പത്താംക്ലാസ് കഴിഞ്ഞാൽ എവിടെ പോകും? വിദേശ പഠനത്തിനു പോകാനുള്ള സമയം ഏത്? മുരളി തുമ്മാരുകുടി എഴുതുന്നു...
മുരളി തുമ്മാരുകുടി
ഇരുന്നൂറു വർഷം മുൻപ് വരെ വിദ്യാഭ്യാസം എന്നത് ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. മിക്കവാറും ആളുകൾ ഏതെങ്കിലുമൊരു തൊഴിലാണ് പഠിച്ചത്. അതുതന്നെ സ്‌കൂളിലും കോളേജിലുമൊന്നും പോയുള്ള പഠനമല്ല, മറിച്ച് പരന്പരാഗതമായി കുടുംബത്തിൽ നിന്നോ, അല്ലെങ്കിൽ പരിചയസന്പന്നരായ മറ്റു തൊഴിലാളികളുടെ അടുത്ത് അപ്രന്റീസ് ആയി നിന്നോ ഒക്കെയാണ്. യുണിവേഴ്‌സിറ്റി പഠനത്തിന് പോയിരുന്നവരിൽ ഭൂരിഭാഗവും സന്പന്ന കുടുംബങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ജോലി സന്പാദിക്കുക എന്നതായിരുന്നില്ല യൂണിവേഴ്‌സിറ്റി ഡിഗ്രിയുടെ പ്രധാന ഉദ്ദേശ്യം.
കഴിഞ്ഞ ഇരുന്നൂറ് വർഷത്തിൽ പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം തൊട്ട് ഇതെല്ലാം മാറിമറയാൻ തുടങ്ങി. സമൂഹം കൂടുതൽ പരിഷ്‌കൃതവും സാങ്കേതികവിദ്യകൾ കൂടുതൽ സങ്കീർണ്ണവും ആയതോടെ അപ്രന്റീസായി മാത്രം തൊഴിൽ പഠിക്കാം എന്ന കാലം കഴിഞ്ഞു. യൂണിവേഴ്‌സിറ്റികൾ എണ്ണത്തിൽ വർദ്ധിച്ചതോടെ മധ്യവർഗ്ഗവും അവിടെയെത്തി. യൂണിവേഴ്‌സിറ്റി ഡിഗ്രിയുള്ളവർക്ക് ജീവിതത്തിൽ സാന്പത്തികലാഭവും സാമൂഹ്യപുരോഗതിയും ഉണ്ടാകുമെന്ന് കണ്ടതോടെ അതെത്തിപ്പിടിക്കാൻ ലോകത്തെവിടെയും മിടുക്കന്മാരും മിടുക്കികളും ശ്രമം തുടങ്ങി. അതിപ്പോഴും തുടരുന്നു.
ഞാൻ മുൻപ് പറഞ്ഞതുപോലെ യൂണിവേഴ്‌സിറ്റികൾ എന്നാൽ അറിവ് പകർന്നുനൽകുന്ന സ്ഥലം മാത്രമല്ല, നമ്മുടെ സാമൂഹ്യബന്ധങ്ങൾ വർദ്ധിപ്പിക്കുന്ന, നേതൃത്വഗുണം മെച്ചപ്പെടുത്തുന്ന, ഭാഷാപഠനത്തിന് അവസരം തരുന്ന, അങ്ങനെ പൊതുവെ വിദ്യാർത്ഥികളുടെ അഭിമാനം കൂട്ടുന്ന സ്ഥലം കൂടിയാണ്. അമേരിക്കയിലെ മുന്തിയ യൂണിവേഴ്‌സിറ്റികളിൽ നിന്നും പുറത്തിറങ്ങുന്നവരെ വൻകിട കന്പനികൾ വലിയ ശന്പളം വാഗ്ദാനം ചെയ്ത് റാഞ്ചുന്നത് അവരുടെ സാങ്കേതിക മികവുകൊണ്ടല്ല, മറിച്ച് ലക്ഷക്കണക്കിന് അപേക്ഷകരിൽ നിന്നും ഒരു ശതമാനത്തെ അരിച്ചെടുത്ത് അങ്ങനെയുള്ളവരുടെ വലിയ സാമൂഹ്യശ്രുംഖല ഉണ്ടാക്കുന്നതിൽ യൂണിവേഴ്‌സിറ്റികൾ വിജയിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോതമംഗലത്തും കാൺപൂർ ഐ ഐ ടി യിലും പഠിപ്പിക്കുന്ന സിവിൽ എൻജിനീയറിങ് ഒന്നുതന്നെയാണെങ്കിലും കാൺപൂരിൽ പഠിച്ചിറങ്ങുന്നവർക്ക് കൂടുതൽ 'ഡിമാൻഡ്' ഉണ്ടാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. സിവിൽ എൻജിനീയറിങ് അല്ലാതെ സിവിൽ സർവീസ് മുതൽ പരിസ്ഥിതി എൻ ജി ഓ വരെയായി കാൺപൂരിലെ വിദ്യാർത്ഥികൾ തിളങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
യൂണിവേഴ്‌സിറ്റികൾ എന്നാൽ അറിവ് പകർന്നുനൽകുന്ന സ്ഥലം മാത്രമല്ല, നമ്മുടെ സാമൂഹ്യബന്ധങ്ങൾ വർദ്ധിപ്പിക്കുന്ന, നേതൃത്വഗുണം മെച്ചപ്പെടുത്തുന്ന, ഭാഷാപഠനത്തിന് അവസരം തരുന്ന, അങ്ങനെ പൊതുവെ വിദ്യാർത്ഥികളുടെ അഭിമാനം കൂട്ടുന്ന സ്ഥലം കൂടിയാണ്.ഇതുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസകാലത്ത് അവർക്കേറ്റവും നല്ല 'സോഷ്യൽ നെറ്റ്‌വർക്ക്' ഉണ്ടാക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ എന്നു ഞാൻ ആവർത്തിച്ചുപറയുന്നത്. ഏതു സ്ഥാപനത്തിലാണ് കുട്ടികൾ പഠിക്കുന്നത് എന്നതാണ് പ്രധാനം, എന്തുപഠിക്കുന്നു എന്നത് രണ്ടാമതേ വരുന്നുള്ളു. ബോറടിക്കുമെങ്കിലും ഒരിക്കൽക്കൂടി പറയട്ടെ, നല്ല സ്ഥാപനം എന്നാൽ നല്ല വിദ്യാർത്ഥികളുള്ളത്, നല്ല അദ്ധ്യാപകരുള്ളത്, നല്ല കരിക്കുലം ഉള്ളത്, കരിക്കുലത്തിന് പുറത്ത് ഭാഷ പഠിക്കാനും നേതൃത്വഗുണം പരിപോഷിപ്പിക്കാനും അവസരമുള്ളത്.
ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങൾ വിവിധ നാടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ അവസരം, പല ഭാഷകൾ പഠിക്കാനും പറയാനുമുള്ള അവസരം, ധാരാളം ഇലക്ടീവുകൾ, കരിക്കുലത്തിനു പുറത്ത് നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇതൊക്കെയാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സാധിക്കുന്നവരെല്ലാം കുട്ടികളെ വിദേശങ്ങളിൽ അല്ലെങ്കിൽ മറ്റു സംസ്ഥാനത്തെങ്കിലും പഠിക്കാൻ വിടുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നത്. വിദേശത്ത് പഠിക്കാൻ പോകുന്നതിനുള്ള ചില നിർദ്ദേശങ്ങളാണ് ഇനിയുള്ളത്.
സ്‌കൂൾ തലത്തിൽ: പന്ത്രണ്ടാം ക്ലാസ്സ് തൊട്ടാണ് യൂറോപ്പിൽ ബോർഡിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടും സ്വിറ്റ്‌സർലാൻഡുമെല്ലാം ഇതിന് പേരുകേട്ടതുമാണ്. ഇന്ദിരാഗാന്ധിയുൾപ്പെടെ ഏറെ നേതാക്കളും മറ്റു സെലിബ്രിറ്റികളും ജനീവയിലെ ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയതാണ്. (https://www.ecolint.ch/campus/la-châtaigneraie). ഇവിടുത്തെ ഫീസ് കേട്ടാൽ തലചുറ്റും. ഒരുവർഷം ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് വീട്ടിൽ നിന്നുവരുന്ന കുട്ടികൾക്ക്. ബോർഡിങ്ങാണെങ്കിൽ അത് നാല്പതോ അന്പതോ ലക്ഷമാകാം. എന്നാൽ മുൻപ് പറഞ്ഞതുപോലെ 'truly international' ആയിട്ടാണ് കുട്ടികൾ അവിടെനിന്നും പഠിച്ചിറങ്ങുന്നത്. അതിന്റെ ഗുണം ജീവിതകാലം മുഴുവൻ ഉണ്ടാകുകയും ചെയ്യും. മലയാളിയായ സണ്ണി വർക്കി നടത്തുന്ന GEMS World Academyയും ഇവിടെയുണ്ട്. (http://www.gemsworldacademy-switzerland.com).
ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങൾ വിവിധ നാടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ അവസരം, പല ഭാഷകൾ പഠിക്കാനും പറയാനുമുള്ള അവസരം, ധാരാളം ഇലക്ടീവുകൾ, കരിക്കുലത്തിനു പുറത്ത് നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇതൊക്കെയാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സാധിക്കുന്നവരെല്ലാം കുട്ടികളെ വിദേശങ്ങളിൽ അല്ലെങ്കിൽ മറ്റു സംസ്ഥാനത്തെങ്കിലും പഠിക്കാൻ വിടുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നത്.പന്ത്രണ്ട് വയസ്സിൽ തന്നെ കുട്ടികളെ ബോർഡിങ്ങിൽ ആക്കുന്നതിനോട് എനിക്ക് മാനസികമായി വലിയ താല്പര്യമില്ല. അതേസമയം അതൊരു മോശമായ കാര്യമാണെന്ന അഭിപ്രായവുമില്ല. രാജ്യവും സ്‌കൂളുമൊക്കെ തെരഞ്ഞെടുക്കുന്‌പോൾ നല്ല ശ്രദ്ധ വേണം എന്നുമാത്രം.
പത്താം ക്ലാസ് കഴിയുന്ന കുട്ടികൾക്ക് ഞാൻ പലപ്പോഴും നിർദ്ദേശിക്കാറുള്ള ഒന്നാണ് യുണൈറ്റഡ് വേൾഡ് കോളേജിന്റെ (UWC) ശ്രുംഖലയിലുള്ള ഏതെങ്കിലും ഒരു സ്ഥാപനം. പൂണെയിലും സിംഗപ്പൂരിലും ഒക്കെയായി പതിനേഴ് UWC ഉണ്ട് (https://www.uwc.org/about). രണ്ടുവർഷത്തെ പരിശീലനത്തിന് പഠനരംഗത്തും പുറത്തും മികവ് പുലർത്തുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. ലോകത്തെ പല രാജ്യത്തുനിന്നുമുള്ള കുട്ടികൾ ഇവിടെയെത്തുന്നു. നല്ല ഫ്‌ലെക്‌സിബിലിറ്റിയുള്ള കരിക്കുലമുള്ള ഇവിടുത്തെ പഠനം കഴിഞ്ഞാൽ പിന്നെ ലോകത്തെ ഒന്നാംകിട യൂണിവേഴ്‌സിറ്റികളിൽ അഡ്‌മിഷൻ കിട്ടാൻ എളുപ്പമാണ്. മിടുക്കരായ കുട്ടികളുള്ളവർ, അവരെ എൻജിനീയറോ ഡോക്ടറോ ആക്കണമെന്ന് നിർബന്ധമില്ലാത്തവർ ഇതൊന്ന് ട്രൈ ചെയ്തുനോക്കേണ്ടതാണ്. ഇതുപോലെ പത്തു കഴിഞ്ഞാൽ പോകാൻ പറ്റുന്ന അനവധി സ്ഥാപനങ്ങൾ ലോകത്ത് എവിടെയുമുണ്ട്. UWC യിൽ വലിയ ഫീസൊന്നുമില്ലെങ്കിലും മറ്റുള്ള കോളേജുകളിൽ വലിയ ഫീസാണ്. ആ തലത്തിൽ ആരുംതന്നെ സ്‌കോളർഷിപ്പ് നൽകുകയുമില്ല. അതുകൊണ്ട് സാന്പത്തിക അടിത്തറയുണ്ടെങ്കിൽ മാത്രമേ സ്‌കൂൾതലത്തിൽ കുട്ടികളെ വിദേശത്ത് വിടാവൂ. കാരണം സ്‌കൂൾതലത്തിൽ ഇവിടെ പഠിച്ച കുട്ടികൾക്ക് പിന്നെ ഇന്ത്യയിലെ വളരെ സങ്കുചിതമായ കരിക്കുലത്തിൽ പഠിക്കാൻ പ്രയാസമായതിനാൽ അതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്.
അണ്ടർഗ്രാജുവേഷൻ: കേരളത്തിൽ +2 കഴിഞ്ഞാൽ നമ്മൾ ഡിഗ്രിക്ക് പോകുന്നു എന്നു പറയുന്‌പോൾ പാശ്ചാത്യനാടുകളിൽ അതിന് അണ്ടർഗ്രാജുവേഷൻ എന്നാണ് പറയുക. ഈ പ്രായമാകുന്‌പോഴേക്കും കുട്ടികൾ പ്രത്യേകിച്ച് ഗൾഫിലൊക്കെ വളരുന്നവർ കുറച്ചൊക്കെ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചുകാണും. സിംഗപ്പൂർ മുതൽ ലണ്ടൻ വരെ, ജർമ്മനി മുതൽ ആസ്ട്രേലിയ വരെ, ന്യുസിലാൻഡ് മുതൽ കാനഡ വരെ ഇതിൽ വലിയ അവസരങ്ങളുണ്ട്. ഡിഗ്രിപഠനത്തിന് അനവധി ഓപ്ഷൻ, ഇലക്റ്റീവുകൾ, പഠനം തുടങ്ങിയതിനു ശേഷം മറ്റൊന്നിലേക്ക് മാറാൻ സൗകര്യം, ഭാഷ പഠിക്കാം, മറ്റു നാട്ടുകാരുമായി ഇടപഴകാം, പെൺകുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് പരിധികൾ ഇല്ല എന്നിങ്ങനെ അനവധി ഗുണങ്ങൾ പാശ്ചാത്യനാടുകളിലെ അണ്ടർഗ്രാജുവേറ്റ് പഠനത്തിനുണ്ട്.
സാധാരണഗതിയിൽ സ്‌കോളർഷിപ്പ് ഒന്നും ലഭിക്കില്ല എന്നതാണ് അണ്ടർഗ്രാജുവേറ്റ് ലെവലിൽ പാശ്ചാത്യനാടുകളിൽ പോകാനുള്ള ഒരു പ്രധാന ബുദ്ധിമുട്ട്. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്‌സിറ്റി (NUC) ഇതിനൊരു അപവാദമാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അനവധി കുട്ടികളെ സ്‌കോളർഷിപ്പിൽ കൊണ്ടുവന്ന് പഠിപ്പിച്ച് അവിടെത്തന്നെ ജോലിക്ക് അവസരം നൽകുന്ന NUS നുള്ള ഒരു പദ്ധതി മലയാളികൾ ശ്രദ്ധിക്കേണ്ടതാണ്. മറ്റു രാജ്യങ്ങളിലും ഇതുപോലെയൊക്കെ പല സൗകര്യങ്ങളും കാണും. അറിവുള്ളവർ കമന്റായി ഇട്ടാൽ നന്നായിരുന്നു.
സാധാരണഗതിയിൽ പഠനത്തിലെ മികവ്, പഠനേതര വിഷയങ്ങളിൽ തെളിയിക്കപ്പെട്ട താല്പര്യം scholastic aptitude test (SAT) (https://collegereadiness.collegeboard.org/sat) പരീക്ഷയിലെ സ്‌കോർ, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പരിശോധിക്കാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന IELTS (http://www.britishcouncil.ch/exam/ielts), അമേരിക്കയിൽ അഡ്‌മിഷന് വേണ്ടിയുള്ള TOEFL (https://www.ets.org/toefl), ഇവയാണ് വിദേശത്ത് പഠിക്കാൻ വേണ്ടത്. കൂടാതെ പഠനകാലത്ത് കുട്ടിയുടെ ചെലവ് നോക്കാനുള്ള സാന്പത്തികഭദ്രത മാതാപിതാക്കൾക്കുണ്ട് എന്നതിന് തെളിവും നൽകേണ്ടിവരും. ഇതൊക്കെ സംഘടിപ്പിക്കാൻ പറ്റുന്നവർ കുട്ടികളെ നല്ല യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കാൻ വിടേണ്ടതാണ് എന്നാണ് എന്റെ ഉപദേശം. നല്ല യൂണിവേഴ്‌സിറ്റികൾ ഏതാണെന്നതിന്റെ ജനറൽ റാങ്കിങ് ഇവിടെയുണ്ട് (https://www.timeshighereducation.com/world.../.../world-ranking...). പിന്നെ നിങ്ങളുടെ താൽപര്യമനുസരിച്ച് ഓരോ പ്രത്യേക വിഷയത്തിന്റെയും റാങ്കിങ് ഇന്റർനെറ്റിൽ ലഭ്യമാണ്.
പുറത്ത് പഠിക്കാൻ പോകുന്‌പോൾ ഏതു വിഷയം പഠിക്കണമെന്നത് ഇപ്പോഴും കൺഫ്യുഷൻ ഉണ്ടാക്കുന്ന ഒന്നാണ്. ഓപ്ഷനുകളുടെ ആധിക്യം തന്നെയാണ് ഇതിനു കാരണം. പാശ്ചാത്യ രാജ്യങ്ങളിൽ ഏതു ഡിഗ്രിയെടുത്താലും തൊഴിലവസരങ്ങളുണ്ട് എന്നതും, ഏതു തൊഴിലിനും മാന്യതയുണ്ട് എന്നതുമൊക്കെ കാരണം നമുക്ക് നിറയെ ചോയ്സുണ്ട്.
സിംപിളായ രണ്ടു നിർദ്ദേശങ്ങൾ കൂടി തരാം. വിദേശത്തുപോയി മെഡിസിൻ പഠിക്കുന്നത് റിസ്‌കാണ്. മെഡിസിനെപ്പറ്റി എഴുതിയപ്പോൾ പറഞ്ഞതുപോലെ ഒരു രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റു ഭൂരിഭാഗം രാജ്യത്തും വിലയുള്ളതല്ല. അമേരിക്കയിൽ ഹാർവാർഡിൽ നിന്നും മെഡിസിൻ പഠിച്ചുവരുന്ന കുട്ടിക്ക് ഇംഗ്ലണ്ടിലോ കേരളത്തിലോ ഒന്നും പ്രാക്ടിസ് ചെയ്യാൻ അവകാശമില്ല. ഇത് നഴ്‌സിങിനും ഡെന്റിസ്ട്രിക്കും ഉൾപ്പെടെ ബാധകമാണ്. അതേസമയം ലോകത്ത് ഇപ്പോൾ ഇന്ത്യക്കാർക്ക് ഏറ്റവും ബ്രാൻഡ് വാല്യു ഉള്ളത് എൻജിനീയറിംഗിലാണ്. പ്രത്യേകിച്ചും കംപ്യൂട്ടർ സയൻസിൽ. സത്യ നദെല്ലയും സുന്ദർ പിച്ചായിയും ഇരിക്കുന്നത്ര ഉയരത്തിലിരിക്കാൻ ഇന്ത്യൻ ബ്രാൻഡുകാർ അധികമില്ല. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് കടന്നുവരുന്ന ഇന്ത്യക്കാർക്ക് അവസരങ്ങൾ കിട്ടും. അവരുടെ തലമുറകളിൽ ഗ്ലാസ് സീലിങ് (https://www.merriam-webster.com/dictionary/glass%20ceiling) ഉണ്ടാകുകയുമില്ല.
ഡിഗ്രിയല്ലാതെ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമാണ്. ഒരാഴ്ച മുതൽ രണ്ടുവർഷം വരെ നീളുന്ന അനിമേഷൻ തൊട്ട് ഫിസിയോതെറാപ്പി വരെയുള്ളവ. ഇന്ത്യയിൽ യാതൊരു തൊഴിൽ പരിചയവുമില്ലാതെ നേരിട്ട് ഈ കോഴ്സുകൾക്ക് വരുന്നത് അൽപം റിസ്‌കാണ്. ഒന്നാമത് ഇതിന്റെയൊക്കെ കാര്യത്തിൽ അത്ര ക്വാളിറ്റി കൺട്രോൾ ഇല്ല. വികസിതരാജ്യങ്ങളിലെ പാവം കുട്ടികളെ മുന്നിൽ കണ്ട് 'വിസ സംഘടിപ്പിക്കാൻ' മാത്രമായി നടത്തുന്ന ഡിപ്‌ളോമ കോഴ്സുകൾ പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ഇതിനൊക്കെ ഉശിരൻ വെബ് സൈറ്റൊക്കെ കാണും. പക്ഷെ, ഇവിടെ നിങ്ങൾക്ക് വിദേശ പഠനത്തിന്റെ ഒരു ഗുണവും കിട്ടില്ല. കാശു പോകുന്നതു മാത്രം മിച്ചം. ഏറെ ശ്രദ്ധിച്ചേ യൂണിവേഴ്‌സിറ്റികൾ അല്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കാൻ ചേരാവൂ.
ഗ്രാജുവേറ്റ് സ്റ്റഡീസ് (ബിരുദാനന്തര ബിരുദം): പാശ്ചാത്യരാജ്യങ്ങളിലെ ഗ്രാജുവേറ്റ് സ്റ്റഡീസിലാണ് വാസ്തവത്തിൽ ഇന്ത്യക്കാർക്ക് ഏറ്റവും അവസരമുള്ളത്. നാട്ടിലെ സ്‌ക്രീനിങ് സംവിധാനം വഴി ഉയർന്ന റാങ്കുള്ള മിടുക്കന്മാർക്ക് പാശ്ചാത്യരാജ്യങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് അവസരമുണ്ടാകുന്നു. ഓരോ രാജ്യവുമനുസരിച്ച് കടന്പകൾ പലതും മാറിവരും. എന്നാലും അടിസ്ഥാനമായി, ശരാശരിയിലും മികച്ച മാർക്ക്, ഭാഷാ പ്രാവീണ്യം, IELTS TOEFL, GRE അല്ലെങ്കിൽ GMAT (MBA ക്ക്), അടിപൊളി ഒരു 'motivation letter', ഒന്നോ രണ്ടോ നല്ല റഫറൻസ് ലെറ്റർ, സാന്പത്തികഭദ്രതയുടെ തെളിവ് ഇത്രയുമുണ്ടെങ്കിൽ നല്ല യൂണിവേഴ്‌സിറ്റികളിൽ അഡ്‌മിഷൻ നേടാം. ഇതിൽ ഓരോന്നിലും കുട്ടികളുടെ മികവനുസരിച്ച് അവർ തന്നെ ഫീസ് ഒഴിവാക്കിത്തരികയോ, സ്‌കോളർഷിപ്പ് തരികയോ ചെയ്യും. ഒരു വർഷം മുൻപേ ശ്രമിച്ചുതുടങ്ങുക. അപേക്ഷ തയ്യാറാക്കുന്നതും മോട്ടിവേഷൻ ലെറ്റർ എഴുതുന്നതുമൊക്കെ ഇംഗ്ലീഷിൽ നല്ല അറിവുള്ളവരുടെ സഹായത്തോടെ ചെയ്യുക. ഇതിനുവേണ്ട എല്ലാ കാര്യങ്ങളും ഗൗരവമായെടുക്കണം.
കൺസൾട്ടന്റുമാരും ഏജന്റുമാരും: വിദേശത്ത് ഉപരിപഠനത്തിന് സഹായിക്കാൻ ഇപ്പോൾ കേരളത്തിൽ അനവധി ഏജൻസികളും കൺസൾട്ടന്റുമാരുമുണ്ട്. ഇവരുടെ സേവനം തേടുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിലല്ല, നിങ്ങളെ നാടുകടത്തുന്നതിലാണ് ഏജൻസിയുടെ വരുമാനമിരിക്കുന്നത്. അതുകൊണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ നിങ്ങൾ തന്നെ എടുക്കണം, അല്ലാതെ എല്ലാം അവർക്ക് വിട്ടുകൊടുക്കരുത്.
- കേരളത്തിലെ മറ്റേത് കച്ചവടക്കാരെയും പോലെ 'ഇപ്പ ശരിയാക്കിത്തരാം' എന്ന മട്ടിലുള്ള അവകാശവാദങ്ങൾ ഇവർ നടത്തിയെന്നുവരാം. കബളിപ്പിക്കപ്പെട്ടാൽ കാശ് തിരിച്ചുമേടിക്കൽ ഒന്നും നടപ്പുള്ള കാര്യമല്ല.
- മെഡിക്കൽ വിഷയങ്ങളിൽ വിദേശത്ത് പഠനത്തിന് പോകുന്നത് ശ്രദ്ധിച്ചുവേണം. വിദേശത്ത് മെഡിക്കൽ ബിരുദം നേടിയാൽ ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ പ്രാക്ടീസ് ചെയ്യാൻ ഏറെ കടമ്പകളുണ്ട്.
- വിദേശരാജ്യത്തെ യൂണിവേഴ്‌സിറ്റിയുടെ നിലവാരം, അവിടുത്തെ ചെലവ്, ഇതിനെയൊക്കെപ്പറ്റി കൺസൾട്ടന്റുമാർ പറയുന്നത് അപ്പാടെ വിശ്വസിക്കരുത്. ഇന്റർനെറ്റുള്ള കാലത്ത് ഇതെല്ലം എളുപ്പത്തിൽ പരിശോധിക്കാമല്ലോ, പരിശോധിക്കണം.
- അവസാനം രാജ്യവും യൂണിവേഴ്സിറ്റിയും കോഴ്‌സും ഒക്കെ തീരുമാനിക്കുന്ന സമയത്ത് ഫേസ്‌ബുക്കിൽ കൂടി അതേ സ്ഥലത്ത് പഠിക്കുന്ന മലയാളികളെ കണ്ടെത്തി അഭിപ്രായം ചോദിക്കാം. അതിനൊക്കെയാണ് ഫേസ്‌ബുക്ക് ഉപയോഗിക്കേണ്ടത്. അല്ലാതെ സെൽഫിയെടുത്ത് പോസ്റ്റി ലൈക്ക് മേടിക്കാൻ മാത്രമല്ല.
ഡിഗ്രിയല്ലാതെ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമാണ്. ഒരാഴ്ച മുതൽ രണ്ടുവർഷം വരെ നീളുന്ന അനിമേഷൻ തൊട്ട് ഫിസിയോതെറാപ്പി വരെയുള്ളവ. ഇന്ത്യയിൽ യാതൊരു തൊഴിൽ പരിചയവുമില്ലാതെ നേരിട്ട് ഈ കോഴ്സുകൾക്ക് വരുന്നത് അൽപം റിസ്‌കാണ്. ഒന്നാമത് ഇതിന്റെയൊക്കെ കാര്യത്തിൽ അത്ര ക്വാളിറ്റി കൺട്രോൾ ഇല്ല. വികസിതരാജ്യങ്ങളിലെ പാവം കുട്ടികളെ മുന്നിൽ കണ്ട് 'വിസ സംഘടിപ്പിക്കാൻ' മാത്രമായി നടത്തുന്ന ഡിപ്‌ളോമ കോഴ്സുകൾ പാശ്ചാത്യരാജ്യങ്ങളിലുണ്ട്.വിദേശത്ത് പഠനത്തിന് എന്ത് ചെലവാകും എന്ന് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഇത് ഓരോ രാജ്യത്തിലും വ്യത്യസ്തമാണ്. സ്‌കൂൾ തൊട്ടു പി എച്ച് ഡി വരെ വേറെയും മാറ്റങ്ങൾ ഉണ്ട്. പൊതുവെ പറഞ്ഞാൽ അമേരിക്കയിലാണ് വിദ്യാഭ്യാസത്തിന് ഏറെ ചിലവുള്ളത്. അവിടുത്തെ തന്നെ കുട്ടികൾ വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിക്കുന്നത്. സ്‌കോളർഷിപ്പ് ഇല്ലാതെ അമേരിക്കയിൽ പഠിക്കുക എന്നത് നല്ല സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാത്രം ആലോചിച്ചാൽ മതി. ഇതിലും കുറവാണ് ബ്രിട്ടനിലും കാനഡയിലും ആസ്‌ട്രേലിയയിലും ഒക്കെ ഫീസും ജീവിതച്ചെലവും. ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അനുമതിയുള്ളവർക്കും (permanant residents), പൗരന്മാർക്കും ഫീസിൽ വലിയ കുറവൊക്കെയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം അങ്ങോട്ട് കുടിയേറുന്നവരുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും വിദ്യാഭ്യാസം ഫ്രീയാണെങ്കിലും ജീവിതച്ചെലവ് ഏറെ കൂടുതലാണ്. അപ്പോൾ ഫീസ് ഇല്ല എന്നതുകൊണ്ട് മാത്രം പഠനത്തിനായി യൂറോപ്പ് തിരഞ്ഞെടുക്കരുത്. അതേസമയം തന്നെ പഠിച്ചു പുറത്തിറങ്ങുമ്പോൾ ജോലിക്കുള്ള സാധ്യതയും കൂടി കണക്കിലെടുത്തു വേണം ഈ തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ ഇതുവരെയും അമേരിക്കയാണ് ഒന്നാമത്. ഇഗ്‌ളീഷ് സംസാരിക്കുന്ന ഇടങ്ങൾ (ആസ്ട്രേലിയ, കാനഡയിലെ ഇംഗ്‌ളീഷ് പ്രദേശങ്ങൾ, ഇംഗ്ലണ്ട്) നമുക്ക് കൂടുതൽ സാധ്യതയുള്ളതാണ്. സ്വീഡനിലും ജർമ്മനിയിലും ഒക്കെ പോകുന്നതിന് മുൻപ് അവിടുത്തെ ഭാഷ പഠിച്ചില്ലെങ്കിൽ ജോലിസാധ്യത കുറയും. പക്ഷെ ഇക്കാര്യത്തിൽ എല്ലാം മാറ്റങ്ങൾ വരികയാണ്. ചുറ്റുമുള്ള മാറ്റങ്ങൾ നിരന്തരം ശ്രദ്ധിക്കുക.
നാട്ടിൽ ലോൺ എടുത്തൊക്കെ വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ല ഇൻവെസ്റ്റ്‌മെന്റ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിന്റെ ഉത്തരം ഓരോ കുടുംബവും അവരുടെ സാമ്പത്തിക ഭദ്രത അനുസരിച്ചും കുട്ടികൾ എവിടെ പോകുന്നു എന്നതിനെ അനുസരിച്ചും തീരുമാനമെടുക്കണം എന്നതാണ്. അതേസമയം നാട്ടിൽ മൂന്നാമത്തെയും നാലാമത്തെയും ഫ്‌ലാറ്റ് വാങ്ങിയിടുന്നതിലും എത്രയോ നല്ല കാര്യമാണ് കുട്ടികളെ വിദേശത്ത് പഠിക്കാൻ വിടുന്നത്. പ്രത്യേകിച്ചും പെൺകുട്ടികളെ ഇന്ത്യക്ക് പുറത്ത് പഠിക്കാൻ വിടുന്നത് അവരുടെ വ്യക്തിത്വം പൂർണ്ണമായും വികസിക്കാനുള്ള അവസരമുണ്ടാക്കും. നാട്ടിലുള്ള ഒരേക്കർ ഭൂമിയിൽ അരയേക്കർ വിറ്റിട്ടാണെങ്കിലും വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിൽ ഒരു തെറ്റുമില്ല. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നത് പഴഞ്ചൊല്ല് മാത്രമല്ല, നല്ല സാമ്പത്തിക തത്വശാസ്ത്രം കൂടിയാണ്.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍