ബ്രഹ്മാണ്ഡ ചടങ്ങിൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു; മോദിയും അമിത്ഷായും അദ്വാനിയും ജോഷിയും അഭിനന്ദനങ്ങളുമായി ഒപ്പം; 50 അംഗ മന്ത്രിസഭയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർ; യോഗി മന്ത്രിസഭയുടെ പ്രഥമ പരിഗണന അറവുശാലാ നിരോധനം
ലക്നോ: ഉത്തർപ്രദേശിലെ അട്ടിമറി ജയത്തിനു പിന്നാലെ മൃദുഹിന്ദുത്വ അജണ്ടയിൽനിന്നു ചുവടുമാറ്റുന്ന ബിജെപിയുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്ത പടുകൂറ്റൻ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുലക്ഷം അനുഭാവികൾ പങ്കെടുത്തു. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരടക്കം പങ്കെടുത്ത ബൃഹത്തായ സത്യപ്രതിജ്ഞാ ചടങ്ങ് യുപി സംസ്ഥാനം ഇതിനു മുമ്പ് കാണാത്ത ഒന്നായിരുന്നു. 50 അംഗ മന്ത്രിസഭയാണ് ഉത്തരപ്രദേശിൽ അധികാരമേറ്റിരിക്കുന്നത്.
വർഗീയപരാമർശങ്ങളാലും തീവ്രഹിന്ദു നിലപാടുകളാലും കുപ്രസിദ്ധിയാർജിച്ച യോഗി ആദിത്യനാഥിന്റെ പേര് യുപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് ഇന്നലെ വൈകിട്ട് ഉയർന്നുകേട്ടത്. അഞ്ചുവട്ടം പാർലമെന്റ് അംഗമായിരുന്ന യോഗി ഖൊരക്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻകൂടിയാണ്. യുപിയിൽ ലഭിച്ച അപ്രതീക്ഷിത വൻവിജയത്തിനു പിന്നാലെ, ജാതിമത പരിഗണനകൾ മാറ്റിവച്ച് തീവ്രഹിന്ദുത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് യോഗിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ബൃഹത്തായ സത്യപ്രതിജ്ഞാ ചടങ്ങിനാണ് ഉത്തർപ്രദേശ് വേദിയായത്. ലക്നോവിലെ 96 ഏക്കർ വരുന്ന സ്മൃതിഉപ്വൻ മൈതാനിയിൽ നൂറു പേർക്ക് ഇരിക്കാവുന്ന വേദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി തയാറാക്കിയത്. മൊത്തം ഒരു ലക്ഷം പേർ ചടങ്ങിൽ സംബന്ധിച്ചു. ബിജെപിയുടെ സംസ്ഥാന മേധാവി കേശവ് പ്രസാദ് മൗര്യ, ലക്നോ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. യുപിയിൽ ബിജെപിയുടെ അംഗസംഖ്യ ഉയർത്തുന്നതിൽ നിർണായ പങ്കു വഹിച്ച വ്യക്തിയാണ് ദിനേശ് ശർമ. കേശവ് പ്രസാദ് മൗര്യ ആകട്ടെ യുപി മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ്. എന്നാൽ യോഗിയെ മുഖ്യമന്ത്രിയാക്കിയതിലും തന്നെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആക്കിയതിലും തനിക്കു പരിഭവമില്ലെന്ന് മൗര്യ പ്രതികരിച്ചു. യോഗിയും രണ്ടു ഉപമുഖ്യമന്ത്രിമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരല്ല. യോഗി പാർലമെന്റ് അംഗമാണ്. മൂന്നു പേരും വൈകാതെ തെരഞ്ഞെടുപ്പിനെ നേരിടും.
സതീഷ് മഹാന, രാജേഷ് അഗർവാൾ, റീത്ത ബഹുഗുണ ജോഷി തുടങ്ങിയ പ്രമുഖ നേതാക്കളും മന്ത്രിമാരായിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരം മൊഹ്സിൻ റാസ ആണ് മന്ത്രിസഭയിലെ മുസ്ലിം മുഖം. റീത്ത ബഹുഗുണ ജോഷി അടക്കം ആറു വനിതകൾ മന്ത്രിസഭയിൽ അംഗങ്ങളാണ്. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന സമാജ്വാദി പാർട്ടിയിൽനിന്ന് കൂറുമാറി ബിജെപിയിൽ ചേർന്ന സൂര്യ പ്രതാപ് സാഹി, സുരേഷ് ഖന്ന, സ്വാമി പ്രസാദ് മൗര്യ എന്നിവർക്കും യോഗിയുടെ മന്ത്രിസഭയിൽ ഇടംലഭിച്ചു. 22 പേർ കാബിനറ്റ് മന്ത്രിമാരാണ്.
എപ്പോഴും കാവിധരിച്ച് മുണ്ഡിതശിരസ്കനായ യോഗി ആദിത്യനാഥ് എന്ന 44 വയസുള്ള രാഷ്ട്രീയ പുരോഹിതൻ ബിജെപിയുടെ തീവ്രനിലപാടുകാരിൽ മുഖ്യനാണ്. 1998 ൽ 26ാം വയസിൽ ഖൊരക്പുർ മണ്ഡലത്തിൽനിന്ന് പാർലമെന്റ് അംഗമാകാൻ തുടങ്ങിയതാണ് ഇദ്ദേഹം. യോഗി മുഖ്യമന്ത്രിയാകുന്നതിനോട് അനുബന്ധിച്ച് ഖൊരക്പൂരിൽ വൻ ആഘോഷ പരിപാടികൾ നടന്നു. തികച്ചും ഉത്സവപ്രതീതിയാണ് ഖൊരക്പൂരിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്നെ മുഖ്യമന്ത്രിയാക്കിയതിൽ പ്രധാനമന്ത്രി മോദിയോടാണ് യോഗി ആദിത്യനാഥ് നന്ദി അറിയിച്ചത്. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാൻ താൻ പരിശ്രമിക്കുമെന്നാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്ത് അറവുശാലകൾ നിരോധിക്കലാകും യോഗി ആദ്യത്യനാഥിന്റെ മന്ത്രിസഭയുടെ പ്രഥമ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്.
ബിജെപിയുടെ നിർണായക ചുവടുമാറ്റത്തിനുകൂടി വേദിയായ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കർ, ഉത്തർപ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്, അഖിലേഷിന്റെ പിതാവും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
സാമുദായിക കലാപം സൃഷ്ടിക്കൽ, കൊലപാതക ശ്രമം, വർഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തൽ, ആയുധം കൊണ്ടുനടക്കൽ എന്നിവയടക്കം ഒട്ടേറെ കേസിൽ പ്രതിയായ യോഗി ആദിത്യനാഥിനെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ മുഖ്യമന്ത്രിയാക്കുന്നതിലൂടെ തങ്ങളുടെ നയത്തിൽ സുപ്രധാന ചുവടുമാറ്റം ബിജെപി നടത്തുന്നതായി വിലയിരുത്തപ്പെടുന്നു. യുപി നിയമസഭയിലെ വൻഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വർഗീയ നിലപാടുകൾ പ്രായോഗികതയിൽ കൊണ്ടുവരാൻ ബിജെപി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ സ്ഥാനലബ്ധി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന നേതാവ് കൂടിയാണ് യോഗി.
രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എന്നാണ് എന്ന ചോദ്യം സംഘപരിവാറുകാർ ഉയർത്തിക്കഴിഞ്ഞു. രമാജന്മ ഭൂമ പ്രശ്നം ഉയർത്തിയ മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ ജീവിതാഭിലാഷം കൂടിയാണ് ഈ രാമക്ഷേത്രം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം നിർമ്മാണം തുടങ്ങിയാൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ഇപ്പോൾ തന്നെ വിഎച്ച്പി മുറവിളി കൂട്ടിക്കഴിഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിയമമുണ്ടാക്കണമെന്നു വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും താമസം വരുത്തുന്നതു ഹിന്ദുക്കൾക്ക് അംഗീകരിക്കാനാവില്ല. രാമക്ഷേത്രം രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ചിഹ്നമാണെന്നും 28 മുതൽ ഏപ്രിൽ പത്തുവരെ ജനജാഗരൻ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. വിഎച്ച്പിയുടെ ഈ ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.
യുപിയുടെ മാതൃകയിൽ മോദി കേന്ദ്രത്തിലും തീവ്രഹിന്ദുത്വത്തിലേക്ക് നീങ്ങിയേക്കും. ഏകീകൃത സിവിൽകോഡ് അടക്കമുള്ള വിഷയങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കാനാകും മോദി ഇനി തയ്യാറെടുക്കുക. ഇതോടൊപ്പം വികസനത്തിനായുള്ള പരിഷ്ക്കരണങ്ങൾ മറുവശത്ത് തുടരുകയും ചെയ്യും. ലോക്സഭയിൽ ഭൂരുപക്ഷം വേണമെങ്കിൽ ഹിന്ദി ഹൃദയഭൂമിയെ കൈയിലെടുക്കുക എന്നതാണ് മോദിയുടെ തന്ത്രം. ലോക്സഭയിൽ മഹാസഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസും മറ്റ് കക്ഷികളും ആലോചിക്കുന്നത്. ഈ നീക്കത്തെ കൂടി പ്രതിരോധിക്കുന്ന വിധത്തിലാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങൾ മെനയുന്നതും.
ഗൊരഖ്പുരിൽ നിന്നുള്ള ലോക്സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൊരഖ്പുർ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപക നേതാവുമായ ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി യോഗമാണ് നേതാവായി തിരഞ്ഞെടുത്തത്. ആദിത്യനാഥ് അഞ്ചുതവണ ലോക്സഭയിൽ ഗൊരഖ്പുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Stories you may Like
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- യുപിയിൽ യോഗി കൈയടി നേടുമ്പോൾ; പാവങ്ങൾക്ക് 'ലൈഫായി' പ്രയാഗ് രാജിലെ നിർമ്മാണം
- പ്രതിഷ്ഠാച്ചടങ്ങുകൾ പൂർത്തിയായി; കഠിനവ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്