Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയുടെ സ്വപ്‌നപദ്ധതിയായ മെട്രോ റെയിലിന്റെ ഉദ്ഘാടനം അടുത്തമാസം; ആദ്യഘട്ടത്തിൽ ട്രെയിൻ ഓടുക ആലുവ മുതൽ പാലാരിവട്ടംവരെ; നഗരത്തിലെ ഗതാഗതത പ്രശ്‌നങ്ങൾക്ക് ഇനിയെങ്കിലും ശമനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കൊച്ചി നിവാസികൾ

കൊച്ചിയുടെ സ്വപ്‌നപദ്ധതിയായ മെട്രോ റെയിലിന്റെ ഉദ്ഘാടനം അടുത്തമാസം; ആദ്യഘട്ടത്തിൽ ട്രെയിൻ ഓടുക ആലുവ മുതൽ പാലാരിവട്ടംവരെ; നഗരത്തിലെ ഗതാഗതത പ്രശ്‌നങ്ങൾക്ക് ഇനിയെങ്കിലും ശമനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കൊച്ചി നിവാസികൾ

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ റെയിലിന്റെ ഉദ്ഘാടനം ഏപ്രിലിൽ നടക്കും. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടമാണ് അടുത്തമാസം ഉദ്ഘാടനം ചെയ്യുകയെന്ന് കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അറിയിച്ചു.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഉദ്ഘാടനത്തിന് അനുമതി നല്കിയത്. ഉത്ഘാടന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. റെയിൽ സേഫ്റ്റി കമ്മീഷണറുടെ പരിശോധന കൂടി ബാക്കിയുള്ളതിനാലാണ് ഉത്ഘാടന തിയ്യതി പ്രഖ്യാപിക്കാത്തത്.

മെട്രോ റെയിൽ പദ്ധതി ആലുവ മുതൽ മഹാരാജാസ് വരെ പൂർത്തിയാക്കിയ ശേഷം മതി ഉത്ഘാടനമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതുമൂലം ഉത്ഘാടനം വൈകിയാലും കുഴപ്പമില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിഎംആർസിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പാലാരിവട്ടം വരെ മതിയെന്ന തീരുമാനത്തിലേക്കെത്തിയത്.

ഡിഎംആർസിയും കൊച്ചി മെട്രോ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിർമ്മാണം നടത്തുന്നത്. പാലാരിവട്ടം വരെയുള്ള പാതയിലെ സർവീസ് കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും മഹാരാജാസ് കോളജ് വരെയുള്ള മേഖലയിലെ നിർമ്മാണം പൂർത്തിയായശേഷം മതി സർവീസ് തുടങ്ങുന്നതെന്നുമുള്ള നിലപാടിനാണു സർക്കാരിൽ പ്രാമുഖ്യമുണ്ടായിരുന്നത്.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തുള്ള സ്റ്റേഷനുകളുടെ പണി പൂർത്തിയാക്കി സർവീസ് തുടങ്ങാനായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ കെഎംആർഎല്ലിനു നൽകിയിരുന്ന നിർദ്ദേശം. മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷൻ വരെ മാത്രമാണ് ഇപ്പോൾ നിർമ്മാണങ്ങൾ നടക്കുന്നത്. ഗ്രൗണ്ട് ജംഗ്ഷനുശേഷമുള്ള ഭാഗത്തേക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. വൈറ്റില വരെയാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അതേസമയം, പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളുടെയും പാർക്കിങ് സ്ഥലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മാർച്ച് അവസാനത്തോടെ ഇവ പൂർത്തീകരിച്ചു കൈമാറുമെന്നാണു നിർമ്മാണ പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിക്കുന്ന ഡിഎംആർസി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP