Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്‌ളസ് ടുവിന് ഫുൾ എ പ്‌ളസ് നേടി നടി മാളവിക നായർ; അന്ധബാലികയായി സിനിമാലോകത്തെത്തിയ നടിക്ക് അഭിനന്ദന പ്രവാഹം; മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി  

പ്‌ളസ് ടുവിന് ഫുൾ എ പ്‌ളസ് നേടി നടി മാളവിക നായർ; അന്ധബാലികയായി സിനിമാലോകത്തെത്തിയ നടിക്ക് അഭിനന്ദന പ്രവാഹം; മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി   

തൃശൂർ: ഹയർ സെക്കന്ററി ഫലം പുറത്തുവന്നപ്പോൾ ആഹ്‌ളാദത്തോടെ തുള്ളിച്ചാടുകയാണ് നടി മാളവിക നായർ. ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയനടി അഭിനയലോകത്തും ഇതോടെ സുഹൃത്തുക്കളുടെ കയ്യടി നേടി.

വിഷയങ്ങൾക്ക് മുഴുവൻ എ പ്ലസ് നേടിയാണ് മാളവിക പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് മാളവിക മികച്ച വിജയം സ്വന്തമാക്കിയത്. തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു മാളവിക പഠിച്ചത്. ഇതോടെ നടിയുടെ വിജയം സ്‌കൂളിനും അഭിനന്ദനാർഹമായ നേട്ടമായി.

കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായർ ആദ്യം മലയാള വെള്ളിത്തിരയിൽ എത്തിയത്. പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാർഡും നേടി. അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി.

രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെരുമയിൽ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാല താരത്തിൽ നിന്നു നായിക നിരയിലും അരങ്ങേറ്റം നടത്തിയിരുന്നു.

ദിലീപ് നായകനായി എത്തിയ ജോർജേട്ടൻസ് പൂരത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. അമ്മുവെന്ന് കൂട്ടുകാർക്കിടയിൽ ്അറിയപ്പെടുന്ന മാളവിക തന്റെ മാർക്ക് ഷീറ്റ് ഫേസ്‌ബുക്കിലൂടേയും സഹൃദയർക്കായി പങ്കുവച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP