ലക്ഷ്മി നായരുടെ മുമ്പിൽ ഇനി രാജി മാത്രം ബാക്കി; രാജി വച്ചാലും ഭൂമി പ്രശ്നത്തിന്റെ പിന്നാലെ കൂടാൻ വി എസ്; സിപിഐ(എം) കേന്ദ്ര നേതൃത്വവും വിദ്യാർത്ഥികൾക്കൊപ്പം; ഇപിയെ കൈവിട്ട പിണറായി എന്തുകൊണ്ട് പാചകക്കാരിക്ക് വേണ്ടി ഇമേജ് തകർക്കുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ ചർച്ച പരാജയപ്പെട്ടു. പ്രിൻസിപ്പാൾ ലക്ഷ്മി നായർ രാജിവയ്ക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെ സമരങ്ങൾ തുടരുമെന്ന് ഉറപ്പായി. അതിനിടെ ലോ അക്കാദമിയിലെ സമരം പൊളിക്കാൻ പ്രിൻസിപ്പാൾ ലക്ഷ്മി നായർ ഹൈക്കോടതിയിയെ സമീപിച്ചു. അക്കാദമിക്ക് മുന്നിലെ സമര പന്തലുകൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകി. ചീഫ് സെക്രട്ടറി ഡി.ജി.പി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. സിപിഎമ്മും എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരും പ്രശ്‌നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ലക്ഷ്മി നായർ ഹൈക്കോടതിയിൽ അഭയം തേടുന്നത്. ബിജെപി നേതാവ് വി മുരളീധരന്റെ സമരം പൊളിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുരളീധരന് പിന്നാലെ മറ്റ് ചില നേതാക്കളും നിരാഹാരത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്.
അതിനിടെ അക്കാദമിയുടെ പേരിൽ ഭൂമി പ്രശ്‌നം ഉന്നിയിക്കുന്ന വി എസ് അച്യുതാനന്ദനും നിലപാട് കടുപ്പിക്കുകയാണ്. സർക്കാർ പാട്ട ഭൂമിയിൽ കോലിയക്കോട് കൃഷ്ണൻനായരും നാരായണൻ നായരും എങ്ങനെ വീടു വച്ച് താമസിക്കുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നു. അതിനിടെ സോഷ്യൽ മീഡിയിയിൽ പിണറായി സർക്കാരിനെതിരെ വിമർശനം രൂക്ഷമാണ്. ബന്ധുത്വ നിയമന വിവാദത്തിൽ ഇപി ജയരാജനെ വ്യവസായ വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ ആർജ്ജവം ഈ വിഷയത്തിൽ ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിൽ സർക്കാരും പ്രതിരോധത്തിലാണ്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുമെന്ന് മാനേജ്‌മെന്റിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഇക്കാര്യം മാനേജ്‌മെന്റിനെ ഇന്ന് നേരിട്ട് അറിയിക്കും. ലക്ഷ്മി നായരെ മാറ്റി പ്രശ്‌ന പരിഹാരം ഉടനുണ്ടാക്കണമെന്നാണ് ആവശ്യം.
അതിനിടെ ലോ അക്കാദമി പ്രശ്‌നത്തിൽ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിക്കഴിഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യത്തിനു ന്യായമായ പരിഹാരം കാണാൻ പാർട്ടി ഒപ്പം നിൽക്കണമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടതായാണു വിവരം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുള്ള പാർട്ടി സ്‌കൂളിൽ ക്ലാസെടുക്കാനായി യച്ചൂരി കഴിഞ്ഞ ദിവസം എകെജി സെന്ററിലുണ്ടായിരുന്നു. മാനേജ്‌മെന്റിനും പ്രിൻസിപ്പൽ ലക്ഷ്മി നായർക്കും സഹായകരമായ നിലപാടാണു സിപിഐ(എം) നേതൃത്വത്തിന്റേത് എന്ന വിമർശനമാണു പാർട്ടി നേരിട്ടത്. ഇടതുപക്ഷത്തു നിന്നു തന്നെ ഉയർന്ന ആ ആക്ഷേപത്തിന് ഇനിയും വഴികൊടുക്കരുത് എന്ന അഭിപ്രായമാണു കേന്ദ്രനേതൃത്വം അനൗപചാരികമായി പങ്കുവച്ചത്. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളിലുണ്ടായ പുതിയ ധാരണ പാർട്ടി പത്രത്തിലും ഇന്നലെ പ്രതിഫലിച്ചു. 'ലക്ഷ്മി നായർക്കു തുടരാനാകില്ല' എന്നായിരുന്നു ദേശാഭിമാനിയുടെ കഴിഞ്ഞ ദിവസത്തെ വാർത്ത. വിദ്യാർത്ഥി സമരത്തിൽ അവർക്കൊപ്പം നിൽക്കുക, ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആലോചിച്ചു നീങ്ങുക എന്ന അഭിപ്രായത്തിനാണ് ഇപ്പോൾ നേതൃത്വത്തിൽ മേൽക്കൈ.
അതിനിടെ ലോ അക്കാദമി ലോ കോളേജ് സമരത്തിൽ തങ്ങൾ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതായി എസ്എഫ്ഐ അറിയിച്ചു. പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ സമയപരിധി സംബന്ധിച്ച് മാത്രമാണ് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതെന്നും എസ്എഫ്ഐ നേതാവ് വിജിൻ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റു വിദ്യാർത്ഥി സംഘടനകൾ ഇറങ്ങിപ്പോന്ന ശേഷവും എസ്എഫ്ഐ ചർച്ച തുടരുകയായിരുന്നു. ലക്ഷ്മി നായരെ ഈ അക്കാദമിക വർഷത്തേക്ക് മാറ്റാമെന്ന നിലപാടിൽ മാനേജ്മെന്റ് ഉറച്ചുനിന്നതോടെയാണ് മറ്റു വിദ്യാർത്ഥി പ്രതിനിധികൾ ചർച്ച ബഹിഷ്‌കരിച്ചത്. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അഞ്ചു വർഷത്തേക്ക് ഡീബാർ ചെയ്യാൻ നിർദ്ദേശിച്ച ലക്ഷ്മി നായരെ പുറത്താക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. എസ് എഫ് ഐയും മറ്റ് വിദ്യാർത്ഥി സംഘടനകളും രണ്ട് തട്ടിലാണെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്. ലക്ഷ്മി നായരെ മാറ്റാതെ സമരം പിൻവലിക്കില്ലെന്ന കെ എസ് യുവിന്റേയും എബിവിപിയുടേയും എഐഎഎസ് എഫിന്റേയും നിലപാടുമാണ് മാനേജ്‌മെന്റിനെ കുഴക്കുന്നത്.
അതേസമയം, കോളജിനു സമീപത്ത് വൻ സന്നാഹത്തെ വിന്യസിച്ചതിനെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. ചെറിയ തോതിലുള്ള സംഘർഷത്തിനും കാരണമായിട്ടുണ്ട്. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും കോളജ് ഡയറക്ടറുമായ നാരായണൻ നായർ പറഞ്ഞിരുന്നു. വിഷയത്തിൽ സർക്കാർ നിലപാടു കടുപ്പിച്ചതോടെയാണ് വിട്ടുവീഴ്ചയ്ക്ക് നാരായണൻ നായർ തയാറായത്. സമർദ്ദം ശക്തമാകുമ്പോൾ ലക്ഷ്മി നായർ പുറത്തേക്ക് പോകുമെന്ന് തന്നെയാണ് വിലയിരുത്തിൽ. അതിനിടെ പ്രശ്‌നപരിഹാരം ഉടനുണ്ടാകണമെന്നു സർക്കാർ നിലപാടെടുത്തിരുന്നു. വിദ്യാർത്ഥിസമരത്തിന് ഉടൻ പരിഹാരം കാണണമെന്നു വി എസ്. അച്യുതാനന്ദനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ വിദ്യാർത്ഥികൾക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.
കേരള ലോ അക്കാദമിയുടെ സ്ഥലം ആരുടേതെന്ന് കണ്ടെത്താൻ സംസ്ഥാന സർക്കാരും പരിശോധന തുടങ്ങി. ഇതിൽ സ്ഥലം സംസ്ഥാന സർക്കാരിന്റെതാണെന്ന് ഔദ്യോഗിക രേഖകൾ കിട്ടിയതായി സൂചനയുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ സർക്കാർ ഓഫീസുകളിൽനിന്നും കേരള സർവകലാശാലയിൽനിന്നും 'മുക്കി'. ഫയൽ കാണാതായതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അക്കാദമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട രേഖ നിയമസഭാ ലൈബ്രറിയിലുണ്ട്. മന്ത്രി എം.എൻ. ഗോവിന്ദൻ നായർ നൽകിയ മറുപടി ഇങ്ങനെ: ''11 ഏക്കർ 49 സെന്റ് സ്ഥലമാണ് നൽകിയത്. ഇതിന് ക്ലിപ്തമായ വാടക നിശ്ചയിച്ചിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന വാടക നൽകാൻ ലോ അക്കാദമി സന്നദ്ധമാണെന്ന കരാറുണ്ട്.''എൻ.ഐ. ദേവസ്സിക്കുട്ടിയുടെതായിരുന്നു ചോദ്യം. കൃഷിമന്ത്രിയായിരുന്ന എം.എന്റെ പാർട്ടിക്കാരനായ നാരായണൻ നായർക്ക് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് നൽകുകയായിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് പ്രസക്തം. അതിങ്ങനെ: ''ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല. അതിന്റെ ചീഫ് പേട്രൺ ഗവർണറാണ്. പേട്രൺ ചീഫ് മിനിസ്റ്ററും. റവന്യു മന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പിന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്.'' 1968-ലാണ് ഈ ചോദ്യോത്തരം.
അതിന് അപ്പുറത്തേക്ക് തെളിവൊന്നും കിട്ടുന്നുമില്ല. അക്കാദമിയുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഫയൽ സർവകലാശാലയിൽ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. 1982-ൽ കോടതി ആവശ്യത്തിലേക്കായി സർവകലാശാലാ സ്റ്റാൻഡിങ് കോൺസലിന് കൈമാറിയ ഫയൽ ഇതുവരെ മടക്കിനൽകിയിട്ടില്ല. ഈ വിവരം സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സർവകലാശാലയുടെ മറുപടി ഇങ്ങനെയാണ്. റവന്യൂ അടക്കം വിവിധ സർക്കാർ ഓഫീസുകളിൽ നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കും ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗരവതരമായ പരിശോധന സർക്കാർ നടത്തും. ലക്ഷ്മി നായർ രാജി വച്ചില്ലെങ്കിൽ ലോ അക്കാദമി സർക്കാർ ഏറ്റെടുക്കും. പാട്ട ഭൂമിയിൽ ആയതിനാൽ ഭുമി വില പോലും നൽകാതെ ഈ കോളേജ് സർക്കാരിന് സ്വന്തമാക്കാം. പ്രതിച്ഛായ നഷ്ടം ഒഴിവാക്കാൻ നാളത്തെ മന്ത്രി സഭാ യോഗം ഇതു പോലും സജീവമായി പരിഗണിക്കുന്നുവെന്നാണ് സൂചന.
ലോ അക്കാദമിയുടെ ബൈലോ പ്രകാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവർ രക്ഷാധികാരികളാണ്. ആദ്യ ഭരണസമിതിയംഗങ്ങൾ പ്രമുഖ നിയമജ്ഞരായിരുന്നു -എസ്. നാരായണൻ പോറ്റി, കളത്തിൽ വേലായുധൻനായർ, എസ്. ഈശ്വരയ്യർ, വി.ആർ. കൃഷ്ണയ്യർ, കെ. ചന്ദ്രശേഖരൻ, സുബ്രഹ്മണ്യം പോറ്റി, എൻ. നാരായണൻനായർ. വിദ്യാഭ്യാസ, നിയമ മന്ത്രിമാർ, അഡ്വക്കേറ്റ് ജനറൽ, കേരള വി സി. എന്നിവരായിരുന്നു ചെയർമാന്മാർ. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ വൈസ് ചെയർമാന്മാരും. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ എൻ. നാരായണൻനായർ, സഹോദരൻ കോലിയക്കോട് കൃഷ്ണൻനായർ, മകൻ നാഗരാജൻ, മരുമകൻ അജയ്കൃഷ്ണൻ, സഹോദരിയുടെ മകൻ എൻ.കെ. ജയകുമാർ, അയ്യപ്പൻപിള്ള, കേരള സർവകലാശാലാ നിയമോപദേഷ്ടാവ് തോമസ് എബ്രഹാം എന്നിവർ ഉൾപ്പെടുന്നതാണ് ഭരണസമിതി. വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ മാറ്റംവരികയാണെങ്കിൽ അക്കാര്യം സർവകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, സൊസൈറ്റിയുടെ ഘടനയിൽ മാറ്റംവരുത്തിയതുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാലയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഏറ്റെടുക്കലിന് നിയമ പ്രശ്‌നമില്ലെന്നും വിലിയിരുത്തലുണ്ട്.
റവന്യൂ വകുപ്പിലേതടക്കമുള്ള രേഖകളിലും സർക്കാർ ഭൂമി അക്കാദമി സൊസൈറ്റിക്കായി പാട്ടത്തിന് നൽകിയ രേഖകളില്ല. ഇ.എം.എസ്. മന്ത്രിസഭയാണ് സ്ഥലം പാട്ടത്തിന് നൽകിയതെങ്കിൽ '82-ലെ കെ. കരുണാകരൻ മന്ത്രിസഭയാണ് സ്ഥലം പതിച്ചുനൽകിയത്. ഫയലുകൾ മുക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളിലെ ഫയലുകളും മിനുട്സുംെവച്ച് പുതിയ ഫയൽ സൃഷ്ടിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. 1968-ലാണ് അക്കാദമിക്ക് അഫിലിയേഷൻ നൽകിയതെന്നും '93-ൽ സ്ഥിരം അഫിലിയേഷൻ നൽകിയെന്നും ജി. സുധാകരന്റെ ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. അതിനിടെ പ്രശ്‌ന പരിഹാരത്തിന് സിപിഐ(എം) സജീവമായി തന്നെ ഇടപെടുന്നുണ്ട്.
സമരം ഇന്ന് അവസാനിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സർക്കാരെടുക്കുമെന്ന് സൂചനയുണ്ട്. ദളിത് പീഡനക്കേസിൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമായാണ്. വിഷയം ഭൂമിയിലേക്ക് കേന്ദ്രീകരിക്കാനുള്ള വി എസ് അച്യുതാനന്ദന്റെ ശ്രമത്തെ തടയാനും ഉടൻ ഇടപെടൽ വേണമെന്ന് സിപിഐ(എം) നേതൃത്വവും ആവശ്യപ്പെടുന്നു. ഭൂമി വിഷയം സമരമായി മാറിയാൽ അത് സർക്കാരിനേയും ബാധിക്കും. ഈ സാഹചര്യത്തിലാണ് എങ്ങനേയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി നീണ്ട അവധിയിൽ പ്രവേശിക്കുന്ന തരത്തിൽ ഒത്തുതീർപ്പ് ഫോർമുല മാത്രമേ നടക്കൂവെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍