മതവികാരം ഇളക്കി തടയാനുള്ള ശ്രമം വിശ്വാസികൾ തന്നെ പൊളിച്ചപ്പോൾ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കി സി.പി.എം നേതാക്കൾ; ഇല്ലാത്ത വികാരത്തിന് വേണ്ടി ശബ്ദമുയർത്തി മുഖ്യമന്ത്രിയും; അവസരം മുതലെടുക്കാത്തെ കുരിശ് പൊളിച്ചെന്ന് പറഞ്ഞ് ബഹളം വച്ച് പ്രതിപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനോട് ഭരണത്തിനും പ്രതിപക്ഷത്തിനും താൽപ്പര്യമില്ല. ദേവികുളം സബ്കളക്ടറുടെ നടപടിയെ ഇരുവരും പരിഹസിക്കുകയും വിമർശിക്കുകയുമാണ്. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ കുരിശ് പൊളിച്ച് മാറ്റിയതാണ് ഇതിന് കാരണം. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിക്കുന്നത് നേരത്തെ കളക്ടർ അനുവദിച്ചിരുന്നില്ല. ഇത് കൈയേറ്റം നിയമവിധേയമാക്കാനുള്ള കളക്ടറുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ കുരിശ് പൊളിക്കാൻ കളക്ടറും അനുമതി നൽകി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോട് എല്ലാം വ്യക്തമാക്കിയിട്ടായിരുന്നു ഇന്നലത്തെ കൈയേറ്റം ഒഴിപ്പിക്കൽ. രണ്ടായിരത്തോളം വരുന്ന ഭൂമിയാണ് തിരിച്ചു പിടിച്ചത്. ഇവിടെ കുടിയേറ്റക്കാർ ആരുമില്ല. ആത്മീയ ടൂറിസത്തിന്റെ വിത്ത് വിതച്ച് ഭൂമി തട്ടാനുള്ള ശ്രമമായിരുന്നു സബ് കളക്ടർ പൊളിച്ചത്. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി പിണറായി വിജയന് പിടിച്ചില്ല. എന്തിന് കുരിശ് പൊളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിക്കുമ്പോൾ എല്ലാം വ്യക്തമാവുകയാണ്.
എങ്ങനേയും ദേവികുളം സബ്കളക്ടറെ മാറ്റാനാണ് സി.പി.എം തീരുമാനം. കുടിയേറ്റക്കാരെ തൊടുന്നുവെന്ന വാദമാണ് ഇതിനായി ഉയർത്തിയത്. എന്നാലിപ്പോൾ വൻകിടക്കാരെ തൊട്ടപ്പോൾ അതിനുമപ്പുറത്തെ പ്രതിഷേധം. മതവികാരത്തെ വൃണപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ ക്രൈസ്തവ നേതാക്കൾ പോലും കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിൽ ഏറ്റവുമധികം സന്തോഷിക്കുക യേശു ക്രിസ്തുവാണെന്ന് പ്രതികരിക്കുന്നു. കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കിയ വിഭാഗമാണ് സ്പിരിറ്റ് ഇൻ ജീസസ്. അവർ അന്ധവിശ്വാസമാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷവും കരിശ് കൃഷിയിലെ തീർത്ഥാടനത്തെ എതിർക്കുന്ന ക്രൈസ്തവരാണ്. കുടിയേറ്റത്തെ സംരക്ഷിക്കണമെന്ന വികാരം മാത്രമാണ് ഹൈറേഞ്ചിലെ കർഷകരായ ക്രൈസ്തവർക്കുള്ളത്. എന്നിട്ടും സബ് കളക്ടറുടെ നടപടിയെ മതവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി എതിർക്കുന്നു. പ്രതിപക്ഷവും നടപടിയെ ചോദ്യം ചെയ്തതോടെ സബ് കളക്ടറെ മാറ്റാനുള്ള അവസരമാണ് സർക്കാരിന് കൈവരുന്നത്.
അതിനിടെ വ്യക്തമായ സർക്കാർ നിർദ്ദേശമുണ്ടെങ്കിൽ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടരുമെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വ്യാഴാഴ്ച നടന്ന പാപ്പാത്തിച്ചോല ഒഴിപ്പിക്കൽ ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ സബ് കളക്ടറും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നടപടിയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സ്?പിരിറ്റ് ഇൻ ജീസസ്' കൈയേറിയ 200 ഏക്കർ സ്ഥലം വൻ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചതിലെ വിവാദങ്ങൾ ആളിക്കത്തിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്. ഇവിടെ സ്ഥാപിച്ച 17 അടി ഉയരവും ഒരു ടണ്ണിലധികം ഭാരവുമുള്ള ഇരുമ്പുകുരിശും സമീപത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയെടുത്തു. ഷെഡുകൾ പൊളിച്ച് തീയിട്ടു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദ്ദേശപ്രകാരമായിരുന്നു ഒഴിപ്പിക്കൽ. ഇതായിരുന്നു ഇടുക്കിയിലെ സിപിഎമ്മിനെ ചൊടിപ്പിച്ചത്.
പാപ്പാത്തിച്ചോലയിൽ 'സ്?പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടന കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കാൻ റവന്യൂസംഘം എത്തുന്നത് രണ്ടാം തവണയായിരുന്നു. കഴിഞ്ഞ മാർച്ച് 17-ന് ഒഴിപ്പിക്കാനായി എത്തിയപ്പോൾ വാഹനം കുറുകെയിട്ട് വഴിതടയുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുൾപ്പെട്ട സംഘം എതിർപ്പുമായി എത്തുകയും ചെയ്തു. നേരത്തെ നോട്ടീസ് നൽകിയ ശേഷമായിരുന്നു ആദ്യ തവണത്തെ നടപടി പോലും. ആറുമാസംമുമ്പാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. അഞ്ഞൂറിലധികം പേർക്ക് ഇരിക്കാവുന്ന ഹാൾ, മൺകുടിൽ, മൂന്ന് ഷെഡുകൾ എന്നിവയും നിർമ്മിച്ചുവരികയായിരുന്നു. ഇവിടം ഗ്രൂപ്പിന്റെ ആസ്ഥാനമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. ഇതിനിടെ സംഘടന 200 ഏക്കറോളം ഭൂമി കൈയേറിയതായി ആരോപണമുയർന്നു. ചിന്നക്കനാൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ആരോപണം ശരിയെന്നു കണ്ടെത്തി. അദ്ദേഹം ദേവികുളം സബ്കളക്ടർക്ക് റിപ്പോർട്ടും നൽകി. തുടർന്നാണ് മാർച്ച് 17-ന് ഉദ്യോഗസ്ഥർ കൈയേറ്റം ഒഴിപ്പിക്കാൻവന്നത്.
എല്ലാ നടപടിക്രമവും പൂർത്തിയാക്കിയിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ കൈയേറ്റം ഒഴിപ്പിച്ചുവെന്നാണ് സബ്കളക്ടർക്കെതിരെ സി.പി.എം ഇടുക്കി ജില്ലാ ഘടകം ഉയർത്തുന്ന ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് സ്പിരിറ്റ് ഇൻ ജീസസ് ഡെപ്യൂട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ പറയുന്നത് കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നും കുരിശ് എടുത്തു മാറ്റാനുള്ള നോട്ടീസിൽ തങ്ങളുടെ പേരു വച്ചത് മാനഹാനിയുണ്ടാക്കിയെന്നുമാണ്. ഈ വക്കീൽ നോട്ടീസിൽ നിന്ന് തന്നെ റവന്യൂവകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് വ്യക്തം. എന്നിട്ടും സബ് കളക്ടറെ കുറ്റപ്പെടുത്താൻ പുകമറ സൃഷ്ടിക്കുകായണ് സി.പി.എം.
ആദ്യം കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോൾ ഒട്ടേറെ ആളുകൾ പ്രദേശത്ത് കൂടി. വഴിയിൽ വാഹനം വിലങ്ങനെയിട്ട് ഉദ്യോഗസ്ഥരെ തടഞ്ഞു. എങ്കിലും ഉദ്യോഗസ്ഥർ കുരിശിന്റെ സമീപമെത്തി പരിശോധന നടത്തി. ആവശ്യത്തിന് സന്നാഹം പോെരന്നു തോന്നിയതിനാൽ അന്ന് തിരിച്ചുപോയി. ഉദ്യോഗസ്ഥരെ തടഞ്ഞത് സംബന്ധിച്ച് പൊലീസിനും ജില്ലാ കളക്ടർക്കും റവന്യൂവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് വീണ്ടും കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനമായത്. ഒഴിപ്പിക്കൽ തടയാൻ ഒരാഴ്ചയായി ഇരുന്നൂറോളം പേരാണ് രാത്രിയും പകലും ഇവിടെ കാവൽകിടന്നിരുന്നത്. കൈയേറ്റമൊഴിപ്പിച്ചാൽ സംഘർഷമുണ്ടാകുമെന്ന സംശയത്താൽ റവന്യൂ വകുപ്പ് നടപടികൾ നീട്ടുകയായിരുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിയടക്കമുള്ള മുതിർന്ന രാഷ്ട്രീയനേതാക്കൾ കുരിശ് എടുത്തുമാറ്റേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കാവൽകിടന്നവർ കഴിഞ്ഞദിവസം മടങ്ങിയത്.ഇതിനിടെയാണ് ഒഴിപ്പിക്കൽ നടന്നത്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. കുരിശ് മാറ്റിയില്ലെങ്കിൽ സ്വാഭാവിക തീർത്ഥാടന കേന്ദ്രമായി ഇവിടം മാറുമായിരുന്നു. ഇതിലൂടെ കൈയേറ്റവും നടക്കുമായിരുന്നു. ഇതാണ് സബ് കളക്ടർ പൊളിച്ചത്.
ഇത്തരമൊരു നടപടിയെയാണ് പ്രതിപക്ഷം എതിർക്കുന്നത്. യഥാർത്ഥത്തിൽ സബ് കളക്ടറെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടി വന്നത്. എന്നാൽ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു-മൂന്നാറിൽ കുരിശുപൊളിച്ചശേഷം മുഖ്യമന്ത്രി നടത്തുന്ന ധാർമികരോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലത്ത് 144 പ്രഖ്യാപിച്ചശേഷമാണ് കുരിശു പൊളിച്ചത്. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണ്. വൻകിട കൈയേറ്റങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശുപൊളിക്കൽ നാടകം. കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവിൽ വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെ്ന്നിത്തല ആരോപിച്ചു. കുരിശ് പൊളിച്ചതിൽ വിശ്വാസപരമായ ഒന്നുമില്ലെന്ന് മെത്രാന്മാർ പോലും പറയുമ്പോഴാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന. ഇത് മൂന്നാറിലെ വൻകിട കൈയേറ്റങ്ങളെ നോട്ടമിട്ട് ശ്രീറാം വെങ്കിട്ടരാമനെന്ന സബ് കളക്ടറെ മാനസികമായി തളർത്തുകയെന്ന ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ.
മൂന്നാർ കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത എതിർപ്പ് പുറത്തു വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം. ''ഇന്നുകാലത്ത് ഇടുക്കിയിൽ മൂന്നാർഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കുരിശ് തകർക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. കുരിശ് തകർത്തതിൽ സർക്കാരിനുള്ള അതൃപ്തി ജില്ലാ ഭരണനേതൃത്വത്തെ രാവിലെത്തന്നെ അറിയിച്ചിട്ടുണ്ട്. അവിടെ കൈയേറ്റമുണ്ടെങ്കിൽ സർക്കാരും വിട്ടുവീഴ്ചയ്ക്കില്ല. എന്നാൽ, കൈയേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ കുരിശ് എന്തുപിഴച്ചു. ഒരു നല്ലവിഭാഗം ജനങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന അടയാളമല്ലേ കുരിശ്. അതിന്മേൽ കൈവെയ്ക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ സർക്കാരുണ്ടെന്ന് ചിന്തിക്കണ്ടേ. സർക്കാരിനോട് ചോദിക്കാൻ ബാധ്യതയില്ലേ''- പിണറായി ചോദിച്ചു.
''സംഭവമറിഞ്ഞ് ജില്ലാ ഭരണനേതൃത്വത്തോട് ഞാൻ വിളിച്ചുചോദിച്ചു. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തത്. അവിടെ 144 പ്രഖ്യാപിക്കുന്നെന്നും കേട്ടു. അപ്പോഴും അവിടെ എല്ലാം പൊളിച്ചുകഴിഞ്ഞുവെന്ന് ഞാനറിഞ്ഞില്ല. 144 പിൻവലിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അനാവശ്യവികാരം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നില്ലേ അത്. കുരിശിനെതിരേ യുദ്ധം ചെയ്യുകയാണ് എൽ.ഡി.എഫ്. സർക്കാരെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമമല്ലേ നടന്നത്. അത്തരം ഒരുനീക്കവും സർക്കാർ അനുവദിക്കില്ല. എൽ.ഡി.എഫ്. സർക്കാർ എല്ലാ ക്രൈസ്തവസഭകളുമായും നല്ലബന്ധത്തിലാണ്. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നറിഞ്ഞ് അവരോട് സംസാരിച്ചിരുന്നെങ്കിൽ അവർതന്നെ അത് നീക്കാൻ തയ്യാറാകുമായിരുന്നല്ലോ. ഇപ്പോഴുണ്ടായ തെറ്റായ നടപടിയിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ എല്ലാം ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ സബ് കളക്ടറെ മാറ്റാൻ സർക്കാർ തീരുമാനിക്കുന്നുവെന്ന പൊതുധാരണയാണ് വരുന്നത്.
നേരത്തെ കുരിശ് നീക്കംചെയ്ത സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു. വിശ്വാസികൾ സ്ഥാപിച്ച കുരിശ് നീക്കംചെയ്തതുവഴി ഒരുവിഭാഗം ആളുകളെ സർക്കാരിനെതിരേതിരിച്ച് അപകീർത്തിപ്പെടുത്താനാണ് സബ് കളക്ടർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വികാരം തന്നെയാണ് മുഖ്യമന്ത്രിയും പങ്കുവച്ചത്. ചിന്നക്കനാൽ വില്ലേജിൽപ്പെട്ട പാപ്പാത്തിച്ചോലയിലെ സർവേ നമ്പർ 34/കൽപ്പെട്ട 200 ഏക്കർ റവന്യൂ ഭൂമിയാണ് പ്രാർത്ഥനാ ഗ്രൂപ്പ് കൈയേറി കുരിശുസ്ഥാപിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തടസ്സങ്ങളുണ്ടാക്കുമെന്ന് ഭയന്ന് ഒഴിപ്പിക്കൽ അതീവരഹസ്യമായാണ് ആസൂത്രണം ചെയ്തത്. എന്നിട്ടും റവന്യൂസംഘത്തെ തടയാൻ ശ്രമമുണ്ടായി. വ്യാഴാഴ്ച വെളുപ്പിന് നാലരയ്ക്കാണ് റവന്യൂ, പൊലീസ് സംഘം ദേവികുളം ആർ.ഡി.ഒ. ഓഫീസിൽനിന്നു പുറപ്പെട്ടത്. വഴിയിൽ വാഹനങ്ങൾ കുറുകെയിട്ട് സംഘത്തെ തടയാൻ ശ്രമമുണ്ടായി. റോഡും തകർത്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവ നീക്കംചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയാണ് സംഘം യാത്രതുടർന്നത്.
രാവിലെ 7.30-ന് തുടങ്ങിയ ഒഴിപ്പിക്കൽ പതിനൊന്നരയോടെ അവസാനിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിമന്റുകട്ടകളും വൻതോതിൽ മെറ്റലും എംസാൻഡും നീക്കംചെയ്താണ് സംഘം മടങ്ങിയത്. കുരിശിന്റെ കഷണങ്ങൾ തൊണ്ടിമുതലായി കസ്റ്റഡിയിൽ സൂക്ഷിക്കും.ദേവികുളം തഹസിൽദാർ പി.കെ. ഷാജി, ഉടമ്പഞ്ചോല അഡീഷണൽ തഹസിൽദാർ എം.കെ. ഷാജി, ഡെപ്യൂട്ടി തഹസിൽദാർ പി.പി. ബാബു, ആർ.ഡി.ഒ. ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പി.ആർ. രാജീവ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. മൂന്നാർ, ദേവികുളം, വെള്ളത്തൂവൽ, ശാന്തമ്പാറ സ്റ്റേഷനുകളിൽനിന്നും ഇടുക്കി എ.ആർ. ക്യാമ്പിൽനിന്നുമായി നൂറിലധികം പൊലീസുകാർ സംഘത്തിലുണ്ടായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്