മൂസേടെ പാത്തൂസായി കസറിയ സുരഭി മീരാ ജാസ്മിനു ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മലയാളി; മിനിസ്ക്രീനിൽ കോമഡി പറഞ്ഞ് ഹിറ്റായ സുരഭിക്കിത് അർഹതയുള്ള അംഗീകാരം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറിപരാമർശമാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയിച്ചതിന് സുരഭിക്ക് ലഭിച്ചത്. എന്നാൽ ദേശിയ പുരസ്കാര പ്രഖ്യാപനത്തിൽ അത് രാജ്യത്തെ തന്നെ മികച്ച നടിയെന്ന അംഗീകാരത്തിലേക്ക് മാറി. മലയാളികൾ സുരഭിയെ ഏറെയിഷ്ടപ്പെട്ടത് എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയായിരുന്നു. പാത്തുവിന്റെ തമാശകൾ പ്രേക്ഷകർ ഇഷ്ടപ്പെട്ടപ്പോൾ സുരഭിയെന്ന നടിയും പ്രേക്ഷക മനസ്സിലേക്കെത്തി. മിനിസ്ക്രീനിലെ നിരവധി കോമഡിഷോകളിലും സുരഭി കസറി. എംഎടി മൂസയിലെ പാത്തുമ്മയെ നാട്ടുകാർക്കെല്ലാം പരിചിതമാണ്.
എന്നാൽ സംസ്ഥാന പുരസ്കാരം ലഭിക്കുന്നതു വരെ സുരഭിയുടെ അഭിനയത്തിന്റെ റെയഞ്ച് ആരും ശ്രദ്ധിച്ചിരുന്നില്ല. മിന്നാമിനുങ്ങിലെ കഥാപാത്രത്തിനു മുൻപ് ചെയ്ത ചിത്രങ്ങളിലെല്ലാം സൈഡ് റോളുകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. മിന്നമിനുങ്ങിന്റെ സംവിധാകൻ ധൈര്യപൂർവ്വമായ തീരുമാനത്തെ വെല്ലുവിളിയായി സുരഭി ഏറ്റെടുത്തപ്പോൾ അത് അംഗീകരിക്കുകയാണ് ദേശീയ സംസ്ഥാന ജൂറികൾ ചെയ്തത്. എതിരില്ലാതെയാണ് ജൂറിയംഗങ്ങൾ സുരഭിയെ തിരഞ്ഞെടുത്തതെന്ന ജൂറി ചെയർമാന്റെ വാക്കുകൾ ഈ വേഷത്തെ സുരഭി എത്രത്തോളം യാഥാർത്ഥ്യമാക്കിയെന്നതിന് തെളിവാണ്.
മകളുടെ ഭാവിക്ക് വേണ്ടിയുള്ള ഒരമ്മയുടെ കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും കഥ പറഞ്ഞ മിന്നമിനുങ്ങിൽ തീവ്രമായ പ്രകടനമാണ് സുരഭി കാഴ്ചവെച്ചത്.കോഴിക്കോട് ശൈലിയിലെ സംഭാഷണത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സുരഭി പക്ഷേ യാതൊരു കുറ്റവും പറയാനില്ലാതെ തിരുവനന്തപുരം ശൈലിയിൽ കഥാപാത്രത്തെ പൂർത്തിയാക്കി. ഇതോടെ ദേശീയ പുരസ്ക്കാരവും അവരെ തേടിയെത്തി. ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം മലയാളത്തിന് ലഭിക്കുന്നത്. പതിനാല് വർഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം മലയാളത്തെ തേടിയെത്തിയത്.
നേരത്തെ 2003-ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്കാരം അവസാനം നേടിയ മലയാളി. ആര്യാടൻ ഷൗക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായാണ് മീര എത്തിയത്. മീരക്ക് ശേഷം ദേശീയ പുരസ്ക്കാരം നേടുന്ന നടിയെന്ന പ്രത്യേകതയാണ് സുരഭിക്കുള്ളത്.
ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം സുരഭി എം.എ പഠനത്തിന് തിരഞ്ഞെടുത്തത് നാടകമായിരുന്നു. അതായിരുന്നു അഭിനയത്തിന് ഏറെ സ്വാധീനം ചെലുത്തിയത്. പി.ജി.ക്ക്. പഠിക്കുമ്പോൾ ജവാഹർലാൽ നെഹ്രു സ്കോളർഷിപ്പും സംഗീതനാടക അക്കാദമിയുടെ ആദ്യത്തെ അവാർഡും ലഭിച്ചു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോിൽ വിജയിയായതോടെയാണ് അവസരങ്ങൾ ഏറിയത്. ഇപ്പോഴും നാടകങ്ങളിലെ സജീവ സാന്നിധ്യം തന്നെയാണ് സുരഭി. നാടകത്തിൽ ഗവേഷണവും നടത്തുന്നുണ്ട്.
ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി സിനിമയിലേക്കെത്തുന്നത്. 45 ഓളം ചിത്രങ്ങളിൽ സുരഭി ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തനിനാടൻ പ്രദേശമായ നരിക്കുനിക്കാരിയിലെ നാടൻഭാഷ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സുന്ദരിയാണ് സുരഭി. സംസ്ഥാന അവാർഡ് സുരഭിക്ക് നൽകാത്തതിൽ ഒട്ടേറെ പ്രതിഷേധമുയർന്നിരുന്നു. സംഗീതസംവിധായകൻ ഔസേപ്പച്ചനുൾപ്പെടെ നിരവധി പേർ സുരഭിക്ക് പിന്തുണയുമായി അന്ന് രംഗത്തെത്തിയിരുന്നു.
പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി മുപ്പത്താറോളം മലയാള സിനിമയിൽ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു. എന്തായാലും സുരഭിയുടെ അഭിനയമികവിനുള്ള പൊൻതൂവലാണ് ലഭിച്ച ഈ പുരസ്കാരം. സുരഭിയുടെ മധുര പ്രതികാരമാണ് ഈ ദേശീയ അവാർഡ്. ബിസിനസുകാരനായ വിപിനാണ് സുരഭിയുടെ ഭർത്താവ്.
സ്റ്റേറ്റ് കലോത്സവവും വൊക്കേഷണൽ ഹയർസെക്കൻഡറി കലോത്സവുമൊക്കെ രസകരങ്ങളായ ഓർമ്മകളായി സുരഭിയുടെ മനസ്സിലുണ്ട്. ഹയർസെക്കന്ററി കലോത്സവത്തിൽ ബെസ്റ്റ് ആക്ടറസ് ആയിരുന്നു. അപ്പോഴത്തെ ചിന്തകളിൽ നിന്നാണ് നാടകത്തോട് അഭിനിവേശം ഉണ്ടായത്. ഡിഗ്രിക്ക് ഭരതനാട്യമായിരുന്നു. എം.എക്ക് നാടകമെടുത്തു. എം.ജി. സർവകലാശാലയിൽ നിന്ന് എം.ഫിൽ നേടി. ഒരു അസംസ്കൃത വസ്തുവായിരുന്ന എന്നെ പോളിഷ് ചെയ്ത് എടുത്തത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയാണ്.
അമ്മ ലക്ഷ്മിയാണ് എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് അമ്മയെക്കാൾ കൂടുതൽ ധൈര്യമുള്ളവളാണ് അമ്മമ്മ. എന്റെ ഇഷ്ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. എന്റെ ഇഷ്ടങ്ങൾക്ക് ആരും തടസ്സം നിൽക്കാറില്ല. എല്ലാവരോടും സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ മനസ്സാണ് ഇവരുടേത്.
1968-ൽ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്കാരം മലയാളത്തിൽ എത്തിച്ചത്. 1972-ൽ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവർത്തിച്ചു. പിന്നീട് 1986-ൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ൽ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിക്കുള്ള അംഗീകാരം നേടി. വാണിജ്യ ചിത്രങ്ങളിലൊന്നും നായികയായി എത്താത്ത സുരഭിയുടെ നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ് പാത്തുവിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ.
Stories you may Like
- 'എല്ലായ്പ്പോഴും എന്റേതുമാത്രം'! ഒടുവിൽ വരനെ വെളിപ്പെടുത്തി നടി സുരഭി സന്തോഷ്
- അക്ഷയ് കുമാറിനെ ഞെട്ടിച്ച ആ മലയാളി നടി ഞാനാണ്; വെളിപ്പെടുത്തി സുരഭി ലക്ഷ്മി
- മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എംം പിക്ക്
- നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍