ജെങ്കിസ് ഖാനും സാമ്രാജ്യങ്ങളും
നിങ്ങൾക്ക് പൊക്കം കുറവാണല്ലോ.' അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കുള്ള ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു.
'എനിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.' വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. എന്റെയൊരു മുൻ സഹപ്രവർത്തകന്റെ സഹധർമ്മിണിയായിരുന്നു, അത്. അസിസ്റ്റന്റ് പ്രൊഫസർ ജോലിയും ഉയരവുമായി യാതൊരു ബന്ധവും എനിക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും, ഈ ചോദ്യവും ഉത്തരവും നെപ്പോളിയനെപ്പറ്റിയും സാമ്രാജ്യങ്ങളെപ്പറ്റിയും അല്പം വായിച്ചറിയാൻ എന്നെ പ്രചോദിപ്പിച്ചു. അതിന്റെ ഫലമാണീ ലേഖനം.
1804 മുതൽ 1815 വരെ ഫ്രാൻസു ഭരിച്ച നെപ്പോളിയന്റെ ഉയരം അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫ്രഞ്ചുകാരനായ ഡോക്ടർ ഫ്രാൻസെസ്‌കോ അന്റോമാർച്ചി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഫ്രാൻസിന്റെ അഞ്ചടി രണ്ടിഞ്ച് എന്ന അളവ് ഇംഗ്ലണ്ടിലെ അഞ്ചരയടിക്കു തുല്യമാണെന്ന ഒരു വാദമുണ്ടെങ്കിലും ആ വാദത്തെപ്പറ്റി ഇന്റർവ്യൂ ബോർഡിലെ അംഗത്തിന് അറിവുണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്. അസിസ്റ്റന്റ് പ്രൊഫസ്സറുടെ ജോലി ചെയ്യാനുള്ള തന്റേടവും ആത്മവിശ്വാസവും വനിതയ്ക്കുണ്ട് എന്ന് ആ ഒരൊറ്റ ഉത്തരത്തിൽ നിന്നു തന്നെ ഇന്റർവ്യൂ ബോർഡിനു ബോദ്ധ്യം വന്നു കാണണം. വനിത ഇന്റർവ്യൂവിൽ അനായാസം ജയിച്ചു, ജോലി നേടുകയും ചെയ്തു.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവർത്തിയായി കണക്കാക്കപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഇറ്റലിയേയും ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. അലക്‌സാണ്ടർ ദ ഗ്രേറ്റിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു: 52 ലക്ഷം ച. കിലോമീറ്റർ. ഗ്രീസ് മുതൽ തെക്ക് ഈജിപ്റ്റു വരെയും പടിഞ്ഞാറ് പാക്കിസ്ഥാൻ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്‌സാണ്ടർ നടത്തിയ പടയോട്ടം ക്രിസ്തുവിനു മുൻപ് നാലാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹവും ഇന്ത്യയിലെ പോറസ് പുരൂരവസ്സ് രാജാവുമായി നടന്ന യുദ്ധം ചരിത്രപ്രസിദ്ധമാണ്. അലക്‌സാണ്ടർ സിന്ധു നദി കടന്ന് പോറസ്സിനെ പരാജയപ്പെടുത്തിയെങ്കിലും, തുടർന്ന് മുന്നോട്ടു പോകാനാകാതെ മടങ്ങുകയാണുണ്ടായത്.
അലക്‌സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി 52 ലക്ഷം ച. കിലോമീറ്ററായിരുന്നെന്നു പറഞ്ഞുവല്ലോ. നമ്മുടെ ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റർ മാത്രമാണ്. അലക്‌സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാൾ 1.6 മടങ്ങു വലുതായിരുന്നു എന്നർത്ഥം. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്‌സാണ്ടർ ചക്രവർത്തിയുടേതിനോളം വന്നിരുന്നു: 50 ലക്ഷം ച. കിലോമീറ്റർ. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ സി നാലാം നൂറ്റാണ്ടിലെ മൗര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം, തമിഴ്‌നാട് എന്നീ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
റോമൻ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു: 68 ലക്ഷം ച. കിലോമീറ്റർ. മംഗോളിയൻ വംശജനായ കുബ്ലായിഖാൻ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാൻ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു: 140 ലക്ഷം ച. കിലോമീറ്റർ. അല്പം കൂടി വലുതായിരുന്ന ക്വിങ്ങ് സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു. 1912ൽ അവസാനിച്ച അതിന്ന് 147 ലക്ഷം ച. കിലോമീറ്റർ വിസ്താരമുണ്ടായിരുന്നു.
ഒരു വ്യക്തി സൈന്യത്തെ നയിച്ച് സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങൾ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളത് മുൻപു പറഞ്ഞവയൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യമായിരുന്നു അത്. 330 ലക്ഷം ച. കിലോമീറ്റർ. മംഗോളിയ മുതൽ ചൈന, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, കാസ്പിയൻ കടലിന്റെ പടിഞ്ഞാറുള്ള ജോർജ്ജിയ, അങ്ങനെ അതിവിസ്തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്ഖാന്റെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ശാന്തസമുദ്രം മുതൽ സിൽക്ക് റൂട്ടു വഴി കാസ്പിയൻ കടൽ വരെ.
ബ്രിട്ടീഷ് സാമ്രാജ്യത്തിനു മാത്രമാണ് ഇതിനേക്കാൾ നേരിയ തോതിലെങ്കിലും വലിപ്പക്കൂടുതലുണ്ടായിരുന്നത്: അവരുടെ 332ലക്ഷം ച. കിലോമീറ്റർ വിസ്തൃതി വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നതിനാൽ അവയിലെത്താൻ സമുദ്രയാത്ര വേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലായിരുന്നു, ജെങ്കിസ് ഖാന്റെ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത: ജെങ്കിസ് ഖാന്റെ സാമ്രാജ്യം തുടർച്ചയായി, നീണ്ടു പരന്നു കിടന്നിരുന്ന, ഒരറ്റം മുതൽ മറ്റേയറ്റം വരെ കരയിലൂടെ സഞ്ചരിക്കാവുന്ന ഒരൊറ്റ ഭൂവിഭാഗമായിരുന്നു. ഇത്തരം മറ്റൊരു സാമ്രാജ്യത്തിനും ഇതിന്റെ പകുതിയോളം പോലും വലിപ്പമുണ്ടായിരുന്നില്ല.
ജെങ്കിസ് ഖാനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ജെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിക്കാറ്. ഹിറ്റ്‌ലറാണ് ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്നിടയിൽ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ് ഖാന്റെ സൈന്യത്തിന്റെ കണക്കിൽ ചരിത്രം കുറിച്ചിട്ടിരിക്കുന്ന പാതകങ്ങൾ.
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറ്റില എന്ന ഹൂണരാജാവിനെപ്പറ്റി ഭയത്തോടെയാണ് സർവ്വരും ഓർക്കാറ്. ആറ്റിലയേക്കാൾ വളരെക്കൂടുതൽ ആകെ നാലു കോടി കൊലകൾ നടത്തിയെങ്കിലും, ജെങ്കിസ് ഖാൻ ആറ്റിലയേക്കാൾ പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. ഒരു പട്ടണത്തെ ആക്രമിക്കുമ്പോൾ ജെങ്കിസ് ഖാൻ അവിടുത്തെ രാജാവിന് ഒരു മുന്നറിയിപ്പു നൽകും: 'നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കിൽ ഈ ചാട്ടയേക്കാൾ ഉയരമുള്ള സകലരേയും ഞങ്ങൾ കൊല്ലും.' ചില രാജാക്കന്മാർ എതിരിടാനൊരുങ്ങാതെ കീഴടങ്ങി.കീഴടങ്ങിയവരോട് ജെങ്കിസ് ഖാൻ ദയവു കാണിച്ചു. എന്നാൽ മറ്റു ചില രാജ്യങ്ങൾ എതിരിട്ടു. അവിടുത്തെ ജനതകൾ നിഷ്‌കരുണം വധിക്കപ്പെടുകയും ചെയ്തു.കുട്ടികളെപ്പോലും അവർ വെറുതെ വിട്ടില്ല. ഇത്തരമൊരാക്രമണത്തിൽ ജെങ്കിസ് ഖാന്റെ അൻപതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്‌തെന്നു ചരിത്രത്തിൽ കാണുന്നു.
പാശ്ചാത്യചരിത്രകാരന്മാർ പൊതുവിൽ ജെങ്കിസ് ഖാനോടു ദയവു കാണിച്ചിട്ടില്ലെങ്കിലും അവർ അദ്ദേഹത്തിന്റെ ചില ഗുണവൈശിഷ്ട്യങ്ങൾ മറന്നില്ല.മംഗോളിയയിലെ കിയാദ് വർഗ്ഗത്തിൽ പിറന്നയാളായിരുന്നെങ്കിലും ജെങ്കിസ് ഖാൻ മതസഹിഷ്ണുതയുള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളിൽ നിന്ന് തത്വശ്ശാസ്ത്രപരവും സദാചാരപരവുമായ പാഠങ്ങൾ പഠിക്കാൻ താത്പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്തുമതത്തിലേയും പുരോഹിതന്മാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂർവ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളും ഒരൊറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് അതുവഴി ഈ മൂന്നു സംസ്‌കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്ഘുർ ലിപി ഉപയോഗിച്ച് എഴുതാനുള്ള സംവിധാനം നടപ്പിലാക്കി. മറ്റൊരാളുടെ മുൻപിൽ വച്ച്, അയാൾക്കു കൂടി നൽകാതെ ആഹാരം കഴിക്കുന്നത് ശിക്ഷാർഹമാക്കി.
ജെങ്കിസ് ഖാന് അനേകം ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹം അവരെ സ്‌നേഹിക്കുകയും തുല്യമായി പ്രീണിപ്പിക്കുകയും ചെയ്തു പോന്നു. വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അദ്ദേഹം സൈനികരുമായി പങ്കു വച്ചു. എന്നാൽ, അതിസുന്ദരികളായ സ്ത്രീകൾ ഖാനു മാത്രമുള്ളവരായിരുന്നു. ഇതിന്റെ പരിണിതഫലം ജനിതകശ്ശാസ്ത്രജ്ഞരുടെ ഒരന്താരാഷ്ട്രസംഘം നടത്തിയ പഠനങ്ങളിൽ ഏതാണ്ട് ഒന്നരക്കൊല്ലം മുൻപു വെളിപ്പെട്ടു:ഇന്നു ജീവിച്ചിരിക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാൾ വീതം ജെങ്കിസ് ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാർക്ക് ജെങ്കിസ് ഖാന്റെ 'വൈ'ക്രോമസോമുണ്ടെന്ന് ആ സംഘം കണ്ടെത്തി.
ബാല്യത്തിൽ ചെങ്കിസ് ഖാന്റെ പേര് ടെമൂജിൻ എന്നായിരുന്നു. ഒൻപതു വയസ്സു മാത്രം പ്രായമുള്ളപ്പോൾ പിതാവു മരണമടഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കുടുംബം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.മംഗോളിയക്കാർ ഭൂമിയിലെ ഏറ്റവുമധികം സഹനശക്തിയുള്ള ജനതയാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ടെമൂജിൻ ഏറ്റവുമധികം സഹനശക്തിയുള്ള വ്യക്തിയായി വളർന്നതിൽ അതിശയമില്ല. അദ്ദേഹം യുദ്ധങ്ങളിൽ സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തിയായിരുന്നിട്ടുപോലും സൈനികരുടെ കഷ്ടപ്പാടുകൾ പങ്കിട്ടു. വ്യക്തികളുടെ വൈശിഷ്ട്യങ്ങൾ കണക്കിലെടുത്ത്, അവരെ അദ്ദേഹം വർഗ്ഗമതഭേദമെന്യേ അംഗീകരിക്കുകയും ആത്മാർത്ഥതയുള്ളവരെ ആദരിക്കുകയും ചെയ്തു.തന്റെ വാക്കിന് അദ്ദേഹം വലുതായ വില കല്പിച്ചു. കൊടുത്ത വാഗ്ദാനങ്ങൾ നിർബന്ധമായും പാലിച്ചു. ഇതുകൊണ്ടെല്ലാമായിരിക്കണം, അദ്ദേഹത്തിന്റെ മരണം വരെ സൈനികനേതാക്കളിൽ ഒരാൾ പോലും അദ്ദേഹത്തെ വഞ്ചിച്ചില്ല.
നാലു കോടി മനുഷ്യരെ കൊല ചെയ്‌തെങ്കിലും ജെങ്കിസ് ഖാൻ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവർ കണക്കാക്കുന്നു. റഷ്യയ്ക്കും ചൈനയ്ക്കുമിടയിലുമുള്ള ഒരു രാജ്യമാണ് മംഗോളിയ.റഷ്യയും ചൈനയും അതിപ്രസിദ്ധരാണ്, വൻശക്തികളാണ്.മംഗോളിയയാകട്ടെ, അധികമൊന്നും അറിയപ്പെടാത്ത രാഷ്ട്രവും.ഇന്ത്യയുടെ പകുതി വലിപ്പമേ മംഗോളിയയ്ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തിൽ താഴെയും. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. ഒന്നു രണ്ടു കാര്യങ്ങളിൽ മംഗോളിയ നമ്മേക്കാൾ മുന്നിലാണ്: നമ്മുടേതിന്റെ ഇരട്ടി പ്രതിശീർഷവരുമാനമുണ്ട് അവർക്ക്. എങ്കിലും നമ്മെപ്പോലെതന്നെ അവിടെയും മൂന്നിലൊന്നു ജനം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അവർക്ക് 97.4 ശതമാനം സാക്ഷരതയുണ്ട്. നമുക്ക് 74.4 ശതമാനം മാത്രമേയുള്ളു.
അധികം അറിയപ്പെടാതെ കിടക്കുന്ന മംഗോളിയയാണ് ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവർത്തിക്കു ജന്മം കൊടുത്തതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.അതുമാത്രമോ, ചൈനയിൽ യുവാൻ സാമ്രാജ്യം സ്ഥാപിച്ച കുബ്ലായ് ഖാൻ ജെങ്കിസ് ഖാന്റെ പെ#ൗത്രനായിരുന്നു. കുബ്ലായ് ഖാൻ തുടക്കത്തിൽ മംഗോളിയൻ വംശജനായിരുന്നെങ്കിലും പിൽക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു. മംഗോളിയയുടേയും ചൈനയുടേയും ചരിത്രങ്ങൾ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ചൈനയും മംഗോളിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. ഒരു തവണയല്ല, രണ്ടു തവണ.
മുൻപു പരാമർശിച്ച ചക്രവർത്തിമാരുടെ അന്ത്യങ്ങൾ എപ്രകാരമായിരുന്നെന്നു പരിശോധിക്കാം. നെപ്പോളിയന് രണ്ടു തവണ കീഴടങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ തവണ ഫ്രാൻസിൽ നിന്നു നാടു കടത്തപ്പെട്ട് എൽബാ ദ്വീപിൽ താമസിക്കുമ്പോൾ സദാസമയവും കൂടെ കൊണ്ടു നടന്നിരുന്ന വിഷഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.കാലപ്പഴക്കത്താൽ ഗുളികയിലെ വിഷവീര്യം നഷ്ടപ്പെട്ടിരുന്നതിനാൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. എൽബാ ദ്വീപിൽ നിന്നു രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ നെപ്പോളിയൻ വീണ്ടും അധികാരം കൈയടക്കുകയും സൈന്യത്തെ പുനഃസംഘടിപ്പിച്ച് അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ, 1815ൽ ബെൽജിയത്തിലെ വാട്ടർലൂവിൽ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച നെപ്പോളിയന് ബ്രിട്ടീഷ് നാവികസേനയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആറു വർഷത്തോളം ബ്രിട്ടീഷ് തടവുകാരനായി കഴിയവെ നെപ്പോളിയൻ മരണമടഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ ആറു കോടിയിലേറെപ്പേർ മരണമടഞ്ഞു. ഇവയ്‌ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായിരുന്നവരിൽ മുഖ്യൻ ഹിറ്റ്‌ലറായിരുന്നു. റഷ്യൻ സൈന്യം ഹിറ്റ്‌ലറുടെ തെരുവിൽ എത്തിയപ്പോൾ ഹിറ്റ്‌ലർ സ്വയം വെടിവച്ചു മരിക്കുകയാണുണ്ടായത്. ഹിറ്റ്‌ലറുടെ സഖ്യരാജ്യമായിരുന്ന ഇറ്റലിയുടെ ഏകാധിപതി മുസ്സൊലീനി വെടിവച്ചു കൊല്ലപ്പെട്ടു. അലക്‌സാണ്ടർ ചക്രവർത്തി രോഗബാധിതനായി മരിച്ചതാണെന്നും, അതല്ല, അദ്ദേഹത്തിനു വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങളുണ്ട്. ഹിറ്റ്‌ലർ കെട്ടിപ്പടുത്ത ജർമ്മൻ സാമ്രാജ്യം അമേരിക്കയും റഷ്യയുമടങ്ങുന്ന സഖ്യകക്ഷികൾ പങ്കിട്ടെടുത്തു. ഇറ്റലി സ്വതന്ത്ര, ജനാധിപത്യ രാഷ്ട്രമായിത്തീർന്നു. അലക്‌സാണ്ടർ ചക്രവർത്തിക്കു സന്തതികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നിച്ചിതറിപ്പോയി.
ജെങ്കിസ് ഖാൻ കീഴടക്കിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്ച നടത്തിക്കൊണ്ടിരിയ്‌ക്കെ, ജെങ്കിസ് ഖാൻ രാജകുമാരിയുടെ കുത്തേറ്റു മരിച്ചുവെന്നാണ് ഒരു വിഭാഗം മംഗോളിയർ വിശ്വസിക്കുന്നത്. ഒരു യുദ്ധത്തിന്നിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ് ജെങ്കിസ് ഖാൻ മരിച്ചതെന്ന് സഞ്ചാരിയായ മാർക്കോ പോളോ രേഖപ്പെടുത്തിയിരിക്കുന്നു. മുൻപു പരാമർശിച്ച ഏകാധിപതികളിൽ നിന്നു വ്യത്യസ്തമായി, സ്വന്തം കാലശേഷവും സാമ്രാജ്യം നിലനിൽക്കാനുള്ള സംവിധാനങ്ങൾ ജെങ്കിസ് ഖാൻ ഏർപ്പെടുത്തിയിരുന്നു. അവ ഫലവത്തായി. ഏകദേശം രണ്ടു നൂറ്റാണ്ടോളം മംഗോൾ സാമ്രാജ്യം നിലനിന്നു. 1368ൽ മംഗോൾ സാമ്രാജ്യം നാമാവശേഷമായി.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍