മകളുടെ ഗർഭത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് 56 ദിവസം ജയിലിൽ കിടത്തി; അമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിനായി ഇന്ന് പൊലീസ് തെരയുന്നു; നിരവധി ഐഎഎസുകാരെ കേസുകൊടുത്ത് വിറപ്പിച്ച പായിച്ചിറ നവാസിനെതിരെ പീഡനക്കേസ്; എല്ലാം പകപോക്കലെന്ന് പറഞ്ഞ് നവാസ്
അരുൺ ജയകുമാർ
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മൂന്ന് വർഷം മുൻപ് 56 ദിവസം ജയിലിൽ കഴിഞ്ഞയാൾക്കെതിരെ പരാതിയുമായി ഇപ്പോൾ അമ്മയും. അന്ന് കുട്ടിയുടെ അമ്മയുടെ സഹാദരനാണ് ഗർഭത്തിന് ഉത്തവാദിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പായിച്ചിറ നവാസ് ജയിൽ മോചിനായത്. ഇതേ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പായിച്ചിറ നവാസിനെ തേടിയുള്ള യാത്രയിലാണ് പൊലീസ് ഇപ്പോൾ.
സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നവാസ് വിളിച്ച് വരുത്തുകയായിരുന്നുവെന്നും പിന്നീട് മെഡിക്കൽ കോളേജിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയും പിന്നെ കുറച്ച് പണവും സൗദിയിൽ നിന്നും കൊണ്ട് വന്ന ചില സാധനങ്ങളുമായി നവാസ് കടന്നുകളയുകയായിരുന്നുവെന്നുമാണ് യുവതി മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
പുത്തൻ തോപ്പ് സ്വദേശിയായ 45 കാരിയാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. പരാതി ഇങ്ങനെ: ഭർത്താവുമായി ഏറെ നാളായി പിണക്കത്തിലായിരുന്ന താനുമായി 2013ലാണ് നവാസ് പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി മതം മാറ്റി ഒന്നര വർഷം മുമ്പ് ഗൾഫിലേക്ക് അയച്ചു. ഗൾഫിലായിരിക്കുമ്പോഴും ഫോൺ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ബന്ധം പുലർത്തിയിരുന്ന നവാസ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ജനുവരി 17ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. എയർ പോർട്ടിൽ നിന്ന് കാറിൽ കയറ്റി മെഡിക്കൽ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിപ്പിച്ചു. അവിടെ വച്ച് പീഡനത്തിനിരയാക്കിയശേഷം അടുത്തദിവസം വാടക വീട് തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോയെന്നും പാരതിയിൽ പറയുന്നു.
ഒരുലക്ഷം രൂപയും രണ്ട് മൊബൈൽഫോണുകളും ഇലക്ട്രോണിക് സാധനങ്ങളുമായി നവാസ് കടന്നുകളയുകയും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നുമാണ് പരാതിയിലെ ആരോപണം. പരാതിയിൽ പറയുന്ന സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ലോഡ്ജിൽ റൂമെടുത്ത് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളും വിമാനത്താവളത്തിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളും യുവതി കൊണ്ടുവന്ന ലഗേജുകളുടെ വിശദാംശങ്ങളും ശേഖരിച്ച് കോടതി മുഖാന്തിരം മൊഴി രേഖപ്പെടുത്തിയശേഷമേ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.
ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ വിജിലൻസ് കേസ് കൊടുത്ത് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് നവാസ് പായിച്ചിറ. പാറ്റൂർ ഭൂമി തട്ടിപ്പ്, ബാർ കോഴ, അനൂപ് ജേക്കബിനെതിരെയാ ആരോപണങ്ങൾ, ചീഫ് സെക്രട്ടറിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്, ടോം ജോസിനെതിരായ നീക്കങ്ങൾ-ഇങ്ങനെ പലതും പായിച്ചറ നവാസ് നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ബിനാമിയാണെന്ന് പോലും വാദമെത്തി. ഇത്തരത്തിലൊരു വ്യക്തിക്കെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതി പീഡന പരാതി നൽകിയത്. തന്നെ ഹോട്ടലിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. യുകെയിൽ ജോലിയുണ്ടായിരുന്ന യുവതിയും നവാസ്പായിച്ചിറയുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് മകളുടെ ഗർഭത്തിലെ ഇയാളുടെ ജയിൽവാസം.
പൊലീസ് ഈ പരാതിയിൽ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് യുവതിയുമായുള്ള ബന്ധം നവാസ് പായിച്ചിറ മറുനാടനോട് തുറന്ന് സമ്മതിച്ചത്. യുവതിയും നവാസും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത് 2013 മെയ് മാസം 20നാണ്. അന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി എത്തിയതായിരുന്നു യുവതി. യുകെയിൽ ജോലി ചെയ്യുകായിരുന്നുവെന്നും ഇപ്പോൾ നാട്ടിൽ തിരികെയെത്തിയശേഷം ഭർത്താവിന്റേയും അയാളുടെ വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യാതെ പരാതി നൽകാനെത്തിയതാണെന്നും നിയമ സഹായങ്ങൾ ചെയ്യണമെന്നും പറഞ്ഞാണ് യുവതി തന്നെ പരിചയപ്പെട്ടത്. തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും കേസിൽ നിയമസഹായം ചെയ്താൽ നവാസിനെ യുകെയിലേക്ക് കൊണ്ട് പോകാമെന്നും വാഗ്ദാനം നൽകിയായിരുന്നു പരിചയപ്പെട്ടത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ മകൾ ഗർഭിണിയായി. യുവതിയുടെ ഭർത്താവിന്റെ അമ്മ നവാസിനും യുവതിക്കുമെതിരെ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാസ് 56 ദിവസവും യുവതി 95 ദിവസവും ജയിലിൽ കിടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ യുവതി കുവൈറ്റിലേക്ക് പോവുകയായിരുന്നു. യുവതിയുടെ സഹായത്തോടെയാണ് നവാസ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു ഭർത്തൃ വീട്ടുകാരുടെ പരാതി. നവാസ് ജയിലിലായിരിക്കെ തന്നെ പെൺകുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിലാണ് പീഡനത്തിനും ഗർഭത്തിനും ഉത്തരവാദി കുട്ടിയുടെ അമ്മാവൻ തന്നെയാണെന്ന് തെളിഞ്ഞത്. ഇതോടെ നവാസ് ജയിൽ മോചിതനായത്.
പിന്നീട് യുവതിയും ജയിൽ മോചിതയാവുകയും എറണാകുളത്ത് ജോലിക്ക് പോവുകയുമായിരുന്നു. അവിടെ യുവതി ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്യവെ തന്റെ വസ്ത്രധാരണത്തിനെതിരെ പരാതി പറഞ്ഞ ഷോറൂം മാനേജർക്കെതിരെയും പരാതി നൽകിയിരുന്നു. ഷോറൂമിലെ ഒരു മുറിയിൽ വച്ച് മാനേജർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കൊച്ചി ഹാർബർ പൊലീസ് സ്റ്റേറ്റേഷനിൽ യുവതി നൽകിയ പരാതി. സമാനമായ രീതിയിൽ തിരുവനന്തപുരം കണിയാപുരം സ്വദേശിയായി ഷാനവാസിനും കുടുബത്തിനെതിരെയുംം ഇവർ പരാതി നൽകിയിരുന്നു. പിന്നീട് കഠിനംകുളം എസ്ഐ, എഎസ്ഐ എന്നിവർക്കെതിരെയും കഴക്കൂട്ടത്തെ മുൻ സിഐക്കെതിരെയും പരാതി നൽകിയിട്ടുണ്ട-നവാസ് വിശദീകരിച്ചും
നിയമ സഹായങ്ങൾ ചെയ്ത് നൽകിയ ശേഷം നല്ല സൗഹൃദമാണ് ഇവർ താനുമായി സ്ഥാപിച്ചിരുന്നതെന്ന് നവാസ് പറയുന്നു. നാട്ടിൽ തനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന വിവരങ്ങൾ പറയുമ്പോൾ എടാ ഞാൻ വന്നിട്ടേ നീ കെട്ടാവു എനിക്ക് നിന്റെ കല്യാണം കാണണം കേട്ടോ തുടങ്ങിയവയായിരുന്നു യുവതിയുടെ മറുപടികളെന്ന് നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇപ്പോൾ താൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകുന്നതിന് മുൻപായി തന്നെയും തന്റെ മാതാ പിതാക്കളേയും ഇവർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നവാസിന്റ മാതാപിതാക്കൾ പരാതി നൽകയിട്ടുണ്ട്. കുറച്ച് കാലമായി വലിയ ബന്ധമൊന്നുമില്ലായിരുന്ന യുവതി കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തുകയായിരുന്നു. നവാസിനെയും കുടുംബത്തിനേയും നശിപ്പിക്കാൻ ചില ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്ന് തന്നെ ഇവിടെ എത്തിച്ചതാണെന്നും യുവതി പറഞ്ഞതായും നവാസ് പറയുന്നു.
മൂന്നുവർഷത്തിനുശേഷമേ നാട്ടിലെത്തൂവെന്ന് പറഞ്ഞിരുന്ന യുവതി കുറച്ച് ദിവസം മുമ്പ് മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് പെട്ടെന്ന് മടങ്ങിവന്നത്. വിമാനത്താവളത്തിലെത്തിയ തന്നോട് താമസിക്കാൻ റൂം വേണമെന്നാവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ കോളേജിന് സമീപം ഒരു ലോഡ്ജിൽ റൂമെടുത്ത് നൽകി. ഇതിനിടെ യുവതിയെ രജിസ്റ്റർ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും നവാസ് പറഞ്ഞു. യുവതി നൽകിയ ചോക്ളേറ്റുൾപ്പെടെ ചില സാധനങ്ങളുമായി മടങ്ങിയെന്നും നവാസ് പറയുന്നു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കും മുൻ മന്ത്രിമാർക്കെതിരെയും നിരവധി മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും കേസുകൾ കോടതിയിൽ ഫയൽ ചെയ്ത വ്യക്തിയാണ് പായിച്ചിറ നവാസ്. ഇതുവരെ 120ൽപ്പരം കേസുകളാണ് വിവിധ കോടതികളിൽ നവാസ് നൽകിയത്. അഴിമതി നിരോധന നിയമം മുഖേനയും പൊതു താൽപ്പര്യ വിഷയങ്ങളും നവാസ് കോടതികളിൽ ഉന്നയിച്ചുകൊണ്ടിരുന്നു.2011 മുതൽ പൊതുപ്രവർത്തകനായി സജീവമായി പ്രവർത്തിക്കുന്ന നവാസ് അവസാനം ഫയൽ ചെയ്ത കേസ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നിരവധി ഫയലുകൾ പൂഴ്ത്തിയെന്നതാണ്.സംസ്ഥാനത്തെ നിരവധി പ്രമുഖർക്കെതിരെ കേസുകൾ നൽകിയെന്ന കാരണത്താൽ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്നും നവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ പരാതി നൽകിയതിന് വലി ഭീഷണികളാണ് നേരിടുന്നതെന്നും നവാസ് പറഞ്ഞു
കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരായ കെഎം മാണി, കെ ബാബു, കുഞ്ഞാലിക്കുട്ടി, അബ്ദുറബ് എന്നിവർക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ഇ.പി ജയരാജൻ, ഐപിഎസ് ഉദ്യോഗസ്ഥരായ മനോജ് എബ്രഹാം, എഡിജിപി ശ്രീലേഖ ഐഎസ് ഉദ്യോഗസ്ഥരായ എസ്എം വിജയാനന്ദ്, ടോം ജോസ്, പിഎച് കുരിയൻ തുടങ്ങി നിരവധിപേർക്കെതിരെയാണ് കേസുകൾ നൽകിയിട്ടുള്ളത്.വിജിലൻസ് എസ്പി ആർ സുകേശൻ മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി തുടങ്ങി നിരവധി പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്