയങ്ങളിലെല്ലാം ഗൾഫ് രാജ്യങ്ങളുടെ (ജിസിസി) പൊതു നിലപാടിൽ നിന്നു വ്യത്യസ്തത പുലർത്തുന്ന രാജ്യമാണു ഖത്തർ. കുവൈത്തും ഒമാനുമായി സൗഹൃദത്തിലാണ്. തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസഹകരണം പ്രഖ്യാപിച്ച സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ, യുഎഇ, ലിബിയ, യെമൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഫലത്തിൽ ഖത്തറിനെ ഉപരോധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഖത്തർ. വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളൊന്നിലാണ് ഖത്തർ.
ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ലോകപ്രശസ്തമായ ഖത്തർ എയർവെയ്സും, അൽ ജസീറ ചാനലും ഖത്തറിന്റേതാണ്. ഖത്തറുമായുള്ള എല്ലാം ബന്ധവും അവസാനിക്കുന്നതായി പ്രഖ്യാപിച്ച സൗദിയും യുഎഇയും ആദ്യം ചെയ്തത് അവിടേക്കുള്ള വിമാനസർവീസുകൾ അവസാനിപ്പിക്കുകയും ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയുമായിരുന്നു. ഖത്തർ പൗരന്മാർക്കു രാജ്യം വിടാൻ 14 ദിവസം അനുവദിച്ച സൗദിയും യുഎഇയും ബഹ്റൈനും നയതന്ത്ര ഉദ്യോഗസ്ഥർ 48 മണിക്കൂറിനകം പുറത്തുപോകണമെന്നു നിർദ്ദേശിച്ചു. സ്വന്തം പൗരന്മാർ ഖത്തറിലേക്കു യാത്ര ചെയ്യുന്നത് ഈ രാജ്യങ്ങൾ വിലക്കിയിട്ടുമുണ്ട്. അതേസമയം, ഖത്തറിൽനിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കു പ്രവേശനം അനുവദിക്കുമെന്നു സൗദി വ്യക്തമാക്കി. യെമനിൽ ഹൂതി വിമതരെ നേരിടുന്ന സൗദി നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിൽനിന്നു ഖത്തർ സേനയെ ഒഴിവാക്കി. യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, സൗദിയുടെ സൗദിയ തുടങ്ങിയവയെല്ലാം ഖത്തർ സർവീസുകൾ നിർത്തിവച്ചു. ഈ രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാർക്കു മറ്റേതെങ്കിലും രാജ്യം വഴി മടങ്ങേണ്ടിവരും.
ദിവസവും ഡസൻ കണക്കിന് സർവ്വീസ് നടത്തുന്ന ഖത്തർ എയർവെയ്സിനെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും. ലോകമെമ്പാടും സർവീസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഖത്തർ എയർവെയ്സിന് അറേബ്യേയിലേക്കോ അതിന് മുകളിലൂടേയോ ഇനി പറക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്നായ ഖത്തർ എയവെയ്സിന് ഇനി ദോഹയിൽ നിന്നുള്ള സർവീസുകൾ പലതിനും പുതിയ റൂട്ട് കണ്ടെത്തേണ്ടി വരും. ഇത് ഇന്ധന ചെലവും യാത്രാസമയവും കൂട്ടും. ഇത് മൂലം ഖത്തർ എയർവെയ്സ് പ്രതിസന്ധിയിലാവും. ദോഹ വഴി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നവർ ഇനി ദുബായിയോ റിയാദിനേയോ ആശ്രയിക്കേണ്ടി വരും. ദുബായ്-റിയാദ് എന്നീ എയർപോർട്ടുകൾ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും സാധിക്കില്ല.
പ്രതിസന്ധി രൂപപ്പെട്ടതോടെ നാട്ടിലേക്കുള്ള വിമാനടിക്കറ്റിനായി പ്രവാസികൾ നെട്ടോട്ടത്തിലായി. ജൂൺ 22-ന് ഖത്തറിൽ അവധിക്കാലം തുടങ്ങും. നാട്ടിൽവരുന്നതിന് മാസങ്ങൾക്കുമുമ്പേ വിമാനടിക്കറ്റെടുത്തവർ പുതിയ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ്. ദോഹയിൽനിന്ന് നേരിട്ടല്ലാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലൂടെ വിമാനടിക്കറ്റ് എടുത്തവരാണ് ബുദ്ധിമുട്ടുന്നത്. ഇതും പ്രവാസികൾക്ക് മുമ്പിലുള്ള ഏറ്റവും വലിയ ഭീഷണിയാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനക്കമ്പനികൾ ദോഹയിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരിച്ചുനൽകുമെന്നും അവരറിയിച്ചിട്ടുണ്ട്. മാസങ്ങൾമുമ്പ് ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ ഈടാക്കിയ ചെറിയതുക തിരിച്ചുകിട്ടിയിട്ട് ഇപ്പോൾ കാര്യമില്ലാത്ത സ്ഥിതിയാണ്. പ്രതിസന്ധി വന്നതോടെ ടിക്കറ്റ് നിരക്ക് നാലുമടങ്ങിലേറെയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സദർശനത്തിന് പിറകേയുണ്ടായ പ്രതിസന്ധിയെ പശ്ചിമേഷ്യയിലെ സമ്പന്നരാഷ്ട്രമായ ഖത്തർ എങ്ങനെ നേരിട്ടും എന്ന കാര്യമാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഖത്തറിലെ 27 ലക്ഷംവരുന്ന ജനസംഖ്യയിൽ ആറേമുക്കാൽ ലക്ഷത്തോളമാണ് ഇന്ത്യക്കാർ. ഇതിൽ മൂന്നുലക്ഷത്തോളം മലയാളികളാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ആശങ്കകൾ. ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചിട്ടുണ്ട്. ഖത്തറിലുള്ള പ്രവാസികൾക്ക് നാട്ടിൽ പോകാനും മറ്റും നിയന്ത്രണം പ്രശ്നമല്ല. തീരുമാനം സ്വദേശികളുടെയും പ്രവാസികളുടെയും സാധാരണജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തർ സർക്കാരും ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ വരുമാനത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. പുതിയ നിയന്ത്രണങ്ങൾ ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളർത്തും. തിങ്കളാഴ്ച ഓഹരിവ്യാപാരത്തിൽ വൻ ഇടിവുണ്ടായി. അടുത്തകാലത്ത് ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യമാണ് ഖത്തർ. 2022-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്ത് വൻതോതിൽ നിർമ്മാണപ്രവർത്തനം നടക്കുന്നുണ്ട്. ഈ മേഖലയിലും ഏറെ മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.
യു.എ.ഇ.യിലെയും സൗദി അറേബ്യയിലെയും ഒട്ടേറെ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. സൗദിയിൽനിന്നാണ് ഖത്തർ വിപണിയിലേക്ക് ഏറ്റവുംകൂടുതൽ ഉത്പന്നങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യവസായത്തെയും വിലക്ക് സാരമായി ബാധിക്കും. തിങ്കളാഴ്ച ഖത്തറിലെ ഹൈപ്പർ മാർക്കറ്റുകളിൽ റംസാൻകാലത്ത് സാധാരണ ഉണ്ടാകാറുള്ളതിലധികം തിരക്കനുഭവപ്പെട്ടു. ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നേക്കുമെന്ന ആശങ്ക പരന്നതിനാലാണത്. ഖത്തറിലേക്കുള്ള പച്ചക്കറിയും പാലും മുട്ടയും ഇറച്ചിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ അധികവും വരുന്നത് സൗദിയിൽനിന്നോ സൗദിവഴിയോ ആണ്. ഇതാണ് ഈ ആശങ്കയ്ക്ക് കാരണം. യു.എ.ഇ.യിൽനിന്നാണ് ഖത്തറിലേക്ക് കൂടുതൽ വാഹനങ്ങളും വാഹന യന്ത്രസാമഗ്രികളും എത്തുന്നത്. ഇതു തടസ്സപ്പെടും. വിമാനയാത്രയാണ് ഏറ്റവും പ്രതിസന്ധിയിലാവുക. ഖത്തർ എയർവേസിന് കോഴിക്കോട്ടേക്ക് 1800 റിയാലിന് നൽകിയ ടിക്കറ്റിന് ജൂൺ 22-നുശേഷമുള്ള നിരക്ക് 3600 റിയാലിന് മുകളിലാണ്.
ആശങ്ക വേണ്ടെന്ന് ഖത്തർ കെ.എം.സി.സി. പ്രസിഡന്റ്
ഖത്തറിലെ പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ഖത്തർ കെ.എം.സി.സി.പ്രസിഡന്റ് എസ്.എ.എം. ബഷീർ പറഞ്ഞു. ഏതുപ്രതിസന്ധിയും തരണംചെയ്യാൻ കഴിയുന്ന ശക്തരായ ഭരണാധികാരികളാണ് ഖത്തറിലുള്ളത്. ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നീക്കം പരിഹരിക്കുന്നതിന് ഉന്നതതലത്തിലുള്ള ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ അത് നല്ലരീതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തെറ്റായപ്രചാരണങ്ങളിൽ കുടുങ്ങാതിരിക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ശ്രദ്ധിക്കണം. അഭയം നൽകിയ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുത്. പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്