പ്ലാച്ചിമട സമരത്തെ അട്ടിമറിച്ചതിൽ ഭരണകൂടങ്ങൾക്കും പങ്ക്; സമരത്തിന്റെ നല്ലനാളിൽ ഏറ്റെടുക്കാൻ മൽസരിച്ച രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ കുറ്റകരമായ മൗനം; കോർപ്പറേറ്റ് ഭീമന് മുന്നിൽ ജനാധിപത്യം അടിയറവ് പറയുന്ന അവസ്ഥ വിവരിച്ച് 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:കുടിവെള്ളം വിഷമയമാക്കിയ കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടയിലെ ആദിവാസികൾ തുടങ്ങിവെച്ച ചരിത്രസമരത്തിന്റെ കഥയും അനുഭവങ്ങളും വസ്തുതാന്യേഷണവുമാണ് മാതൃഭൂമി റിപ്പോർട്ടർ പി.സുരേഷ്ബാബു രചിച്ച 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം.ആഗോളഭീമനായ കൊക്കകോള കമ്പനിക്ക് ജനകീയ സമരങ്ങൾക്ക് മുന്നിൽ എവിടെയെങ്കിലും അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്ലാച്ചിമടയിലാണ്.എന്നാൽ വിജയിച്ച പ്ലാച്ചിമട സമരത്തെ ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും ചേർന്ന് അട്ടിമറിച്ചതിന്റെയും അതിന് പിന്നിലെ ഗൂഢാലോചനകളുടെയും വസ്തുതാപരമായ അന്യേഷണമാണ് ഈ പുസ്തകത്തിലുള്ളത്. കോർപ്പറേറ്റിന് വേണ്ടി സ്വന്തം ജനതയെ വഞ്ചിച്ച ഭരണാധികാരികളുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്ന പുസ്തകം.ഒപ്പം ഭാവിയെ കരുതിയിരുന്നില്ലെങ്കിൽ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓർമ്മപ്പെടുത്തലും ജലസമരത്തിന്റെ പ്രസക്തികയുമാണ് പുസ്തകത്തിലുള്ളത്.
പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വർഷങ്ങളോളം റിപ്പോർട്ട് ചെയ്തതിന്റെ അനുഭവത്തിലാണ് ലേഖകൻ ഈ പുസ്തകം എഴുതിയിരിക്കുന്നത് .നാലു ഭാഗങ്ങളായി ആ അനുഭവങ്ങൾ സവിസ്തരം വിസ്തരിച്ചിരിക്കുന്നു.നാലു ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്.കോളയും നിയമലംഘനവും എന്ന ആദ്യഭാഗം കൊക്കകോളയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചാണ്. വിദേശകമ്പനികളെ നിയന്ത്രിക്കുന്നതിന് ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഫെറ നിയമം വഴി മൊറാർജി സർക്കാർ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച കൊക്കകോള കമ്പനിയെ പിന്നീട് കോൺഗ്രസ്-ബിജെപി സർക്കാരുകൾ തന്നെ ക്ഷണിച്ചുകൊണ്ടുവന്ന അനുഭവങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഇതിനുവേണ്ടി ഫെറ നിയമത്തിന്റെ പല്ലും നഖവും കൊഴിച്ച് ഫെമ നിയമം നടപ്പാക്കിയതും ആഗോള-ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യൻ വിപണി വിദേശ കുത്തകകൾക്കുവേണ്ടി മലർക്കെതുറന്നിട്ട സാഹചര്യവും എടുത്തുപറയുന്നു.
മഴനിഴൽ പ്രദേശമായ പാലക്കാട്ട് പ്ലാച്ചിമടയിലും കഞ്ചിക്കോട്ടും കൊക്കകോളയുടെയും പെപ്സിയുടെയും കമ്പനികൾ വരാനുണ്ടായ സാഹചര്യവും അതിന് പിന്നിൽ പ്രവർത്തിച്ച അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടില്ലായ്മയും വ്യക്തമാക്കിയിട്ടുണ്ട്.പ്ലാച്ചിമട സമരത്തിന് കാരണക്കാരായവരെയും സമരത്തെ നയിച്ചവരുടെയും ജീവിതകഥയാണ് രണ്ടാം ഭാഗത്ത്.അക്ഷരം കൂട്ടിവായിക്കാനറിയാത്ത മയിലമ്മയും കന്നിയമ്മയും അവരിൽ ചിലർ മാത്രമാണ്.
ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയുടെ പബ്ലിക് റിലേഷൻ മാനേജരായിരുന്ന നന്ദു ബാനർജയുടെ വെളിപ്പെടുത്തലും കൊക്കകോളയുടെ ഖരമാലിന്യത്തിൽ കാഡ്മിയവും ലെഡും കണ്ടെത്തിയ ബി.ബി.സി റിപ്പോർട്ടും വ്യക്തമാക്കുന്ന രഹസ്യങ്ങളുടെ വെളിപ്പെടുത്തലാണ് മൂന്നാം ഭാഗത്ത്.ഒപ്പം പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞതിന് പിന്നിലെ യഥാർത്ഥ സത്യങ്ങളും അന്യേഷണ വിധേയമാക്കുന്നു.
2011-ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും അന്നത്തെ യു.പി.എ സർക്കാർ ബിൽ രാഷ്ട്രപതിക്കയക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു.പിന്നീട് വന്ന മോദി സർക്കാരാവട്ടെ ബിൽ പിടിച്ചുവയ്ക്കുന്നതിന് പകരം അപ്പാടെ തള്ളിക്കളയുകയായിരുന്നു. സംസ്ഥാനം പാസ്സാക്കിയ ബിൽ അഞ്ചുവർഷം പിടിച്ചുവെച്ച ശേഷമാണ് കേന്ദ്ര സർക്കാർ തള്ളിയത്.ബിൽ തള്ളിയിട്ട് ഒന്നരവർഷം ആയെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.ബിൽ ഭേദഗതിയോടെ വീണ്ടും പാസ്സാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായ പിണറായി വിജയനോ നിയമമന്ത്രി എ.കെ.ബാലനോ വ്യക്തമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല.2006 മുതൽ ഓരോ തിരഞ്ഞെടുപ്പിലും പ്ലാച്ചിമട വലിയൊരു പ്രചാരണവിഷയമായി ഉയർന്നുവരാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ്്് ഫലം വരുന്ന മുറക്ക് ഈ വിഷയം എല്ലാവരും മറക്കുകയാണ് പതിവ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലും പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എടുത്തുപറയുന്നുണ്ട്.എന്നിട്ടും കൊക്കകോളയെ നിയമവിചാരണക്ക് വിധേയമാക്കാൻ മാത്രം നമ്മുടെ സർക്കാരുകൾക്ക് കഴിയുന്നില്ല.പ്ലാച്ചിമടയിലെ ആദിവാസികളുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തിയതിനെതിരെ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടിയെടുക്കാൻ ഇതുവരെ കേരള പൊലീസ് തയ്യാറായിട്ടില്ല.ആർക്കുവേണ്ടിയാണ് ഈ സർക്കാരുകൾ പ്രവർത്തിക്കുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.ജനങ്ങളുടെ താൽപ്പര്യങ്ങളെക്കാൾ ഉപരി കൊക്കകോളയുടെ താൽപ്പര്യം സംരക്ഷിക്കാനാണ് കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ പ്രവർത്തിക്കുന്നതെന്ന്് വ്യക്തം.ഈ സാഹചര്യത്തിൽ പ്ലാച്ചിമടൃജലത്തിന്റെ രാഷ്ട്രീയമെന്ന പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
രാജ്യത്തെ ഭൂജലസമ്പത്തിന്റെ അമിത ചൂഷണത്തെക്കുറിച്ചുള്ള വ്യാകുലതകളാണ് ജലം അമൂല്യമാണെന്ന നാലാം ഭാഗം.44 നദികളുണ്ടായിട്ടും കുടിനീരിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടിവരുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. പാലക്കാട്ട് ്ചൂട് 42 ഡിഗ്രിവരെ ഉയർന്നു.ലാത്തൂരിലുണ്ടായ കൊടുംവരൾച്ചയും ജലതീവണ്ടിയും ഇവിടെ എല്ലാവർക്കുമുള്ള ഓർമ്മപ്പെടുത്തലുകളാണ്.ഭാവി തലമുറക്ക് വേണ്ടി അവശേഷിക്കുന്ന വെള്ളമെങ്കിലും മാറ്റിവയ്ക്കണമെന്ന സന്ദേശമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.വിജയിച്ച സമരം ഏറ്റെടുക്കാൻ ഒട്ടനവധി പേരുണ്ടാവും.
പക്ഷെ പ്ലാച്ചിമടക്കാർക്ക് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മക്കെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല.പ്ലാച്ചിമടയലെ പാവപ്പെട്ട ആദിവാസികൾ മാത്രം.അവർക്കുവേണ്ടിയാണ് ഈ പുസ്തകം നിലകൊള്ളുന്നത്.തൃശ്ശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാർത്ഥികൾക്കും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍