ആകെയുള്ളത് 130 ജോലിക്കാർ; എട്ടുമാസം കൊണ്ട് ലഭിച്ചത് 11,000 പരാതികൾ; കേസ് എടുക്കേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ കോടതി വിളിപ്പിക്കും; കോടതികളിൽ പോയി ക്യൂ നിൽക്കാൻ അല്ലാതെ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നേരമില്ല; കേസ് എടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ജേക്കബ് തോമസിനെ തെറി വിളിക്കുന്നവർക്ക് അറിയാമോ ഈ കണക്കുകൾ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും രാഷ്ട്രീയ രംഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുമ്പോൾ ആകെ മനോനില തകർന്ന് സ്വതന്ത്രമായി ജോലിചെയ്യാൻപോലും കഴിയാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് വിജിലൻസ് ഉദ്യോഗസ്ഥർ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപനവുമായി ആണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇതിനായി ശക്തമായ നടപടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ജേക്കബ് തോമസിനെ പുതിയ സർക്കാർ വിജിലൻസ് ഡയറക്ടറുമാക്കി.
അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് ലഭിച്ച ഓരോ പരാതികളിലും വിജിലൻസ് കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ചുവപ്പുകാർഡുമായി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ജേക്കബ് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അഴിമതിക്കാർക്കെല്ലാം പണികിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ബാർ കോഴ കേസിൽ മുന്മന്ത്രിമാരായ കെ ബാബുവിനും കെഎം മാണിക്കുമെതിരെ ശക്തമായി നീങ്ങുന്ന നിലയുണ്ടായി.
പക്ഷേ, ഇപ്പോൾ സാധാരണക്കാർ പോലും വിജിലൻസിന്റെ കേസുകൾക്ക് വേഗംപോരെന്ന പരാതിയുമായി എത്തുകയും നിരന്തരം ഹൈക്കോടതിയിൽ നിന്നുൾപ്പെടെ വിമർശനം നേരിടുകയും ചെയ്യുമ്പോൾ മാനസികമായി ആകെ തകർന്ന നിലയിലേക്ക് നീങ്ങുകയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഒന്നടങ്കമെന്നാണ് ലഭിക്കുന്ന വിവരം.
ലഭിക്കുന്ന ആയിരക്കണക്കിന് പരാതികളിൽ ഒന്നു കണ്ണോടിച്ച് നോക്കാൻപോലും വേണ്ടത്ര സ്റ്റാഫില്ലെന്നതു തന്നെയാണ് പ്രധാനമായും വിജിലൻസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്ന വിവരമാണ് അഴിമതിക്കെതിരെ കാവലാളായി നിൽക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്ന വിജിലൻസിന് എന്തുപറ്റിയെന്ന അന്വേഷിച്ച മറുനാടന് ലഭിച്ചത്. ജേക്കബ് തോമസ് അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്ക് വിജിലൻസിൽ വിശ്വാസം വർ്ധിച്ചുവെന്നതിന്റെ തെളിവെന്നോണം കഴിഞ്ഞ എട്ടുമാസത്തിനിടെ 11,000 പരാതികളാണ് വിജിലൻസിന് ലഭിച്ചത്.
ഇവയിലെല്ലാം ഒന്ന് ക്വിക്ക് വെരിഫിക്കേഷൻ നടത്തി കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻപോലും സാവകാശമില്ലാത്ത രീതിയിലാണ് വിജിലൻസിന് പ്രവർത്തിക്കേണ്ടി വരുന്നത്. കാരണം സംസ്ഥാനത്താകെ വിജിലൻസിൽ പ്രവർത്തിക്കുന്നത് 130 ജോലിക്കാർ മാത്രമാണ്.
പുതിയതായി വന്ന കേസുകൾ മാത്രമാണ് ഇത്രയും. അന്വേഷണം തുടരുന്ന പഴയ കേസുകളും കോടതിയിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുന്നവയും ചേരുമ്പോൾ കേസുകൾ പിന്നെയും കൂടും. അതിനാൽ തന്നെ ഇവയിൽ പെട്ടെന്ന് അന്വേഷണം നടത്താൻപോലും പറ്റാത്ത സാഹചര്യമാണെന്ന് വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
വിജിൻസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്തെ കോടതികളിലുള്ളത്. വിചാരണയിലുള്ളതും ക്വിക് വെരിഫിക്കേഷൻ സമർപ്പിക്കേണ്ടതും അന്വേഷണം ആവശ്യപ്പെട്ടുള്ളതുമായ കേസുകളെല്ലാം ഇതിൽപ്പെടും. ഇവയിലെല്ലാം കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകാൻപോലും സ്റ്റാഫില്ലാത്ത സ്ഥിതിയാണിപ്പോൾ. മാത്രമല്ല, പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ തുടർച്ചയായി ഹാജരാകേണ്ടിയും വരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനല്ലാതെ മിക്ക ദിവസങ്ങളും കോർട്ട് ഡ്യൂട്ടിയായി മാറുന്നതോടെ ഓഫീസ് സ്റ്റാഫ് മാത്രമാണ് മിക്ക വിജിലൻസ് ഓഫീസുകളിലും ഉണ്ടാകാറുള്ളൂ എന്നതാണ് സ്ഥിതി. എന്നാലും ലഭിക്കുന്ന പരാതികൾ കേൾക്കാനെങ്കിലും കഷ്ടപ്പെട്ട് സമയം കണ്ടെത്തുകയാണ് ഉദ്യോഗസ്ഥർ.
ഈ ദുരവസ്ഥ കാണാതെ വിമർശനം ഉണ്ടായപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിലുണ്ടായത്. വൻകിട പരാതികൾ സ്വീകരിക്കില്ലെന്ന് കാട്ടി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അളമുട്ടിയപ്പോൾ ചേരകടിച്ചുവെന്ന് പറയുന്നതുപോലെ ഉണ്ടായ പ്രതികരണം മാത്രമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ താമസിയാതെ സർക്കാർ പരിഹരിക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് ഈ സ്ഥിതിക്ക് അയവുവന്നത്.
തിരുവനന്തപുരം കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിജിലൻസ് കോടതികളിൽ 1370 കേസുകളാണ് ഇപ്പോൾ വിചാരണയിലുള്ളത്. അതിനാൽതന്നെ കോടതി ഡ്യൂട്ടിയിലാണ് മിക്ക ഉദ്യോഗസ്ഥരും കൂടുതൽ സമയവുമെന്ന് വ്യക്തം. ഇതിന് പുറമെയാണ് ഹൈക്കോടതിയിലുൾപ്പെടെയുള്ള കേസുകൾ.
പലപ്പോഴും കോടതി ഡ്യൂട്ടിയുമായി പോകാനുള്ള സാവകാശം മാത്രമേ ഡിവൈഎസ്പിമാർക്കും മറ്റും ലഭിക്കുന്നുള്ളൂ. അതിനാലാണ് പല കേസുകളിലും അന്വേഷണത്തിൽ താമസം വരുന്നതും പലതിലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവരുന്നതും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സേനയുടെ അംഗസംഖ്യ അടിയന്തിരമായി കൂട്ടാനും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സർക്കാരിന്റെ മുഖമുദ്രയായി മാറേണ്ട വകുപ്പ് ഇനിയും നാണംകെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
ഇപ്പോൾ കോടതികളിൽ നിന്നും പ്രതിപക്ഷ സംഘടനാ നേതാക്കളിൽ നിന്നും എന്തിന് സർക്കാരിന്റെ തന്നെ ഭാഗമായുള്ള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസിൽ നിന്നുപോലും രൂക്ഷ വിമർശനമാണ് വിജിലൻസിന് നേരിടേണ്ടിവരുന്നത്. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് വിജിലൻസിലെ ജീവനക്കാരിൽ ഭൂരിഭാഗവും.
ഹെഡ് ഓഫീസിൽ ഐപിഎസ് ഓഫീസർമാരുടെ മൂന്ന് ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഏറെക്കാലമായിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. സിഐമാരുടെ 12 ഒഴിവുകൾ നികത്തിയിട്ടില്ല. ഡിവൈഎസ്പിമാരുടെ ഒഴിവുകളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായി ലഭിക്കുന്ന ഒരു പരാതിയിൽ കഴമ്പുണ്ടോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്തവിധത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ മറുനാടനോട് പറഞ്ഞു. ഇതിനിടയിലാണ് കോടതിയുടെ വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നതും ഈ അവസ്ഥ ശരിക്കറിയാവുന്ന പ്രതിപക്ഷ നേതാവും വിഎസും ഉൾപ്പെടെയുള്ളവർ വിജിലൻസിനെതിരെ നിലപാടെടുക്കുന്നതും.
ഇതിനെല്ലാം പുറമെയാണ് മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ വിജിലൻസ് കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ സിവിൽ സർവീസ് ലോബിതന്നെ വിജിലൻസിനെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായതും. ഇതോടെ കൂട്ടിലടച്ച തത്തയാവില്ലെന്ന് ഉറപ്പിച്ച വിജിലൻസ് അക്ഷരാർത്ഥത്തിൽ കൂട്ടിനുള്ളിൽ ചിറകൊടിഞ്ഞു കിടക്കുന്ന തത്തയെപ്പോലെയായിക്കഴിഞ്ഞു.
കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി അടിയന്തിരമായി സർക്കാർ ഇടപെട്ട് കൂടുതൽ പേരെ വിജിലൻസിൽ നിയമിക്കുകയോ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെങ്കിലും കുറേ സമർത്ഥരായ ഉദ്യോഗസ്ഥരെ വിജിലൻസിലെത്തിക്കുകയോ ചെയ്തില്ലെങ്കിൽ സർക്കാരിന് തന്നെയാകും ചീത്തപ്പേരുണ്ടാവുക എന്ന നിലയിൽ അത്യന്തം ഗുരുതരമാണ് കാര്യങ്ങൾ.
മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഡിജിപി നിയമനത്തിനെതിരായ ഹർജി പരിഗണിക്കവേ സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. ഇതിനു പിന്നാലെ വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് കെഎം മാണിയുൾപ്പെട്ട ബാർ കോഴ കേസിലും കോടതിയുടെ വിമർശനമുയർന്നു. തൊട്ടുപിന്നാലെ മുന്മന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് ഒരാഴ്ചത്തേക്ക് സ്റ്റേചെയ്തുകൊണ്ട് കോടതി വിജിലൻസിന് മാർഗരേഖ നിർദ്ദേശിക്കുകയും ചെയ്തു.
സർവീസ്, ജോലിയിലെ സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലൻസിന്റെ റിപ്പോർട്ട് ആവശ്യമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതെല്ലാം ഉദ്ധരിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾതന്നെ വിജിലൻസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവിധം കോടതിയുടെ നിരീക്ഷണങ്ങൾ 'ആഘോഷിക്കുകയും' ചെയ്തു.
ഇത്തരത്തിൽ തുടർച്ചയായി കോടതി വിമർശനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വന്നതോടെ വിജിലൻസിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും മനംമടുത്ത അവസ്ഥയിലായിക്കഴിഞ്ഞു. ഇതു മനസ്സിലാക്കിയാണ് വിജിലൻസിന്റെ പ്രവർത്തനം സംബന്ധിച്ച് ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. ഉന്നതരുൾപ്പെട്ട കേസുകളുടെ ഭാവി ഈ ചർച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്ന് വിജിലൻസ് ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. മാത്രമല്ല, വീർപ്പുമുട്ടലില്ലാതെ പ്രവർത്തിക്കാൻ അടിയന്തിരമായി സ്റ്റാഫിനെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ ഉടൻ ഇടപെട്ടേക്കുമെന്നാണ് സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്