ഫോർച്യൂണർ ഇൻഷ്വർ ചെയ്യാൻ നിപ്പോൺ ടൊയോട്ട 1,19,000 രൂപ പറഞ്ഞിടത്ത് നൽകേണ്ടി വന്നത് 54,000 രൂപ മാത്രം; അമിയോക്ക് ഇവി എം 25,000 രൂപ ക്വാട്ട് ചെയ്തപ്പോൾ കൊടുക്കേണ്ടി വന്നത് 10,000വും: പുത്തൻ കാറു വാങ്ങുന്നവർ ഒരു കാരണവശാലും ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുതാത്തത് എന്തുകൊണ്ട്?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നിങ്ങൾ ഒരു പുത്തൻ കാറു വാങ്ങാൻ തീരുമാനിച്ചാൽ സ്വാഭാവികമായും ചെയ്യുക ആവശ്യമായി ഒരു കാർ ഡീലറെ പോയി കാണുകയും അവർ വിശദമായ ഒരു ക്വാട്ട് തരികയുമാണ്. ഓൺ റോഡ് പ്രൈസ് എന്ന പേരിൽ അവർ നൽകുന്ന വിലയിൽ റോഡ് ടാക്സും ഇൻഷുറൻസും ഒക്കെ ഇതിൽ അടങ്ങിയിരിക്കും. സാധാരണഗതിക്ക് എല്ലാവരും തന്നെ അതു അംഗീകരിക്കുകയും വാങ്ങുകയുമാണ് ചെയ്യുന്നത്. അതു പലപ്പോഴും കാർ വാങ്ങുന്നവരുടെ ചുമതല ആണെന്ന് തോന്നിക്കുന്ന തരത്തിൽ മാർക്കറ്റ് ചെയ്യാൻ ഡീലർമാർക്കും വിരുതാണ്.
ഒരുപടി കൂടി കടന്നു കാറിന്റെ ലോണുകൾ പോലും ഇപ്പോൾ ഡീലർമാർ അടിച്ചേൽപ്പിക്കുന്നു. ലോണിനു വേണ്ടിയാണ് എന്നു തോന്നിക്കുക പോലും ചെയ്യാതെയാണ് പലപ്പോഴും ഒപ്പിട്ടു വാങ്ങുന്നത്. ലോൺ പോയിട്ടു ഇൻഷുറൻസ് പോലും ഡീലർമാരിൽ നിന്നു എടുക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. ഡീലർമാർ അടിച്ചേൽപ്പിക്കുന്ന ഇൻഷുറൻസ് വിപണിയിൽ ഉള്ളതിന്റെ ഇരട്ടിയിൽ എങ്കിലും അധികം വില കൂടിയതാവും എന്നതാണ് സത്യം. എന്നാൽ പലരും അതറിയുന്നില്ല. 90 ശതമാനം പേരും ഈ ചതിക്കുഴി അറിയാതെ ഡീലർമാർ വച്ചു നീട്ടുന്ന ഇൻഷുറൻസിനു കൈ കൊടുക്കുകയാണ്.
അതിനു വഴങ്ങാത്തവർക്ക് ബുക്ക് ചെയ്ത കാർ നൽകുകയില്ല എന്നു പോലും പറയുന്ന തരത്തിലേക്കു ചില ഡീലർമാർ വളർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം ഒരു ടെലിഫോൺ സംഭാഷണം മറുനാടൻ പുറത്തു വിട്ടിരുന്നു. കാർ ബുക്കു ചെയ്ത ഒരാൾ അവിടെ നിന്നും ഇൻഷുറൻസ് എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സെയിൽസ് ഏജന്റും തുടർന്നു മാനേജരും ഒക്കെ പറയുന്ന പച്ചക്കള്ളങ്ങൾ ആണു ആ വീഡിയോ വ്യക്തമാക്കിയത്.
ഡീലർമാർ നേരിട്ടു നൽകുന്ന ഇൻഷുറൻസും പുറത്തു നിന്നു ലഭിക്കുന്ന ഇൻഷുറൻസും തമ്മിലുള്ള വില വ്യത്യാസം അറിയാൻ രണ്ടു കാറുകളുടെ ഇടപാടുകൾ മറുനാടൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ടൊയോട്ടയുടെ പുതിയ മോഡൽ ഫോർച്യൂണർ വാങ്ങിയ ഒരു മാദ്ധ്യമ പ്രവർത്തകനും ഫോക്സ് വാഗന്റെ അമിയോ എന്ന കാർ വാങ്ങിയ ഒരു പിആർ ഏജന്റുമാണ് ഇരകൾ. മാദ്ധ്യമ പ്രവർത്തകൻ വാങ്ങിയ ഫോർച്യൂണിന് ഇൻഷുറൻസായി നിപ്പോൺ ടൊയോട്ട പറഞ്ഞത് 1,19,000 രൂപ ആയിരുന്നെങ്കിൽ പിആർ ഏജന്റ് വാങ്ങിയ അമിയോയ്ക്ക് ക്വോട്ട് ചെയ്തിരിക്കുന്നത് 24,500 രൂപയായിരുന്നു. മാദ്ധ്യമ പ്രവർത്തകന് 54,000 രൂപയ്ക്കും പിആർ ഏജന്റിന് 10,000 രൂപയ്ക്കും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഫുൾ കവറേജുള്ള ഇൻഷുറൻസ് ലഭിച്ചു എന്നതാണ് വ്യത്യസ്തം.
പുതിയ ടൊയോട്ടോ വാഹനം വാങ്ങാൻ വേണ്ടി ഇക്കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്തെ നിപ്പോൺ ടൊയോട്ട വാഹന ഡീലർമാരെ സമീപിച്ചത്. ഇൻഷുറൻസ് ഡീലർമാർ മുഖേന വാങ്ങാമെന്ന് കരുതി അതിന് എത്ര തുകയാകും എന്നന്വേഷിച്ചു. നിപ്പോൺ ടൊയോട്ട 1,19,000 രൂപയാകുമെന്ന് അറിയിച്ചത്. ഇതോടെ ഇത് വേണ്ടെന്നു വച്ച മാദ്ധ്യമപ്രവർത്തകൻ നേരിട്ട് ഇൻഷുറൻസ് സംവിധാനം നോക്കുകയായിരുന്നു. ഡീലർമാർ പറഞ്ഞതിലും പകുതിയിൽ താഴെ തുകയേ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ചെലവായൂള്ളു. സമാനമായ അനുഭവമായിരുന്നു പി ആർ ഏജന്റിനും ഉണ്ടായത്. ഇതിൽ നിന്നു തന്നെ വ്യക്തമാകുന്നത് യാതൊരു കാരണവശാലും വാഹന ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുത് എന്നതാണ്.
മിക്ക വാഹന ഡീലർമാരും ഇൻഷുറൻസ് വാഹനം വാങ്ങുന്നതിന് ഒപ്പം വേണമെന്ന് വിധത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ, യാതൊരു വിധത്തിലും ഈ കെണിയിൽ വീഴാതിരിക്കുക എന്നതാണ് ഇതിന് വേണ്ടത്. പലപ്പോഴും ചതിയിലൂടെ ഉപഭോക്താക്കളെ ഇൻഷുറൻസ് എടുപ്പിക്കാറുമുണ്ട്. കൃത്യമായി വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകുമ്പോൾ ഇൻഷുറൻ അടക്കാതെ കാർ വിട്ടു നൽകാൻ കഴിയില്ലെന്ന് പോലും ഡീലർമാർ ചെയ്യുന്നത്.
യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള വാഹന ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞചെലവിൽ വാഹനങ്ങൾക്ക് പരിരക്ഷ നേടാൻ പുതിയ വാഹനം വാങ്ങുന്നവർക്ക് സാധിക്കുക. ഇത്തരത്തിൽ ചെലവുകുറഞ്ഞ കമ്പനികളുടെ ഇൻഷ്വറൻസ് സ്വീകരിക്കുകയെന്നത് കസ്റ്റമറുടെ അവകാശവുമാണ്. എന്നാൽ വാഹനം കിട്ടണമെങ്കിൽ തങ്ങളുടെ തന്നെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്ന് പറഞ്ഞ് ഡീലർമാർ വലിയ തട്ടിപ്പിനാണ് വഴിയൊരുക്കുന്നത്. വാങ്ങാൻ പോകുന്ന വണ്ടിയുടെ ചേസിസ് നമ്പർ, മോഡൽ തുടങ്ങിയ വിവരങ്ങൾ നൽകി ഏത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വേണമെങ്കിലും ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം വാഹനത്തിന് പരിരക്ഷ നേടാം. വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള വിശദാശംങ്ങൾ ചുവടെ വിശദമായി കൊടുക്കുന്നു.
ഓൺലൈൻ ഇൻഷുറൻസുള്ള കമ്പനികൾ ഏതൊക്കെ?
പണരഹിതവിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കേന്ദ്ര സർക്കാരും കൂടിച്ചേർന്നാണ് ഓൺലൈൻ ഇൻഷുറൻസ് ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റൽ, നാഷണൽ എന്നീ പൊതുമേഖലാ കമ്പനികളാണ് ഇളവുകൾ നല്കുന്നത്. സാധാരണ പോളിസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്കൗണ്ട് നിരക്കിൽ കിട്ടുന്ന പോളിസിക്കുമുണ്ടാകും. പ്രീമിയം തുകയുടെ പത്തു ശതമാനം ഇളവാണ് കേന്ദ്രം നല്കുന്നത്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അധിക ആനുകൂല്യവും ചേരുമ്പോൾ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.
എൻജിൻ ചേസിസ് നമ്പറുകൾ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക
അതേസമയം, പുതിയ വണ്ടികൾക്കുള്ള ഇൻഷുറൻസിനു മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പോളിസി പുതുക്കുമ്പോൾ ഇതു ലഭ്യമാകില്ല. ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ലളിതമായ കാര്യങ്ങളേ ഉപഭോക്താവ് ചെയ്യേണ്ടതുള്ളൂ. പുതിയ വണ്ടിയുടെ എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക. എടിഎം കാർഡും കൈയിൽ കരുതി വേണ്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടി ഉടമയുടെ വിലാസവും വാഹനത്തിന്റെ എൻജിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം. വണ്ടിയുടെ മോഡൽ മാത്രം കൊടുത്താൽ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റിൽ കിട്ടും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
നെറ്റ് ബാങ്കിങ് വഴിയോ കാർഡ് മുഖാന്തരമോ പണമടയ്ക്കാം. മൊബൈൽ വാലറ്റുകളും ഉപയോഗിക്കാം. അപ്പോൾതന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈ പ്രിന്റ് കൊടുത്താൽ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. അഞ്ചു മിനിട്ടു കൊണ്ട് കാര്യങ്ങൾ കഴിയും.
ഇൻഷുറൻസിന്റെ ഇടനിലക്കാരോട് റ്റാറ്റ പറയാം
ഇൻഷുറൻസ് പോളിസികൾ ഇന്റർനെറ്റിലൂടെ വാങ്ങുന്നതുമൂലം ഉപഭോക്താവിന് ഒട്ടേറെ പ്രയോജനങ്ങളാണു ലഭിക്കുന്നത്. പുഷ് മാർക്കറ്റിങ് ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ഉപഭോക്താവിനു പിന്നാലെ നടന്ന് നിർബന്ധമായി പോളിസികൾ എടുപ്പിക്കുന്നത് പതിവു കാഴ്ചയാണ്. ഇടപാടുകൾ ഓൺലൈനാകുമ്പോൾ ഇടനിലക്കാരൻ ഇല്ലാതാകുന്നു. കമ്പനിയും ഉപഭോക്താവും തമ്മിൽ നേരിട്ടായിരിക്കും കച്ചവടം. ഏതു കമ്പനിയുടെ ഏതു പ്ലാൻ അനുസരിച്ചുള്ള പോളിസി തെരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്കു തീരുമാനിക്കാം. അനാവശ്യമായ ഇൻഷുറൻസ് പോളിസികൾ ഏജന്റ് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.
വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിയെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും ഉപഭോക്താവിന് ഇന്റർനെറ്റിലൂടെ സാധിക്കും. പ്രൊഡക്റ്റുകളും പ്ലാനുകളും എല്ലാം വിശദമായി വിലയിരുത്തുന്ന വെബ്സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിക്ക് മറ്റു കമ്പനികൾ നല്കുന്ന വാഗ്ദാനങ്ങൾ ഉപഭോക്താവിനു പരിശോധിക്കാം. ഒരു മുറിയിലിരുന്ന് ഒരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്.
വിവിധ പോളിസിയെക്കുറിച്ചുള്ള ഫീഡ്ബാക്കുകളും ഇന്റർനെറ്റിൽതന്നെ ലഭ്യമാണ്. മുമ്പ് ഇതേ പോളിസി ഉപയോഗിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ ശരിയായ പോളിസി തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഫീഡ്ബാക്കുകൾക്കും റേറ്റിംഗുകൾക്കും വേണ്ടി മാത്രം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം വേഗത്തിലെടുക്കാൻ ഇത്തരം സൈറ്റുകൾ സഹായിക്കും. ഇൻഷുറൻസ് റേറ്റിങ് ഏജൻസികളുടെയും മറ്റ് അധികൃതരയുടെയും വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും കൃത്യമായി നഷ്ടപരിഹാരം നല്കുന്നതിലുള്ള അവരുടെ ചരിത്രവും മനസിലാക്കാൻ ഉപഭോക്താവിനാകും. അതുപോലതന്നെ ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇൻഷുറൻസ് വകുപ്പിന്റെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരിക്കും.
വാഹന ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ നടത്തിയ ഒരു കണക്കെടുപ്പിൽ വാഹന ഇൻഷുറൻസിൽ 24 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽ 12 ശതമാനവും ഉണ്ടായിരിക്കുന്നതായി കണ്ടെത്തപ്പെട്ടു.
ഇതൊടൊപ്പം തന്നെ വാഹന ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഇൻഷുർ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി നൽകുന്നുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, എൻജിൻചേസിസ് നമ്പർ, ഇൻഷുർ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പർ, പിൻകോഡ് എന്നിവ ആണ് അറിയാൻ കഴിയുക. 25 ഓളം ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇങ്ങനെ ലഭിക്കും.
https://uiic.co.in/product/motor
http://www.newindia.co.in/calcis/motor1.aspx
https://www.orientalinsurance.org.in/
https://www.gibl.in/car-insurance/
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്