അമേരിക്കയും ജപ്പാനും ഗൂഗിളും മൈക്രോസോഫ്റ്റും അറിയുന്നതിന് മുമ്പേ അറിഞ്ഞു! ലോകത്തെ മുൾമുനയിൽ നിർത്തിയ സൈബർ ആക്രമണം നേരത്തെ അറിഞ്ഞ് പരിഹാരം ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഐജി മനോജ് എബ്രഹാമിന്റെ പേരിൽ പത്രക്കുറിപ്പ്; സൈബർഡോമിന്റെ അവകാശ വാദത്തെ കളിയാക്കി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമേരിക്കയും ജപ്പാനും കേട്ട് ഞെട്ടി. ഗൂഗിളും മൈക്രോ സോഫ്റ്റും എന്തു ചെയ്യണമെന്ന് അറിയാതെ പതറി. ലോകം ആകെ മുൾമുനയിൽ നിന്നു. കേരളത്തിലെ ആറ് പഞ്ചായത്ത് ഓഫീസിലും വൈറസ് ആക്രമണം ഉണ്ടായി. സ്വകാര്യ വ്യക്തികളേയും ബാധിച്ചു. സ്വതന്ത്ര സോഫ്ട് വെയറിന്റെ പ്രചാരകരായതു കൊണ്ട് മാത്രം കേരളം ഇതിനിടെയിലും പിടിച്ചു നിന്നു. സർക്കാർ സെർവ്വറുകളിൽ ആക്രമണം ഉണ്ടായതുമില്ല. ഇങ്ങനെയൊക്കെയാണ് വിവരാവകാശ ലോകം റാൻസം വൈറസിനെ വിലയിരുത്തിയത്. പക്ഷേ ഇതൊന്നും ഒരു ഭാവവേദവും ഉണ്ടാക്കാത്ത ഒരു കൂട്ടരുണ്ടായിരുന്നു. കേരളത്തിൽ സൈബർ നിരീക്ഷകർ. കേരളാ പൊലീസിന് കീഴിലെ സൈബർ ഡോം. തീർത്തും വിചത്രമായ അവകാശവാദമാണ് അവർ ഉയർത്തിയത്. എല്ലാം നമുക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സൈബർ ഡോം വിളിച്ചു പറയുന്നു. ഇതു കേട്ട് മുക്കത്ത വരിൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ.
ലോകമാകമാനം സൈബർ ആക്രമണം നേരിടുന്നത് തടയാനായി കേരള പൊലീസിന് കീഴിലെ സൈബർ ഡോം നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്നാണ് ദക്ഷിണമേഖലാ ഐജി കൂടിയായ മനോജ് എബ്രഹാമിന്റെ അവകാശ വാദം. ഇതിന് വേണ്ടി സൈബർ ഡോമിൽ റാൻസം വെയർ സ്കൂൾ ആരംഭിച്ചും നിരീക്ഷണം ആരംഭിച്ചിരുന്നു. മാസങ്ങൾക്ക് മുന്മ്പ് തന്നെ റാൻസംവെയർ സോഫ്റ്റ് വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ആസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ , ഹോട്ടലുകൾ കേന്ദ്രികരിച്ചായിരുന്നു ഈ ആക്രമണങ്ങൾ. പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ എത് രാജ്യത്തിൽ ആക്രമണം നടത്താനായി തിരഞ്ഞെടുക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സൈബർ ഡോം ഇതിന് കീഴിൽ റാൻസം വെയർ സ്കൂൾ ആരംഭിച്ചത്. ഇതിനായി തുടർച്ചയായി നിരീക്ഷണം നടത്തുന്നതിന് വേണ്ടി പ്രത്യേക ടീം രൂപീകരിച്ച് നിരീക്ഷണങ്ങൾ ശക്തമായി. റാൻസം വെയർ ആക്രമണം തടയാൻ രാജ്യത്തെ തന്നെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് സൈബർ ഡോം മേധാവി ഐ ജി മനോജ് എബ്രഹാം പറഞ്ഞു.
പക്ഷേ ഇതുസംബന്ധിച്ച ഒരു മുന്നറിയിപ്പും ആർക്കും സൈബർ ഡോം നൽകിയിരുന്നില്ല. അങ്ങനെ മുന്നറിയിപ്പ് നൽകാതെ ഇപ്പോൾ അവകാശ വാദവുമായി എത്തുന്നതിനെയാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. ഇത് മേനി പറച്ചിലാണെന്നും അവർ പറയുന്നു. ലോകത്തെ നടുക്കിയ റാൻസംവെയർ സൈബർ ആക്രമണം തുടരാൻ സാധ്യതയുണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടർ ശൃംഖലകളുമാണ് ആക്രമണത്തിന്റെ ഇരകളായത്. ചില മുൻകരുതലുകളെടുത്താൽ സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ സൈബർഡോം മുന്നറിയിപ്പു നൽകിയത് എല്ലാം കഴിഞ്ഞ ശേഷം മാത്രവും. എന്നിട്ടും റാൻസം വെയർ സ്കൂൾ ഉൾപ്പെടെയുള്ള അവകാശ വാദങ്ങളുമായി മനോജ് എബ്രഹാം രംഗത്ത് വരുന്നതാണ് ഏവരെ അൽഭുതപ്പെട്ടത്. ആക്രമണത്തിന് ശേഷവും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്ഡേറ്റ് ങട17010 എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യണം, വിൻഡോസ് ചഠ, വിൻഡോസ് 2000, വിൻഡോസ് തജ എന്നിവ പ്രൊഡക്ഷൻ എൻവിറോൺമെന്റിൽ നിന്നും മാറ്റണം, തുടങ്ങിയ എല്ലാവരും മുന്നോട്ട് വച്ച സ്ഥിരം നിർദ്ദേശങ്ങൾ മാത്രമാണ് സൈബർ ഡോം പങ്കുവച്ചതും.
സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൈബർ ഡോമസിന് തുടക്കമിട്ടത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഇവർ നടത്തുന്നതെന്ന വാദം സജീവമായി. ഇതിനിടെ രണ്ട് ബാങ്കുകളുടെ സുരക്ഷാ വീഴ്ചയെ കുറിച്ച് കണ്ടെത്തി തിരുത്തലുകൾ സൈബർ ഡോം നടത്തിയെന്ന് വാർത്തുമെത്തി. ഈ ബാങ്കുകളുടെ പേരുകൾ മറുനാടൻ പുറത്തുവിട്ടതോടെ ഇതെല്ലാം തെറ്റാണെന്നും മറുനാടനെതിരെ കേസ് കൊടുക്കുമെന്ന അവകാശവാദവുമായി സൈബർ ഡോമിലെ പിന്നണിയിലുള്ളവരും എത്തി. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ മറുനാടനെതിരെ കേസൊന്നും ബാങ്കുകൾ പോലും കൊടുത്തില്ല. ഈ വിവരം ആരാണ് പറഞ്ഞു തന്നതെന്നതിനുള്ള വ്യക്തമായ വിവരങ്ങൾ മറുനാടന്റെ കൈയിലുണ്ടെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ കേസുകൊടുക്കുമെന്ന് വീരവാദം പറഞ്ഞവരുടെ പുതിയ അവകാശ വാദമായണ് റാൻസം വൈറസിലെ അവകാശ വാദങ്ങളെന്നാണ് സൈബർ ഡോമിനെതിരെ സോഷ്യൽ മീഡിയ ഉയർത്തുന്ന അവകാശ വാദം.
കേരള പൊലീസിനു കീഴിലെ ഐടി അന്വേഷണ ഗവേഷണ വിഭാഗമായ സൈബർഡോമിലെ സന്നദ്ധ പ്രവർത്തകരായ ഹേമന്ത് ജോസഫ്, ജിതിൻ ഡി.കുറുപ്പ്, വി.ബി.സരൺ എന്നിവരാണ് മൂന്നു ബാങ്കുകളുടെ സെർവറുകൾ അരക്ഷിതമാണെന്നു കണ്ടെത്തിയത്. ഹാക്കിങ്ങിലൂടെ ബാങ്കുകളുടെ സെർവറിലേക്കു നുഴഞ്ഞുകയറാനും ഇവർക്കു കഴിഞ്ഞു. എന്നാൽ നിയമപരമായി അക്സസ് ചെയ്യുന്നത് തെറ്റായതിനാൽ തന്നെ ഇവർ അത് ചെയ്തിരുന്നില്ല. എന്നാൽ സർവ്വറിലേക്കുള്ള വിന്റോ സുരക്ഷിതമാണെന്ന ബാങ്കുകളുടെ തെറ്റിദ്ധാരണയാണ് ഹാക്കിങ്ങ് തടയുന്നതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാത്തത് എന്നാണ് സൂചന. ഈ വാർത്തയാണ് മറുനാടൻ ബാങ്കുകളുടെ പേരു സഹിതം നൽകിയത്. അഞ്ഞൂറിലേറെ 'എത്തിക്കൽ ഹാക്കർ'മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകൾ അണിനിരത്തിയാണ് കേരള പൊലീസിന്റെ സൈബർ സേന സജ്ജമാക്കിയത്്.
നവമാധ്യമങ്ങളായ ഫേസ് ബുക്കിലും വാട്സ് ആപ്പിലും വരെ നുഴഞ്ഞുകയറി വ്യക്തികളുടെ വിവരം ചോർത്താൻ കഴിവുള്ള വിഗദ്ധന്മാരെ ഒരുക്കിയാണ് കേരളാപൊലീസ് രംഗത്തെത്തിയത്. സൈബർ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും നിരീക്ഷിക്കാനുമായി ഇത്രയധികം സൈബർ കമാൻഡോകളുമായി രംഗത്തെത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സേനയായിരിക്കും ഇതെന്നായിരുന്നു അവകാശ വാദം. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുക, അത്തരക്കാരെ കണ്ടെത്തുക, വ്യാജ പേരിലും ഇന്റർനെറ്റ് വിലാസത്തിലും അപവാദ പ്രചാരണങ്ങൾ നടത്തുന്ന സൈബർ ഗുണ്ടകളെ കണ്ടെത്തുക, ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്തുക എന്നിവയൊക്കെയായിരുന്നു അവകാശ വാദങ്ങൾ. ഇത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റമാണെന്ന ആവകാശ വാദങ്ങളും സജീവമായി. ഇതിനിടെയാണ് കൊല്ലത്തെ സൈബർ ഡോം സമ്മേളനം വിവാദത്തിലായതും. പീഡനക്കേസ് പോലും പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നു. വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് സൈബർ ഡോമിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ബോധപൂർവ്വം ശ്രമം തുടങ്ങിയത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാൻസം വൈറസ് ആക്രമണം.
റാൻസംവെയർ സോഫ്റ്റ്വെയർ ഏകദേശം 150 രാജ്യങ്ങളിലായി, 230,000ത്തോളം മൈക്രോ സോഫ്റ്റ് വിൻഡോസ് കംപ്യൂട്ടറുകളെ ഇതുവരെ ബാധിച്ചുകഴിഞ്ഞു. ഇംഗ്ളണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രികൾ, യൂറോപ്യൻ വാഹന നിർമ്മാണ കമ്പനിയായ നിസ്സാൻ സ്പാനിഷ് കമ്പനിയായ ടെലിഫോണിക്ക മുതലായ വമ്പൻ സ്ഥാപനങ്ങളുടെവരെ നടത്തിപ്പിനെവരെ ഈ അക്രമകാരി സോഫ്റ്റ് വെയർ അവതാളത്തിലാക്കിക്കഴിഞ്ഞു. ബാധിച്ചുകഴിഞ്ഞാൽ കംപ്യൂട്ടറിലുള്ള ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, വീഡിയോസ് ഡാറ്റാബേസ് മുതലായ പ്രധാന വിവരങ്ങളെ ഈ സോഫ്റ്റ് വെയർ എൻക്രിപ്റ്റ് ചെയ്യുന്നു. അങ്ങനെ വിവരങ്ങൾ ഉപയോക്താവിന് ലഭ്യമല്ലാതെയാകുന്നു. അതിനുശേഷം ഈ റാൻസംവേർ സോഫ്റ്റ് വെയർ വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്ത് തിരികെ നൽകുന്നതിന് പണം ആവശ്യപ്പെടും. ബിറ്റ്കോയിൻ എന്ന ഡിജിറ്റൽ നാണയത്തിലൂടെയാണ് പണം ആവശ്യപ്പെടുന്നത്.
മൂന്നുദിവസത്തിനുള്ളിൽ പണം കൈമാറിയില്ലെങ്കിൽ ഇരട്ടി തുക നൽകേണ്ടിവരും എന്നും ഏഴ് ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഡാറ്റാ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭീഷണിയും ഈ മാൽവെയർ സോഫ്റ്റ്വെയർ നടത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഡാറ്റാ തിരിച്ചുകിട്ടുന്നതിന് 300 ഡോളറും ഏഴ് ദിവസത്തിനുള്ളിൽ 600 ഡോളറുമാണ് വാണാക്രൈ ആവശ്യപ്പെടുന്നത്. ഈ സാഹചര്യമൊക്കെ അറിയാമെങ്കിൽ എന്തുകൊണ്ടാണ് നേരത്തെ ലോകത്തെ മനോജ് എബ്രഹാം ഇക്കാര്യങ്ങൾ അറിയിക്കാത്തതെന്തെന്നാണ് ഉയരുന്ന ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്