വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭാരത പര്യടനത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ അമൃതാനന്ദമയി വള്ളിക്കാവിലെ ആശ്രമത്തിലെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. ജനുവരി അവസാന വാരം തിരുവനന്തപുരത്ത് തുടങ്ങി കന്യാകുമാരി വഴി തമിഴ്നാട്ടിൽ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയി കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകൾക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് മറുനാടന്‍ ലഭിച്ച വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമൃതാനന്ദമയി ഭാരത പര്യടനം തുടരുന്നതായും വള്ളിക്കാവിലെ അന്തേവാസി മറുനാടനോട് പറഞ്ഞു.
എന്നാൽ വള്ളിക്കാവ് ആശ്രമത്തിൽ മരിച്ച അന്തേവാസി ആരെന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ആരോ ഒരാൾ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാർത്തകൾ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാൽ അമൃതാ ടിവിയിൽ അത് വാർത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയിൽ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും വിവരമില്ല. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അമൃത പുരിയിൽ അമൃതാനന്ദമയി ഇല്ലാത്തപ്പോൾ പൊലീസുകാർ ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ അമൃത പുരിയിൽ ആരെങ്കിലും മരിച്ചോ എന്നതിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലെന്നാണ് ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേനിൽ നിന്ന് മറുനാടന്‍ ലഭിച്ച പ്രതികരണം.
ആശ്രമവുമായി ബന്ധപ്പെട്ട ഒരു അന്തേവാസി മരിച്ചതായും ഇത് രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്. ദിണ്ഡിഗലിൽ നിന്ന് പെട്ടെന്ന് കൊല്ലത്തേക്ക് അമ്മ പോയതിന്റെ കാരണം തിരക്കുന്നവരോടാണ് ആശ്രമത്തിലെ ഉള്ളുകള്ളികൾ അറിയാവുന്നവർ ഇത് പറയുന്നത്. ഇതിനപ്പുറം ആരോടും ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ബ്രഹ്മചാരിണി ആരാണെന്നോ സ്വദേശിയാണോ വിദേശിയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അജ്ഞാതമാണ്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം, കൊല്ലത്തുള്ള ഒരു ജുവലറി ഉടമയുടെ മകൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ഇവരെന്നാണ് വിവരം. ഇവർ ആശ്രമവുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും ഇവരുടെ മരണത്തെയാണ് ആശ്രമത്തിലെ മരണമായി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരു വിവരം. അതുകൊണ്ടുതന്നെ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചതിനെ ആശ്രമവുമായി ബന്ധപ്പെടുത്തി വിവാദമാക്കരുതെന്നുമുള്ള നിലപാടിലാണ് മഠം അധികൃതർ.
എല്ലാ വർഷവും ജനുവരി ആദ്യമാണ് അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങുന്നത്. ഇത്തവണ ഡിസംബർ അവസാനമായിട്ട് പോലും ഈ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് നോട്ട് അസാധുവാക്കൽ കാരണമെന്ന വാദവുമെത്തി. ഇതോടെയാണ് അതിവേഗം പദ്ധതികൾ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മാർച്ച് 18ന് മുംബൈയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ട ഭാരത പര്യടനം. കന്യാകുമാരിയിൽ നിന്ന് ഫെബ്രുവരി രണ്ടിനാണ് ദണ്ഡിഗലിൽ എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സേലം, ചെന്നൈ എന്നിവിടങ്ങളിലെ സന്ദർശനം അമ്മ റദ്ദാക്കിയെന്നായിരുന്നു ആദ്യ പ്രചരണം. കാരണം വ്യക്തമായതുമില്ല.
ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സേലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് അപ്പുറം ആശ്രമത്തിൽ ഉള്ള ആരും ഒന്നും പറയുന്നില്ല. ഇതിനിടെയാണ് മരണ സൂചനകളും ദണ്ഡിഗല്ലിലെ ആശ്രമത്തിൽ നിന്നും ലഭിച്ചത്. ചെന്നൈയിലെ പരിപാടി ഒഴിവാക്കാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ദിണ്ഡഗിലിൽ നിന്നും കൊല്ലത്ത് എത്തിയ അമ്മ വീണ്ടും ഭാരത പര്യടനം തുടരുന്നു. അതായത് സേലത്തേയും ചെന്നൈയിലേയും പരിപാടികൾ റദ്ദാക്കിയതുമില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ആശ്രമവാസികൾക്ക് നൽകിയിട്ടുണ്ട്.
അമൃതാനന്ദമയി ഇല്ലാത്ത സമയം വള്ളിക്കാവ് ആശ്രമത്തിൽ അധികമാരും ഉണ്ടാകാറില്ല. അമ്മ ഉള്ളപ്പോൾ മാത്രമാണ് ആശ്രമം സജീവമാകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പതിവ് സന്ദർശകർക്ക് പോലും ഒരു വിവരവുമില്ലെന്നതാണ് വസ്തുത. അമൃതാ ടിവിയിലെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ചില തമ്മിലടികൾ ആശ്രമത്തിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല രഹസ്യ രേഖകളും മറുനാടൻ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് അമൃതാനന്ദമയിയുടെ സന്ദർശത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്സിൽ വിട്ടത് ചെറുതായൊന്നുമല്ല ആശ്രമത്തെ ബാധിച്ചത്.
ഇതിനൊപ്പം ആശ്രമത്തിൽ ഇതിന് മുമ്പ് നടന്ന പല മരണങ്ങളും വിവാദമാവുകയും ചെയ്തു. സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതുമില്ല. കേന്ദ്ര സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചാണ് ദീപക് ധർമ്മടത്തിനെതിരായ പരാതി അമൃതാനന്ദമയീ മഠം മുക്കിയത്. അമൃതാ ടിവിയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശിച്ച ശേഷമായിരുന്നു ദീപക്കിനെ കോഴ്സിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട കോഴഅഴിമതി ആരോപണങ്ങൾ ആശ്രമത്തിനുള്ളിൽ നിന്ന് തന്നെ ഉയരുകയായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് അമൃതാ ടിവിയിലെ ഉന്നതൻ തിരുവനന്തപുരം കാലടിയിൽ ഫ്ലാറ്റ് നിർമ്മിച്ചതായും അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് സ്റ്റേഷനിലെ കേസ് ഉന്നത ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ ഇടത് സർക്കാരും നിസംഗത പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മാദ്ധ്യമ പ്രവർത്തകൻ ധർമ്മടം പൊലീസിനെ വിരട്ടിയത്. ഈ വിവാദത്തിൽ നിന്ന് രക്ഷനേടുന്നതിന് മുമ്പാണ് പുതിയ വിവാദം മഠവുമായി ബന്ധപ്പെട്ടുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍