പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ
എം എസ് സനിൽ കുമാർ
കനത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്കൂറുകളായി നിന്ന് പെയ്യുന്നു. ഒരു ഫോൺ കോൾ. അമ്പൂരിയിൽ ഉരുൾപൊട്ടൽ. ഒരു വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. വീട്ടുകാർ ഉള്ളിൽ കുടുങ്ങി കിടക്കുന്നു. ഞാനും ഹരിയും ബിജുവും അന്ന് സൂര്യ ടിവിയിലാണ്. ഏഷ്യാനെറ്റും കൈരളിയും സൂര്യയും മാത്രമേ അന്ന് ചാനലുകളായുള്ളൂ. ഞാനും ഹരിയും അമ്പൂരിയിലേക്ക് പോകാൻ തീരുമാനിച്ചു. ഓഫീസിൽ നിന്ന് ക്യാമറാമാനുമായി വണ്ടി ഹോട്ടലിലേക്ക് വന്നു. ഞാനും ഹരിയും അമ്പൂരിയിലേക്ക് തിരിച്ചു. കാണാൻ പോകുന്ന ഭീകരകാഴ്ചകൾ എന്തൊക്കെയാണെന്ന് ഒരു ധാരണയും അപ്പോൾ ഉണ്ടായിരുന്നില്ല. വഴിയിൽ മുഴുവൻ കനത്ത മഴ. ചിലയിടങ്ങളിൽ മരങ്ങൾ വീണുകിടക്കുന്നു. ഫോണിൽ അപ്ഡേറ്റ് വരുന്നുണ്ടായിരുന്നു.
ഒരു കല്യാണ വീടിന്റെ മുകളിലാണ് ഉരുൾപൊട്ടി വീണത്. ധാരാളം പേര് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ അമ്പൂരിയിൽ എത്തി. പ്രധാനറോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് അപകടസ്ഥലം. അവിടേക്കുള്ള വഴി നിറയെ ചെളിയും വെള്ളവും. മഴ അൽപ്പമൊന്നു ശമിച്ചിരുന്നു. ഞങ്ങൾ ചെളിയിൽ കൂടി ആയാസപ്പെട്ട് നടന്നു. കുറച്ചുനടന്നപ്പോൾ തന്നെ അപകടസ്ഥലം കാണാനായി. വീടൊന്നുമില്ല. ഒരു ചെളിക്കൂമ്പാരം. മണ്ണിനുമീതെ മരങ്ങൾ വീണുകിടക്കുന്നു. വീട് നിന്ന സ്ഥലത്തിന് തൊട്ടുപുറകിൽ ഒരു വലിയ മലയാണ്. ആ മലയിൽ നിന്നുമാണ് ഉരുൾപൊട്ടി ഒഴുകിയെത്തിയത്. ഏതാണ്ട് 40 പേർ മണ്ണിനടിയിലുണ്ടെന്ന് അവിടെക്കൂടിനിൽക്കുന്നവർ പറയുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. ഏതാനും പൊലീസുകാരും കുറച്ച് നാട്ടുകാരും. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ചിലർ ചെളി നീക്കുന്നു. മറ്റുചിലർ മലയിൽ നിന്നും ഒഴുകിയെത്തിയ വന്മരങ്ങൾ വൃഥാ വെട്ടിനീക്കാൻ ശ്രമിക്കുന്നു. വെള്ളം എവിടെനിന്നോ അലറിപ്പാഞ്ഞത്തുന്ന ശബ്ദം കേൾക്കാം. എവിടെയും ചെളി. മുട്ടറ്റം. ഭീകരമായ അന്തരീക്ഷം. വീടുനിന്ന ഭാഗത്ത് മുൻവശത്തായി ഒരു വാഹനം തകർന്നുകിടക്കുന്നു.
ഞങ്ങൾ അവിടെ നിന്നവരോട് സംസാരിച്ചു. സി ഡി തോമസ് എന്നയാളിന്റെ വീടാണത്. തോമസിന്റെ മകന്റെ മനസ്സമ്മതത്തിന്റെ തലേദിവസമായിരുന്നു അന്ന്. വീട്ടുകാരും ബന്ധുക്കളും ഒക്കെയായി ധാരാളം പേര് വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സന്തോഷത്തിന്റെ മുകളിലാണ് മരണം ഉരുളായി പെയ്തിറങ്ങിയത്. പതിയെ പതിയെ അമ്പൂരി ജനസാഗരമാകാൻ തുടങ്ങി. അറിഞ്ഞും കേട്ടും നാട്ടുകാർ അമ്പൂരിയിലേക്ക് ഒഴുകി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേര് കൂടി. ഞങ്ങൾ സി ഡി തോമസിന്റെ വീടിനോടു ചേർന്ന, ഉരുൾപൊട്ടലിൽ തകരാത്ത ഒരു വീടിന്റെ ടെറസ്സിൽ കയറി നിൽപ്പായി. ദൃശ്യങ്ങൾ അവിടെനിന്നും പകർത്തിത്തുടങ്ങി. ആ ടെറസ്സിൽ നിന്നും ഞാൻ വീടിന്റെ പുറകിലേക്ക് നോക്കി. ഭീമാകാരമായ ഒരു മല തലയുയർത്തി നിൽക്കുന്നു. മറ്റൊരു ഉരുൾപൊട്ടലിൽ ഭീതി ആ സമയം അവിടെ നില നിന്നിരുന്നു.
മലയിൽ നിന്ന് കുത്തി ഒലിച്ചെത്തുന്ന വെള്ളം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി. രക്ഷാപ്രവർത്തകർക്ക് എങ്ങുമെത്താൻ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട് വീടിനുമേൽ പതിച്ച ചെളിയും മരങ്ങളും. അൽപ്പസമയത്തിനകം ജെ സി ബികൾ എത്തി. കൂടുതൽ പൊലീസും ഫയർഫോഴ്സും . അതോടെ മണ്ണുനീക്കൽ വേഗത്തിലായി. പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരം ദൃശ്യമായി. തല മാത്രമാണ് പുറത്തുകണ്ടത്. തുറന്നിരുന്ന കണ്ണുകൾ ആ ദുരന്തത്തിന്റെ ഭയാനകത മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. ശ്രമപ്പെട്ട് ആ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. പിന്നീടങ്ങോട്ട് ഒരു ശവഘോഷയാത്ര തന്നെയായിരുന്നു. ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് മണ്ണുനീക്കുന്നതിനാൽ മൃതദേഹങ്ങൾ വികൃതമാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ സൂക്ഷിച്ചാണ് മണ്ണുനീക്കൽ പുരോഗമിച്ചത്. 15 ഓളം മൃതദേഹങ്ങൾ പുലർച്ചെ ആയപ്പോഴേക്കും പുറത്തെടുത്തു. ഹരി ആദ്യത്തെ ടേപ്പുകളുമായി അപ്പോഴേക്കും ഓഫീസിലേക്ക് പുറപ്പെട്ടു. ഞാൻ അമ്പൂരിയിൽ തുടർന്നു.
നേരം പുലർന്നപ്പോഴാണ് അപകടത്തിന്റെ ഭീകരമുഖം കൂടുതൽ വ്യക്തമായത്. വീടിനുപുറകിലുള്ള കുരിശുമലയുടെ വലിയൊരു ഭാഗം തന്നെ വളരെ ഉയരത്തിൽ നിന്ന് ഇടിഞ്ഞു വീണിരിക്കുകയാണ്. ചെളിയും വെള്ളവും മലയിൽ നിന്ന് അപ്പോഴും ഒഴുകിയെത്തുന്നു. വീണ്ടുമൊരു ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നുണ്ട്. മറ്റൊരു ദുരന്തത്തിന്റെ നിഴലിലാണ് ഞങ്ങളും നിൽക്കുന്നത്. വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടായാൽ ഞങ്ങളുൾപ്പെടെ എല്ലാവരും ഒലിച്ചുപോകും. എന്നാലും ധൈര്യം സംഭരിച്ച് അവിടെനിന്നു. മൃതദേഹങ്ങൾ അപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ ദേഹം... രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ഞാൻ പതിയെ ടെറസ്സിൽ നിന്ന് താഴെയിറങ്ങി. വീടിരുന്ന സ്ഥലത്തേക്ക് നടന്നു.
അവിടെ എനിക്ക് പരിചയമുള്ള ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കണ്ടു. അശോകൻ. തലേരാത്രി മുതൽ ആത്മാർഥമായി രക്ഷാദൗത്യത്തിലാണ് അദ്ദേഹം. മണ്ണുനീക്കി നീക്കി വന്നപ്പോൾ ഒരു അലമാര കണ്ടു. വലിയ കേടുപാടുകൾ ഇല്ല. അശോകന് അലമാരയിൽ നിന്ന് ഒരു കല്യാണക്കുറി കിട്ടി. തോമസ്സിന്റെ മകന്റെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. അശോകൻ അത് എനിക്കുനല്കി. ഞാനതു കയ്യിൽ വെച്ചു. നേരം ഇഴഞ്ഞുനീങ്ങി. 10 മണി ആയപ്പോഴേക്കും 35 ഓളം മൃതദേഹങ്ങൾ പുറത്തെടുക്കാനായി. വൈകുന്നേരമായപ്പോൾ മൊത്തം 38 മൃതദേഹങ്ങൾ കിട്ടി. ഞാൻ ഓഫീസിലേക്ക് മടങ്ങി. അപ്പോഴും ദുരന്തത്തിന്റെ നേർക്കാഴ്ചയായി ആ കല്യാണക്കുറി എന്റെ കൈവശം ഉണ്ടായിരുന്നു.
ഗൃഹനാഥനായ സി ഡി തോമസ് മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. അദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങൾ കഴിഞ്ഞു. ആ കല്യാണക്കുറി എന്റെ കയ്യിൽ ഉണ്ട്. ഞാനതില്‍ തീയതി നോക്കി. അപ്പോഴാണ് ഒരു വാർത്താ സാധ്യത എന്റെ മനസ്സിൽ വന്നത്. കല്യാണ ദിവസം ആശുപത്രിയിൽ പോയി സി ഡി തോമസിനെ കാണുക. കല്യാണക്കുറി കാണിക്കുക. തോമസ്സിന്റെ റിയാക്ഷൻ ഷൂട്ട് ചെയ്യുക. അങ്ങനെ കല്യാണ ദിവസമെത്തി. ഞാൻ ക്യാമറാമാനുമായി മെഡിക്കൽ കോളേജിൽ സി ഡി തോമസ്സിന്റെ മുറിയിലെത്തി. നിർവികാരനായിരുന്നു അദ്ദേഹം. അൽപ്പനേരത്തെ സംസാരത്തിനു ശേഷം ഞാനദ്ദേഹത്തെ എന്റെ കയ്യിലിരുന്ന കല്യാണക്കുറി കാണിച്ചു. നിർന്നിമേഷനായി തോമസ് അതിലേക്കു നോക്കിയിരുന്നു. പിന്നെയൊരു പൊട്ടിക്കരച്ചിൽ. ഉരുൾ പോലെ കണ്ണീർ പെയ്തു. ക്യാമറാമാൻ ആ നിമിഷങ്ങൾ പകർത്തി. ആശ്വസിപ്പിക്കാനാകാതെ ഞാൻ തരിച്ചിരുന്നു. ഏറെനേരത്തെ കരച്ചിലിനു ശേഷം തോമസ് ശാന്തനായി. ഇടറിയ സ്വരത്തിൽ തോമസ് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു. എനിക്ക് വാർത്തയായി. കണ്ണുനനയിപ്പിക്കുന്ന ഒരു വാർത്ത.
ഇന്ന് ആ വാർത്തയുടെ മേക്കിംഗിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കുറ്റബോധം. എല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ കണ്ണീർ വാർത്തയ്ക്കുവേണ്ടി ഉപയോഗിച്ചല്ലോ എന്നോർത്ത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍