അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്
ഡോ. ജിനേഷ് പിഎസ്
അമ്മയുടെ കാൽമുട്ട് മാറ്റ ശസ്ത്രക്രിയ നടന്ന കാര്യം നേരത്തെ എഴുതിയിരുന്നതാണല്ലോ. ഒരു മാസമായി സർജറി കഴിഞ്ഞിട്ട്. ഇപ്പോൾ വേദന കുറഞ്ഞുവരുന്നു. ജോലിയൊക്കെ തനിയെ ചെയ്തുതുടങ്ങി.
ഞങ്ങൾ നെടുംകണ്ടത്തുനിന്നും പാലായിലേക്ക് താമസം മാറാൻ കാരണം അമ്മയുടെ മുട്ടിനുവേദന ആയിരുന്നു. ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വേദന ആരംഭിച്ചിരുന്നു. പല വിഭാഗത്തിൽ നിന്നുള്ള ചികിത്സകൾ അന്ന് ചെയ്തിരുന്നു. അന്നത്തെ കാലത്തൊക്കെ അസഹനീയമായ തണുപ്പാണ് നെടുങ്കണ്ടത്ത്. റൂം ഹീറ്റർ ഇല്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ. ആ തണുപ്പും മുട്ടുവേദനയും അമ്മയെ സംബന്ധിച്ചു സഹിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും നാടായ കോട്ടയം ജില്ലയിൽ തിരിച്ചെത്തുന്നത്.
കാൽമുട്ടുകളിലെ തരുണാസ്ഥിയിൽ തേയ്മാനം ഉണ്ടാവുന്ന ഓസ്റ്റിയോആർത്രൈറ്റിസ് എന്ന അസുഖമായിരുന്നു. നടക്കുമ്പോൾ ലോക്ക് ആകുന്ന അവസ്ഥയിൽ എത്തിയപ്പോളാണ് സർജറി ചെയ്തത്. അതുവരെ പ്രധാനമായും വ്യായാമം തന്നെയായിരുന്നു ചികിത്സ. തരുണാസ്ഥി സംരക്ഷണത്തിനായുള്ള മരുന്നുകളും ഉപയോഗിച്ചിരുന്നു. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് മുട്ടുകളിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ നടത്താൻ തുടങ്ങി. ഫിസിയോതെറാപ്പി ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് നടക്കാൻ തുടങ്ങിയത്.
എന്തുകൊണ്ടാണ് സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താത്തതെന്ന ചോദ്യം പലരും ചോദിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അച്ഛന്റെ രണ്ടാമത്തെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നത്. എങ്കിലും അമ്മയുടെ ശസ്ത്രക്രിയ അവിടെ നടത്തണ്ടാ എന്നാണ് തീരുമാനിച്ചത്.
അണുബാധ ഇല്ലാതിരിക്കുക എന്നതും ശസ്ത്രക്രിയക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമം അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ശരീരത്തിന്റെ അവസ്ഥ യഥാസ്ഥാനത്താക്കുക എന്നതും ഏതൊരു ശസ്ത്രക്രിയയുടെയും വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ശസ്ത്രക്രിയക്കാവശ്യമായ ചിലവുകളും ഒരു പ്രധാന വിഷയമാണ്.
ഐ സി യു വിൽ ഒരു രോഗിയോടൊപ്പം എപ്പോഴും ഒരു നേഴ്സ് ഉണ്ടാവുന്ന സൗകര്യം സർക്കാർ ആശുപത്രികളിൽ നിലവിലില്ല. നാളെയെങ്കിലും അങ്ങിനെ ഉണ്ടാവണം എന്നാണാഗ്രഹം. താങ്ങാവുന്നതിലും വളരെയധികം ജോലിഭാരമാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ നേഴ്സ്മാർക്ക്. അമ്മയുടെ ശസ്ത്രക്രിയയുടെ സമയത്ത് അവരുടെ സഹായം നന്ദി പറഞ്ഞാൽ തീരാത്തതാണ്. സർക്കാർ മേഖലയിലായാലും സ്വകാര്യമേഖലയിലായാലും പലപ്പോഴും അവഗണന അനുഭവിക്കുന്ന വിഭാഗമാണവർ.
സന്ദർശകരുടെ ബാഹുല്യം അണുബാധക്കൊരു കാരണമാണ്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ സന്ദർശകരെ നിയന്ത്രിക്കാൻ പാടാണ്. ഐസിയുവിലെങ്കിലും കയറാതിരിക്കുന്ന, അഥവാ കയറിയാൽ ശ്രദ്ധിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.
മറ്റൊരു മേഖല ഫിസിക്കൽ മെഡിസിൻ വിഭാഗം ആണ്. അവരാണ് വ്യായാമം അടക്കമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ റസിഡന്റ് ഡോക്ടർമാർ മാത്രമേ ആ വിഭാഗത്തിലുള്ളൂ. ഒരു പ്രൊഫസറും രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും ഉള്ള വിഭാഗമായിരുന്നു.
നിലവിൽ ഓരോ വർഷവും പ്രവേശനം ലഭിക്കുന്ന ഓരോ പിജി ഡോക്ടർമാരും (ആകെ മൂന്ന്) ഒരു സീനിയർ റസിഡന്റ് ഡോക്ടറും മാത്രം. സീനിയർ റസിഡന്റ് പിജി കഴിഞ്ഞശേഷം ബോണ്ട് ചെയ്യുന്ന ആളാണ്. എംബിബിഎസ് യോഗ്യതയുള്ള ഒരു ലക്ച്ചറർ അവധിയിൽ പോയിട്ടുണ്ട്. ആൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോളേജിൽ സർജറി വിഭാഗത്തിൽ നിന്നും സ്ഥലം മാറി വന്നതാണ്.
കൂടാതെ നാല് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, അതിനാൽ ഒരാളെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. മികച്ച ഒരു ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റുണ്ട്. പക്ഷേ, തെറാപ്പിക്കാവശ്യമായ ഒരുപകരണങ്ങളും ഇല്ല. ഒരു സ്പീച് തെറാപ്പിസ്റ്റുണ്ട്, ആവശ്യമായ മെറ്റീരിയൽ ഇല്ല. ഈ കാരണങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ കോട്ടയം മെഡിക്കൽ കോളേജിലെ പിജി റസിഡന്റ് ഡോക്ടർമാർക്ക് അംഗീകാരം നൽകാത്തത്.
എംബിബിഎസ് വിദ്യാർത്ഥികൾക്കും അസ്ഥിരോഗ വിഭാഗം റസിഡന്റ് ഡോക്ടർമാർക്കും പഠനവും പരിശീലനവും നൽകണം. ഓട്ടിസം അടക്കമുള്ള കുട്ടികൾക്ക് തെറാപ്പി നൽകണം. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയവർക്കുള്ള വ്യായാമം മുതൽ പുനരധിവാസം വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യണം.
ശസ്ത്രക്രിയകൾക്കും അപകടങ്ങൾക്കും ഒക്കെ ശേഷം എപ്പോൾ മെഡിക്കലി ഫിറ്റ് ആകുന്നോ, അപ്പോൾ തുടങ്ങണം ഫിസിയോതെറാപ്പി. രണ്ടുമുട്ടും മാറ്റിവെച്ച എന്റെ അമ്മക്ക് സർജറി ചെയ്തതിന്റെ പിറ്റേന്ന് തുടങ്ങി. അതുപോലെ എല്ലാവർക്കും ചെയ്യണം. അതിനുള്ള സൗകര്യങ്ങളും ഉപകരണങ്ങളും വേണം.
മികച്ച നേട്ടങ്ങൾക്കുടമയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം. മികച്ച ഡോക്ടർമാരുള്ള വിഭാഗം. പക്ഷേ, അതുമാത്രം പോരാ, മെഡിക്കൽ കോളേജിനെ കുറ്റപ്പെടുത്തുകയല്ല. മെച്ചപ്പെടുത്തണം എന്നാണ് പറയുന്നത്. 1961 ലെ തസ്തികകൾ വെച്ച് ചെയ്യാവുന്നതിന്റെ പരമാവധി ഇവിടെ ചെയ്യുന്നുണ്ട്. അന്നത്തേതിന്റെ അൻപതറുപതിരട്ടി രോഗികളുണ്ടിന്ന്. അത്രയും പേർക്ക് ചികിത്സ നടത്താനുള്ള തസ്തികകൾ കൂടി സൃഷ്ടിക്കണം.
അമ്മയുടെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സർക്കാർ മെഡിക്കൽ കോളേജിലെ ജോലി വലിയൊരാഗ്രഹമായിരുന്നെന്ന് പറഞ്ഞപ്പോൾ വലിയൊരത്ഭുതമായി. അടുത്ത സുഹൃത്താണാൾ, 2001 ബാച്ച്. മാസം കുറേ സങ്കീർണ്ണ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണ്. സർക്കാർ മേഖലയിലെത്തിയാൽ ജനങ്ങൾക്ക് വലിയൊരുപകാരമായിരിക്കും, പക്ഷേ ...
മൂന്നാമത്തേത് പണം എന്ന വിഷയമാണ്.
ഇന്നേവരെ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. ഈ അവസരത്തിൽ ഞങ്ങൾ പാടുപെട്ടു. അനൂപിന്റെ (അനുജത്തിയുടെ ഭർത്താവ്) ഗ്രൂപ്പ് ഇൻഷുറൻസിൽ അമ്മയുടെ പേരും ചേർത്തിരുന്നതിനാൽ മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ശസ്ത്രക്രിയ നടന്നുപോയത്. 3.14 ലക്ഷമായിരുന്നു ആശുപത്രി ബില്ല്. ഇൻഷുറൻസ് ഇല്ലെങ്കിൽ എനിക്കടക്കാനാവുമായിരുന്നില്ല.
അതിനാൽ ഞാനും ഒരിൻഷുറൻസ് എടുക്കാൻ തീരുമാനിച്ചു. എനിക്കും ഓസ്റ്റിയോആർത്രൈറ്റിസിന്റെ ആരംഭമാണ്. വ്യായാമം മാത്രമേയുള്ളൂ നിലവിൽ. പണ്ട് എല്ലാ കളികളിലും പങ്കെടുത്തിരുന്നതാണ്. ഇടക്കാലത്ത് നിന്നുപോയി. അതോടെ ശരീരഭാരം കൂടി. വ്യായാമം അത്യാവശ്യമാണ്. കളികൾ വീണ്ടും തുടങ്ങണം.
(ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍