ലോക ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത് ഗ്രഹാന്തര യാത്ര നടത്താൻ കഴിയുന്ന വേദിക് വിമാനവും ബ്രഹ്മാസ്ത്രവും; ഹനുമാന്റെ മൃതസഞ്ജീവിനി തേടി ആയുഷ് വകുപ്പ്, പശുവിന്റെ മാത്രമല്ല മനുഷ്യന്റെയും മൂത്രവും ഔഷധമെന്ന് 'പഠനങ്ങൾ'; ഓക്സിജൻ പുറത്തുവിടുന്ന പശുവും കണ്ണീര് കുടിച്ച് ഗർഭിണിയാവുന്ന മയിലും ഒറ്റപ്പെട്ടതല്ല: സംഘപരിവാര ഭാരതത്തിൽ ശാസ്ത്രമെന്ന പേരിൽ നടക്കുന്ന കോപ്രായങ്ങൾ ഇങ്ങനെ!
എം മാധവദാസ്
ന്യൂഡൽഹി: പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്ന അപൂർവ ജീവിയാണെന്നും, ആൺമയിലിന്റെ കണ്ണീരുകുടിച്ചാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെല്ലാമുള്ള അസംബദ്ധങ്ങൾ ഹൈക്കോടതി ജഡ്ജിമാർവരെ വിധിന്യായങ്ങളായി ഉദ്ധരിക്കുമ്പോൾ, ഈ നാടിന്റെ ശാസ്ത്രബോധത്തിന് എന്തുപറ്റിയെന്ന് അമ്പരക്കുന്നവർ ഉണ്ടാവാം.പക്ഷേ കഴിഞ്ഞ കുറേക്കാലമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ ശാസ്ത്ര-ചരിത്ര-വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കുന്ന, പൗരാണികമായ എല്ലാ കെട്ടുകഥകളെയും 'ശാസ്ത്രീയമാക്കാനുള്ള' നടപടികളുടെ അനിവാര്യമായ പാർശ്വഫലമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വാജ്പേയ് സർക്കാറിന്റെ കാലത്തുതന്നെ കൃത്യമായി തുടങ്ങിയ ഈ സയസിന്റെ കാവിവത്ക്കരണ പ്രവണത ഇപ്പോൾ ജുഡീഷ്യറിയിൽവരെ എത്തുകയാണ്. ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ നിരന്തരം എതിർത്തിട്ടും മിത്തുകളെയും ഐതീഹ്യങ്ങളെയും പുരാണ കഥകളെയും ശാസ്ത്രസത്യമെന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികളുമായി സർക്കാർ മുന്നോട്ടുപോയതിന്റെ ദുരന്തം കൂടിയാണിത്.
മോദി സർക്കാർ അധികാരത്തിലേറ്റശേഷം ഗവേഷണമെന്ന പേരിൽ നടക്കുന്ന അസംബന്ധങ്ങൾ നോക്കിയാൽ രാജ്യത്ത് ശാസ്ത്രീയ മനോവൃത്തിയെന്ന ( സയന്റിഫിക്ക് ടെമ്പർ) ആശയം തന്നെ ഇല്ലാതാവുകയാണെന്ന് വ്യക്തമാണ്.കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ അവതരിക്കപ്പെട്ട 'പ്രബന്ധങ്ങൾ' ഇത്തരത്തിലായിരുന്നു.ഗ്രഹങ്ങളിൽനിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യൻ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതിൽ പ്രധാനം! വേദിക്ക് കാലഘട്ടത്തിൽ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്ക്കരിക്കാൻ കഴിയുമെന്നാണ് പ്രബന്ധകർത്താക്കൾ പറയുന്നത്.
പുഷ്പക വിമാനത്തിന്റെ നാട്ടിൽ ഇത്തരം ഒരു അറിവ് അതിശയമല്ളെന്നാണ് അവർ പറയുന്നത്.അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോൺഗ്രസിൽ ചർച്ചകൾ വന്നു! ശാസ്ത്രബോധവും അന്വേഷണത്വരയും വർധിപ്പിക്കുക പൗരന്റെ കടമയായി എഴുതിവെച്ച ഭരണഘടനയുള്ള രാജ്യമാണിതെന്ന് ഓർക്കണം.പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകൾമാത്രമാണെന്നും,സങ്കീർണ്ണമായ ബഹിരാകാശ പേടകങ്ങൾക്കല്ലാതെ വിമാനത്തിൽ ഗ്രഹങ്ങളിൽനന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്ളെന്നും ആധുനിക ശാസ്ത്രജ്ഞർ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങൾ അവതരിപ്പക്കാൻ അനുവദി നൽകപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ വല്ലാതെ നാണംകെട്ടു. 'ഇന്ത്യയിൽ കെട്ടുകഥകൾ ശാസ്ത്രമാവുന്നു' എന്ന് പരിഹസിച്ചാണ് ന്യയോർക്ക് ടൈംസിൽ ഇതുസംബന്ധിച്ച് ലേഖനം വന്നത്.
ഇപ്പോൾ ആയുഷ് ആൻഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം 'പൗരാണിക പ്രപഞ്ചസത്യങ്ങളുടെ' ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.അതിലൊന്നാണ് ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മരുത്വാമലയിൽനിന്ന് കൊണ്ടുവന്നതായി രാമായണത്തിൽ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാൻ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം. ഇതിനായി ഒരു പ്രത്യേക 'ഗവേഷണ സംഘത്തെയും' രൂപവത്ക്കിരിച്ചിട്ടുണ്ട്.സത്യത്തിൽ മരിച്ചിയാളെ ജീവിപ്പിക്കാൻ കഴിയുന്ന ഒരു ഔഷധവും ലോകത്തില്ളെന്നും, സർവരോഗ സംഹാരിയായി ഒരു സസ്യവും ഈ ഭൂമുഖത്തില്ളെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.ചില ചെടികളിൽനിന്ന് ചില രോഗത്തിനുള്ള മരുന്ന് കണ്ടത്തൊമെങ്കിലും എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന സസ്യമെന്നത് സ്വപ്നത്തിൽ മാത്രമാണ്.പക്ഷേ മൃതസഞ്ജീവിനിക്കായി ലക്ഷങ്ങൾ സർക്കാർ ഇപ്പോഴും പൊടിക്കുന്നു.
110വയസ്സുവരെ യൗവനം നിലനിർത്താനുള്ള ശിവഗുളികൾക്കായും ഗവേഷണം പുരോഗമിക്കയാണ്. ഈ ധാരണയും തീർത്തും അശാസ്ത്രീയമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. വാർധക്യം എന്നത് അനിവാര്യമായ ഒരു ജീവശാസ്ത്ര വസ്തുതയാണ്.അത് ഏതെങ്കിലും ഗുളികൾകൾകൊണ്ട് കെട്ടിയിടാൻ കഴിയുമെന്നത് അബദ്ധ ധാരണയാണ്.പക്ഷേ എന്നിട്ടും പൗരാണിക മനുഷ്യർ നൂറുവർഷംവരെ ആരോഗ്യത്തോടെ ജീവിച്ചു എന്നൊക്കെ തട്ടവിട്ടാണ് ഇത്തരം പ്രതിവിജ്ഞാന അന്വേഷണങ്ങൾ പുരോഗമിക്കുന്നത്.ആദ്യ സെൻസസിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ ശരാശരി അയുസ്സ് വെറും 26വയസ്സ് മാത്രമായിരുന്നെന്ന് ഇക്കൂട്ടർ മറന്നുപോവുന്നു.ഒരു നൂറ്റാണ്ടുകൊണ്ട് പ്രതിരോധകുത്തിവെപ്പും മറ്റുമായി പൊതുജനാരോഗ്യരംഗത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഉണ്ടാക്കിയ കുതിപ്പാണ് ആയുർദൈർഘ്യവും വർധിപ്പിച്ചത്.
അതുപോലെതന്നെ യോഗയുടെപേരിലും വ്യാജ പ്രചാരണങ്ങളും അവകാശാവാദങ്ങളും സർക്കാർ സ്പോർൺസേഡ് പരിപാടിയായി മുന്നോട്ടുപോവുകയാണ്്. ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ തന്നെ വെബ്സൈറ്റിൽ കാൻസർമുതൽ എയ്ഡ്സുവരെയുള്ള സകലരോഗങ്ങളും, യോഗ മാറ്റുമെന്ന പെരുപ്പിച്ച അവകാശ വാദങ്ങൾ കാണാം. എന്നാൽ യോഗയെ ഒരു ചികിൽസാരീയി പോയിട്ട് ഒരു അപകടരഹിത വ്യായാമമായിട്ടുപോലും ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.ലാൻസെറ്റ്, നേച്ചർ തുടങ്ങിയ ലോകത്തിലെ ആധികാരികമായ ഒരു ശാസ്ത്രമാസികയും യോഗയുടെ 'മെഡിസിനൽ പവർ' അംഗീകരിച്ചിട്ടില്ല. ഇവിടെ സംഘ അനുകൂലികളായ ചില ഫണ്ടുകിട്ടുന്ന സംഘടനകൾ നടത്തുന്ന ചില 'പഠനങ്ങളാണ്' പുറത്തുവന്നിട്ടുള്ളത്.അല്ലാതെ ആധുനിക ശാസ്ത്രം മുഖവിലക്കെടുക്കുന്ന ഡബിൾ ബ്ളെൻഡഡ് പരിശോധകളോ, റാൻഡമൈസ്ഡ് കൺട്രോൾ ട്രയലുകളോ (ആർ.സി.ടി) ഒന്നും തന്നെ യോഗയുടെ ഫലസിദ്ദിഖ് സാക്ഷ്യമായി കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പക്ഷേ നമ്മുടെ നാട്ടിൽ യോഗയും ഒരു സയൻസായി കഴിഞ്ഞിരിക്കുന്നു.
പശുവിന്റെ മൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് കെട്ടുകണക്കിന് 'പഠനങ്ങളും ഗവേഷണങ്ങളുമാണ്' ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്സിജൻ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങൾക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം വളരെ മുമ്പ് എത്തിയ നിഗമനം. ഇനി ഗോമൂത്രത്തിന്റെ രോഗശമനിയായ എന്തെങ്കിലും ഘടകം ഉണ്ടെങ്കിൽ അത് കൃത്രിമമായി വേർതിരിച്ച്, കെമിക്കൽ ഫോർമുല കണ്ടത്തെി ഗുളികയാക്കി ഉണ്ടാക്കി നൽകുക എന്നല്ലാതെ, മൂത്രം കുടിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോൾ ഗോമൂത്രത്തെ വിട്ട് മനുഷ്യമൂത്രം കുടിക്കാമോ എന്ന കാര്യത്തിലും 'ഗവേഷണം' നടക്കയാണ്.മൂത്ര ചികിൽസ മൊറാർജിദേശായിയുടെ കാലം തൊട്ട് ഇന്ത്യയിൽ പരിചിതമാണെങ്കിലും 'യൂറിൻ തെറാപ്പിയെന്ന് ' പേരിട്ട് ഒരു സമാന്തര ശാസ്ത്ര ശാഖയായി ആയുഷ് ഡിപ്പാർട്ട്മെന്റിന് കീഴിൽ കൊണ്ടുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്.
കൃഷിയിലും കാവിവത്ക്കരണം പ്രകടമാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ചിനോടുവരെ, കേന്ദ്ര കാർഷിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 'വേദിക്ക് അഗ്രികൾച്ചറിൽ ' കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.അതായത് കൃഷിയിടത്തിൽ യാഗവും ഹോമവുമൊക്കെ ചെയ്ത് വിത്തെറിയുക. അങ്ങനെ വന്നാൽ കൂടുതൽ വിളവ് കിട്ടുമത്രേ!ഇതും കോടികൾ ഫണ്ടുകിട്ടുന്ന വലിയൊരു 'ശാസ്ത്ര ശാഖയാണ്'.
അതുപോലെതന്നെ പാഠപുസ്തകങ്ങളിൽപോലും ഈ അശാസ്ത്രീയ ധാരണകൾ കുത്തിവെച്ച് കഴിഞ്ഞു. മാംസാഹാരികൾ അക്രമികളാണെന്ന രീതിയിൽ ഒരു സി.ബി.എസ്.ഇ ടെക്റ്റ് ബുക്കിൽ വരെ പാഠം വന്നതും കടുത്ത പ്രതിഷേധത്തെ തുടർന്ന് അത് ഒഴിവാക്കപ്പെട്ടതും ഈയിടെയാണെല്ലോ.പക്ഷേ സസ്യാഹാരികളുടെ മഹത്വങ്ങൾ ഇപ്പോഴും പല പാഠപുസ്തകങ്ങളിലും കാണുന്നുണ്ട്.
ഇങ്ങനെനോക്കിയാൽ സർക്കാർ പ്രചരിപ്പിക്കുന്ന അശാസ്ത്രീയ പാരമ്പര്യ വാദങ്ങൾതന്നെയാണ് ന്യായാധിപന്മ്മാർപോലും പറയുന്നതെന്ന് വ്യക്തമാണ്. ശാസ്ത്രത്തെ ഈ രീതിയിൽ വളച്ചൊടിക്കുന്നതിനെതിരെ രാമചന്ദ്രഗുഹയും, അമർത്യാസെന്നും, അരുദ്ധതിറോയും, ആനന്ദും അടക്കം അമ്പതോളം എഴുത്തുകാരും ബുദ്ധിജീവികളും അടങ്ങുന്നസംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും, ഐതീഹ്യങ്ങളെ ശാസ്ത്ര സത്യങ്ങളാക്കി രാജ്യത്തെ നൂറ്റാണ്ട് പറികോട്ട് നയിക്കുന്ന പരിപാടി നിർബാധം തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്