കുടിയേറ്റകാലത്തെ ഓർമിപ്പിച്ച് കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ജനങ്ങൾ ആഴികൂട്ടി രാത്രി കാവലിരിക്കുന്നത് കാട്ടുമൃഗങ്ങളെ തുരത്താനല്ല, വിദേശമദ്യശാല വരാതിരിക്കാൻ; സമാധാന സമരത്തിനിടയിൽ നാട്ടുകാർക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമമുണ്ടായതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സമരഭൂമിയിൽ; കാർഷികഗ്രാമം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധം ഫലം കാണുമോ ?
ഇടുക്കി: രാത്രി മുഴുവൻ ഉറക്കമിളച്ച് റോഡിൽ കാവലിരിക്കുകയാണ് കട്ടപ്പനക്കടുത്ത് വെട്ടിക്കുഴക്കവലയെന്ന കാർഷിക ഗ്രാമത്തിലെ ജനങ്ങൾ. കട്ടപ്പന ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യശാല വെട്ടിക്കുഴക്കവലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തെ ചൊറുത്തു തോൽപിക്കാനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ നിതാന്തജാഗ്രതയോടെ റോഡരുകിൽ കുത്തിയിരിക്കുന്നത്. കനത്ത മഞ്ഞും ശക്തമായ കിഴക്കൻ കാറ്റും അന്തരീക്ഷത്ത് മരം കോച്ചുന്ന തണുപ്പിന് വഴിയൊരുക്കുമ്പോഴും കുടിയേറ്റ ഭൂമിയിലെ ജനങ്ങൾ അതൊന്നും കാര്യമാക്കാതെയാണ് മദ്യശാല വരാനിരിക്കുന്ന കെട്ടിടത്തിനടുത്ത് ആഴികൂട്ടി കാവലിലേർപ്പെട്ടിരിക്കുന്നത്. ആനയെയും കാട്ടുമൃഗങ്ങളെയും അകറ്റാൻ തീകൂട്ടി രാത്രി കഴിച്ചുകൂട്ടിയ കുടിയേറ്റ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചെറുത്തു നിൽപ്.
മദ്യശാലകൾ ദേശീയ-സംസ്ഥാന പാതയോരത്തുനിന്നു മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ശാന്തമായ വെട്ടിക്കുഴക്കവലയിൽ സമരഭൂമിയായും സംഘർഷ വേദിയായും പരിണമിച്ചിരിക്കുന്നത്. വെട്ടിക്കുഴക്കവലയിൽനിന്നും നാല് കിലോമീറ്ററോളം അകലെ ഇരട്ടയാറിൽ താമസമാക്കിയ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇവിടെ പെട്ടെന്ന് പണി പൂർത്തീകരിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് മുമ്പ് മദ്യശാലകൾ മാറ്റണമെന്നാണ് കോടതി നിർദ്ദേശം. അതിനാലാണ് കെട്ടിടത്തിന്റെ പണി പെട്ടെന്ന് മുഴുമിപ്പിച്ചതെന്നു നാട്ടുകാർ പറയുന്നു. ഇതോടെ ജനങ്ങളുടെ പരാതി വ്യാപവും രൂക്ഷവുമായി. പരാതിക്കൊപ്പം മുൻകരുതലെന്ന നിലയിലാണ് കെട്ടിടത്തിനു മുമ്പിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങൾ ഒത്തുകൂടി മാറി മാറി കാവലിരിക്കുന്നത്. ഇതിനിടെ സമരം പൊളിക്കാൻ കെട്ടിടമുടമ പൊലിസിൽ വ്യാജപരാതി നൽകിയെന്ന ആക്ഷേപവുമുയർന്നു. നാട്ടുകാർക്കെതിരെ ജനറേറ്റർ മോഷണക്കുറ്റമാണ് ഇയാൾ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം കനക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. മദ്യശാല ഇവിടെ വരില്ലെന്നു ഉറപ്പാക്കുംവരെ രാവും പകലും ജാഗരൂകരായി കാവൽ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിമിഷങ്ങൾക്കകം പ്രദേശത്തെ മുഴുവൻ ജനങ്ങളും സ്ഥലത്ത് പാഞ്ഞെത്താൻ കഴിയും വിധമുള്ള മുന്നറിയിപ്പ് സംവിധാനം വരെ ഒരുക്കിയാണ് പ്രതിരോധം തുടരുന്നത്.
ജനസാന്ദ്രമായ പ്രദേശമാണ് വെട്ടിക്കുഴക്കവല. നിർദിഷ്ട കെട്ടിടത്തിനോട് ചേർന്നുള്ള ചെറിയ ജംഗ്ഷനാണ് വെട്ടിക്കുഴക്കവല. കട്ടപ്പനയിൽനിന്നും രണ്ട് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. നിർദിഷ്ട കെട്ടിടത്തിന്റെ സമീപത്തായി ഏതാണ്ട് അരകിലോമീറ്ററോളം ഏറെക്കുറെ വിജനമായ റോഡും കൃഷിയിടങ്ങളുമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കാൽനടയായി സഞ്ചരിക്കുന്ന വഴിയാണിത്. ഇവിടെ മദ്യശാല ആരംഭിച്ചാൽ പ്രദേശമാകെ മദ്യപരുടെ അഴിഞ്ഞാട്ടമുണ്ടാകുമെന്ന നിലപാടാണ് ജനങ്ങൾക്കുള്ളത്. അപായഭീഷണി ഉയർത്തുന്ന വീതി കുറഞ്ഞ കൊടും വളവിലാണ് കെട്ടിടം പണിതിരിക്കുന്നത്. ജനത്തിരക്കും വാഹനങ്ങളുടെ പാർക്കിങ്ങുമുണ്ടായാൽ ഗതാഗതക്കുരുക്കും അപകടവുമായിരിക്കും ഫലമെന്നും തദ്ദേശവാസികൾ പറയുന്നു. കുടിയേറ്റകാലത്തോളം തന്നെ പഴക്കമുണ്ട് ഈ ഗ്രാമത്തിനും. ജനസാന്ദ്രമായ പ്രദേശമായതിനാലും ഭൂരിഭാഗവും കർഷക കുടുംബങ്ങളായതിനാലും ഇവിടേക്ക് മദ്യശാല പറിച്ചു നടുന്നത് സമാധാന ഭംഗം വരുത്തുമെന്ന ഉറച്ച നിലപാടിലാണ് വീട്ടമ്മമാരടക്കമുള്ളവർ. മദ്യശാലക്കെതിരെയുള്ള പരാതികൾ അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നു വ്യക്തമായതോടെയാണ് നിർദിഷ്ട കെട്ടിടത്തിനു മുമ്പിൽതന്നെ കാവലിരിക്കാൻ ജനങ്ങൾ നിർബന്ധിതരായത്.
30 മുതൽ 50 വരെ ആളുകൾ അടങ്ങിയ സംഘങ്ങളാണ് ഓരോ ദിവസവും മദ്യശാലക്കെതിരെ പ്രതിരോധം തീർത്ത് രാത്രികാവൽ നടത്തുന്നത്. കിഴക്കൻ കാറ്റും മഞ്ഞുമാണ് സമരത്തിന് തടസമായുള്ളത്. സമീപവീടുകളിൽനിന്നും കൊണ്ടുവരുന്ന വിറകുകൾ കൂട്ടിയിട്ട് കത്തിച്ചാണ് സമരാഗ്നി ജ്വലിപ്പിച്ച് തണുപ്പകറ്റുന്നത്. രാത്രിയിൽ വീടുകളിൽനിന്ന് കട്ടൻകാപ്പിയും ചെറുകടികളുമൊക്കെയായി നിരവധി പേർ സഹായഹസ്തം സമരക്കാർക്കു നേരെ നീട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തെങ്കിലും അതൊന്നും കുടിയേറ്റ ജനതയുടെ പുതുതലമുറയുടെ സമരവീര്യത്തെ ഒട്ടും തണുപ്പിച്ചിട്ടില്ല. ഇതിനിടെ സമരക്കാരെ പ്രകോപിപ്പിക്കാനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും രൂക്ഷമായ പ്രതിഷേധമുയർത്തി. റോഡരുകിൽ കാവലിരിക്കുന്നവരുടെയടുത്ത് വാഹനങ്ങളിലെത്തി അസഭ്യവർഷം ചൊരിയാൻ ചിലർ ശ്രമിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷകാരണവുമായി. മിക്ക ദിവസവും സ്ഥലത്ത് പൊലിസും എത്താറുണ്ട്. മദ്യശാല മാറ്റുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചതും ദൂരപരിധി അളന്നതും മദ്യശാല മാറ്റുന്നതിനു മുന്നോടിയാണെന്നു നാട്ടുകാർ വിലയിരുത്തുന്നു. നെടുങ്കണ്ടത്തെ മദ്യശാല പച്ചടി, മാവടി തുടങ്ങിയ സ്ഥലങ്ങളിലെവിടെയെങ്കിലും മാറ്റിസ്ഥാപിക്കുമെന്നു പ്രചരിപ്പിച്ചശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ തൂക്കുപാലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടതിൽ ജനകീയ സമിതി പരാതികളുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടികളുമായി മുമ്പോട്ടുപോയതോടെ ജനങ്ങൾ പ്രത്യക്ഷ സമരങ്ങൾ ആരംഭിക്കുകയും കെട്ടിടത്തിനു സമീപം കാവൽ ഏർപ്പെടുത്തുകയുമായിരുന്നു.
കട്ടപ്പന ഇടുക്കിക്കവലയിലെ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ മദ്യശാലയാണ് വെട്ടിക്കുഴ കവലയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്. ബഹുജനങ്ങൾ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഗാന്ധിജി രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ വിവിധ സാമുദായിക സംഘടനകളെയും രാഷ്ടീയ കക്ഷികളേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഇടുക്കി രൂപത മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഉപവാസവും മദ്യവിരുദ്ധ സമ്മേളനവും നടത്തി. കട്ടപ്പനിലേക്ക് മദ്യവിരുദ്ധ റാലിയും നടത്തി.
ഇതിനിടെയാണ് തന്റെ കെട്ടിടത്തിൽനിന്ന് രണ്ട് ജനറേറ്റർ മോഷണം പോയെന്നു പരാതിപ്പെട്ടാണ് കെട്ടിടമുടമ പൊലിസിനെ സമീപിച്ചത്. ഇത് നാട്ടുകാരിൽ രോഷമുയർത്തി. സമാധാനപരമായ സമരം തുടരുമ്പോൾ കള്ളക്കേസുണ്ടാക്കി നാട്ടുകാരെ കുടുക്കാനുള്ള ശ്രമം ഉണ്ടായതോടെ കൂടുതൽ പ്രദേശവാസികൾ സമരരംഗത്തേക്കിറങ്ങുകയും ചെയ്തു. പ്രദേശവാസികളുടെ സ്വൈരജീവിതം തടസപ്പെടുത്തി ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള ശ്രമത്തെ ഏതു വിധത്തിലും പരാജയപ്പടുത്തുമെന്നു സമരത്തിനു നേതൃത്വം നൽകുന്ന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. സമരത്തിനൊപ്പം നിയമപരമായ നടപടികൾ സ്വീകരിക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചിരിക്കുകയാണ്. മദ്യശാലയ്ക്ക് പുതിയ ഇടം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം സ്ഥാപനം പൂട്ടുകയാണ് വേണ്ടതെന്നു നാട്ടുകാർ പറയുന്നു. കാട്ടാനയോടും മലമ്പാമ്പിനോടും പ്രകൃതിയുടെ താണ്ഡവങ്ങളോടും പടപൊരുതി കന്നിമണ്ണിൽ കാർഷിക സംസ്കാരം കെട്ടിയുയർത്തിയ കുടിയേറ്റ കർകരുടെ പിന്മുറക്കാരുടെ പ്രതിരോധത്തിനു ഫലം കാണുമോയെന്നു കാത്തിരുന്നു കാണാം.
Stories you may Like
- മോദിയുടെ ഫള്ക്സ് ബോർഡുകൾ തിരികെ വപ്പിച്ച് ബിജെപി പ്രവർത്തകർ
- രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 34,962 കോടിയുടെ വിദേശമദ്യം
- ബിവറേജസ് കുത്തിത്തുറന്ന് മുന്തിയ മദ്യം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍