മൂന്ന് കൊല്ലം മുമ്പ് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈകൾ ഇന്നലെ റാന്നിയിലെ ശ്രീജയ്ക്ക് മിന്നു ചാർത്തി; നിറഞ്ഞ മനസോടെ രണ്ട് കൈകളും നഷ്ടപ്പെട്ട തൊമ്മൻകുത്തുകാരൻ മനു; ഒരു അപൂർവ്വ ജീവിത വിജയത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
റാന്നി: ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട മനുവിന് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈപ്പത്തികൾ തുന്നിച്ചേർക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇരുകൈപ്പത്തികളും തുന്നിച്ചേർത്ത യുവാവാണ് മനു. മനു ശ്രീജയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഈ കഥ വീണ്ടും ചർച്ചയാവുകയാണ്. ബിനോയ്-ശ്രീജയെ മിന്നുകെട്ടുന്നത് ബിനോയിയുടെ അമ്മ ബേബിയും സഹോദരന്മാരും അത് കണ്ടുനിന്നു. തനിക്ക് കൈപ്പത്തികൾ തുന്നിച്ചേർത്ത ഡോക്ടർ സുബ്രഹ്മണ്യ അയ്യരും വിവാഹത്തിനെത്തി. അങ്ങനെ തിങ്കളാഴ്ച റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ വിവാഹം എല്ലാ അർത്ഥത്തിലും വല്ലാത്തൊരു കൂട്ടായ്മയുടേതായി.
ഇടക്കുളം വട്ടമലമേലേതിൽ ശശിധരൻപിള്ളയുടെ മകൾ ശ്രീജയെയാണ് മനു വിവാഹം കഴിച്ചത്. 2013 ഏപ്രിലിൽ ട്രെയിൻയാത്രക്കിടയിലുണ്ടായ സംഭവമാണ് തൊടുപുഴ തൊമ്മൻകുത്ത് തെങ്ങനാൽ വീട്ടിൽ മനുവിന് ഇരുകൈപ്പത്തികളും നഷ്ടപ്പെടാനിടയാക്കിയത്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ദമ്പതിമാരെ അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്തതിന്റെ വിരോധത്തിൽ നാലുപേർ മനുവിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടു. അപകടത്തിൽ രണ്ടു കൈപ്പത്തികളും മനുവിന് നഷ്ടമായി. പിന്നീട് ബൈക്കപകടത്തിൽ മരിച്ച എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ ബിനോയിയുടെ കൈപ്പത്തികളാണ് മനുവിന് ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തത്. 2015 ജനുവരി 13ന് കൊച്ചി അമൃത ആശുപത്രിയിലാണ് കൈപ്പത്തികൾ തുന്നിച്ചേർത്തത്. ശ്രീജ കൊച്ചി അമൃത ആശുപത്രിയിലെ നഴ്സാണ്. ഇതേ ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കൗൺസലിങ് അസിസ്റ്റന്റായി മനു ജോലി ചെയ്യുന്നു.
2013 ഏപ്രിലിൽ മൂകാംബികയിലേക്കുള്ള യാത്രയായിരുന്നു മനുവിന്റെ ജീവിതഗതിയെ മാറ്റി മറിച്ചത്. ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന മനു കൂടെ യാത്ര ചെയ്ത ദമ്പതികളെ ഹിന്ദി സംസാരിക്കുന്ന നാലു പേർ അസഭ്യം പറയുന്നതു ചോദ്യം ചെയ്തു. കണ്ടില്ലെന്നു നടിച്ചു യാത്ര തുടരാമായിരുന്നു മനുവിന്. പക്ഷേ, അങ്ങനെ ചെയ്യാൻ മനുവിന്റെ മനഃസാക്ഷി അനുവദിച്ചില്ല. ആദ്യം പിന്മാറിയ സംഘം രാത്രി വീണ്ടുമെത്തി മനുവിനെ ആക്രമിച്ചു, ട്രെയിനിന്റെ വാതിലിനു സമീപം നിന്നു യാത്ര ചെയ്തിരുന്ന മനുവിനെ ഇവർ തള്ളിപ്പുറത്തേക്കിട്ടു. തൃശൂർ പൈങ്കുളം റയിൽവേക്രോസിനു സമീപം വീണുകിടന്ന മനുവിനെ നാട്ടകാരാണു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്.
രണ്ടു ദിവസത്തെ അബോധാവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ മനു തിരിച്ചറിഞ്ഞു, ഇരു കൈപ്പത്തികളും ഇനി തനിക്കു സ്വന്തമായില്ലെന്ന് തിരിച്ചറിഞ്ഞു. ഒന്നര മാസത്തെ ചികിൽസയ്ക്കുശേഷം മനു വീണ്ടും തൊമ്മൻകുത്തിലെ വീട്ടിലേക്കു തിരിച്ചെത്തി; ജീവിതത്തിൽ മുറുകെപ്പിടിക്കേണ്ട ഇരു കൈപ്പത്തികളും ഇല്ലാതെ. കൃത്രിമ കൈ വയ്ക്കുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഇതിനിടെ ഒരു ടിവി പരിപാടി വഴിയാണു കൈകൾ മാറ്റിവയ്ക്കാൻ സാധിക്കുമെന്ന അറിവു മനുവിനു ലഭിക്കുന്നത്. അങ്ങനെ മനു ആ പരിപാടി അവതരിപ്പിച്ച ഡോക്ടറെത്തേടിയെത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.സുബ്രഹ്മണ്യ അയ്യർ മനുവിന് പുതിയ സാധ്യകളിലേക്കുള്ള വഴി തുറന്നുകൊടുത്തു. പരിശോധനകൾ പൂർത്തിയാക്കി കൈപ്പത്തികൾ മാറ്റിവയ്ക്കാമെന്നുള്ള തീരുമാനത്തിലേക്കു ഡോ. സുബ്രഹ്മണ്യ അയ്യർ എത്തുകയായിരുന്നു. സർക്കാരിന്റെ അവയവ ദാനത്തിനുള്ള ഏജൻസിസായ കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) മനുവിന്റെ പേരു രജിസ്റ്റർ ചെയ്തു.
ഇതിനിടെയാണു എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ വീട്ടിൽ ഉത്തമന്റെ മകൻ ബിനോയി എന്ന 26കാരൻ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നത്. ബൈക്കിൽ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ റോഡിലേക്കു തെറിച്ചു വീണാണു ബിനോയി അപകടത്തിൽപ്പെടുന്നത്. മതാപിതാക്കളായ ഉത്തമനും ഭാര്യ ബേബിയും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. കൈകൾകൂടി ദാനം ചെയ്യാൻ ഇവർ സമ്മതം നൽകി. 2015 ജനുവരി 13ന് ബിനോയിയുടെ കൈപ്പത്തികൾ മനുവിലേക്കു മാറ്റിവച്ചു. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണു കൈപ്പത്തികൾ തുന്നിച്ചേർത്തത്. ഒരു വർഷത്തോളം എടുത്തു കൈപ്പത്തികൾ സാധാരണ ഗതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങാൻ.
തുടർന്ന് മനുവിന്റെ ജീവിതത്തിനു പുതിയ വെളിച്ചവുമായി മാതാ അമൃതാനന്ദമയി മഠമെത്തി. ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ മനുവിനു ജോലി നൽകാൻ മഠം തീരുമാനമെടുക്കുകയായിരുന്നു. ട്രാൻസ്പ്ലാന്റ് കൗൺസലറായാണു ജോലിക്ക് എടുത്തതെങ്കിലും മെഡിക്കൽ ഫൊട്ടോഗ്രഫി അടക്കമുള്ളവയിൽ മനു സഹായിക്കുന്നുണ്ടെന്നു ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. വളരെ ഊർജസ്വലനായി മനു ജീവിതം മുന്നോട്ടു നയിക്കുന്നതു മറ്റുള്ളവർക്കു പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശുപത്രി ജോലിയുടെ ഭാഗമായി പുറത്തു പോകുമ്പോൾ പലപ്പോഴും ബൈക്കിലാണു യാത്ര. അമൃതയിൽ നിന്ന് ആദ്യമായി കിട്ടിയ ശമ്പളവുമായി മനു പോയത് ബിനോയിയുടെ വീട്ടിലേക്കാണ്.
ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടപ്പോൾ ജീവിതം അവസാനിച്ചുവെന്നാണ് ആദ്യം തോന്നിയതെന്നു മനു പറയുന്നു. എന്നാൽ തിരിച്ചു വരാമെന്ന ഏതോ ഒരു ഉൾവിളി മനസിൽ ഉണ്ടായിരുന്നു. കൈകൾ നഷ്ടപ്പെട്ടു തൃശൂർ മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു കാണാനെത്തിയ ജെയ്സൺ എന്ന സ്നേഹിതനോടു മനു പറഞ്ഞിരുന്നു. ഞാൻ തിരിച്ചു വരും. എത്രകാലമെന്ന് അറിയില്ല. പക്ഷേ, തിരിച്ചു വരും. നാലു വർഷത്തിനിപ്പുറം ആ വാക്കുകൾ നൂറു ശതമാനം ശരിയെന്നു തെളിയുകയാണ്. ജീവിതത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന് ആദ്യഘട്ടത്തിൽ അറിയില്ലായിരുന്നെന്നു മനു പറയുന്നു. ജീവിതം അവസാനിപ്പിക്കേണ്ടി വരുമോയെന്നു തോന്നിയ നാളുകൾ. എന്നാൽ വീട്ടുകാരും കൂട്ടുകാരും എല്ലാക്കാര്യത്തിലും ഒപ്പം നിന്നപ്പോൾ അവർക്കുവേണ്ടി ജീവിക്കണമെന്നു തോന്നി. അനിയന്മാരായ രാജ്മോഹനും സനുവും എല്ലാക്കാര്യത്തിലും ഒപ്പം നിന്നു.
അമൃത ആശുപത്രിയിൽ നിന്നാണു മനുവിനു ജീവിത സഖിയെയും ലഭിക്കുന്നത്. കല്യാണം കഴിക്കാൻ പോകുന്ന വി. എസ്. ശ്രീജ അമൃതയിലെ നഴ്സാണ്. ഏഴു വർഷമായി അമൃത ആശുപത്രിയിൽ ജോലി നോക്കുന്ന ശ്രീജ റാന്നി വടശേരിക്കര വട്ടമലമേലേതിൽ വീട്ടിൽ ശശിധരൻപിള്ളയുടെയും പരേതയായ പ്രസന്ന കുമാരിയുടെയും മകളാണ്. മനുവിന്റെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വാർത്തകൾ ശ്രദ്ധിച്ചിരുന്നെങ്കിലും അന്നു പരിചയപ്പെട്ടിരുന്നില്ല. പിന്നീട് ഫിസിയോതെറപ്പിക്ക് എത്തിയപ്പോഴാണു മനുവിനെ പരിചയപ്പെടുന്നത്. മനു അമൃതയിൽ ജോലിക്കു പ്രവേശിച്ചപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായി. അത് വിവാഹത്തിലേക്കും കാര്യങ്ങൾ എത്തിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍