പ്രകൃതിയിൽ അലിയാം ഇനി, മങ്കയം മനോഹരം സുന്ദരം അവാച്യം..
ചിലപ്പോൾ കോടമഞ്ഞു നമ്മളെ വന്നു പൊതിയും..അല്ലെങ്കിൽ ചാറ്റൽ മഴ നമ്മളിൽ പുഞ്ചിരി വിതറും. ഇതൊന്നുമില്ലാത്തപ്പോൾ ചിത്രശലഭങ്ങൾ നമുക്ക് മുന്നിൽ നൃത്തമാടും. ഭാഗ്യമുണ്ടെങ്കിൽ വരയാടുകൾ തലകുലുക്കി നമുക്കരികിലെത്തും. ഭയപ്പെടുത്താനെനാന്നുമല്ലെങ്കിലും ചിലപ്പോൾ ആനക്കൂട്ടവും......പക്ഷേ കാട്ടുമൃഗങ്ങളുടെ പാതയിൽ നമുക്കെന്തുകാര്യമെന്നല്ലേ.. പ്രകൃതിയുടെ വശ്യത കൃത്രിമത്വമൊന്നുമില്ലാതെ ആസ്വദിക്കണമെന്നുണ്ടോ? തിരുവനന്തപുരം ജില്ലയിലെ മങ്കയത്തേക്കു വരൂ..
ടൂറിസ്റ്റുകളുടെ അതിപ്രസരമൊന്നുമില്ലാത്ത, ഉപഭോക്തൃസംസ്കാരത്തിന്റെ പുതുപ്രവണതകളില്ലാത്ത, എന്തിന് ഒരു കട പോലുമില്ലാത്ത കേരളത്തിലെ ഏക ടൂറിസ്റ്റ് കേന്ദ്രം. അതാണ് മങ്കയം. ഇവിടത്തെ ഏറ്റവും ആകർഷണീയത പൊന്മുടി മലനിരകളിലേക്കുള്ള ട്രക്കിങ് പാതയാണ്.
മലഞ്ചെരിവുകൾക്കിടയിലൂടെ അക്വേഷ്യ മരങ്ങൾ വിരിച്ച തണൽവീഥിയിലൂടെ പാലോട് നിന്ന് അര മണിക്കൂർ മാത്രമേയുള്ളൂ ബ്രൈമൂർ എന്ന പ്രകൃതിയുടെ വരദാനത്തിലേക്കു പോകാൻ. ഇവിടെ കാണാൻ നിരവധിയാണ്. വരയാടുകളെ ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ കാണാം. തിരുവനന്തപുരം നഗരത്തിൽ നിന്നു 45 കിലോമീറ്റർ മതി ബ്രൈമൂറിലെത്താൻ. പാലോട്, വിതുര ഏതുവഴി വേണമെങ്കിലും ബ്രൈമൂറിലെത്താം. കൊല്ലത്തു നിന്നു വരുന്നവർക്കു മടത്തറ വഴിയും പ്രവേശിക്കാം.
ഇരുവശങ്ങളിലും തണൽ വിരിക്കുന്ന അക്വേഷ്യ മരങ്ങളോ കൊടും വനമോ യാത്രയിൽ ഉടനീളം ഉണ്ടാകും. ഇടിഞ്ഞാറെത്തിയാൽ ഒരു ചെക് പോസ്റ്റുണ്ട്. വനം സംരക്ഷണ സമിതി സ്ഥാപിച്ചതാണ് ചെക് പോസ്റ്റ്. ഇവിടെ ഓരോരുത്തർക്കും 20 രൂപ വീതം ഫീസ് അടയ്ക്കണം.പിന്നെ വാഹനത്തിനും.
ചെക് പോസ്റ്റ് കഴിഞ്ഞാൽ ബ്രൈമൂർ മലനിരകളിൽ നിന്നുൽഭവിക്കുന്ന ഒരു അരുവിയിലെത്തും. ഇതിനു സമീപത്തായി കുട്ടികളുടെ പാർക് ഉണ്ട്. പിന്നെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടവും. കാളക്കയമെന്നാണ് വെള്ളച്ചാട്ടത്തിന്റെ പേര്. വനത്തിലെ എല്ലാ ഔഷധവേരുകളിലൂടെയും തട്ടിയൊഴുകിവരുന്ന അരുവിയിൽ കുളിച്ചാൽ യാത്രാക്ഷീണം പമ്പ കടക്കും. വെള്ളത്തിന് നല്ല തണുപ്പാണ്. ഇവിടെ കാളക്കയം എന്ന ചതിക്കുഴിയുണ്ട്. കാളക്കയത്തിന് മനുഷ്യനെ വലിയ ഇഷ്ടമാണ്. ചിലരെ കയത്തിന്റെ അടിത്തട്ടിലേക്ക് ആവാഹിച്ചു കൊണ്ടുപോയി ഒളിപ്പിക്കുന്നതിനാൽ കാളക്കയത്തിൽ കുളിക്കുന്നതിനു വി.എസ്.എസ് നിരോധമേർപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർ ഇവിടെ മരിച്ചതിനാലാണ് വനം സംരക്ഷണ സമിതിയുടെ വിലക്ക്.
എന്നാൽ അരുവിയിൽ കുളിക്കുന്നതിന് വിലക്കില്ല. ഇനി നമുക്ക് വീണ്ടും യാത്ര തുടരാം. ഇവിടെ മുതൽ മലകയറ്റമാണ്. ഇരുവശങ്ങളിലും കൊടും വനം. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷികളുടെ ചിറകടിയും അപൂർവയിനം ചിത്രശലഭങ്ങളേയും നമുക്കിവിടെ കണ്ടുമുട്ടാം. കുളി കഴിഞ്ഞ് കാനനഭംഗി ആസ്വദിച്ച് പോകുമ്പോൾ പുരാതനമായ ഒരു ക്ഷേത്രവും ഒരു കുരിശടിയും കാണാം. ഇതിനു സമീപം രണ്ടു ചെറിയ വെള്ളച്ചാട്ടമുണ്ട്.
ഹെയർപിൻ വളവുകളിൽ അപകടം പതിയിരിക്കുന്നതിനാൽ സൂക്ഷിച്ചുപോവുക. വാഹനങ്ങൾ വളരെ കുറവാണ് ഇവിടെ ഹെയർപിൻ വളവുകളിൽ നിന്നു താഴോട്ടു നോക്കിയാൽ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. പച്ചപ്പുതച്ച പ്രകൃതിയിൽ അപ്പൂപ്പൻ താടി പോലെ കോടമഞ്ഞ് പ്രത്യക്ഷപ്പെടും. ചിലപ്പോൾ അതു നമ്മെ തട്ടിയുഴിഞ്ഞു പോകും.
ഇനി നമ്മൾ കാണുന്നത് സ്വകാര്യ വ്യക്തികളുടെ കൈയിലിരിക്കുന്ന എസ്റ്റേറ്റുകളാണ്. ഈ എസ്റ്റേറ്റുകളിൽ ഒരുകാലത്ത് തേയില മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയെല്ലാം വരുമാനം കൂടുതൽ ലഭിക്കുന്ന റബറിലേക്കു മാറി. രണ്ടു കിലോമീറ്റർ ഇതിനിടയിലൂടെ സഞ്ചരിച്ചാൽ ബ്രൈമൂർ എസ്റ്റേറ്റാണ്. ഇവിടെ അനുവാദം ചോദിച്ച് അകത്ത് പ്രവേശിക്കാം. എസ്റ്റേറ്റിനകത്ത് പ്രവേശിച്ചാൽ 130 കൊല്ലം പഴക്കമുള്ള ടീ ഫാക്റ്ററി കെട്ടിടം കാണാം. ഇവിടെ ഇപ്പോൾ തേയില കുറവായതിനാൽ യന്ത്രങ്ങളെല്ലാം അഴിച്ചുകൊണ്ടുപോയിരിക്കുന്നു. ഈ കെട്ടിടങ്ങളിൽ ബ്രൈമൂർ എസ്റ്റേറ്റ് ഒരുക്കുന്ന താമസ സൗകര്യമുണ്ട്. 6000, 4000, 3000 എന്നീ നിരക്കുകളിലാണ് ദിവസ വാടക.
എസ്റ്റേറ്റിനകത്ത് കൂടി രണ്ടര കിലോമീറ്റർ പോയാൽ അതിമനോഹരമായ മറ്റൊരു വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ കുളിക്കുമ്പോൾ പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഇവിടെ തേയിലക്കാടുകളുണ്ട്. പൊഗ്ഗടി മലനിരകളുണ്ട്. ബ്രൈമൂറിൽ താമസിക്കാൻ പോകുന്നവർ നേരത്തെ ബുക്ക് ചെയ്തിട്ടു പോകണം. ആഹാരം വേണമെങ്കിൽ അതും ബുക്ക് ചെയ്യണം. സ്വയം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ട്.
എസ്റ്റേറ്റിലെ തൊഴിലാളികൾ മലനിരകളിൽ താമസമുണ്ട്. ഇവിടെ നിന്നു രണ്ടര മണിക്കൂർ നടന്നാൽ സമുദ്രനിരപ്പിൽ നിന്നു 1035 അടി ഉയരത്തിലുള്ള പൊന്മുടി മലനിരയിലെത്താം. അഞ്ചു കിലോമീറ്റർ നടന്നാൽ മതി. പക്ഷേ ചെങ്കുത്തായ മലനിരകളും ഇടതിങ്ങിയ വനങ്ങൾക്കും ഇടയിലൂടെയായതിനാൽ രണ്ടര മണിക്കൂർ എടുക്കും. ഓരോ ചുവടികൾക്കുമൊപ്പം പക്ഷികളുടെ കാതടിപ്പിക്കുന്ന ഒച്ചയോ... ക്രൂരമായ നിശബ്ദതയോ നമുക്കൊപ്പമുണ്ടാകും. മരംകോച്ചുന്ന തണുപ്പും.
വരയാടുകളും ആനകളും യാത്രയിൽ മുന്നിൽ പ്രത്യക്ഷപ്പടാം. അതുകൊണ്ടു വനപാലകരുടെ നിർദേശങ്ങൾ അനുസരിക്കുക. ആനയുള്ളതിനാൽ ഒറ്റയ്ക്കു വരുന്നവരെ ബ്രൈമൂർ വരെ പോകാനേ അനുവാദമുള്ളൂ. പത്തുപേരുടെ സംഘത്തിന് 500 രൂപയാണ് ട്രക്കിങ് ചാർജ്. അര ദിവസമാണ് സമയം. ട്രക്കിംഗിനു പോകാൻ ഉദ്ദേശിക്കുന്നവർ പാലോട് റെയ്ഞ്ച് ഓഫീസറുമായി ബന്ധപ്പെടുക. 0472 2842122.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍