വാഗമണിലെ ഡിസി ബുക്സിന്റെ കോളജ് ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചതിന് പിന്നാലെ കോളേജിനെതിരെ വൻ ആരോപണങ്ങളുമായി ഒരു വിഭാഗം; പുറത്തുനിന്ന് വാങ്ങിയ ചിക്കൻ മൂലം ഉണ്ടായ പ്രശ്നത്തിന് കോളേജിനെതിരെ ഒരുവിഭാഗം ഇല്ലാക്കഥകൾ മെനയുന്നുവെന്ന് ഡിസി രവി
ഇടുക്കി: ഭക്ഷ്യവിഷബാധയെ തുടർന്ന് വാഗമണിലെ ഡി. സി. ബുക്സിന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഡി. സി. എസ് മാറ്റ് കോളജ്) അടച്ചിട്ടതിനെ ചൊല്ലി വിവാദം. കോളേജ് ക്യാന്റീനിലേക്ക് ചിക്കൻ നൽകിയിരുന്ന സ്റ്റാളിൽ നിന്ന് മോശം ചിക്കൻ എത്തിയതാണ് പ്രശ്നമായത്. ഇതോടെ ക്യാന്റീനിൽ നിന്ന് ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഒരാഴ്ചക്കുള്ളിൽ ഇടുക്കി ജില്ലയിൽ രണ്ടു കോളജുകളിലായി നൂറിലേറെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത് എന്നതിനാൽ ഇക്കാര്യത്തിൽ ജനങ്ങളും ആശങ്കയിലായി. മുതലക്കോടം ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ മറ്റൊരു കോളജ്. ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷാ കാര്യത്തിൽ ആരോഗ്യ വകുപ്പും മറ്റ് വകുപ്പ് അധികൃതരും ഗുരുതരമായ അലംഭാവം കാട്ടുകയാണെന്നും ഇതിന് പിന്നാലെ ആരോപണമുയരുന്നുണ്ട്.
വാഗമൺ പുള്ളിക്കാനത്തു പ്രവർത്തിക്കുന്ന ഡി.സി.എസ് മാറ്റ് കോളജിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ 72ഓളം കുട്ടികളാണ് അവശരായത്. 42 കുട്ടികളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ഗുരുതരമായതിനാൽ കോളജ് അടച്ചിടാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
ഭക്ഷ്യവിഷബാധ ഉണ്ടായതിന് പിന്നാലെ കോളേജിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ ആരോപണവുമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണിപ്പോൾ. ഡി. സി ബുക്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി. സി. എസ് മാറ്റ് കോളജിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ചത്. ലക്ഷക്കണക്കിന് രൂപ സംഭാവനയും ഫീസും നൽകിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പ്രവേശനം നേടിയിട്ടുള്ളതെന്നും അഞ്ചുലക്ഷം മുതൽ 12 ലക്ഷം വരെ രൂപയാണ് കോഴ്സുകൾക്ക് കുട്ടികളിൽനിന്നും ഈടാക്കുന്നതെന്നും ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
അതേസമയം, ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോളേജ് ഉടമ രവി ഡിസി മറുനാടനോട് പ്രതികരിച്ചു. ഭക്ഷ്യവിഷബാധയുണ്ടായത് കടയിൽ നിന്ന് എത്തിയ മോശം ചിക്കനിലൂടെയാണ്. സ്ഥിരമായി വാങ്ങുന്ന സ്ഥാപനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് അവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയും സ്വീകരിച്ചു. ക്യാന്റീൻ അടച്ചുപൂട്ടണമെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. ഇതിൽ നിന്നുതന്നെ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നല്ല ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതെന്ന് വ്യക്തമാണ്.
പക്ഷേ, ഇപ്പോൾ കേരളത്തിൽ സ്വാശ്രയ കോളേജുകൾക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി മാറ്റ് കോളേജിനെതിരെയും ഇല്ലാത്ത ആരോപണങ്ങൾ ഒരു കൂട്ടർ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി കോളേജിൽ വൻതുക തലവരി വാങ്ങുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. തുടക്കത്തിൽ അഡ്മിഷൻ നൽകിയ ചിലർക്ക് അങ്ങോട്ട് പണം നൽകി പോലും പഠിപ്പിക്കാൻ തയ്യാറായിട്ടുണ്ടെന്നും ലാഭേച്ഛ കൂടാതെ ജനകീയമായാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും രവി ഡിസി പറഞ്ഞു.
അദ്ധ്യാപകർക്കു പ്രത്യേകം മെസിൽനിന്നാണ് ഭക്ഷണവും വെള്ളവുമെത്തുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ഇപ്പോഴത്തെ സംഭവത്തിന് ശേഷം ആരോപണം ഉന്നയിച്ചിട്ടുള്ളത്. സംഭവദിവസം കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതർ തയാറായില്ലെങ്കിലും സ്ഥിതി ഗുരുതരമായപ്പോൾ ഏതാനും പേരെ രാത്രിയിൽ മൂലമറ്റത്തെ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ പിറ്റേന്ന് ശേഷിക്കുന്ന കുട്ടികളെയും ആശുപത്രിയിലെത്തിക്കേണ്ടി വന്നു.
രക്ഷിതാക്കളോട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ തിങ്കളാഴ്ച മൊബൈൽ സന്ദേശം അയയ്ക്കുകയായിരുന്നു. പ്രൊജക്ട് വർക്കുകൾ തീർക്കാനാണ് അവധിയെന്നായിരുന്നു സന്ദേശത്തിൽ അറിയിച്ചതെന്നും അവർ ആരോപിച്ചു. ഭക്ഷണത്തെക്കുറിച്ചോ, മറ്റെന്തെങ്കിലും അസൗകര്യങ്ങളെക്കുറിച്ചോ പരാതിപ്പെട്ടാൽ ബ്രിഗേഡിയർ എന്നറിയപ്പെടുന്നയാൾ എത്തി കൂട്ടികളോട് കയർക്കുമെന്നാണ് മറ്റൊരു ആരോപണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങൾ പുറത്താകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിൾ ശേഖരിച്ചു. എസ്. എഫ്. ഐ പ്രവർത്തകർ കോളജിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ പൊലിസും കോളജിലെത്തി.
എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായി എന്ന സംഭവമൊഴിച്ചാൽ കോളേജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നതെന്നും ചിലരുടെ വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും രവി ഡിസി പറഞ്ഞു. ഒരു എംബിഎ വിദ്യാർത്ഥിയുടെ അച്ഛന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ എംബിഎ പരീക്ഷയുടെ സമയമായതിനാൽ പരീക്ഷയെഴുതുന്നവരെ ഒഴികെ മറ്റുള്ളവർക്ക് അവധി നൽകുകയായിരുന്നു. ആരോപണം ഉന്നയിച്ചയാളുടെ മകനും പരീക്ഷയ്ക്ക് ഇരിക്കണം. ആ കുട്ടിക്ക് പരീക്ഷയെഴുതണമെന്ന് ഉണ്ടെന്നും എ്ന്നാൽ അതിന് സമ്മതിക്കാതെ അച്ഛൻ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രവി ഡിസി പറയുന്നു.
ബി. എസ്സി നഴ്സിങ് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം തൊടുപുഴ മുതലക്കോടത്തെ കോളജ് ഹോസ്റ്റലിൽനിന്നും ഭക്ഷ്യവിഷബാധയേറ്റത്. 20 കുട്ടികളാണ് ഛർദിയും തലവേദനയും മറ്റുമായി അവശരായത്. പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് പ്രശ്നമുണ്ടായതെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ കുട്ടികൾ ഇത് നിഷേധിച്ചു. ഇപ്പോഴും രണ്ടുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെയും ആഗോര്യവകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം കട്ടപ്പന സെന്റ് കോളജ് ഹോസ്റ്റലിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും തുടർന്ന് രക്ഷിതാക്കളെ അറിയിക്കാതെ കുട്ടികളെ ഹോസ്റ്റലിൽ വച്ചു ചികിത്സ നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ മൊബൈൽ ഫോണും ലാപ് ടോപ്പും മറ്റും അധികൃതർ പിടിച്ചുവച്ചു സംഭവം രഹസ്യമാക്കിവച്ചത് വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേ തരത്തിൽ ജില്ലയിലെ നിരവധി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. പീരുമേട് ആർ. എം. എസിലും കട്ടപ്പന കോടാലിപ്പാറ ട്രൈബൽ ഹോസ്റ്റലിലും മൂന്നാറിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും കഴിഞ്ഞ നാളുകളിൽ ഭക്ഷ്യവിഷബാധയിൽ നിരവധി കുട്ടികൾ ആശുപത്രിയിലായ സംഭവം ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍