ആമിർഖാന് പാക്കിസ്ഥാനിലേക്ക് വഴി കാണിച്ചു; ഷാരൂഖ് ഖാനെ പാക് തീവ്രവാദിയോട് ഉപമിച്ചു; മദർ തെരേസയെ ക്രൈസ്തവ ഗൂഢാലോചനയുടെ ഭാഗമായി കണ്ടു; ന്യൂനപക്ഷങ്ങൾ 10 ശതമാനം ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപമെന്ന് പ്രസ്താവന: നിയുക്ത യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ വക്താവും വിവാദ നായകനും
മറുനാടൻ ഡെസ്ക്
ലക്നൗ: തീവ്രഹിന്ദുത്വത്തിന്റെ വക്താവും എന്നും വിവാദ നായകനുമാണ് ഇപ്പോൾ യുപി മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്ന നേതാവ് യോഗി ആദിത്യനാഥ്. കടുത്ത മുസ്ലിം വിരുദ്ധനായ വ്യക്തി കൂടിയാണ് അദ്ദേഹം. ആമിർഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ പച്ചവർഗീയതയോടെ പ്രസംഗിക്കുകയും ജനതയെ കലാപത്തിലേക്ക് നയിക്കുകയും ചെയ്ത് വ്യക്തിത്വമാണ് യോഗിയുടേത്. എന്നും വിവാദ പ്രസ്താവനകൾ കൊണ്ട് നിറഞ്ഞ യോഗിയുടെ യഥാർത്ഥ പേര് അജയ് സിങ് ബിഷ്ത് എന്നാണ്.
1998 മുതൽ അഞ്ചു തവണ ഖൊരക്പുരിലെ ബിജെപി എംപിയായിരുന്നു യോഗി ആദിത്യനാഥ്. 1998ൽ തന്റെ 26-ാം വയസ്സിൽ ഖൊരക്പൂർ മണ്ഡലത്തിൽനിന്ന് ആദ്യം വിജയിക്കുമ്പോൾ 12-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു അദ്ദേഹം. പിന്നീട് 1999, 2004, 2009, 2014 വർഷങ്ങളിലും അദ്ദേഹം ഖൊരക്പുരിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ 44 വയസു മാത്രമാണ് ആദിത്യനാഥിന്റെ പ്രായം.
യോഗി ആതിദ്യനാഥിന്റെ യഥാർഥ പേര്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ സർവ്വകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്.സി ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉത്തർപ്രദേശിലെ പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ 2002ൽ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചു. കടുത്ത വലതുപക്ഷ- ദേശീയതാവാദ നിലപാടു പുലർത്തുന്ന ഈ സംഘടനയുടെ അനുയായികളാണ് പിന്നീട് സംസ്ഥാനത്തുണ്ടായ പല സായുധ കലാപങ്ങളുടെയും ഗോരക്ഷാ സംഘർഷങ്ങളുടെയും ലൗജിഹാദ് ആരോപിച്ച് നോടന്ന ആക്രമണ സംഭവങ്ങളുടെയും പിന്നിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയെ ക്രൈസ്തവവത്കരിക്കാനായുള്ള ഗൂഢാലോചനയിൽ മദർ തെരേസയും പങ്കാളിയായിരുന്നുവെന്ന് ഒരിക്കൽ ആദിത്യനാഥ് പ്രസംഗിച്ചു. രാജ്യത്തെ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച ബോളിവുഡ് താരം ആമിർ ഖാൻ രാജ്യംവിട്ടു പോകണമെന്നും അങ്ങനെ ഇന്ത്യയിലെ ജനസംഖ്യ കുറയുമെന്നും പ്രസംഗിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഷാരൂഖ് ഖാനെ പാക്കിസ്ഥാൻ തീവ്രവാദി ഹാഫിസ് സെയ്ദിനോട് താരതമ്യപ്പെടുത്തി നടത്തിയ പരമർശവും ഏറെ വിമർശനങ്ങൾക്ക് വിധേയമായി.
രാമക്ഷേത്രനിർമ്മാണമെന്ന സംഘപരിവാർ അജണ്ടയാണ് യോഗി ആദിത്യനാഥിനെ സുപ്രധാന തസ്തികയിൽ പ്രതിഷ്ടിച്ചതിന്റെ കാരണം. രാമക്ഷേത്രം പണിയണമെന്ന കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ആദിത്യനാഥ് അധികാരത്തിലെത്തുമ്പോൾ അയോധ്യാപ്രശ്നത്തിൽ അടുത്ത വഴിത്തിരിവെന്താകുമെന്നും രാജ്യം ഉറ്റുനോക്കുന്നു. എംപിമാരുടെ ശമ്പളം, അലവൻസ് എന്നിവ സംബന്ധിച്ച 1954ലെ നിയമം പരിഷ്കരിക്കാൻ പാർലമെന്റ് രൂപം നൽകിയ സംയുക്ത പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമായിരുന്നു യോഗി ആദിത്യനാഥ്.
ശരിഅത്ത് നിയമം പ്രാബല്യത്തിലുള്ള രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിലെ മുസ്ലിംകൾക്കു തടസ്സമില്ലെന്ന് പ്രഖ്യാപിച്ചാണ് യോഗി ആദിത്യനാഥ് തുടക്കത്തിൽ വിവാദങ്ങളിൽ ഇടംപിടിച്ചത്. ശരിഅത്ത് നിയമത്തിൽ ഇടപെടാൻ കോടതികളിലൂടെ ശ്രമം നടക്കുന്നുവെന്ന ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ 10 ശതമാനത്തിൽ കൂടുതലുള്ളിടത്താണു കലാപങ്ങൾ ഉണ്ടാകുന്നതെന്നും 35 ശതമാനത്തിൽ കൂടുതലുള്ളിടത്തു മുസ്ലിംകളല്ലാത്തവർക്കു സ്ഥാനമുണ്ടാവില്ലെന്നും പ്രഖ്യാപിച്ച് 2014 സെപ്റ്റംബറിൽ യോഗി ആദിത്യനാഥ് വിവാദപുരുഷനായി.
മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷജനകമായ പ്രസംഗം നടത്തിയതിന് എംപി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. 2014ൽ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾക്കിടെ നോയിഡയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി. ചട്ടലംഘനത്തിന്റെ പേരിൽ ആദിത്യനാഥിനെ കടുത്ത ഭാഷയിൽ ശാസിച്ച കമ്മിഷൻ, ഭാവിയിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കരുതലോടെ സംസാരിക്കണമെന്ന താക്കീതും നൽകി. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ ലാഘവത്തോടെയുള്ള മറുപടിയെയും കമ്മിഷൻ വിമർശിച്ചു. ക്ഷേത്രങ്ങളിലെ മൈക്ക് സെറ്റുകൾ നീക്കം ചെയ്യാൻ ഉൽസാഹം കാണിച്ച പൊലീസ്, മുസ്ലിം പള്ളികളിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി എന്നും മറ്റുമുള്ള ആരോപണങ്ങളാണ് ആദിത്യനാഥിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നത്.
രാജ്യത്തു കടുത്ത അസഹിഷ്ണുത വളരുന്നുവെന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ആദിത്യനാഥ്, ഷാറുഖിനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക്ക് ഭീകരൻ ഹാഫിസ് സയീദിനോടു താരതമ്യപ്പെടുത്തിയതും ഏറെ വിവാദത്തിലായിരുന്നു. ഷാറൂഖും സയീദും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ ബിജെപി സഖ്യകക്ഷി കൂടിയായ ശിവസേന അടക്കം രംഗത്തെത്തിയിരുന്നു.
ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദർ തെരേസയെന്നായിരുന്നു മറ്റൊരു ആരോപണം. 2016 ജൂണിൽ ഉത്തർപ്രദേശിലെ ബസ്തിയിൽ രാമകഥാ ചടങ്ങിൽ സംസാരിക്കവെയാണു മദർ തെരേസയ്ക്ക് എതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമായി അരുണാചൽപ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിഘടനത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായതായും അദ്ദേഹം ആരോപിച്ചു.
ഖൊരക്പൂർ ഉൾപ്പെടുന്ന ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ സ്വാധീനശക്തിയാണ് ആദിത്യനാഥിനുള്ളത്. മോദി കഴിഞ്ഞാൽ ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന നേതാവും ആദിത്യനാഥ് തന്നെയായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് ഉത്തർപ്രദേശിൽ വലിയൊരു വിഭാഗത്തിന്റെ ആരാധനാപാത്രമാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
Stories you may Like
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- യുപിയിൽ യോഗി കൈയടി നേടുമ്പോൾ; പാവങ്ങൾക്ക് 'ലൈഫായി' പ്രയാഗ് രാജിലെ നിർമ്മാണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍