ദേശീയ പുരസ്കാരം നേടിയെങ്കിലും സുരഭിക്ക് ആദ്യ സമ്മാനമായി കിട്ടിയത് ഒരു പായ്ക്കറ്റ് കടലയും വാത്തക്കഷ്ണവും; വീടിന് മുന്നിൽ ചാനലുകാരെ കണ്ട് അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെയെന്ന് നരിക്കുനിക്കാർ; മുക്കാലാ മുക്കാബുലാ.. പാട്ടിനൊപ്പം നൃത്തംവച്ച് നാടോടി സർക്കസിൽ അരങ്ങേറ്റം
ദേശീയ പുരസ്കാര നിറവിലും കോഴിക്കോട്ടെ നരിക്കുനിക്കാരിയായിത്തന്നെ സുരഭി. തന്റെ പുരസ്കാരലബ്ധിയിൽ നാട്ടുകാർക്കൊക്കെ പെരുത്ത് സന്തോഷമായെന്നായിരുന്നു സുരഭിയുടെ പ്രതികരണം.
കുടുംബശ്രീക്കാരും അയൽക്കൂട്ടങ്ങളും നാട്ടിലെ ക്ലബ്ബുകാരും എല്ലാ പാർട്ടിക്കാരുമൊക്കെ അനുമോദിക്കുന്നുണ്ട്. നാട്ടിൽ കുറെ ഫ്ളക്സും പൊങ്ങി. ചാനലുകാരുടെ ഒ.ബി.വാൻ വീട്ടിന് മുന്നിലെത്തിയതോടെ നാട്ടുകാർ ഓടിക്കൂടി. അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെ.. എന്നായിരുന്നു നാട്ടുകാരുടെ ആദ്യ പ്രതികരണം. എല്ലാവർക്കും സന്തോഷം. അവാർഡ് നേടിയതുകൊണ്ട് മാറ്റങ്ങളൊന്നുമില്ല, നാടകമായാലും സിനിമയായാലും കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതായിരുന്നു ഉത്തരവാദിത്വം. അതുകഴിഞ്ഞല്ലോ.
എളേറ്റിൽ വട്ടോളിയിൽ താമസിക്കുന്ന കാലത്ത് നാടോടി സർക്കസുകാർക്കൊപ്പം നൃത്തചെയ്തുകൊണ്ടാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. അന്ന് അടിപൊളിയായി നൃത്തം ചെയ്തതിന് നാട്ടുകാർ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നൽകി. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തിൽ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി. അന്നൊക്കെ നാട്ടിൽ പറയുക, സിങ്കിൾ ഡാൻസ്, കപ്പിൾ ഡാൻസ് എന്നൊക്കെയാണ്.
എന്തായാലും സുരഭി മുന്നിലുണ്ട്. മുക്കാലാ മുക്കാബുലാ.. രാമായണക്കാറ്റേ.. പഴയ സ്ഥിരം ഡാൻസ് നമ്പറുകൾ ഓർത്തെടുക്കുന്നു സുരഭി. ഈ പരിപാടികൾക്കെല്ലാം സംഘാടകനായും അനൗൺസറായും വരുന്ന വിജയൻ പാലാടിക്കുഴിയാണ് കുട്ടിക്ക് താളബോധമുണ്ടെന്നും പറഞ്ഞ് കലാമണ്ഡലം സത്യവ്രതൻ മാഷുടെ അടുത്ത് നൃത്തം പഠിക്കാൻ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നാണ് പഠിച്ചത്. പുന്നശ്ശേരി രാമൻകുട്ടി മാഷുടെ അടുത്തുനിന്ന് ഓട്ടൻതുള്ളലും പഠിച്ചു.
ഇതോടെ നാട്ടിൽ അത്യാവശ്യം നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദേട്ടൻ നാടകത്തിലെ കുട്ടികളുടെ കഥാപാത്രങ്ങൾ തരാൻ തുടങ്ങി. കംസവധം നാടകത്തിൽ കൃഷ്ണനായി തുടങ്ങി. അവസാനം അയ്യപ്പൻ, മുരുകൻ.... തുടങ്ങി ഒട്ടുമിക്ക കുട്ടിദൈവങ്ങളായും താൻ വേഷമിട്ടെന്ന് സുരഭി. കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛൻ മരിച്ച് ചെറിയ സാമ്പത്തികപ്രയാസത്തിലാണ്.
ചേച്ചിയുടെ നിർബന്ധത്തിലാണ് കലോത്സവത്തിനെത്തുന്നത്. ഓട്ടൻതുള്ളലിൽ എനിക്കുമാത്രം പക്കമേളക്കാരില്ല. വേഷമെല്ലാം പഠിപ്പിക്കുന്ന മാഷ് സൗജന്യമായി നൽകി. ഫലം വന്നപ്പോൾ മൂന്നാംസ്ഥാനം. അർഹതപ്പെട്ട ഒന്നാംസ്ഥാനം പക്കമേളക്കാരില്ലാത്തതിനാൽ നഷ്ടമായി. സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് മാധ്യമപ്രവർത്തകർ അടുത്തുവരുന്നത്. അവർ ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞു.
പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് ഞെട്ടുന്നത്. എല്ലാത്തിലും വാർത്തയായി. ഈ വാർത്ത സംവിധായകൻ ജയരാജ് കാണാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം നടക്കുന്ന എന്റെ മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിർദേശിച്ചു. അവർക്ക് തൃപ്തിയായതോടെ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിൾസിനിമയിൽ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സിനിമാ പ്രവേശം. അന്നുമുതൽ വലിയ ഇടവേളകളില്ലാതെ സിനിമ ഒപ്പമുണ്ട്. ഇതിനകം 45-ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
പ്ലസ്ടു കഴിഞ്ഞതോടെ കാലടി സർവകലാശാലയിൽ ബി.എ. ഭരതനാട്യത്തിന് ചേർന്നു. അവിടെ ഉപവിഷയമായി മോഹിനിയാട്ടമോ, സംഗീതമോ, തിയേറ്ററോ പഠിക്കണം. അന്നുവരെ നാടകത്തിന് തിയേറ്റർ, പ്ലേ എന്നൊക്കെ പറയുമെന്ന് പോലും അറിയില്ല. ഉടൻ ജോലികിട്ടണം, അതിനാണ് പ്രാമുഖ്യം. തിയേറ്റർ കണ്ടപ്പോൾ ഓർമവന്നത് നാട്ടിലെ ദിനേശ് ടാക്കീസാണ്. തിയേറ്ററിലെ പണിയൊക്കെ പഠിപ്പിക്കലാകും എന്നും കരുതി തിയേറ്റർ തിരഞ്ഞെടുത്തു. പഠനം തുടങ്ങിയപ്പോഴാണ് കാര്യം വ്യക്തമാകുന്നത്. കൂടിയാട്ടവും നങ്ങ്യാർകൂത്തും മുതൽ ഷേക്സ്പിയറും ഗ്രീക്ക് തിയേറ്ററും വരെ. എന്തായാലും ഭരതനാട്യത്തിൽ ഒന്നാംറാങ്കോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. ഇതിനിടെ സ്വകാര്യടിവി ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ ഒന്നാമതെത്തി. കൂടുതൽ അവസരങ്ങളും തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലിൽ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകർഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്.
വിനോദ് കോവൂരും സുനിൽ കാര്യാട്ടുകരയും ചേർന്നാണ് സംവിധായകൻ ഷാജി അസീസിനോട് എന്നെ നിർദേശിക്കുന്നത്. നാട്ടുമ്പുറത്തൊക്കെ കാണുന്ന അമ്പത് - അറുപതുവയസ്സുള്ള താത്തമാരുടെ വർത്തമാനശൈലിയാണ് ഉപയോഗിച്ചത്. അമ്മമ്മയുടെ അടുത്തുനിന്നും പഠിച്ച പഴയ വാക്കുകൾ - കുയമാന്തൽ, കുണ്ടറാച്ചിട, പൈക്കുക, സുയിപ്പാക്കുക -ഇതൊക്കെ യഥേഷ്ടം ഉപയോഗിച്ചപ്പോൾ പാത്തു ഹിറ്റ് - സുരഭി പറയുന്നു. അഞ്ചുലക്ഷം ആളുകളാണ് യൂട്യൂബിൽ പാത്തുവിന്റെ വീഡിയോ കണ്ടത്. 30 പ്രാവശ്യമെങ്കിലും ഗൾഫ് നാടുകളിൽ എം 80 മൂസ സംഘം സന്ദർശിച്ചു. ഇതിനിടെ എ.സി. മീൻകട മുതൽ ജൂവലറി വരെ ഉദ്ഘാടനം ചെയ്യാൻ പോയി. എല്ലാം നൈറ്റിയും തട്ടവുമിട്ട് പാത്തുവായി-സുരഭി പാത്തുവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇതിനിടെ അബുദാബി തിയേറ്റർ ഫെസ്റ്റിവൽ അവാർഡ്, ഫ്ളവേഴ്സ് ടി.വി. ബെസ്റ്റ് കൊമേഡിയൻ അവാർഡ്, സബർമതി പുരസ്കാരം, ശാന്താദേവി പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്ലേഴ്സ് എന്ന നാടകത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ആദ്യം ലഭിക്കുന്നത്. സുരഭിയുടേത് ഉൾപ്പടെ നാല് പുരസ്കാരങ്ങൾ ഈ നാടകം നേടി. നാടകം ഒരു പാഠശാലയാണെന്ന് പറയുന്നു സുരഭി. ഒരു നാടകം കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ കഥാപാത്രവും കൂടി അറിഞ്ഞാണ്. നമ്മുടെ മുമ്പിൽ നടക്കുന്ന, പങ്കാളിയാവുന്ന പ്രക്രിയ ആണത്. സിനിമയിൽ ചിലപ്പോൾ തിയേറ്ററിലെത്തുമ്പോഴാണ് മുഴുവൻ കഥപോലും അറിയുന്നത്. - സുരഭി പറഞ്ഞു. ഇടപ്പള്ളി അതിഥി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലാണ് സുരഭി ഇപ്പോൾ പ്രവർത്തിക്കുന്നത്. കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിന് 2010-ലും സുരഭിയെ സംഗീതനാടക അക്കാദമി മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു.
എന്നാൽ മികച്ചനടിക്കുള്ള പ്രത്യേക പരാമർശം നേടിയ മിന്നാമിനുങ്ങെന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങുമാണ് ആദ്യം മുതലേ തന്നെ ഞെട്ടിച്ചതെന്ന് സുരഭി പറയുന്നു. ഒരു നടിക്ക് തിരക്കഥ വായിക്കാൻ നൽകി താൽപര്യമുണ്ടെങ്കിൽ അഭിനയിക്കണമെന്ന് പറഞ്ഞത് ഇരുവരുമാണ്. മലയാളത്തിൽ അപൂർവമായി മാത്രം നടക്കുന്ന കാര്യമാണത്. മിന്നാമിനുങ്ങിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലായതോടെ എങ്ങനെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചായി ചിന്ത
. ഹോസ്റ്റൽ മേട്രൻ മീനച്ചേച്ചിയുടെ മുഖമാണ് മനസ്സിൽ വന്നത്. അവരുടെ കണ്ണുകളിലെ ദൈന്യത, നിസ്സഹായത എല്ലാം ഓർത്തെടുത്തതോടെ കഥാപാത്രമാകുന്നത് എളുപ്പമായി. അടുത്ത വെല്ലുവിളി തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണമായിരുന്നു. കോഴിക്കോടൻ ശൈലിയുടെ പേരിലാണ് ഞാൻ അറിയപ്പെടുന്നതുതന്നെ. തിരുവനന്തപുരം ശൈലിയുള്ള സംഭാഷണം ശരിയാക്കാൻ സഹായിച്ചത് കൃഷ്ണൻ ബാലകൃഷ്ണനാണ്.
റെക്കോഡിങ് സ്റ്റുഡിയോയിൽ ഡബ്ബിങ് സമയത്തുൾപ്പെടെ അവരുടെ സഹായമുണ്ടായിരുന്നു. പൂർണമായ തിരുവനന്തപുരം ശൈലി പരീക്ഷിക്കാതെ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാളുടെ സ്വാഭാവികമായ സംഭാഷണശൈലി പരീക്ഷിക്കാനാണ് ശ്രമിച്ചത്. സംവിധായകനും എഴുത്തുകാരനും എല്ലാവരും ഉൾക്കാഴ്ചയോടെ കണ്ടെന്നതും കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിച്ചുവെന്നതുമാണ് സിനിമയുടെ പ്രത്യേകതയെന്ന് സുരഭി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്