തൈകൾ വാങ്ങി നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ജനങ്ങൾ അറിയുന്നുണ്ടോ ഈ ദുരന്തങ്ങൾ; കീഴ്ക്കാംതൂക്കായ മലയുടെ മുകളിൽ നിന്ന് താഴെ വീഴാൻ കാത്തിരിക്കുന്ന വൻ പാറകളെ കൊച്ചു കല്ലുകൾ അടുക്കി തടയാമെന്ന കണ്ടുപിടിത്തവുമായി സർക്കാർ വൃത്തങ്ങൾ; ഇനി തുറക്കരുതെന്ന് മൂന്നാറിൽ ഉത്തരവിട്ട പ്ളം ജൂഡി റിസോർട്ടിന് തുറക്കാൻ പഴുതുണ്ടാവുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: കേരളം ഉൾപ്പെടെ കൊട്ടിഘോഷിച്ച് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. വൃക്ഷത്തൈകൾ നടുന്ന തിരക്കിലാണ് എല്ലാവരും. ഈ ദിവസം തന്നെ പുറത്തുവരുന്ന മറ്റു ചില വിവരങ്ങൾ നമ്മൾ എങ്ങനെയാണ് പരിസ്ഥിതി സംരക്ഷണത്തെ സമീപിക്കുന്നതെന്നതിന് തെളിവാകുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ പ്രകൃതിസ്നേഹികളുടെ പ്രതികരണം ശക്തമായി ഉണ്ടാവുകയും ഒരു കാരണവശാലും പ്രകൃതി ദ്രോഹത്തിന് കൂട്ടുനിൽക്കില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി പുനഃസ്ഥാപനം വെറും വൃക്ഷത്തൈ നടുന്നതിൽ മാത്രമാക്കി മാറ്റുന്ന പ്രകൃതി സ്നേഹികൾ ഈ ദൃശ്യങ്ങൾ കാണുക. ജൂൺ അഞ്ച് ലോകത്തെ ഹരിതാഭമാക്കുന്നതിലൂടെ മാത്രമല്ല ആചരിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിലയിരുത്തപ്പെട്ട മൂന്നാറിലെ അവസ്ഥ. സബ്കളക്ടറും കളക്ടറും ചേർന്ന് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നടപടികൾ എടുക്കുകയും അതിനെതിരെ വൻ വിവാദങ്ങൾ ഉയരുകയും ചെയ്തത് എല്ലാവരും മറന്നതോടെ വീണ്ടും പരിസ്ഥിതി പുനഃസ്ഥാപനം പുരോഗമിക്കുന്നത് ഇങ്ങനെയാണ് മൂന്നാറിൽ.
കീഴ്ക്കാംതൂക്കായ മലയുടെ കീഴെ പണിതുയർത്തിയ റിസോർട്ടിന് മുന്നിൽ പാർക്കുചെയ്ത വാഹനങ്ങൾക്ക് മുന്നിലേക്ക് മുകളിൽ നിന്ന് പാറക്കെട്ടുകൾ വീണ് വാഹനങ്ങൾ തകർന്ന കാര്യം മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടുമൂന്ന് മാസങ്ങൾക്ക് മുമ്പാണ്് ആ സംഭവം ഉണ്ടായത്. ഇക്കാലത്തുതന്നെ മൂന്നാറിലെ കയ്യറ്റങ്ങൾക്കെതിരെ വാർത്തകൾ വന്നതിന് പിന്നാലെ ഒന്ന് ഒതുങ്ങിനിന്നവർ വീണ്ടും സജീവമായി. ഈ സംഭവങ്ങളെ തുടർന്ന് കലക്ടർ സ്റ്റോപ് മെമോ നൽകിയിരുന്ന സ്വകാര്യ റിസോർട്ടുകൾ ഇപ്പോൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
മൂന്നാർ പള്ളിവാസലിൽ പ്രവർത്തിക്കുന്ന പ്ലം ജൂഡി റിസോർട്ടാണ് ഇടുക്കി കലക്ടറുടെ സ്റ്റോപ് മെമോ നിലനിൽക്കെ കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിച്ചത്. മാർച്ച് 14നാണ് റിസോർട്ടിന്റെ സമീപത്ത് കൂറ്റൻ പാറക്കല്ലുകൾ ഇളകിവീണത്. ഇതേ തുടർന്ന് സുരക്ഷ മുൻനിർത്തി ദേവികുളം സബ് കലക്ടർ സ്ഥാപനത്തിന് സ്റ്റോപ് മെമോ നൽകുകയായിരുന്നു. ജിയോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇവർ നടത്തിയ പരിശോധനയിൽ കെട്ടിട നിർമ്മാണത്തിനിടെ സമീപത്തെ പാറക്കെട്ടുകൾക്ക് ഇളക്കം സംഭവിച്ചതായും സ്ഥിതി അതിഗുരുതരമാണെന്നും കണ്ടെത്തി.
ഇതേ തുടർന്ന് ജിയോളജിക്കൽ സർവേയിലെ ഉന്നത ഉദ്യോഗസ്ഥരായ കെ.ആർ. പിള്ളൈ, പനവേലു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശം വാസയോഗ്യമല്ലെന്നും വൻ മണ്ണിടിച്ചിലിനും പാറ ഇളക്കത്തിനും സാധ്യത ഉണ്ടെന്നും പാറകൾക്ക് ചുറ്റും വളകൾ വിരിച്ചു സംരക്ഷിക്കണമെന്നും ശിപാർശ നൽകി. തുടർന്നാണ് ഇടുക്കി കലക്ടർ സ്ഥാപനം അടിയന്തരമായി അടക്കണമെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും ഉത്തരവിട്ടത്.
കേന്ദ്രമന്ത്രി കെ.ആർ. ചൗധരി, ലോക്സഭ പരിസ്ഥിതി കമ്മിറ്റി ചെയർപേഴ്സൻ രേണുക ചൗധരി എംപി എന്നിവർ റിസോർട്ട് പരിശോധിക്കുകയും സ്ഥിതി അതിഗുരുതരമെന്ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതിപാരിസ്ഥിതിക മേഖലയിൽ നിർമ്മിച്ചിരിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനം ഗ്രീൻ ൈട്രബ്യൂണലിന്റെ വിമർശനങ്ങൾക്കും കാരണമായിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പ്രവർത്തനം കൂടി നടക്കുകയാണ് ഈ പ്രദേശത്ത്. ഉടമ തന്നെ നേരിട്ട് കല്ലുകൾ ബലപ്പെടുത്തി പ്രവർത്തനാനുമതി തിരിച്ചെടുക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നതെന്ന് പരിസ്ഥിതി വിഷയങ്ങളിൽ സമർത്ഥമായ ഇടപെടലുകൾ നടത്തുന്ന ഫാദർ ജിജോ കുര്യൻ ഫേസ്ബുക്കിൽ കുറിക്കുന്നു. മൂന്നാറിൽ നിർമ്മാണം നിർമ്മാണത്തിന്റെ വഴിക്ക് എന്ന ശീർഷകവുമായി ഫാദർ ചൂണ്ടിക്കാട്ടുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഇങ്ങനെ:
മൂന്നാറിൽ നിർമ്മാണം നിർമ്മാണത്തിന്റെ വഴിക്ക്
ഒരു മാസം മുൻപ് കല്ലിടിഞ്ഞു വീണ് അപകടം ഉണ്ടായതിന്റെ പേരിൽ പ്രവർത്തനം നിർത്തിവെപ്പിച്ച പള്ളിവാസൽ പൈപ്പ് ലൈൻ ഭാഗത്തുള്ള പ്ലംജൂഡി റിസോർട്ടിന്റെ ഉടമ സ്വമേധയാ കല്ലുകൾ ബലപ്പെടുത്തി പ്രവർത്തനാനുമതി തിരിച്ചെടുക്കുന്ന തിരക്കിലാണ്. നിയമലംഘനങ്ങൾ:
1. ഒരു നിർമ്മാണവും പാടില്ലായെന്ന ജില്ലാ കളക്ടറുടെ (സർക്കാരിന്റെ ) ഉത്തരവ് ലംഘിക്കപ്പെട്ടു.
2. അപകട സാധ്യതയുള്ള മേഖലയിൽ നിന്നു തന്നെ പാറ ഖനനം നടത്തി. ഇത് കൂടുതൽ അപകട സാധ്യത ഉണ്ടാക്കുന്നു.
3. സർക്കാർ തലത്തിലുള്ള പഠനം പൂർത്തിയായിട്ടില്ല.
4. ബലപ്പെടുത്താൻ വളരെ ചെലവേറിയതും ആധുനികവുമായ കോൺക്രീറ്റിങ്ങ് മെത്തേഡ് ആണ് ഉപയോഗിക്കേണ്ടത്, കയ്യാല മെത്തേഡ് അല്ല.
5. സർക്കാർ ഭൂമിയിൽ, അതും പരിസ്ഥിതി ദുർബല മേഖലയിൽ, നിർമ്മാണം നടത്താൻ യാതൊരു അനുമതിയും എടുത്തിട്ടില്ല. കൂടാതെ, കല്ല് പെറുക്കിയത് കുടുതൽ അപകടമുണ്ടാക്കും. എല്ലാത്തിനും കളക്ടറുടെ മൗനാനുവാദം ഉണ്ടെന്നും കേൾക്കുന്നു.
Stories you may Like
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍