വേണുഗോപാലിനെ തോല്പിച്ചു സീറ്റ് ഉറപ്പിക്കാൻ ഏറെ പരിശ്രമിച്ചു; മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ട് മുസ്ലിം വോട്ടുകൾ കോൺഗ്രസിനെതിരാക്കി; വെള്ളാപ്പള്ളിയേയും തിരിച്ചു; ഷാനിമോൾ സിപിഐ(എം) ചാരവനിതയെന്ന് വനിത കോൺഗ്രസ് നേതാവ് മറുനാടനോട്
തിരുവന്ന്തപുരം: മഹല്ല് കമ്മിറ്റികളുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ തോൽവി ഉറപ്പാക്കാൻ മുസ്ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതായി സംശയമുണ്ടെന്ന് ആലപ്പുഴ ഡിസിസി അംഗം സീനത്ത് നാസർ. ആലപ്പുഴയിൽ സീറ്റുകിട്ടാത്തതിന്റെ ചൊരുക്കുതീർക്കാനും കെസി വേണുഗോപാലിനെ തോല്പിക്കാനും ഷാനിമോൾ പ്രവർത്തിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും സീനത്ത് നാസർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കോൺഗ്രസ്സിലെ മുസ്ലിംവോട്ടുകൾ എതിർചേരിയിലേക്ക് കൊണ്ടുപോകാൻ മാത്രമല്ല, എസ്എൻഡിപിയെ മറുകണ്ടം ചാടിക്കാനും ഷാനിമോൾ കൂട്ടുനിന്നതായി കരുതണമെന്നും സീനത്ത് പറഞ്ഞു.
ഞാനും ഷാനിമോളും ഒരേ ബൂത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽത്തന്നെ സീറ്റുകിട്ടാത്തതിന്റെ പേരിൽ തണുപ്പൻ പ്രവർത്തനമായിരുന്നു ഷാനിമോൾ ആലപ്പുഴ മണ്ഡലത്തിൽ നടത്തിയത്. സീനിയർ നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിൽ നടന്നു പ്രവർത്തിക്കണമെന്നില്ല. പക്ഷേ, സ്ഥാനാർത്ഥിക്കുവേണ്ടി പ്രസംഗിക്കാനെങ്കിലും എത്തണമല്ലോ. കഴിഞ്ഞതവണ കെസി വേണുഗോപാലിനുവേണ്ടി പേരിന് പ്രസംഗിച്ചെന്നുവരുത്തിയ ഷാനിമോൾ ഇത്തവണ ഒരിടത്തും പ്രസംഗിക്കാൻ പേരിനുപോലും എത്തിയില്ല. ഒരു ദേശീയനേതാവ് എന്ന നിലയിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ശക്തമായ നേതൃത്വം നൽകേണ്ടത് ഷാനിമോളായിരുന്നു. എന്നാൽ ഒരിടത്തുപോലും അവരെ ഞാനോ കോൺഗ്രസ്സുകാരോ കണ്ടിട്ടില്ല - സീനത്ത് പറയുന്നു. ആലപ്പുഴ സീറ്റിൽ മത്സരിക്കണമെന്നായിരുന്നു ഷാനിമോളുടെ എക്കാലത്തേയും ആഗ്രഹം. കഴിഞ്ഞതവണ മുതൽത്തന്നെ ഈ ആഗ്രഹം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലിനെ ആലപ്പുഴയിൽ നിർത്താൻ തീരുമാനം ഉണ്ടാവുന്നത്. കഴിഞ്ഞ തവണ കാസർകോട്ട് ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ അവിടെ തോൽക്കുമെന്നുകണ്ടതോടെ കുടുംബപരമായി ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് ഷാനിമോൾ പിന്മാറി. അങ്ങനെയാണ് ഷാജിത കമാലിനെ പാർട്ടി കാസർകോട്ട് മത്സരിപ്പിക്കുന്നത്. പത്തുപതിനഞ്ചുവർഷമായി ആലപ്പുഴയിൽ നിറഞ്ഞുപ്രവർത്തിക്കുന്ന കെസിവേണുഗോപാൽ ആലപ്പുഴക്കാരനല്ലെന്നുപോലും ആർക്കും തോന്നില്ല. അങ്ങനെയിരിക്കെ വിജയം ഉറപ്പായ വേണുഗോപാലിനെ തന്നെയല്ലേ ഇവിടെ പാർട്ടി മത്സരിപ്പിക്കേണ്ടത്? - സീനത്ത് ചോദിക്കുന്നു.
ആലപ്പുഴ നഗരസഭാ ചെയർപേഴ്സണായിരിക്കെപോലും സ്വന്തംകാര്യം നോക്കുന്ന വ്യക്തിയായിരുന്നു ഷാനിമോൾ. ഞാൻ അന്ന് അവർക്കൊപ്പം കൗൺസിലറായിരുന്നതുകൊണ്ട് എനിക്ക് അവരെപ്പറ്റി ന്ന്നായറിയാം. അന്നുതൊട്ടേ പാർട്ടിക്കകത്തെ വിഷയങ്ങൾ സിപിഎമ്മിന് ചോർത്തുന്ന ശീലമുണ്ട് ഷാനിമോൾക്ക്. പാർട്ടിയിലെ കാര്യങ്ങളും ചർച്ചകളും ഞങ്ങളറിയും മുമ്പേ പ്രതിപക്ഷത്തെ അറിയിച്ചിരിക്കും. ഭൂരിപക്ഷം കോൺഗ്രസ് കൗൺസിലർമാർക്കും ഷാനിമോളുടെ സ്വഭാവം ഇഷ്ടമായിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിൽ കേരള കോൺ#്ഗ്രസ്സിന്റെയും പിഡിപിയുടേയും പിന്തുണയോടെയാണ് അന്ന് നഗരസഭ യുഡിഎഫ് ഭരിച്ചിരുന്നത്. ഷാനിമോൾ ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളും പരിഹരിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടിരുന്നു. അവിശ്വാസം വന്നപ്പോൾ ഷാനിമോൾക്ക് പിന്തുണ നൽകാനാവില്ലെന്ന് കേരളാ കോൺഗ്രസിലെ ഫിലിപ്പോസും പിഡിപിയും അന്ന് പറഞ്ഞിരുന്നു. ഒരുവിധത്തിൽ അവരെ അനുനയിപ്പിച്ചാണ് ഭരണം നിലനിർത്തിയത്. വിമർശിക്കുന്നവരെ എങ്ങനെ ഒതുക്കാം എന്ന കളികളാണ് ഷാനിമോൾക്ക് അന്നും ഇന്നും ഉള്ളത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരനും ഇപ്പോഴത്തെ പ്രസിഡന്റ് വിഎം സുധീരനുമെല്ലാം ഇക്കാര്യങ്ങൾ വ്യക്തമായി അറിയാം - സീനത്ത് പറയുന്നു.
സീനിയർ നേതാവാണ് ഷാനിമോൾ. പക്ഷേ, ഞങ്ങളെപ്പോലുള്ള നിരവധി സാധാരണ പ്രവർത്തകർക്ക് അവരെപ്പോലുള്ള നേതാക്കൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് കണ്ടുനിൽക്കാനാവില്ല. പലരും ഇക്കാര്യങ്ങളെല്ലാം പരസ്പരം പറയുന്നുണ്ടെങ്കിലും തുറന്നുപറയാൻ എല്ലാവർക്കും പേടിയാണ്. കെസിയെ തോല്പിക്കാൻ മഹല്ല് കമ്മിറ്റികളുമായി ഷാനിമോൾ നേരിട്ടു ബന്ധപ്പെട്ടു എന്നുതന്നെ കരുതണം. ഇത്തവണ കെസിയുടെ കാര്യം വിഷമമാണല്ലോ എന്ന് ഇത്തവണ നിരവധി മഹല്ല് കമ്മിറ്റി അംഗങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഇപ്രാവശ്യം മുസ്ളീംവോട്ട് കെസിക്ക് കിട്ടില്ലെന്ന് വ്യാപകമായി സംസാരമുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്. ഇത്തരമൊരു നീക്കം നടന്നു എന്നുതന്നെയല്ലേ? - സീനത്ത് ചോദിക്കുന്നു.
സീറ്റു കിട്ടാത്ത വിഷയത്തിൽ ഷാനിമോൾ സാമുദായികമായി കുത്തിത്തിരിപ്പുണ്ടാക്കി എന്നത് തീർച്ചയാണ്. അതിന് തെളിവാണ് ഷാനിമോൾ ഇത്തവണ പ്രവർത്തനത്തിന് ഇറങ്ങിയില്ലെന്ന വിഷയം ഡിസിസിയിൽ ചർച്ചയായപ്പോൾ അതിനെതിരെ എസ്എൻഡിപി യോഗം നേതാവു കൂടിയായ ഡി സുഗതൻ ഉടൻ പ്രതികരിച്ചത്. പിന്നെ ഷാനിമോളെ അനുകൂലിച്ച മറ്റൊരു വ്യക്തി വെള്ളാപ്പള്ളിയുടെ അടുത്തയാളായ സി ആർ ജയപ്രകാശാണ്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. മുസ്ളീം, ഈഴവ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ശ്രമിച്ചു എന്നതു തന്നെയല്ലേ.
കെസി വേണുഗോപാലിനെ തോല്പിച്ചാലേ തനിക്കിനി സീറ്റ് ലഭിക്കൂ എന്ന തോന്നലുള്ളതുകൊണ്ടാണ് ഷാനിമോൾ ഇങ്ങനെ പ്രവർത്തിച്ചതെന്ന് തീർച്ചയായും കരുതേണ്ടിവരും. സരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും അവർക്ക് നേരത്തേതന്നെ കെപിസിസിയിലോ പാർട്ടിയിലെ ഉന്നതരെയോ നേരത്തെ അറിയിക്കാനും അനേ്വഷണം ആവശ്യപ്പെടാനും സമയമുണ്ടായിരുന്നു. എന്നാൽ ഷാനിമോൾ ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങിയില്ലെന്നും കെസിയെ തോല്പിക്കാൻ ശ്രമിച്ചെന്നും ഡിസിസി റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഒന്നും മിണ്ടാതിരുന്ന ഷാനമോൾ ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്. ഇത് പ്രചരണത്തിനിറങ്ങിയില്ല എന്ന ഡിസിസി റിപ്പോർട്ടിനെ ചെറുക്കാൻ വേണ്ടിയാണെന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്. ഇത്രയും വലിയ നേതാവായിരുന്നിട്ട് അവർ കാലുവാരുന്നത് ഇവിടത്തെ സാധാരണക്കാരായ പ്രവർത്തകർ തീരെ ക്ഷമിക്കില്ല. നഗരസഭാ ചെയർപേഴ്സണായിരിക്കെ പോലും ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച ഷാനിമോൾ ഇതല്ല, ഇതിനപ്പുറവും ചെയ്യും - സീനത്ത് പറയുന്നു.
കെസി വേണുഗോപാലിനെ തോല്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും വ്യക്തമാക്കി. അനുകൂലമായി പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, പ്രവർത്തനം ഏകോപിപ്പിക്കാതെ നിഗൂഢമായി എതിർസ്ഥാനാർത്ഥിക്കുവേണ്ടി ഷാനിമോൾ ചരടുവലികൾ നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മാഫിയാ സംഘങ്ങളെ, പ്രത്യേകിച്ച് ബാറുകാരെ സഹായിക്കാൻ വേണ്ടിയാണ് കെപിസിസി യോഗം കഴിഞ്ഞ് ഇത്രയുംനാൾ മിണ്ടാതിരുന്ന ഷാനിമോൾ ഇപ്പോൾ സുധീരനെതിരെ രംഗത്തുവന്നിരിക്കുന്നത്. പെരുമ്പാവൂരിൽ തോൽക്കുകയും കാസർകോട് മത്സരിക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത ഷാനിമോൾക്ക് ആലപ്പുഴ സീറ്റ് നൽകേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അവർക്ക് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. എ#്ന്നാൽ അത്തരമൊരു ചർച്ചപോലും പാർട്ടിയിൽ ഉണ്ടായിരുന്നില്ല. മുസ്ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചതായും സൂചനകളുണ്ട്. മണ്ഡലം, ബ്ളോക്ക് സമിതികളിൽ തുടങ്ങി താഴേത്തട്ടിൽവരെ കെസിയെ തോല്പിക്കാൻ അവർ ശ്രമിച്ചുവെന്ന് എല്ലാവരും പറയുന്നുണ്ട് - ഷുക്കൂർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍