മെത്രാപൊലീത്തയുടെ നിലപാടുകളെ ചോദ്യം ചെയ്ത അച്ചൻ ബിഷപ്പാകാതിരിക്കാൻ നീക്കം സജീവം; കുർബാന ചൊല്ലിയപ്പോൾ ളോഹക്ക് മുകളിൽ കാപ്പയിട്ടില്ലെന്ന് വരെ ആരോപണം; വിഷയം കോടതി കയറിയപ്പോൾ നാല് ബിഷപ്പുമാരുടെ നിയമനം തടഞ്ഞുള്ള കീഴ് കോടതി ഉത്തരവ് മേൽകോടതി ശരിവെച്ചു; മാർത്തോമ സഭയിലെ തമ്മിലടികൾക്ക് അവസാനമില്ല
അരുൺ ജയകുമാർ
തിരുവനന്തപുരം: അധികാരവും പണവും എവിടെയുണ്ടെങ്കിലും അവിടെയൊക്കെ വടംവലിക്കൾ ഉണ്ടാകുമെന്നത് ഒരു വാസ്തവമാണ്. കാശുകൊണ്ട് സമ്പന്നമായ മാർത്തോമ സഭയിൽ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നീക്കം ചേരിതിരിഞ്ഞുള്ള വടംവലി കാരണം കോടതി കയറുകയാണിപ്പോൾ. ഇത് സംബന്ധിച്ച നിയമ നടപടികൾ നിർണായ ഘട്ടത്തിലെത്തിയിരിക്കയാണ് ഇപ്പോൾ. നാല് ബിഷപ്പുമാരുടെ നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നിയമനം തടഞ്ഞു കൊണ്ടാണ് മുൻസിഫ് കോടതി വിധി വന്നത്. വിധിക്കെതിരെ സഭ സമർപ്പിച്ച ഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളി. ഇതോടെ നിയമനത്തിനായി ഈ മാസം 28ന് ചേരാനിരിക്കുന്ന സഭാ പ്രതിനിധി മണ്ഡലം അപ്രസ്കതമായി. ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് സമർപ്പിച്ച പട്ടികയിൽ വൻ ക്രമക്കേടും ബോർഡിന്റെ നടപടികൾ നിയമാനുസൃതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ബിഷപ്പ് നിയമനം കീഴ് കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ സഭ സമർപ്പിച്ച ഹർജിയാണ് ജില്ലാ ജഡ്ജി ജോൺ ഇല്ലിക്കാടൻ തള്ളിയത്.
ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനായി 16 വൈദികന്മാരെയാണ് മാർത്തോമ സഭ തെരഞ്ഞെടുത്തത്. എന്നാൽ ആരും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാതെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ വേണ്ടി ചേരിതിരിഞ്ഞു തന്നെവടംവലി തുടങ്ങി. ഇതോടെ പരസ്പ്പരം ചെളിവാരി എറിയലുകളും ശക്തമായി. ഇതിൽ ഡോ. ജേക്കബ് ചെറിയാൻ എന്ന അച്ചനെ ബിഷപ്പാക്കാതിരിക്കാൻ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി പലവിധത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ജേക്കബ് ചെറിയാൻ എന്ന അച്ചൻ കുർബാന ചൊല്ലിയത് കുർബാന കുപ്പായമായ കാപ്പയിടാതെയാണെന്ന് ഈ സമയം പള്ളിയിലുണ്ടായിരുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗമായ അഡ്വക്കേറ്റ് തോമസ് റോയ് മുട്ടത്തിൽ എന്ന അഭിഭാഷകൻ ബോർഡിൽ റിപ്പോർട്ട് ചെയ്തു. നെല്ലിക്കാലാ മാർത്തോമ്മാ പള്ളിയിലെ കുടുംബ പ്രതിഷ്ഠാദിനത്തിൽ കുർബാന നടത്തിയപ്പോൾ കാപ്പ (ളോഹയ്ക് മുകളിൽ ഇടുന്ന കറുത്ത വസ്ത്രം) ധരിച്ചില്ലന്നായിരുന്നു ആരോപണം. എന്നാൽ ബോർഡിലെ മറ്റ് രണ്ടംഗങ്ങളും ഈ സമയത്ത് പള്ളിയിലുണ്ടായിരുന്നുവെന്നും അച്ഛൻ കാപ്പയിടാതെ കുർബാന നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാമെന്നും റിപ്പോർട്ടുവന്നു.
മാർത്തോമാ സഭാ പരമാധ്യക്ഷനായ ജോസഫ് മെത്രാപൊളിത്തയുടെ ഏകപക്ഷീയ നയങ്ങൾക്ക് വിലങ്ങ് തടിയാണെന്ന തിരിച്ചറിവാണ് ഡോക്ടർ ജേക്കബ് ചെറിയാനെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ചതിന് പിന്നിലെന്ന് സംഭവത്തിലെ പരാതിക്കാരനായ സാബു അലക്സ് പറയുന്നത്. സാബു അലക്സ് നൽകിയ പരാതിയിലാണ് ബിഷപ്പ് നിയമന നടപടികൾ തിരുവല്ല മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. തോമസ് റോയ് മുട്ടത്തിൽ എന്ന ബോർഡ് അംഗം ആരോപണം ഉന്നയിച്ചതിന് ശേഷം ബിഷപ്പുമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോൾ ജേക്കബ് ചെറിയാനെ ഉൾപ്പെടുത്തിയില്ല.
ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും സ്വീകരിക്കാൻ മാർത്തോമാസഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത തയാറായില്ല. ഇതേത്തുടർന്ന് സഫ്രഗൻ മെത്രാപൊലീത്ത ഉൾപ്പെടെ നാലു പേർ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. പിന്നീടാണ് ബിഷപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട നാല് വൈദികരുടെ നിയമനങ്ങൾക്ക് ബോർഡും സഭാകൗൺസിലും അംഗീകാരം നൽകിയത്.
സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസിനൊപ്പം വൈദികനായ എ.ബി സക്കറിയ, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം സാബു അലക്സ്, മറ്റൊരു ബോർഡ് അംഗമായ ജേക്കബ് ജോൺ, എന്നിവരാണ് രാജിവെച്ചത്, ഇതിന് പിന്നാലെയാണ്സാബു അലക്സ് പരാതി നൽകിയത്. മാർത്തോമ സഭാ മണ്ഡലാംഗമായ ബിനു എന്നൊരാളും കക്ഷി ചേരുകയായിരുന്നു.
റവ: ഡോ. പി.ജി ജോർജ്, റവ: സാജു സി. പാപ്പച്ചൻ, റവ: ജോസഫ് ഡാനിയേൽ, റവ:മോത്തി വർക്കി എന്നീ വൈദികരെയാണ് ബോർഡ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. അതേസമയം കോടതിവിധി ജോസഫ് മാർത്തോമയ്ക്ക് കനത്തതിരിച്ചടിയാകും. ജോസഫ് മാർത്തോമയുമായുള്ള കടുത്ത എതിർപ്പിനെ തുടർന്ന് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ മാർ അത്തനേഷ്യസ് കഴിഞ്ഞവർഷം നവംബർ 29-ന് നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. ജേക്കബ് ചെറിയാൻ എന്ന വൈദികനെ വ്യാജരേഖകളുണ്ടാക്കി ബിഷപ്പ് സ്ഥാനാർത്ഥിയാക്കുന്നതിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു സഫ്രഗൻ മെത്രാപൊലീത്തയുടെ ആവശ്യം.
തിരുവല്ല ആസ്ഥാനമായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ നാല് പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്ക് 2015 നവംബറിലാമ് സഭാകൗൺസിൽ അംഗീകാരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ തെരഞ്ഞെടുത്തിരുന്നു. ഈ നോമിനേഷൻ ബോർഡ് തയ്യാറാക്കുന്ന വൈദികരുടെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ നിയമിക്കുന്നതും സ്ഥാനാരോഹണം നടത്തുന്നതും. നിലവിൽ മാർത്തോമാസഭയ്ക്ക് 13 ബിഷപ്പുമാരാണ് ഉള്ളത്.
പുതിയ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കടുത്ത വിയോജിപ്പ് വീണ്ടും വ്യക്തമാക്കിക്കൊണ്ട് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ ഡോ. ഗീവർഗീസ് മാർ അത്തനേഷ്യസ് മെത്രാപൊലീത്ത നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ മെത്രാപൊലീത്തയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതമൂലമാണ് അദ്ദേഹം സഭാകൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നറിയുന്നു.
നവംബർ 29ന് തിരുവല്ലയിൽ ചേർന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഫ്രഗൻ മെത്രാപൊലീത്ത ആവശ്യപ്പെട്ടെങ്കിലും ജോസഫ് മാർത്തോമ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് സഫ്രഗൻ മെത്രാപൊലീത്ത ബോർഡിൽ നിന്ന് ഇറങ്ങി പോവുകയും പിറ്റേന്ന് രാജി സമർപ്പിക്കുകയുമായിരുന്നു. എന്നാൽ ഇവരുടെ രാജി ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത സ്വീകരിച്ചില്ല. അവരുടെ അസാന്നിധ്യം അവധിയായി പരിഗണിച്ചു. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സഭാപ്രതിനിധി മണ്ഡലമാണെന്നും അതിൽ നിന്നുള്ള രാജി സ്വീകരിക്കാൻ തനിക്ക് അധികാരമില്ലെന്നുമാണ് മെത്രാപൊലീത്തയുടെ നിലപാട്. ബോർഡിന്റെ നാമനിർദ്ദേശം സഭാ കൗൺസിൽ അംഗീകരിച്ചതോടെ 75% വീതം വോട്ട് ഉറപ്പാക്കുകയാണ് മെത്രാപ്പൊലീത്തയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ദൗത്യം.
പുതിയ ബിഷപ്പ്മാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 28, 29 തീയതികളിൽ ചേരുന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം യോഗത്തിൽ നടത്താൻ സഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ കോടതി വിധിയോടെ ഈ പ്രതിനിധി മണ്ഡലം ചേർന്ന് പുതിയ നിയമനം നടത്താൻ സാധിക്കില്ല. കോടതി വിധിക്ക് മേൽ നിയമ നടപടി ഇനിയും നീളുമോ എന്നതാണ് ഇനി അറിയേണ്ടത്. സഭാപ്രതിനിധി മണ്ഡലത്തിൽ വൈദികരുടെയും അല്മായരുടെയും വെവ്വേറെ മണ്ഡലങ്ങളുണ്ട്. രണ്ടു വിഭാഗത്തിൽ നിന്നും 75% വോട്ട് ലഭിക്കുന്നവർ മാത്രമാണ് എപ്പിസ്കോപ്പയായി തെരഞ്ഞെടുക്കപ്പെടുക. നാല് മെത്രാന്മാരെ പുതുതായി വാഴിക്കാനാണ് മണ്ഡലത്തിന്റെ തീരുമാനം. നാലുപേരുടെ ചുരുക്കപ്പട്ടിക മാത്രമേ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് നിർദ്ദേശിച്ചിട്ടുമുള്ളു.
അതേസമയം കഴിഞ്ഞ കുറേ നാളുകളായി വിവിധ വിഷയങ്ങളുടെ പേരിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തായും വിശ്വാസികളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും ചേരിതിരിവും സഭയിൽ പ്രകടമാണ്. ചേരി തിരിവ് രൂക്ഷമായതിനെത്തുടർന്ന് ഈ കഴിഞ്ഞ സെപ്റ്റംബറിൽ തിരുവല്ലയിൽ നടന്ന സഭാപ്രതിനിധി മണ്ഡലത്തിന്റെ നടപടികൾ വീക്ഷിക്കാൻ കോടതി നിരീക്ഷകരെ വരെ നിയമിച്ചിരുന്നു.
Stories you may Like
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി സ്ഥാനമൊഴിഞ്ഞു
- ടെക്സാസ് ബിഷപ്പിനെ അന്വേഷണത്തിനൊടുവിൽ സ്ഥാനഭൃഷ്ടനാക്കി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്