24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പനി ഒരു പഞ്ചായത്തിനാകെ ശല്യമായി മാറിയ കഥയാണ് എറണാകുളം പഞ്ചായത്തിലെ പാമ്പാക്കുട പഞ്ചായത്തുകാർക്ക് പറയാനുള്ളത്.
ഇതോടെ ഓണക്കൂർ വില്ലേജിൽ അഞ്ചൽപ്പെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ബ്രാംസ്കോ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഓണക്കൂർ പരിസ്ഥിതി സംരക്ഷണ സമിതിയെന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി നാട്ടുകാർ സമരം തുടങ്ങിയതോടെ കമ്പനിക്ക് ഇത്രയും കാലം കുടപിടിച്ചുനിന്ന അധികൃതരും വിരണ്ടിരിക്കുകയാണ്.
തുണിഫാക്ടറി സ്ഥാപിക്കുന്നു എന്ന പേരിൽ 2008ൽ തുടങ്ങിയ സ്ഥാപനം നിരവധി പേർക്ക് ജോലിസാധ്യതയൊരുക്കുമെന്ന പ്രതീക്ഷയിൽ ആദ്യമൊന്നും നാട്ടുകാർ എതിർത്തിരുന്നില്ല. എ്ന്നാൽ തുടങ്ങിക്കഴിഞ്ഞാണ് ഇതൊരു പ്ലാസ്റ്റിക് കമ്പനിയാണെന്നും ചുറ്റുവട്ടത്തുള്ളവർക്കെല്ലാം ജീവിക്കാൻപോലും പ്രയാസമാകുംവിധത്തിലാണ് ദുർഗന്ധവും ശബ്ദവും ഉണ്ടാകുന്നതെന്നും നാട്ടുകാർ മനസ്സിലാക്കുന്നത്. ഇതോടെയാണ് അവർ സമരത്തിന് ഇറങ്ങുന്നതും.
ഇതോടെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ വ്യാജരേഖകൾ ചമച്ചാണ് പ്രവർത്തനമെന്ന് മനസ്സിലായെന്ന് സമിതി വ്യക്തമാക്കുന്നു. ഇതോടെയാണ് ശക്തമായ പ്രക്ഷോഭം കമ്പനിക്കെതിരെ തുടങ്ങിയത്. ഒരു കമ്പനി തുടങ്ങുമ്പോൾ അനുമതി നേടിയെടുക്കേണ്ട ഇടങ്ങളിൽ നിന്നെല്ലാം അനധികൃതമായാണ് പല അനുമതികളും നേടിയതെന്നും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഇതിന് കുടപിടിക്കുകയായിരുന്നുവെന്നും ആണ് അവരുടെ ആരോപണം.
ഇത്രയും വർഷം തങ്ങളെ വെട്ടിച്ച് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ വർഷാവർഷം കമ്പനിക്ക് പ്രവർത്തനാനുമതി പുതുക്കി നൽകുകയായിരുന്നു എന്നും ഇനി അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി ശക്തമായി നീങ്ങുകയാണ് പരിസ്ഥിതി സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വഴിവിട്ട് കമ്പനിക്ക് അനുമതി നൽകിയതിനെതിരെ വിജിലൻസിനും പരാതി നൽകിക്കഴിഞ്ഞു. വിജിലൻസ് എസ്പി തോസംൺ ജോസ് ഐപിഎസിന് നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു റിട്ടയേഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നും പരാതി നൽകുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയും കേസ് നൽകിയും ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെല്ലാം പഞ്ചായത്ത് സെക്രട്ടറിയും കൂട്ടു നിൽക്കുകയായിരുന്നു ഇത്രയും കാലമെന്നും അവർ പറയുന്നു.
ഇത്തരം കാര്യങ്ങളിലുൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാർക്കും കമ്പനിക്ക് പ്രവർത്തന അനുമതി നൽകുന്ന പരിസ്ഥിതി, ഫയർ ഉൾപ്പെടെയുള്ള വകുപ്പുകൾക്കും പരാതികൾ നൽകിയിട്ടുണ്ട്. നാട്ടുകാർ ശക്തമായി സമരത്തിന് ഇറങ്ങിയതോടെ ഈ മാർച്ചിൽ കമ്പനിക്ക് അനുമതി പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ തൽക്കാലം സമരം നിർത്തിവച്ചിരിക്കുകയാണ്.
ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ അവശ്യമായി ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ഫയർ ആൻഡ് സേഫ്റ്റി അനുമതിയും കമ്പനി നേടിയിട്ടില്ലെന്നാണ് പരിസ്ഥതി സമിതിയുടെ ആരോപണം. കോട്ടയം ജില്ലാ ഡിവിഷൻ ഓഫീസിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഫയർ എൻഒസി നൽകിയാണ് ഇവർ പഞ്ചായത്തിന്റെ അനുമതി നേടിയെടുത്തതെന്നാണ് സമിതി ആരോപിക്കുന്നത്. ഇതിനായി വിവരാവകാശ രേഖകളും അവർ ഹാജരാക്കുന്നുണ്ട്.
അത്തരമൊരു എൻഒസി നൽകിയില്ലെന്ന് കോട്ടയത്തെയും പിറവത്തെയും ഫയർഫോഴ്സ് അധികൃതർ മറുപടി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഡി-627-08 നമ്പരായി കോട്ടയം ഫയർ ആൻഡ് റസ്ക്യൂ അസി. ഡിവിഷണൽ ഓഫീസറുടേതായി കമ്പനി പഞ്ചായത്തിൽ ഹാജരാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരിസ്ഥിതി സമിതിയുടെ വാദം. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ഇവർ വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കമ്പനിക്ക് വഴിവിട്ട് ഒത്താശചെയ്ത ഉദ്യോഗസ്ഥരെല്ലാം നെട്ടോട്ടമോടിത്തുടങ്ങി.
മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അനുവാദം നേടിയെടുത്ത കമ്പനി അവർ അനുവദിച്ചതിലും ആറിരട്ടി മെഷീനുകളും കൂറ്റൻ ജനറേറ്ററുകളും 24 മണിക്കൂറും നിരന്തരം പ്രവർത്തിപ്പിക്കുകയാണ്. അസഹനീയമായ ശബ്ദവും മാരക രോഗസാധ്യതയുള്ള ഫില്ലർ എന്നറിയപ്പെടുന്ന ജീവന് ആപത്തുണ്ടാക്കുന്ന അനുവദിക്കപ്പെടാത്ത അസംസ്കൃത വസ്തുക്കളുമാണ് കമ്പനി ഉപയോഗിക്കുന്നതെന്നും ദിവസവും 20 മെട്രിക് ടൺ പ്ലാസ്റ്റിക് ഉരുക്കുന്നുണ്ടെന്നും സമിതി പരാതിപ്പെടുന്നു. ഇതോടെ കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ ഈ പരിസരങ്ങളിൽ ശ്വാസകോശ രോഗികളായിക്കഴിഞ്ഞു. സമീപത്തെ വീടുകൾ വളരെ അകലെയാണെന്ന് കാണിച്ചാണ് അനുമതി നേടിയെടുത്തതെന്നും നാട്ടുകാർ പറയുന്നു.
എല്ലാ വകുപ്പിൽ നിന്നും അനുമതി കിട്ടിയെന്ന് കാണിച്ച് ഈ ഫാക്ടറിയോട് ചേർന്ന് മറ്റൊരു ഫാക്ടറികൂടി തുറക്കാനാണ് കമ്പനിയുടെ ശ്രമം സമിതിയുടെ ഇടപെടലോടെ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടിയെന്ന മട്ടിൽ പ്രചരണം നടന്നെങ്കിലും വിവരാവകാശപ്രകാരം പല ഓഫീസുകളിൽ നിന്നും അനുമതി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമിതി പ്രവർത്തകർ ലഭ്യമാക്കുകയും ചെയ്തു. നല്ലൊരു കാർഷിക ഗ്രാമമായ ഓണക്കൂർ ദേശത്തെ ശുദ്ധവായുവും ജീവിതവും ഇല്ലാതാക്കുന്ന കമ്പനി അടച്ചുപൂട്ടുംവരെ ശക്തമായി സമരം തുടരുമെന്നും ഇനി പഞ്ചായത്ത് കമ്പനിക്ക് അനുമതി പുതുക്കി നൽകിയാൽ വൻ പ്രക്ഷോഭം തന്നെ തുടങ്ങുമെന്നും പ്രഖ്യാപിക്കുകയാണ് നാട്ടുകാർ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍