ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീക്കം നടത്തിയിട്ടും വീഴാത്ത സുധീരൻ രാജി വച്ച് ഇറങ്ങുന്നത് എല്ലാ സമ്മർദ്ദങ്ങളും അവസാനിച്ചെന്ന് ഉറപ്പിച്ച ശേഷം; ആർക്കും വഴങ്ങാത്ത ആദർശ ധീരൻ ഇനി കേരളത്തിൽ ഇറങ്ങിയാൽ അത് മുഖ്യമന്ത്രിയാവാൻ മാത്രം; പുറത്തു നിൽക്കുന്ന സുധീരൻ അകത്തുള്ള സുധീരനെക്കാൾ 'ഭീകരനെന്ന്' തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ
ബി രഘൂരാജ്
തിരുവനന്തപുരം: സിപിഎമ്മിനുള്ളിലെ പ്രതിപക്ഷ നേതാവാണ് വി എസ് അച്യുതാനന്ദൻ. ഇതേ റോളായിരുന്നു കെപിസിസി അധ്യക്ഷനാകും വരെ വി എം സുധീരനും. കെപിസിസി അധ്യക്ഷനായി സുധീരനെത്തിയപ്പോഴും ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശന മുനയിൽ നിർത്തി. ബാർ കോഴയെന്ന ആരോപണത്തിന് തുടക്കം പോലും സുധീരന്റെ വേറിട്ട നീക്കമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയത്തെ മാധ്യമങ്ങൽക്ക് മുമ്പിലെത്തി പരസ്യമായി വിമർശിച്ച് തന്റെ അജണ്ട സുധീരൻ നടപ്പാക്കി.
ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു. ഇതോടെ ഹൈക്കമാണ്ടിന് സുധീരനെ ചില കാര്യങ്ങളിൽ നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ സർക്കാരിനെതിരെ പരസ്യ പ്രതികരണങ്ങൾ സുധീരൻ അവസാനിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയതിന് അപ്പുറം വിമർശനങ്ങളാണ് സുധീരൻ ചർച്ചയാക്കിയതെന്നതാണ് യാഥാർത്ഥ്യം. ഭരണം പോയതോടെ കോൺഗ്രസ് പ്രതിപക്ഷത്താണിപ്പോൾ. എന്നാൽ ക്രിയാത്മക പ്രതിപക്ഷമായി ചെന്നിത്തലയ്ക്കും കൂട്ടർക്കും കഴിയുന്നോ എന്ന സംശയം സജീവമാകുമ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ ഒഴിയുന്നു. സ്ഥാനമൊഴിയുന്ന നേതാവ് കൂടതൽ കരുത്തനാകുമെന്ന് എ-ഐ ഗ്രൂപ്പുകൾക്ക് നല്ല ബോധ്യമുണ്ട്.
സ്ഥാനമാനങ്ങളില്ലാത്ത സുധീരൻ ഇനി കോൺഗ്രസ് ഹൈക്കമാണ്ടിനും വഴങ്ങില്ല. പ്രതിപക്ഷത്തിന്റെ ചെറിയ വീഴ്ചകൾ പോലും ഉയർത്തിക്കാട്ടും. സർക്കാരുമായി ഒത്തുകളിക്കാനുള്ള ശ്രമമായി പലതും സുധീരൻ വ്യാഖ്യാനിക്കും. അങ്ങനെ പ്രതിപക്ഷത്തിന്റെ നിറം കെടുത്തും.-ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ ആശങ്കകൾ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ പുകച്ച് പുറത്തു ചാടിക്കാൻ ശ്രമിച്ചതിൽ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. ഇത് മനസ്സിൽ വച്ച് തന്നെയാണ് സുധീരന്റെ പടിയറിക്കവും. സ്ഥാനമൊഴിയുന്നതിന്റെ സൂചന പോലും ഉമ്മൻ ചാണ്ടിക്ക് നൽകാത്തത് ഇതുകൊണ്ടാണ്.
അതിനാൽ എ ഗ്രൂപ്പിനേയും സുധീരൻ ലക്ഷ്യമിടും. ചെന്നിത്തലയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കത്തിനും സുധീരനെന്ന പേര് ഭീഷണിയാണ്. പൊതു സമൂഹത്തിൽ യഥാർത്ഥ പ്രതിപക്ഷ നേതാവിന്റെ റോളുമായി ആരുടേയും നിയന്ത്രണമില്ലാത്ത സുധീരന് നിറയാനാകും. പൊതു പ്രശ്നങ്ങളിൽ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിച്ച് താരമായാൽ സുധീരനേയും മുഖ്യമന്ത്രി പദത്തിലേക്ക് ഭാവിയിൽ ഹൈക്കമാണ്ട് പരിഗണിക്കുമെന്ന് ഉറപ്പാണ്. ഇത് തകർക്കുക ഉമ്മൻ ചാണ്ടിയുടെ മോഹങ്ങളാണ്.
സുധീരൻ കെപിസിസി അധ്യക്ഷനാകുമെന്ന് ആരും പ്രതീക്ഷിച്ചതു പോലുമില്ല. ആഭ്യന്തര മന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് മോഹമുദിച്ചപ്പോൾ ജി കാർത്തികേയനെ സമാവായ സ്ഥാനാർത്ഥിയായി എ-ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടി. എന്നാൽ ആന്റണിയുടെ അപ്രതീക്ഷിത നീക്കം എല്ലാം തകിടം മറിച്ചു. സുധീരൻ കെപിസിസി അധ്യക്ഷനായി. പിന്നെ കോൺഗ്രസിൽ ഒറ്റയാന്റെ ഭരണമാ3യിരുന്നു. എ-ഐ ഗ്രൂപ്പുകളെ അംഗീകരിച്ചില്ല. അവഗണിക്കപ്പെട്ടവരെ കൂടെ കൂട്ടി പുതിയൊരു സംവിധാനം സുധീരൻ ഉണ്ടാക്കിയെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് പരിഗണന ഒഴിവാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊക്കെ തന്നെ കണ്ടു. ബെന്നി ബഹന്നാന് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ എന്തുവില കൊടുത്തും സുധീരനെ പുറത്താക്കുമെന്ന് എ-ഐ ഗ്രൂപ്പുകൾ ശപഥം ചെയ്തു. സമ്മർദ്ദത്തിലൂടെ സുധീരനെ പുകയ്പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സുധീരൻ വഴങ്ങിയില്ല. കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും രാഹുൽ ഗാന്ധിയുടേയും പിന്തുണയോടെ കോൺഗ്രസിനെ നയിച്ചു. ഒരൂ കാരണവശാലും സുധീരനെ മാറ്റില്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്തു.
ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചത് എ ഗ്രൂപ്പിന്റെ കണക്ക് കൂട്ടൽ തെറ്റിച്ചായിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടി പൂർണ്ണമായും പിണങ്ങി. കെപിസിസിയുമായി പരസ്യ ബഹിഷ്കരണത്തിലുമായി. സുധീരനെ മാറ്റിയാൽ മാത്രമേ സഹകരണം ഉള്ളൂവെന്ന കടുത്ത നിലപാടിൽ ഉമ്മൻ ചാണ്ടിയെത്തി. എന്നാൽ എല്ലാം സുധീരൻ സമർത്ഥമായി തന്നെ പൊളിച്ചു. ഒടുവിൽ ഹൈക്കമാണ്ടുമായി സമരസ്സപ്പെട്ട് ഉമ്മൻ ചാണ്ടി കെപിസിസിയുടെ വഴിക്ക് വന്നു. ചെന്നിത്തലയും സുധീരന്റെ ഹൈക്കമാണ്ടിലുള്ള സ്വാധീനം തിരിച്ചറിഞ്ഞ് കെപിസിസി പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിച്ചു.
ഈ ഘട്ടത്തിലാണ് സുധീരന്റെ സ്ഥാനം ഒഴിയൽ. ഇതിലൂടെ ആരുടേയും നേട്ടമായി തന്റെ പുറത്തു പോകൽ ഉയർത്തിക്കാട്ടാതിരിക്കാൻ സുധീരന് കഴിയുകയും ചെയ്യുന്നു. പൂർണ്ണമായും തന്റെ ആഗ്രഹപ്രകാരമുള്ള സ്ഥാനമൊഴിയലായി വ്യഖ്യാനിക്കാനും കഴിഞ്ഞു. അതിന് കൃത്യമായ ആരോഗ-രാഷ്ട്രീയ കാരണങ്ങൾ പറയാനും സുധീരനു കഴിഞ്ഞു. ഇത് അംഗീകരിച്ച് സുധീരന് മാന്യമായ സ്ഥാനമൊഴിയലിന് അവസരമൊരുക്കേണ്ട ബാധ്യത ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വരികയും ചെയ്യുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന വി എം.സുധീരന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് നേതാക്കൾ തുറന്നു പറയുകയാണ്. സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം.
എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതായത് സുധീരന്റെ രാജിയിൽ ക്രെഡിറ്റെടുക്കാൻ എ-ഐ ഗ്രൂപ്പുകൾക്ക് കഴിയാതെ പോകുന്നു. ഇതോടെ സ്ഥാനമൊഴിയുമ്പോഴും വ്യക്തിത്വം നിലനിർത്തുകയാണ് സുധീരൻ. പുകച്ച് പുറത്തു ചാടിച്ചെന്ന പേരുദോഷം ഇല്ലാത്തതിനാൽ ഭാവിയിലും സുധീരന്റെ സാധ്യതകൾ ഏറെയാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി സുധീരൻ വരില്ല. ദേശീയ നേതൃത്വത്തിലേക്കാണ് സുധീരന്റെ കണ്ണ്. അതു കഴിഞ്ഞാൽ മുഖ്യമന്ത്രി പദവും. ആന്റണിയുടെ പിന്തുണയുള്ളതിനാൽ ഇതെല്ലാം അനായസമായി നടക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ചെന്നിത്തലയ്ക്കും ഭാവിയിൽ വീണ്ടും ഭരണത്തലപ്പത്ത് എത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും സുധീരന്റെ സാന്നിധ്യം ഭീഷണി തന്നെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായാണ് സുധീരൻ കെപിസിസി തലപ്പത്തേക്കെത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വി എം.സുധീരന്റെ വരവും പോക്കും അപ്രതീക്ഷിതമായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സുധീരനെ പ്രഖ്യാപിച്ചത് അവിശ്വസനീയതയോടെയായിരുന്നു രാഷ്ട്രീയ കേരളം കേട്ടത്. 2014 ഫെബ്രുവരി 10-നാണ് അദ്ദേഹം രമേശ് ചെന്നിത്തലയ്ക്കു പിൻഗാമിയായി കെപിസിസി ഭരണം ഏറ്റെടുത്തത്. കോൺഗ്രസ് പാർട്ടിയിലും ഇത് ഞെട്ടലുണ്ടാക്കി. പ്രത്യേകിച്ച് ഐ ഗ്രൂപ്പിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പോലും സൂചന കിട്ടാതെയായിരുന്നു സുധീരനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും സമ്മർദ്ദവും ഉണ്ടായപ്പോൾ സ്ഥാനമൊഴിയലിന്റെ സൂചന നൽകാതിരുന്ന സുധീരൻ അപ്രതീക്ഷിതമായിത്തന്നെ തന്റെ രാജിയും പ്രഖ്യാപിച്ചു. അങ്ങനെ വീണ്ടും കോൺഗ്രസിനെ ഞെട്ടിക്കുകയാണ് സുധീരൻ.
സുധീരന്റെ ആദർശാത്മക വ്യക്തിത്വം നിഷേധിക്കാനോ നിരാകരിക്കാനോ ആർക്കുമാവില്ല. കോൺഗ്രസ് നേതൃത്വം അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചു നിൽക്കെ അതിജീവനത്തിനായി കോൺഗ്രസിനു മുന്നോട്ട് വയ്ക്കാനാകുന്ന ചരുക്കം പേരുകളിൽ ഒന്നാണ് സൂധീരന്റേത്. ഈ സത്യം തന്നെയാണ് കെപിസിസി അധ്യക്ഷപദം സുധീരൻ ഒഴിയുമ്പോൾ എ-ഐ ഗ്രൂപ്പുകളെ ആശങ്കപ്പെടുത്തുന്നതും. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു. അത് ദീർഘകാലത്തെ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് രാജിയെന്നും സുധീരൻ അറിയിച്ചു. ഇതും ഗ്രൂപ്പുകൾക്ക് ഭീഷണിയാണ് അസുഖം മാറിയാൽ രാഷ്ട്രീയത്തിൽ സജീവമാകുന്ന സൂചനയാണ് ഇതിലുള്ളത്. സ്വാഭാവികമായി കെപിസിസി അധ്യക്ഷ പദത്തിനും മുകളിലുള്ള സ്ഥാനം സുധീരനെ തേടിയെത്താൻ ഇടയുണ്ട്.
പാർട്ടി പരിപാടികളിൽ നിന്ന് ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വച്ച് അതിന് സാധിക്കില്ല. വേണമെങ്കിൽ അവധിയെടുത്ത് മാറി നിൽക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കാര്യം ആരുമായും ചർച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ്. ബദൽ സംവിധാനം ഹൈക്കമാൻഡ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സുധീരൻ അറിയിച്ചു. എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിച്ച സുധീരന്റെ രാജി തീർത്തും അപ്രതീക്ഷിതമായി. അങ്ങനെ രാജിയിലും ആദർശ പരിവേഷം സുധീരൻ കാത്തു സൂക്ഷിക്കുകായണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് ഭാവി സാധ്യതകളും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്