കാനം സഖാവേ, താങ്കൾ ആദ്യം പാർട്ടി മുഖപത്രത്തിലെ ജീവനക്കാർക്ക് മാന്യമായി കഞ്ഞി കുടിക്കാനുള്ള ശമ്പളമെങ്കിലും നൽകൂ..! എന്നിട്ടു പോരെ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയുള്ള ഈ സമരനാടകം; തൊഴിലാളികളുടെ കുറഞ്ഞ വേതനം 18,000 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംഘടന സത്യാഗ്രഹ സമരം ചെയ്യുമ്പോൾ ജനയുഗം ദിനപത്രത്തിലെ വേതനം വെറും 8000 രൂപ മാത്രം!
എം എസ് സനിൽകുമാർ
തിരുവനന്തപുരം: സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ഒരു നല്ല തുടക്കത്തിലാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ അവർ അഞ്ച് ദിവസത്തെ സത്യാഗ്രഹ സമരം ആരംഭിച്ചു. തൊഴിലാളികൾക്ക് ക്ഷേമകരമായ ചില ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം. തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 18,000 രൂപയായി സർക്കാർ പ്രഖ്യാപിക്കുക, കരാർ, കാഷ്വൽ, ദിവസവേദന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എ.ഐ.ടി.യു.സി സമരം ആരംഭിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ആശീർവാദത്തോടെയാണ് സമരം. സമരത്തെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം, അതിന്റെ ഉദ്ദേശലക്ഷ്യം നല്ലതായതുകൊണ്ടാണ്. എന്നാൽ, എ.ഐ.ടി.യു.സി സമരം ചെയ്യുമ്പോൾ ചില പിന്നാമ്പുറ കാഴ്ചകൾ കാണാതിരിക്കാനാവില്ല.
സിപിഐയുടെയും എ.ഐ.ടി.യു.സിയുടെയുമൊക്കെ മുഖപത്രമായ ജനയുഗത്തിലെ അവസ്ഥകൾകൂടി ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ അനാവരണം ചെയ്യേണ്ടിയിരിക്കുന്നു. കടുത്ത തൊഴിലാളി ദ്രോഹ നടപടികൾ നിലനിൽക്കുന്ന സ്ഥാപനമാണ് സിപിഐയുടെ പത്രമായ ജനയുഗം. പത്രം തുടങ്ങിയപ്പോൾ മുതൽ ഇതുതന്നെയാണ് അവസ്ഥ. തൊഴിലാളികളുടെ കുറഞ്ഞവേതനം 18,000 രൂപ ആക്കണമെന്നാണ് എ.ഐ.ടി.യു.സിയുടെ പ്രധാന ആവശ്യം. എന്നാൽ ജനയുഗത്തിലെ അവസ്ഥ നോക്കൂ. ജനയുഗത്തിലെ റിപ്പോർട്ടർ/സബ് എഡിറ്റർക്ക് കിട്ടുന്ന പ്രതിമാസ ശമ്പളം 8000 രൂപ മാത്രമാണ്. ദിവസം 300 രൂപ പോലും ലഭിക്കുന്നില്ല. ജീവനക്കാർ പലതവണ ശമ്പളവർദ്ധന ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാൻ സിപിഐയോ ജനയുഗമോ തയ്യാറായിട്ടില്ല.
അതുകൂടാതെ, കരാർ തൊഴിലാളികൾ ധാരാളമുള്ള സ്ഥാപനമാണ് ജനയുഗം. ഇവരെയൊന്നും സ്ഥിരപ്പെടുത്താനുള്ള യാതൊരു നടപടിയും ജനയുഗം സ്വീകരിച്ചിട്ടില്ല. എന്തിന് പറയുന്നു ജോലി ചെയ്യുന്നതിന് തെളിവായി പലതൊഴിലാളികൾക്കും ഒരു രേഖയും നൽകാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പ് ഏതാനും ജീവനക്കാർ സ്ഥാപനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ജോലി ചെയ്യുന്നതിന് മതിയായ ശമ്പളം നൽകുക, ജോലി ചെയ്യുന്നു എന്നതിന് തെളിവായി മതിയായ രേഖകൾ നൽകുക. തുടങ്ങിയ കാര്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്. അന്ന് മാനേജ്മെന്റ് ജീവനക്കാർക്ക് വാക്ക് നൽകിയത്. രണ്ട് വർഷം കൊണ്ട് തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ്. എന്നാലിപ്പോൾ രണ്ടുവർഷം കഴിഞ്ഞിട്ടും തൊഴിലാളികളുടെ ക്ഷേമത്തിന് ഒരു നടപടിയും സ്വീകരിക്കാൻ ജനയുഗം മാനേജ്മെന്റ് തയ്യാറായിട്ടില്ല.
നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് ഏതാനും ജീവനക്കാർക്ക് മാധ്യമപ്രവർത്തകർക്കുള്ള വേജ്ബോർഡ് അനുസരിച്ചുള്ള ശമ്പളം നൽകാൻ മാനേജ്മെന്റ് തയ്യാറായി. എന്നാൽ വേജ്ബോർഡ് അനുസരിച്ച് ഏറ്റവും കുറഞ്ഞ ശമ്പളമാണ് ഇവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. 15000 രൂപയോ അതിൽ താഴെയോ ആണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. രണ്ട് വർഷത്തിനിടെ തൊഴിലാളി ദ്രോഹ നടപടികൾ കാരണം. വൻതോതിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് ജനയുഗത്തിലുണ്ടായത്. പലരും പിരിഞ്ഞുപോകുമ്പോൾ ജനയുഗത്തിൽ ജോലി ചെയ്തു എന്നത് തെളിയിക്കുന്ന ഒരു രേഖയും കൈയിലില്ലാത്ത അവസ്ഥയിലായിരുന്നു. നിയമനങ്ങൾ നടത്തുമ്പോൾ നിയമനോത്തരവ് നൽകണമെന്ന ചട്ടംപോലും ജനയുഗത്തിൽ പാലിക്കാറില്ല. ജീവനക്കാർ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു കോൺട്രാക്ട് മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു. എന്നാൽ കോൺട്രാക്ടിലെ വ്യവസ്ഥകൾ തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഏതാനുംപേർക്ക് മാത്രമാണ് ഈ കോൺട്രാക്ട് രേഖകൾ ലഭിച്ചത്.
ഭൂരിപക്ഷംപേർക്കും ജോലിചെയ്യുന്നത് തെളിയിക്കാൻ ഒരുരേഖയും നൽകാൻ ജനയുഗം മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇങ്ങനെ സ്വന്തം സ്ഥാപനത്തിൽ കടുത്ത തൊഴിലാളി ദ്രോഹ നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ് തൊഴിലാളികൾക്കുവേണ്ടി എ.ഐ.ടി.യു.സി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത് എന്നതാണ് രസകരം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് എ.ഐ.ടി.യു.സിയുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തത്. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സംരക്ഷണം തൊഴിലാളികൾക്ക് ലഭിക്കണമെന്നും സ്ഥിരം തൊഴിലാളികൾ എന്നത് സങ്കൽപം മാത്രമായി മാറാൻ പാടില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കാനംരാജേന്ദ്രൻ പറഞ്ഞു. തൊഴിൽമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾപോലും നിഷേധിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് തൊഴിലാളികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ജോലി ചെയ്യുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുവേണ്ടിയാണ് അവരെ സ്ഥിരപ്പെടുത്താൻ കമ്പനികൾ തയ്യാറാകത്തത് എന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽപ്പോലും ഇത്തരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. സാങ്കേതിക വിദ്യയിൽ വന്ന മാറ്റവും തൊഴിലാളി ഉടമ ബന്ധത്തിൽ വന്ന മാറ്റവും തൊഴിലാളികളെ ചൂഷണം ചെയ്യാൻ വേണ്ടിയാകരുത്. തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവമായ ചിന്തയും ചർച്ചകളും വേണമെന്നും കാനം പറഞ്ഞു.
തൊഴിലാളികളുടെ കാര്യത്തിൽ ഇത്രയും ആശങ്കപ്പെടുന്ന സിപിഐയും എ.ഐ.ടി.യു.സിയും സ്വന്തം സ്ഥാപനത്തിലെ തൊഴിലാളി പീഡനം സൗകര്യപൂർവ്വം മറന്നിരിക്കുകയാണ്. സമരത്തിൽ സംസാരിച്ച സിപിഐ നേതാക്കളെല്ലാം തൊഴിലാളി പീഡനത്തിന്റെ കഥകൾ നിരത്തി. ആഗോളവത്കരണത്തിന്റെ പ്രത്യാഘാതം എന്ന വിഷയത്തിൽ സമരപ്പന്തലിൽ നടന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവാണ് ഉദ്ഘാടനം ചെയ്തത്. ആഗോളവത്കരണത്തിന്റെ കെടുതികൾ ഏറ്റവുംകൂടതൽ അനുഭവിക്കുന്നവരാണ് തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. നവ ലിബറൽ നയങ്ങൾമൂലം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ബാങ്ക്, റെയിൽവേ തുടങ്ങിയ മേഖലകളിൽ നിന്നും നിരവധിപേരെ പിരിച്ചുവിടുകയാണെന്നും പ്രകാശ് പറഞ്ഞു.
കാനവും പ്രകാശ്ബാബുവും ഒരിക്കലെങ്കിലും ജനയുഗത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതായി അറിവില്ല. തുച്ഛമായ ശമ്പളംകൊടുത്ത് ജീവനക്കാരെ പട്ടിണിക്കിടുകയാണ് പാർട്ടി മുഖപത്രമായ ജനയുഗം. ചോദ്യം ചെയ്ത ജീവനക്കാരോട് വിദ്വേഷപരമായ സമീപനവും മാനേജ്മെന്റ് പുലർത്തുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ മുഖപത്രത്തിലെ അവസ്ഥയാണിത്. തൊഴിലാളി ക്ഷേമത്തിനുവേണ്ടി ഘോരംവാദിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങളുടെ പൊതുവായ ഒരു ചിത്രംകൂടിയാണ് ഇതെന്ന് പറയാം.
സിപിഎമ്മിന്റെ ടെലിവിഷൻ ചാനലായ കൈരളിയുടെ അവസ്ഥപോലും വ്യത്യസ്തമല്ല. ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 18000 രൂപ ആക്കണമെന്ന് ആവശ്യമുയരുമ്പോൾ കൈരളി ടി.വിയിൽ ഒരു റിപ്പോർട്ടറിന്റെ ശമ്പളം 12,000 രൂപയാണ്. പാർട്ടി സ്ഥാപനങ്ങളിലെയും പാർട്ടി ഓഫീസുകളിലെയും ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കുറഞ്ഞ ശമ്പളത്തിൽ പാർട്ടിയെ സേവിക്കേണ്ട അവസ്ഥയിലാണ് ഇവരെല്ലാവരും. ഒരുവശത്ത് തൊഴിലാളി ക്ഷേമം പറയുമ്പോൾ തന്നെ മറുവശത്ത് തൊഴിലാളിദ്രോഹ നടപടികൾ സ്വീകരിക്കുകയാണ് ഈ സംഘടനകളെല്ലാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍