പട്ടാളക്കാരന്റെ അവകാശങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയ മലയാളി സൈനികന് ബിഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സിൽ പീഡനം; വീട്ടിലേക്ക് വിളിച്ച ഫോൺ തട്ടിപ്പറിച്ച് ആക്രോശം; വെള്ളവും ഭക്ഷണവുംപോലും കൊടുക്കാതെ ആലപ്പുഴ സ്വദേശി ഷിബിൻ അന്യായ തടങ്കലിലെന്ന് വ്യക്തമാക്കി ഭാര്യയും മാതാപിതാക്കളും
ആലപ്പുഴ : മേലധികാരികൾക്കെതിരെ പരാതി നൽകിയ അതിർത്തി രക്ഷാ സേനയിൽ ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശിയെ സേനാക്യാമ്പിൽ ബന്ദിയാക്കി വച്ച് പീഡിപ്പിക്കുന്നതായി ആരോപിച്ച് ഭാര്യയും മാതാപിതാക്കളും. സേനാക്യാമ്പുകളിൽ മേലധികാരികൾ പീഡിപ്പിക്കുന്ന നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് മലയാളിയായ സൈനികനും സേനാതാവളത്തിൽ കൊടിയ പീഡനം നേരിടുന്നതായി വെളിപ്പെടുത്തി ബന്ധുക്കൾ തന്നെ രംഗത്തെത്തിയിട്ടുള്ളത്.
പതിമൂന്നു വർഷം മുമ്പാണ് ആലപ്പുഴ നോർത്ത് ആര്യാട് സ്വദേശി ഷിബിൻ തോമസ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ പട്ടാളക്കാരനായി ചേർന്നത്. വെസ്റ്റ് ബംഗാളിൽ സേവനം ചെയ്യുന്നതിനിടിയിലാണ് ദുരനുഭവങ്ങൾ ആദ്യം ഷിബിനെ തേടിയെത്തിയത്. ക്യാമ്പിൽ അനുഭവിക്കേണ്ടിവന്ന ദുരിതം സഹിക്കാനാവാതെ ഷിബിൻ പട്ടാളക്കാരന്റെ അവകാശങ്ങൾ എന്തൊക്കെ എന്നറിയാൻ മേധാവിക്ക് അക്കാര്യം വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചു.
2015 ഡിസംബറിലായിരുന്നു സംഭവത്തിന് തുടക്കം. പട്ടാളക്കാരന്റെ അവകാശം എന്തെന്നറിയാൻ വിവരാവകാശ പ്രകാരം എഴുതി ചോദിച്ചതിന്റെ പേരിൽ തുടർന്ന പീഡനങ്ങളിൽ ഇപ്പോൾ പട്ടാളവിചാരണയിലേക്ക് എത്തിയെന്നും കുറ്റങ്ങൾ സമ്മതിപ്പിച്ച് അതിൽ ബലമായി ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ സമ്മതിക്കാതിരുന്ന ഷിബിനെ ഫോൺചെയ്യാൻ പോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
നേരത്തേയും കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ ആഴ്ചകളോളം കഴിഞ്ഞ ഷിബിൻ ഒടുവിലാണ് വിവരാവകാശവുമായി അധികാരികളുടെ മുന്നിൽ എത്തിയത്. ഇതോടെയാണ് ഷിബിന്റെ ജീവിതവും ദുരന്തത്തിലേക്ക് നീങ്ങിയത്. വിവരാവകാശം ചോദിച്ച ഷിബിന്‍ വ്യക്തമായ മറുപടി അധികൃതർ നൽകിയില്ലെന്നുമാത്രമല്ല. ഇത് ചോദിച്ചതിന് ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് സേനയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
എന്നാൽ ഷിബിന്റെ മാതാവ് പ്രധാനമന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകി. ഇതോടൊപ്പം ഷിബിൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേനയിൽ തിരിച്ചെടുക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.. ഉത്തരവ് ലഭിച്ച് ക്യാമ്പിലേക്ക് മടങ്ങിച്ചെന്ന ഷിബിനെ 41-ാം ബറ്റാലിയനിൽ നിന്നും പെട്ടെന്ന് 28ലേക്ക് മാറ്റി. പിന്നീട് ബംഗ്ലാദേശ് അതിർത്തിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഇതിനിടെ മേലധികാരികൾക്കെതിരെ പരാതി നൽകുകയും വിവരാവകാശം ചോദിക്കുകയും ചെയ്ത ഷിബിന്റെ നടപടിയിൽ സേന വിചാരണ നടത്തുന്നുണ്ടായിരുന്നു. ബംഗ്ലാദേശ് അതിർത്തിയിലേക്ക് അയച്ച ഷിബിനെ വിചാരണയുടെ ഭാഗമായി പെട്ടെന്ന് തിരിച്ചുവിളിച്ച് ഹെഡ് ക്വാർട്ടേഴ്സിൽ താമസിപ്പിച്ചു. ഈ സമയം വിചാരണ അവസാനഘട്ടത്തിലായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എല്ലാം തന്നെ ഷിബിനെതിരും സേനാമേധാവിക്ക് അനുകൂലവുമായിരുന്നു.
ഏറ്റവും ഒടുവിൽ ഡപ്യൂട്ടി കമാന്റന്റും സുരക്ഷാ ഉദ്യോഗസ്ഥനും മാത്രമുള്ള അടച്ചിട്ട മുറിക്കുള്ളിൽ ഷിബിനെ വിളിച്ചു വരുത്തി മുൻവിധിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരെ ഒരുക്കിയിട്ടുള്ള റിപ്പോർട്ടിൽ കനത്ത ചതി മനസിലാക്കിയ ഷിബിൻ ഇതിന് തയ്യാറായില്ല. ഇതോടെ ഷിബിനെ കൊന്നു കളയുമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് വെടിവച്ച് കൊല്ലുമെന്നുവരെ അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കമാൻഡന്റ് പറഞ്ഞതായി ഷിബിന്റെ ഭാര്യ സോഫിയ പറയുന്നു.
ഏറ്റവും ഒടുവിൽ രണ്ടുദിവസങ്ങൾക്ക് മുമ്പ് ഷിബിൻ വിളിച്ചപ്പോൾ ഒരുമിനിട്ടിനുള്ളിൽ സംസാരം വിച്ഛേദിക്കപ്പെട്ടു. മൊബൈൽ ഫോൺ ആരോ പിടിച്ചു വാങ്ങുന്നതു പോലെയും ഹിന്ദിയിൽ ആക്രോശിക്കുന്നതായും തോന്നിയതായി ഭാര്യ സോഫിയ പറഞ്ഞു. ദിവസങ്ങളോളം കുടിക്കാൻ വെള്ളമില്ലാതെയും കിടന്നുറങ്ങാൻ കഴിയാതെയും കടുത്ത ദുരിതത്തിലായിരുന്നു എന്നാണ് ഫോൺ വിളിച്ചയുടൻ ഷിബിൻ പറഞ്ഞത്.
ഇത് സഹിക്കാനാവതെയാണ് പരാതിയുമായി ചെന്നത്. മലയാളികൾ ആരും തന്നെയില്ലാത്ത ക്യാമ്പിൽ ഷിബിൻ സേനയ്ക്കുള്ളിലെ ഏകാംഗ പോരാളിയാകേണ്ടിവന്നതാണ് ദുരന്തത്തിന് കാരണമായത്. പട്ടിണകൊണ്ട് ഒട്ടി ഉണങ്ങിയ വയറും കുടിക്കാൻ ഒരിറ്റ് ജലവും നൽകാതെ പണിയെടുക്കുന്ന പട്ടാളക്കാരന്റെ ചിത്രം സോഷ്യൽ മീഡിയ പുറത്തുവിട്ടതോടെ അടങ്ങിയ അധികാരികൾ വീണ്ടും പീഡനം തുടങ്ങിതിന്റെ തെളിവാണ് ഇപ്പോൾ ഷിബിൻ അനുഭവിക്കുന്ന യാതനയെന്ന് വീട്ടുകാർ പറയുന്നു.
ഉറ്റവരെയും ഉടയവരെയും വിട്ട് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന പട്ടാളക്കാരനെ മേലധികാരികൾ തന്നെ ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന നടപടികളാണ് ഉണ്ടാവുന്നതെന്ന് ഷിബിന്റെ ഭാര്യയും മാതാപിതാക്കളും പറയുന്നു. ഇക്കാര്യം ഇതിനെ അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നാടിന്റെ മാനം കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യ സോഫിയ ചങ്കൂറ്റത്തോടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ക്രൂരതയ്ക്കെതിരെ പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവരെ സമീപിക്കുമെന്ന് സോഫിയയും പിതാവ് തോമസും പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍