തങ്ങളുടെ ആശ്രിതവത്സലനായി നഗരസഭാ ചെയർമാനായി തുടക്കം; കരുണാകരനിൽ നിന്ന് ആന്റണിയിലേക്ക് അധികാരമെത്തിച്ച് കരുത്തനായി; തോഴനായ ഉമ്മൻ ചാണ്ടിയെ മുഖ്യനാക്കിയ കേരള രാഷ്ട്രീയത്തിലെ ചാണക്യൻ; ഐസ്ക്രീമിൽ തണുത്തുറയാതെ കരുത്തു കാട്ടി; തീവ്രവാദത്തിലേക്ക് അണികളെ നയിക്കാതെ മതേതരത്വത്തിന്റെ കാവൽക്കാരനായി; ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന മുഖമായി ഇനി കുഞ്ഞാലിക്കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഇനി കുഞ്ഞാപ്പ ഡൽഹിയിലേക്ക്.... കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ ക്രൈസിസ് മാനേജറായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. ഏവർക്കും പ്രിയങ്കരൻ. ലീഗ് രാഷ്ട്രീയത്തിൽ പാണക്കാട് കുടുംബം കഴിഞ്ഞാൽ രണ്ടാം സ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ നിയന്ത്രിക്കുന്നത് പോലും കുഞ്ഞാലിക്കുട്ടിയാണെന്ന് കരുതുന്നവരുമുണ്ട്. മലബാറിനെ പച്ചയിൽ മുക്കിയ തന്ത്രങ്ങളൊരുക്കുന്നതിന് പിന്നലെ പ്രധാനിയും കുഞ്ഞാലിക്കുട്ടി തന്നെ. ഈ വിശേഷണങ്ങളുമായണ് ന്യൂഡൽഹയിലേക്ക് കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗമായി തട്ടകം മാറ്റുന്നത്. നരേന്ദ്ര മോദിയുടെ കാലത്ത് ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി പാർലമെന്റിൽ ഉയർത്തിക്കാട്ടുക. ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തി പുതിയ രാഷ്ട്രീയ സംസ്കാരം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കുക. ഇതാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ ലീഗ് നൽകുന്ന ഉത്തരവാദിത്തങ്ങൾ
ഔദ്യോഗിക പേര് പി.കെ.കുഞ്ഞാലിക്കുട്ടി. നാട്ടുകാർക്കും വീട്ടുകാർക്കും കുഞ്ഞാപ്പ. കുഞ്ഞാലിക്കുട്ടിക്ക് എങ്ങനെ കുഞ്ഞാപ്പയെന്നു പേരുകിട്ടി? ആരാണ് കുഞ്ഞാപ്പയെന്ന് ആദ്യം വിളിച്ചത്? അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. ജേഷ്ഠൻ പി.കെ.ഹൈദ്രുഹാജിയുടെ വിളിപ്പേര് ബാപ്പുട്ടി. അനുജൻ പി.കെ.കുഞ്ഞീതു നാട്ടിൽ അറിയപ്പെടുന്നത് കുഞ്ഞുവെന്നപേരിൽ. ഈ വിളിപ്പേരുകളുമായി കേരള രാഷ്ട്രീയത്തിലെത്തിയ കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിലെ പ്രധാനിയായി. ഇതിനിടെ ഐസ് ക്രീംപാർലർ വിവാദവും കരിനിഴലായെത്തി. എന്നാൽ നീതി പീഠത്തിന്റെ കരുത്തിൽ കുറ്റവിമുക്തനായി തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഒന്നാംപേരുകാരനായി പിന്നേയും മാറി. വമ്പൻ വിവാദത്തിൽ പെട്ടിട്ടും ഉയർത്തെഴുന്നേറ്റ് വീണ്ടും രാഷ്ട്രീയ കരുത്തനായി മാറിയ കേരള രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമാണ് കുഞ്ഞാലിക്കുട്ടി.
ഏതു സ്ഥലത്തായാലും രാവിലെയുള്ള നടത്തം കുഞ്ഞാലിക്കുട്ടി മുടക്കാറില്ല. മലപ്പുറത്തെ വീട്ടിലാണെങ്കിൽ വീടിനു ചുറ്റുമാണ് നടത്തം. കുറച്ചുവർഷങ്ങളായി യോഗ ചെയ്യുന്ന ശീലമുണ്ട്. പുസ്തകങ്ങൾ വായിച്ച് സ്വയം പഠിച്ചതാണ്. ഇപ്പോൾ പതിവായി യോഗചെയ്യുന്നു. കൃഷിയാണ് മറ്റൊരാവേശം. രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. വീടിനു തൊട്ടടുത്തുള്ള പറമ്പിൽ പച്ചക്കറികളും അലങ്കാരമീനും കൃഷിചെയ്യുന്നുണ്ട്. തിരക്കില്ലാത്ത ദിവസങ്ങളിൽ രാവിലെ മണിക്കൂറുകളോളം കൃഷിയിടത്തിൽ സജീവമാകും. തിരുവനന്തപുരത്തെ വാടകവീട്ടിലും പച്ചക്കറി കൃഷിയുണ്ട്. പുറത്തുനിന്ന് പച്ചക്കറി വാങ്ങുന്ന പതിവില്ല. അങ്ങനെ രാഷ്ട്രീയത്തിനപ്പുറം വീട്ടുകാര്യത്തിലും ശ്രദ്ധാലുവായ നേതാവ്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കൃത്യസമയത്ത് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുന്ന കണിശതയുടെ ജീവിത നിഷ്ഠ പുലർത്തുന്ന രാഷ്ട്രീക്കാരൻ.
കടലുണ്ടിപ്പുഴയോരത്തെ പാണ്ടിക്കടവത്ത് വീട്ടിൽനിന്ന് കുഞ്ഞാലിക്കുട്ടി കേരളത്തിൽ ലീഗിന്റെയും യു.ഡി.എഫിന്റെയും ചാണക്യസൂത്രങ്ങൾ നെയ്തു. കാൽ നൂറ്റാണ്ടായി ലീഗിന്റെയും യു.ഡി.എഫിന്റെയും നിർണായക നീക്കങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രവും കടിഞ്ഞാണും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. മലപ്പുറം നഗരസഭ ചെയർമാനായി തുടങ്ങിയ രാഷ്ട്രീയജീവിതം കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവിൽ ചെന്നെത്തി. യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായും ലീഗിലെ ഒന്നാമനായുമുണ്ടായി. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിലെ സൂപ്പർ പവറായി മാറിയ നേതാവ്. എന്നും എളിമയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുഖമുദ്ര. എത്ര ഉന്നമായ പദവിയിലിരിക്കുമ്പോൾ തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്താത്ത നേതാവ്. പാണാക്കാട് ശിബാഹലി തങ്ങളുമായുള്ള അടുപ്പം തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ ഈ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്.
1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.
1982-ലാണ് മലപ്പുറം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. 1987-ലും മലപ്പുറത്ത്നിന്ന് വീണ്ടും നിയമസഭയിലെത്തി. 1991, 1996, 2001 വർഷങ്ങളിൽ കുറ്റിപ്പുറത്ത്നിന്നായിരുന്നു നിയസഭയിലേക്ക് എത്തിയത്. 1991ൽ അധികാരത്തിലെത്തിയ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. മുതിർന്ന നേതാക്കളെ മാറ്റിനിർത്തി കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, സി.ടി അഹമ്മദലി, പി.കെ.കെ ബാവ എന്നിവർ മന്ത്രിമാരായത് ഈ സമയത്തായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ ഏറ്റവും കരുത്തനായ മന്ത്രിയായി മാറാൻ കുഞ്ഞാലിക്കുട്ടിക്ക് അധികസമയം വേണ്ടി വന്നില്ല. ഐ.എസ്.ആർ.ഒ ചാരക്കേസിനെ തുടർന്ന് കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നു. തുടർന്ന് ആന്റണി അധികാരത്തിലെത്തി. ഇതിന് പിന്നിൽ കോൺഗ്രസിലെ എ വിഭാഗത്തിനൊപ്പം അടിയറച്ചു നിന്നതും കരുണാകര യുഗത്തിന് അന്ത്യമിട്ടതുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കങ്ങളായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായി കുഞ്ഞാലിക്കുട്ടി മാറി.
ആന്റണിയുടെ ഗ്ലാമറിൽ മദ്യ നിരോധനം നടപ്പാക്കിയിട്ടും യുഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പിൽ പിഴച്ചു. 1996-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.കെ നായനാർ അധികാരത്തിലെത്തി. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഐസ്ക്രീം പെൺവാണിഭ കേസ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന കാലം കൂടിയായിരുന്നു ഇത്. 2001-ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഈ മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു രണ്ടാമൻ. എന്നാൽ മൂന്നു വർഷത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങി. മഞ്ചേരിയിലടക്കം യു.ഡി.എഫ് പരാജയപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത്നിന്ന് ആന്റണി രാജിവെച്ചു. എന്നാൽ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയായിരുന്നു ഈ അധികാരമാറ്റത്തിന് കാരണം. ആന്റണിയേ മാറ്റിയേ മതിയാകൂവെന്ന നിലപാട് ലീഗ് എടുത്തിരുന്നത്രേ. അങ്ങനെ ഇഷ്ടതോഴനായ ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിപദത്തിലുമെത്തിച്ചു. എന്നാൽ ഇന്ത്യാവിഷൻ ചാനൽ ഉയർത്തിയ ഐസ്ക്രീംപാർലർ കൊടുങ്കാറ്റ് കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നേരെയുള്ള ആരോപണം ഉയർന്നത് ഇതേ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗവും ലീഗുകാരനുമായ ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷൻ ചാനൽ വഴിയായിരുന്നു. വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടി വന്നു. പകരം വി.കെ ഇബ്രാഹീം കുഞ്ഞ് മന്ത്രിയായി.
2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനും യുഡി.എഫിനും ഏൽക്കേണ്ടി വന്നത് കനത്ത പരാജയം. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ പരാജയം രുചിച്ചു. ലീഗിൽനിന്ന് കലാപക്കൊടി ഉയർത്തി പുറത്തുപോയ ഡോ. കെ.ടി ജലീലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തോൽവി. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അവസാനിച്ചെന്ന് ഏവരും വിധിയെഴുതി. എന്നാൽ തെറ്റുകൾ തിരുത്തി കൂടുതൽ കരുത്തനായി കുഞ്ഞാലിക്കുട്ടി തിരിച്ചെത്തി. ഐസ് ക്രീം കേസ് ആരോണങ്ങൾക്കപ്പുറം ഒന്നുമില്ലെന്ന് കോടതി വിധികളിലൂടെ തെളിയിച്ചു കുഞ്ഞാലിക്കുട്ടി. ഇതിനിടെ സ്വയം തിരുത്തലും വരുത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ് തിരിച്ചുവരവ് നടത്തി. ഏഴ് അംഗങ്ങളുണ്ടായിരുന്ന ലീഗ് ഇരുപതിലെത്തി. രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ രൂപീകരിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് ഏറ്റെടുത്തു. ഈ സർക്കാരിന് ഭൂരിപക്ഷം തീരെ കുറവായതുകൊണ്ട് തന്നെ ലീഗ് തന്നെയായിരുന്നു സൂപ്പർ ശക്തി.
സരിതയും സോളാറും ഉയർന്നു കേട്ടപ്പോഴും ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി കൈവിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് കൊല്ലം ഉമ്മൻ ചാണ്ടി കേരളം ഭരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റപ്പോഴും ലീഗിന് വലുതായി അടി തെറ്റിയില്ല. കോട്ടകലിൽ വിള്ളൽ വരുത്താതെ ലീഗ് കാക്കാനുള്ള കാരണം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളായിരുന്നു. ഐസിസ് തീവ്രവാദത്തിന്റെ കാലത്ത് രാജ്യസ്നേഹത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ പ്രസക്തി മുസ്ലീങ്ങൾക്കിടയിൽ ലീഗ് വിശദീകരിച്ചു. ലീഗിന്റെ മതേതരമുഖം കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ കാലത്ത് ലീഗിനെ വേറിട്ടൊരു വഴിയിലൂടെ കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. ഇത് തന്നെയാണ് ലീഗിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കേരള രാഷ്ട്രീയത്തിലുണ്ടായത്. ഇതിനിടെയാണ് ഇ അഹമ്മദിന്റെ ആകസ്മിക വിയോഗമത്തെുന്നത്. ദേശീയ തലത്തിൽ ലീഗിനെ പതിറ്റാണ്ടുകളായി നയിച്ചത് അഹമ്മദാണ്. അതിന് പകരക്കാരനാവാൻ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതും പാണക്കാട് കുടുംബമാണ്.
എന്തിന് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകുന്നു? അവിടെ അദ്ദേഹത്തിന് എന്തു ചെയ്യാനുണ്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നു. അപ്പോഴും ചിരിച്ച മുഖത്തോടെ കാത്തിരുന്ന് കാണാൻ കുഞ്ഞാലിക്കുട്ടി പറയുന്നു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്