പാതിരാത്രി ചോരക്കുഞ്ഞുമായി വൈത്തിരിയിലേക്ക് പോയ വാഹനം ഓടിച്ചത് സിസ്റ്റർ അനീറ്റ; സഹായിയായി കൂടിയത് സിസ്റ്റർ ലിസ് മരിയയുടെ മാതാവ് തങ്കമ്മ; കന്യാസ്ത്രീകൾ റിസ്ക് എടുത്തത് രൂപതയിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരം; കൊട്ടിയൂരിലെ പീഡനത്തിൽ കൂടുതൽ വൈദികർ പ്രതികളാകും
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: കൊട്ടിയൂരിൽ ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജന്മം നൽകിയ ചോരക്കുഞ്ഞിനെ ഒളിപ്പിക്കാൻ കന്യാസ്ത്രീകൾ ഇറങ്ങിത്തിരിച്ചത് രാത്രിയുടെ മറവിൽ. കന്യാസ്ത്രീകൾ കൊട്ടിയൂരിൽനിന്നു രാത്രി സ്വന്തം വാഹനത്തിൽ പുറപ്പെട്ടു പാതിരാത്രി വയനാട് വൈത്തിരിയിലെ അനാഥാലയത്തിലെത്തി ചോരക്കുഞ്ഞിനെ കൈമാറി തിരിച്ചു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നത് സംഭവത്തിൽ പ്രതിയായ സിസ്റ്റർ ലിസ് മരിയയുടെ മാതാവ് തങ്കമ്മയാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
മഠത്തിൽ നിന്നും രാത്രി പുറത്തിറങ്ങാൻ മദർ സുപ്പീരിയറുടെയും മേൽനോട്ടം വഹിക്കുന്ന പുരോഹിതന്റെയും അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസ്റ്റർ അനീറ്റയും സിസ്റ്റർ ലിസ് മരിയയും നവജാത ശിശുവുമായി വൈത്തിരി ഹോളി ഇൻഫന്റ് മേരി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് പോയത് പലരും അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് മേലധികാരികളുടെ സമ്മർദ്ദം മൂലമാണെന്ന സംശയവും പൊലീസിനുണ്ട്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റയുടെ കാറാണ് പേരാവൂർ സി.ഐ: എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ടി.എൻ. 40-0983 എന്ന കാറാണ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി ഏഴിന് രാവിലെയാണ് പെൺകുട്ടി പ്രസവിച്ചത്. വൈകിട്ട് ഏഴുമണിയോടെ ക്രിസ്തുരാജ ആശുപത്രിയിലെ കന്യാസ്ത്രീകൾ ആശുപത്രിയുടെ വാഹനത്തിലാണ് ശിശുവിനെയും കൊണ്ട് വയനാട്ടിലേക്കു പുറപ്പെട്ടത്. വാഹനം ഓടിച്ചത് സിസ്റ്റർ അനീറ്റയായിരുന്നു. പാതിരാത്രിക്കാണ് കന്യാസ്ത്രീകൾ വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിയത്. എട്ടിന് രാവിലെ കുട്ടിയെ പ്രവേശിപ്പിച്ചതായാണ് ദത്തെടുക്കൽ കേന്ദ്രത്തിലെ രേഖകളിലുള്ളത്. എട്ടിനു തന്നെ ശിശുക്ഷേമസമിതി അംഗമായ ഡോ. സിസ്റ്റർ ബെറ്റിയെ ഫോണിലൂടെ സംഭവം വിളിച്ചറിയിച്ചതായാണ് ദത്തെടുക്കൽ കേന്ദ്രം നടത്തുന്ന കന്യാസ്ത്രീകൾ പറയുന്നത്. പ്രസവ സംബന്ധമായ ചികിത്സ ആവശ്യമുള്ളതിനാൽ പിന്നീട് മാതാവിനെ ഹാജരാക്കാമെന്ന് പറഞ്ഞാണ് കൊട്ടിയൂരിൽ നിന്നുള്ള കന്യാസ്ത്രീകൾ മടങ്ങിയത്.
വിവരം അറിയിച്ചെന്നും ഇല്ലെന്നും പറഞ്ഞ് ദത്തെടുക്കൽ കേന്ദ്രവും ശിശുക്ഷേമസമിതിയും പരസ്പരം പഴിചാരുകയാണിപ്പോൾ. പിന്നീട് ഫെബ്രുവരി 20ന് പെൺകുട്ടിയും മാതാവും കൽപ്പറ്റയിലെത്തി ശിശു ക്ഷേമസമിതി അംഗം ഡോ. സിസ്റ്റർ ബെറ്റിക്കു മുമ്പിൽ ശിശുവിനെ ഹാജരാക്കി. കുട്ടിയെ ഹാജരാക്കിയതായുള്ള രേഖയിൽ (സറണ്ടർ ഡീഡ്) സിസ്റ്റർ ബെറ്റി ഒപ്പിട്ടു. അന്നുതന്നെ കുട്ടിയെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടുള്ള രേഖയിൽ (പ്ലെയ്സ്മെന്റ് ഡീഡ്) ഒപ്പിട്ടത് ശിശുക്ഷേമസമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകമാണ്. ഈ രേഖകളിൽനിന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായിരുന്നു. എന്നിട്ടും വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. ഇതാണ് ശിശുക്ഷേമ സമിതിക്ക് വിനയായത്.
ഇവർ ആരുടെ നിർദ്ദേശ പ്രകാരമാണ് എത്തിയതെന്ന കാര്യം ദുരൂഹമാണ്. കൃത്യമായ നിർദ്ദേശവും ഗൂഢാലോചനയും സംഭവത്തിനുപിന്നിലുണ്ടെന്നും കൂടുതൽ പേർ ഇതിൽ പങ്കാളിയാണെന്നും വെളിവാക്കുന്നവയാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. രൂപതയിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണ് കന്യാസ്ത്രീകൾ നേരിട്ട് റിസ്ക് എടുത്തതെന്നാണ് സൂചന. കൊട്ടിയൂരിൽ, ഫാ. റോബിൻ വടക്കുംചേരി പ്രതിയായ പീഡനക്കേസിൽ കൂടുതൽ കന്യസ്ത്രീകൾ തെളിവ്നശിപ്പിക്കാൻ കൂട്ടുനിന്നതിന്റെ സൂചനകൾ പൊലീസിന് കിട്ടുകയാണ്. അതിനിടെ വിദേശത്തേക്ക് കടക്കാൻ ടിക്കറ്റെടുത്തതിന്റെ കൂടുതൽ വിവരങ്ങളറിയാൻ ഫാ.റോബിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി.
കേസിലുൾപ്പെട്ടിട്ടുള്ള ഫാദർ തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ജോസും ശിശു ക്ഷേമ സമിതി ഭാരവാഹികളായിരുന്നു. നിലവിൽ അഞ്ചു കന്യാസ്ത്രീകളടക്കം എട്ടുപേരാണ് പ്രതിസ്ഥാനത്തുള്ളത്. കാനഡക്ക് പോകാൻ സഹായിച്ചവരടക്കം മുഴുവൻ കാര്യങ്ങളും ചോദിച്ചറിയാനാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ ആളുകളും ഇപ്പോൾ ഒളിവിലാണ്. അവർക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്. വയനാട്ടിന്റെ വിവിധ മേഖലകളിൽ പ്രത്യേക പൊലീസ് സംഘം തന്നെ ഇതിനായി നിലയുറപ്പിച്ചുകഴിഞ്ഞു. ഇന്നലെ രാത്രി ചില കന്യാസ്ത്രീ മഠങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതികൾ കോടതിയിൽ കീഴടങ്ങും മുമ്പ് പിടികൂടുമെന്ന ഉറച്ചനിലപാടിലാണ് പൊലീസ്. എന്നാൽ പൊലീസ് അറസ്റ്റും തുടർന്നുണ്ടാകുന്ന ബഹളങ്ങളുമുണ്ടാക്കുന്ന നാണക്കേടിൽ നിന്നും തലയൂരാൻ സഭയും കാര്യമായി ശ്രമിക്കുന്നുണ്ട്
പെൺകുട്ടിയെ പീഡിപ്പിച്ച ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരിയെ കൂടാതെ പ്രസവം നടന്ന തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസി ജോസഫ്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡിയാട്രീഷ്യൻ ഡോ. ഹൈദരലി, തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, ഇവരുടെ മാതാവ് നീണ്ടുനോക്കി ഇടവകയിലെ മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, െവെത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ഒളിപ്പിക്കാനും സംഭവം മറച്ചുവെക്കാനും ശ്രമിച്ചെന്ന് ആരോപണവിധേയരായ വയനാട് ശിശുക്ഷേമസമിതി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി എന്നിവരെയും പുതിയതായി പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികളായ മൂന്നു ഡോക്ടർമാരുൾപ്പെടെ നാലുപേർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വിദ്യാർത്ഥിനി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ടെസി ജോസ്, ഡോ: ആൻസി മാത്യു, ഡോ: ഹൈദരലി എന്നിവർ അഡ്വ: വി. ജയകൃഷ്ണൻ മുഖേന തലശേരി അഡീഷണൽ സെഷൻസ് കോടതിയിലും െവെത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ ഒഫീലിയ കൽപ്പറ്റ ജില്ലാ കോടതിയിലുമാണ് മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകിയത്.
പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വടക്കുംചേരി ഇപ്പോൾ കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലാണ്. കോടതിയിൽ ഹാജരാക്കിയ സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഉണ്ട് എന്ന് വൈദികൻ മറുപടി നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍