ജനവികാരം കണക്കിലെടുത്ത് ഹൈക്കോടതി നീതി നോക്കാതെ നടത്തിയ വിധി ജ്യൂഡീഷ്യറിക്കുണ്ടാക്കിയ അപമാനം തിരുത്താൻ ഉറച്ച് സുപ്രീംകോടതി; സത്യപ്രതിജ്ഞക്ക് നിൽക്കാതെ ഗവർണ്ണർ മുംബൈയ്ക്ക് പോയത് സുപ്രീംകോടതി വിധി എതിരാകുമെന്ന സൂചന ലഭിച്ചപ്പോൾ; നാടു ഭരിക്കാൻ കസേരയൊരുക്കിയ ശശികലയെ കാത്തിരിക്കുന്നത് ജയിലെന്ന് തന്നെ സൂചനകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയേയും തോഴി ശശികലയേയും കർണ്ണാടക ഹൈക്കോടതി വെറുതെ വിട്ടത് കീഴ് കോടതി വിധിയിലെ കണ്ടെത്തലുകൾക്ക് മറുപടി നൽകാതെയായിരുന്നു. വെറുതെ വിടാനുള്ള ഒറ്റവരി ഉത്തരവിൽ എല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തമിഴ് ജനതയ്ക്ക് ജയലളിതയോടുള്ള താൽപ്പര്യം പരിഗണിച്ചായിരുന്നു വിധി. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തുള്ള ഇടപെടൽ. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ തീരാ കളങ്കമായിരുന്നു. വിവാദമായതോടെ കേസിൽ സുപ്രീംകോടതിയിൽ കർണ്ണാടക സർക്കാർ അപ്പീൽ നൽകി. ഈ അപ്പീലിൽ ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതി തീരുമാനമെടുക്കും. കീഴ് കോടതിയുടെ ശിക്ഷ കോടതി ശരിവച്ചാലും ഇനി ഒന്നും സംഭവിക്കില്ല. കാരണം ജയലളിതയുടെ മരണത്തോടെ തമിഴർക്ക് കേസിനോടുള്ള മാനസികമായ താൽപ്പര്യം കുറഞ്ഞു. ശശികലയേയും കൂട്ടരേയും ശിക്ഷിച്ചാലും ആരും അക്രമത്തിന് ഇറങ്ങില്ലെന്നാണ് വിലയിരുത്തൽ.
അനിധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് സൂചന. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ഗവർണർ സി.വിദ്യാസാഗർ റാവു നാളെ സമയം നൽകിയിട്ടില്ലെന്നാണ് സൂചന. ചെന്നൈയിലെ പരിപാടികൾ റദ്ദാക്കി ഗവർണർ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാദ്ധ്യമമായ ന്യൂസ്18 റിപ്പോർട്ട് ചെയ്തു. പോകുന്നതിനു മുൻപ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോർട്ട് തേടിയെന്നും വിവരമുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക ഗവർണർ അറിയിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച ചേർന്ന അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗമാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്. ജയലളിത അന്തരിച്ചു രണ്ടുമാസം തികയുന്ന ദിവസമായിരുന്നു പ്രഖ്യാപനം. എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും തിരഞ്ഞെടുപ്പിൽനിന്ന് വിലക്ക് വരുകയും ചെയ്യും. അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരാനുള്ളതിനാൽ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സുപ്രീം കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. ഈ ഹർജിയും നിര്‍ണ്ണായകമാണ്.
ജനാധിപത്യം മരിച്ചുവെന്ന് അശ്വിൻ
മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നായിരുന്നു സൂചന. മദ്രാസ് സർവകലാശാലാ ശതാബ്ദി ഹാളിൽ രാവിലെ 8.45-നും 9.30-നും ഇടയിൽ നടക്കുന്ന ചടങ്ങിൽ അവർ അധികാരമേൽക്കാനായിരുന്നു സൂചന. അതേസമയം പാർട്ടിനേതൃത്വം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി ഏഴിനോ ഒമ്പതിനോ സത്യപ്രതിജ്ഞാ ചടങ്ങുണ്ടാകുമെന്നാണ് ഞായറാഴ്ച പാർട്ടിവൃത്തങ്ങൾ അറിയിച്ചിരുന്നത്. അതിനിടെ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ രാജി ഗവർണർ തിങ്കളാഴ്ച സ്വീകരിച്ചു. ഇതോടെ മുഖ്യമന്ത്രിപദവിയിലേക്കുള്ള ശശികലയുടെ പാത സുഗമമായി. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജിവെയ്ക്കുന്നതെന്നാണ് പനീർശെൽവം ഗവർണറെ അറിയിച്ചത്.
പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നതുവരെ പദവിയിൽ തുടരണമെന്ന് ഗവർണർ പനീർശെൽവത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചിന് ജയലളിത മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഞായറാഴ്ച നടന്ന എ.ഐ.എ.ഡി.എം.കെ. എംഎൽഎമാരുടെ യോഗത്തിലാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഇതേത്തുടർന്ന് പനീർശെൽവം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇതിനിടെയാണ് ശശികലയ്ക്കെതിരായ കേസിൽ സുപ്രീംകോടതി വിധി വരുമെന്ന സൂചന പുറത്തായത്. ഇതോടെ മദ്രാസ് സർവകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വവുമായി.
ശശികലയ്ക്കെതിരായ അനധികൃത സ്വത്തു കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്. ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതായാണു സൂചന. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം ഗവർണർ മുംബൈയിലേക്കു പോയി എന്നാണ് റിപ്പോർട്ട്. അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസിൽ ജയലളിതയും ശശികലയും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ ഹർജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കാര്യം കർണാടകയുടെ അഭിഭാഷകൻ ഇന്നലെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഒരാഴ്ച കൂടി കാത്തിരിക്കാനായിരുന്നു ജസ്റ്റിസ് പി.സി. ഘോഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർദ്ദേശം.
അതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ സംസ്ഥാനത്തു പ്രതിഷേധം ശക്തമായി. സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്. 'തമിഴ്നാട്ടിലെ യുവാക്കൾക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങൾ തുറക്കും' എന്ന ക്രിക്കറ്റ് താരം ആർ. അശ്വിന്റെ ട്വീറ്റ് തരംഗമായി. 234 അംഗ നിയമസഭയെയാണ് അശ്വിൻ പരോക്ഷമായി സൂചിപ്പിച്ചത്. പോയസ് ഗാർഡൻ റോഡിലൂടെ 'എന്റെ വോട്ട് നിങ്ങൾക്കല്ല' എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്റഫിന്റെ ഫേസ്ബുക്ക് ലൈവും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫേസ്ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്തത്.
വിധി എതിരായാൽ ശശികലയ്ക്ക് നാല് വർഷം അകത്ത് കിടക്കേണ്ടി വരും
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-'96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്നു ജനതാപാർട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിലാണു സുപ്രീം കോടതി വിധി പറയേണ്ടത്. 2014ൽ ബെംഗളൂരു പ്രത്യേക കോടതി നാലു വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതേത്തുടർന്ന് ജയലളിത, ശശികല, സുധാകരൻ, ഇളവരശി എന്നിവർ ജയിൽവാസവും അനുഭവിച്ചിരുന്നു. 2015ൽ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെത്തുടർന്ന് കർണാടക സർക്കാർ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിസ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കെ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്തിമവിധി ഒരാഴ്ചയ്ക്കുള്ളിൽവരുമെന്ന അറിയിപ്പ് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് തലവേദനയായി. ജനവികാരം കൂടുതൽ എതിരാക്കുന്നതായി ഈ വിധി. ഈ കേസിൽ ശിക്ഷിക്കപ്പെട്ടാൽ മുഖ്യമന്ത്രിപദമേൽക്കുന്നതിനുപിന്നാലെ അധികാരമൊഴിഞ്ഞ് ജയിലിൽപോകേണ്ടിവരുമെന്ന പ്രതിസന്ധിയുണ്ടാകും. ഇത് ശശികലയ്ക്കും പാർട്ടിക്കും വലിയ തിരിച്ചടിയാകും. പാർട്ടിയിൽ അവരുടെ സ്വാധീനവും ഇല്ലാതാക്കും.
കേസിൽ കർണാടക ഹൈക്കോടതിയാണ് ജയലളിതയെയും ശശികലയെയും മറ്റുപ്രതികളെയും വെറുതെവിട്ടത്. ഈ വിധി സുപ്രീംകോടതി ശരിവച്ചാൽ മാത്രമേ ശശികലയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറയ്ക്കുകയുള്ളൂ. എന്നാൽ, വിധി തള്ളി ബംഗളൂരു പ്രത്യേകകോടതിയുടെ വിധി ശരിവച്ചാൽ 68 കോടിയുടെ സ്വത്തുകേസിൽ രണ്ടാംപ്രതിയായ ശശികലയ്ക്കും ഉറ്റബന്ധുക്കളായ ഇളവരസി, സുധാകരൻ എന്നിവർക്കും ജയിലിൽപോകേണ്ടിവരും. 1997-ൽ ഡി.എം.കെ. അധികാരം കൈയാളുമ്പോഴാണ് ജയലളിതയ്ക്കും ശശികലയ്ക്കും എതിരേ അനധികൃതസ്വത്ത് സമ്പാദനക്കേസ് എടുത്തത്.
2014-ലാണ് ബംഗളൂരുവിലെ പ്രത്യേകകോടതി ജഡ്ജി മൈക്കൽ ഡി കുഞ്ഞ ഈ കേസിൽ ജയലളിതയെയും ശശികലയെയും ശിക്ഷിച്ചത്. എന്നാൽ, പ്രത്യേകകോടതി വിധി തള്ളിക്കൊണ്ട് 2015 മാർച്ചിൽ കർണാടക ഹൈക്കോടതി ജഡ്ജി കുമാരസ്വാമി ജയലളിതയെയും ശശികലയെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചു. വ്യവസ്ഥകൾക്കനുസൃതമായി സമ്പാദിച്ച സ്വത്തിന്റെ പത്തുശതമാനംവരെ അനധികൃതമാവുന്നതിൽ പ്രശ്നമില്ലെന്ന നിലപാടാണ് ഒരു സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുമാരസ്വാമി സ്വീകരിച്ചത്.
ജയലളിതയ്ക്ക് 53 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് പ്രത്യേക കോടതി ജഡ്ജി മൈക്കേൽ ഡി കൂഞ്ഞ ചൂണ്ടിക്കാട്ടിയതെങ്കിൽ 2.82 കോടി രൂപയുടെ അനധികൃത സ്വത്തുമാത്രമേയുള്ളൂവെന്നാണ് കുമാരസ്വാമി കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍