ടോഗോയിൽ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളുടെ മോചനം സാധ്യമാക്കി സുഷമാ സ്വരാജ്; ഇവരെ രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന പ്രവാഹം; മൂന്നുവർഷത്തെ നരകജീവിതം കഴിഞ്ഞ് നാട്ടിലേക്കെത്താൻ ആഹ്ലാദത്തോടെ കൊച്ചി സ്വദേശികൾ എയർപോർട്ടിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ എന്ന് ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ തടവിൽ കഴിയുന്ന മലയാളികളുടെ മോചനം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ സാധ്യമായി. ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഉടൻ മോചനം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ മോചിതരായ ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്നുവർഷത്തിലേറെയായി ഇവരുടെ മോചനത്തിനായി ശ്രമം തുടരുന്ന നാട്ടിലെ ബന്ധുക്കൾക്ക് സന്തോഷകരമായ വാർത്തയാണ് സുഷമ ഇന്നലെ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇവർ ജയിലിൽ നിന്ന് പുറത്തെത്തിയതായ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ പ്രവാസികാര്യത്തിൽ സമർത്ഥമായി ഇടപെടുന്ന കേന്ദ്രമന്ത്രിയെ പ്രകീർത്തിച്ച് സന്ദേശങ്ങളും എത്തുന്നു.
ടോഗോ ജയിലിലുള്ള അഞ്ച് മലയാളികളുടെ മോചനം സാധ്യമായെന്നാണ് സുഷമ ട്വിറ്ററിൽ കുറിച്ചത്. ഇതിനായി പ്രവർത്തിച്ച ടോഗോയിലെ ഇന്ത്്യൻ കോൺസുലേറ്റിനെ സുഷമ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരും ജയിൽ മോചിതരായി പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജയിൽ മോചിതരായി എയർപോർട്ടിൽ എത്തിയെന്നും ഉടൻ ഇവരെ സ്വദേശത്തെത്തിക്കുമെന്നുമാണ് അറിയുന്നത്.
കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, കലൂർ കീർത്തിനഗർ സ്വദേശികളായ തരുൺ ബാബു, നിധിൻ ബാബു, ചേരാനെല്ലൂർ ഗോഡ്വിൻ ആന്റണി എന്നിവരാണ് 2003 ജൂലായ് മുതൽ ടോഗോ സെൻട്രൽ ജയിലിൽ നരകജീവിതം തള്ളിനീക്കുന്നത്. ഇതൊടൊപ്പം മറ്റൊരു മലയാളിയുടെ കൂടി മോചനം സാധ്യമായിട്ടുണ്ടെന്നാണ് സുഷമയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ഇതേകുറ്റം ആരോപിക്കപ്പെട്ട് ടോഗോയിൽ ജയിലിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ജയിംസിനെ നേരത്തെ തന്നെ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ്. എന്നാൽ സുനിൽ മോചിപ്പിക്കപ്പെട്ടപ്പോഴും ഇത്തരത്തിൽ നാലുപേർ കൂടി ജയിലിൽ അകപ്പെട്ടതായി വീട്ടുകാർക്കുപോലും ആദ്യം വിവരം ലഭിച്ചിരുന്നില്ല. പിന്നീട് ഇവർ അയച്ച വാട്സ് ആപ് സന്ദേശത്തിലൂടെയാണ് നാലുപേരും ജയിലിലാണെന്ന വിവരം അറിയുന്നത്.
എയ്ഡ്സ് ഉൾപ്പെടെ ബാധിച്ച തടവുകാർക്കൊപ്പം ഇടുങ്ങിയ തടവുമുറികളിലാണെന്ന് ഇവർ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു ഇത്തരത്തിൽ മാരകരോഗങ്ങൾ വരാതിരിക്കാനായി മാസംതോറും വാക്സിനേഷനും സ്റ്റിറോയിഡ് ഇൻജക്ഷനുകളും എടുക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കിയപ്പോഴാണ് പുറംലോകം അറിയുന്നത്.
ഈ ചെലവ് തടവുകാർ തന്നെ അടയ്ക്കണം. ഇതിനുവേണ്ടി മാത്രം നാലുപേർക്കും മാസം പതിനയ്യായിരം രൂപയോളം ചെലവുവരുന്നതായി ഗോഡ് വിൻ വാട്സ് ആപ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം വീട്ടിൽ നിന്ന് വരുത്തുന്ന പണംകൊണ്ടാണ് നിർവഹിച്ചിരുന്നത്. ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തതോടെയാണ് ഇവരുടെ ദുരന്തജീവിതം പുറത്തറിയുന്നത്.
ഉറങ്ങാൻ പോലും കഴിയാറില്ലെന്നും കാശുകൊടുത്താലെ ഉറങ്ങാൻ സ്ഥലം പോലും തരൂ എന്നും ജയിലിലെ ദുരന്തജീവിതം ഇവർ വിവരിച്ചിരുന്നു. മുകളിൽ നിന്ന് കെട്ടിത്തൂങ്ങിയ കയറിൽ പിടിച്ച് ഇടുങ്ങിയ മുറിയിൽ നിൽക്കേണ്ടിവരും. ഇടയ്ക്ക് ഗുണ്ടകളുടെ മർദ്ദനവും നേരിടുന്നുവെന്നും പലപ്പോഴായി അയച്ച സന്ദേശങ്ങളിൽ ഇവർ പറഞ്ഞിരുന്നു. കാശുകൊടുത്താലും നിവർന്നു കിടക്കരുത്. ചരിഞ്ഞുകിടക്കണം.
ഇടയ്ക്കിടെ തല്ലുമുണ്ടാകും. ഇത്തരത്തിൽ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും ഇവർ പറഞ്ഞിരുന്നു. ഉടനെ പ്രശ്നം തീരുമെന്നും വൈകാതെ നാട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോദിവസവും തള്ളിനീക്കുന്നതെന്നും ഇവരയക്കുന്ന സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
തേവര സ്വദേശിയായ അരുൺ ചന്ദ്രനും എന്നയാളാണ് നാലുപേരേയും ക്രോസ് വേൾഡ് മറൈൻ സർവീസ് എന്ന കമ്പനിയിലെ ജോലിക്കാരായി ടോഗോയിൽ എത്തിച്ചത്. അവിടെവച്ച് പൊലീസ് കടൽക്കൊള്ളക്കാർ എന്നാരോപിച്ച് അറസ്റ്റുചെയ്തു. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഈ യുവാക്കൾക്കും അറിയില്ല.
ഇതിനിടെ ഇവർക്കൊപ്പം അറസ്റ്റിലായ ക്യാപ്റ്റൻ അരുൺ ചന്ദ്രനും ഇയാളുടെ ബന്ധുവായ നവീൻ ഗോപിയും ജയിൽചാടി. ഇതോടെ ഈ നാല് യുവാക്കളുടേയും മോചനം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. ഭക്ഷണത്തിനും താമസത്തിനും മരുന്നിനും മാത്രമല്ല, കക്കൂസ് ഉപയോഗിക്കുന്നതിന് പോലും ജയിലിൽ പണമടയ്ക്കണം. ഇതിനായി മാസം 30,000 രൂപവീതം ഇവരുടെ കുടുംബങ്ങൾ അയച്ചുകൊടുക്കുകയാണിപ്പോഴെന്ന് ഷാജിയുടെ അച്ഛൻ അബ്ദുള്ളക്കുട്ടി പറയുന്നു.
ഒന്നരമാസത്തേക്ക് എന്നു പറഞ്ഞാണ് ഇവരെ ജോലിക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പോയി രണ്ടുമാസത്തിലേറെ കഴിഞ്ഞിട്ടും വിളിച്ചില്ല. പിന്നെ വിളിച്ചപ്പോൾ ആകെ കരച്ചിലാണ് . എന്താണ് സംഭവിച്ചതെന്ന് അവർ തുറന്നു പറഞ്ഞില്ല. ഷാജിയുടെ കുടുംബം ജയിലിലെ ചെലവിനും കേസിനും മറ്റുചെലവുകൾക്കുമായി ഇതിനകം ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിച്ചതോടെ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. 2015 അവസാനകാലത്ത് ഇവരുടെ മോചനത്തിനായി നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒന്നും നടന്നില്ല.
തുടർന്ന് കഴിഞ്ഞവർഷം ആദ്യം ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് നിവേദനം നൽകുകയും ചെയ്തു. ഇവർക്ക് നിയമസഹായം നൽകാനായി സംസ്ഥാന സർക്കാർ അഭിഭാഷകനെ ടോഗോയിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടോഗോയിലെ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പും ലഭിച്ചെങ്കിലും നിയമ നടപടികൾ മൂലം ശ്രമം നീണ്ടുപോയി. എന്നാൽ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ട് കേന്ദ്രമന്ത്രാലയം മോചനം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍