ഈ കാണുന്ന കരയൊക്കെ ഒരുകാലത്ത് കായലായിരുന്നു! മണ്ണ് നിറച്ച ചാക്കുകളിറക്കി കൈയേറ്റത്തിന്റെ കഠിനംകുളം മാതൃക; എല്ലാം കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതരും; പരിസ്ഥിതി സംരക്ഷകരെ വിരട്ടി മാഫിയ വാഴുന്നത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: കായൽ സംരക്ഷണവും ജല സംരക്ഷണവുമെല്ലാം സർക്കാരിനും അധികൃതർക്കും വാക്കിൽ മാത്രമാണ്. അതിന് തെളിവാണ് തലസ്ഥാനത്തെ കഠിനംകുളം കായലിന്റെ ദുരവസ്ഥ. കായൽ പേരിനു മാത്രമായി ചുരുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അധികൃതരുടെ ഒത്താശയോടെ ആയിരകണക്കിനേക്കർ കായലാണ് ഭൂമാഫിയയും സ്വകാര്യ വ്യക്തികളും നികത്തി സ്വന്തമാക്കി മാറ്റുന്നത്. നടപടി സ്വീകരിക്കേണ്ടവർ തന്നെ ഒത്താശ ചെയ്യുന്നതോടെ ഇപ്പോൾ കയ്യേറ്റത്തിന്റെ വേഗം റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്.
കായൽകയ്യേറ്റത്തിന്റെ വാർത്ത റിപ്പോർട് ചെയ്യാനെത്തിയ ഞങ്ങൾക്ക് കയ്യേറ്റത്തിന്റെ തെളിവുകളും കാണാനായി. വൻ തോതിൽ ചാക്കിൽ മണ്ണ് നിറച്ച് കായലിന്റെ കയ്യേറിയ ഭാഗത്ത് നിരത്തിയിരിക്കുകയാണ്. ദിനം പ്രതി ഇത്രയുമളവിൽ കായൽകയ്യേറ്റം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനായത്. കയ്യേറ്റം ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കായൽതീരത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ്. കയ്യേറ്റ ഭൂമിയിലൂടെ ഞങ്ങൾ സഞ്ചരിച്ച ശേഷം പുറത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന പ്രായമേറിയ ഒരാൾ ദൂരേക്ക് കൈചൂണ്ടിയ ശേഷം പറഞ്ഞത് ഈ കാണുന്ന കരയൊക്കെ ഒരുകാലത്ത് കായലായിരുന്നുവെന്നാണ്.
കായൽ ദിനപ്രതി മെലിയുന്നതും അതിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി നാട്ടുകാരും വിവിധ സംരക്ഷണ സമിതികളും പരാതി നൽകിയിട്ടും അധികാരികൾ കണ്ണുതുറക്കുന്നില്ല. തണ്ണീർതടങ്ങളും കണ്ടൽക്കാടുകളുമെല്ലാംകൊണ്ട് തന്നെ പ്രകൃതി രമണീയമായ ഈ പ്രദേശം സ്വകാര്യ വ്യക്തികൾ 1978 മുതൽ കയ്യേറിവരികയാണ്. അധികൃതർ ഇനിയും ഈ അനങ്ങാപ്പാറ നയം അവസാനിപ്പിച്ചില്ലെങ്കിൽ ഭാവി തലമുറയ്ക്ക് പണ്ട് ഇവിടെ ഒരു കായൽ ഉണ്ടായിരുന്നുവെന്ന അറിവ് മാത്രമേ പങ്ക് വയ്ക്കാൻ അവശേഷിക്കുകയുള്ളു.
വിശാലമായ കഠിനംകുളം കായൽ തീരത്തെ ഭൂരിഭാഗം സ്ഥലങ്ങളും തെങ്ങിൻ പറമ്പുകളാണ്. പെരുമാതുറ പാലം വന്നതോടെയാണ് കഠിനംകുളത്ത് കായൽ ടൂറിസത്തിന്റെ സാധ്യതകൾ ഉയർന്നുവന്നിട്ടുള്ളത്. ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിലും ടൂറിസംവകുപ്പും ജില്ലാ പഞ്ചായത്തുമെല്ലാം വിനോദസഞ്ചാര സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഇതിനിടയിലാണ് റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ഭൂമി വാങ്ങി കായലിലേക്കിറക്കി കയ്യേറി കരിങ്കൽ കെട്ടി വിൽക്കുകയാണ് ചെയ്യുന്നത്. കായൽ മാത്രമല്ല, കായൽ തീരത്ത് പതിറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ടായിരുന്ന പൊതുവഴിയും ഇവർ കെട്ടിയടയ്ക്കുകയാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പെരുമാതുറപ്പാലം വന്നതോടെയാണ് വൻ ടൂറിസം സാധ്യത പ്രദേശത്തുണ്ടെന്ന് മനസ്സിലാക്കി ഭൂമാഫിയ ഇവിടെ തമ്പടിച്ച് തുടങ്ങിയത്. കഠിനം കുളത്തിന്റേയും തലസ്ഥാനത്തിന്റേയും ആദ്യകാല സംസ്കാരവും മറ്റും കായലിനോടും അതിനോടനുബന്ദമായ പ്രകൃതിയോടും ഇണങ്ങിചേർന്ന് കിടക്കുന്നതാണ്. വൻ തോതിൽ നടത്തുന്ന കയ്യേറ്റം പ്രകൃതിയേയും ഒരു സംസ്കാരത്തേയും ഒരുപോലെ ചൂഷണം ചെയ്യുന്നു.കായൽ കയ്യേറ്റം തുടരുന്ന പക്ഷം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്.രാഷ്ട്രീയപാർട്ടികൾ കയ്യേറ്റക്കാരുടെ പ്രവർത്തികൾക്ക് നേരെ കണ്ണടച്ച മട്ടാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പരമ്പരാഗത കയർ വ്യവസായ മേഖലയായ കഠിനംകുളത്തെ കയ്യേറ്റം 1970 മുതലുള്ള ആദ്യത്തെ മൂന്ന് പതിറ്റാണ്ട് കാലത്തോളം ചെറിയ അളവിലാണ് നടന്നിരുന്നത്. കയർ വ്യവസായത്തിന്റെ ഭാഗമായി ഭൂ ഉടമകൾ തങ്ങളുടെ പുരയിടങ്ങളുടെ അതേ വീതിയിൽ 50 മീറ്റർ അളവ് വരെ കായൽ വളഞ്ഞ് പിടിക്കുകയും അവിടെ കയർ നിർമ്മാണത്തിനായി തൊണ്ട് അഴുകാനിടും. കായലിൽ കമ്പ് നാട്ടി ഓലകൊണ്ട് മറച്ചാണ് തൊണ്ട് അഴുകാനായി വളഞ്ഞ് പിടിച്ചപോന്നത്. കാലക്രമേണ ഈ പ്രദേശങ്ങളിൽ ചകിരിച്ചോറും കയർ നിർമ്മാണത്തിന്റെ അവശിഷ്ടങ്ങളും ഓലയും ചെളിയുനമെല്ലാം നിറച്ച് മണ്ണ് ഉറക്കുന്ന മുറയ്ക്ക് തെങ്ങിൻ തൈകൾ വച്ച് പിടിപ്പിച്ച് ആപ്രദേശത്തെ കരയാക്കി മാറ്റുന്നതായിരുന്നുപതിവ്. 2 സെന്റും 3 സെന്റുമെല്ലാം സ്വന്തമായി ഉണ്ടായിരുന്നവർ ഇപ്രകാരം കാലക്രമേണ നൂഖറുകണക്കിന് സെന്റെ കായലിനെ കരയാക്കി മാറ്റുകയായിരുന്നു.
2000 2001 കാലഘട്ടം മുതൽ ടിപ്പർ ലോറികളും ആധുനിക സംവിധാനങ്ങളുമപയോഗിച്ച് കായൽ നികത്താൻ തുടങ്ങി. വലിയ അളവിൽ കായൽ നികത്തിതുടങ്ങിയതോടെയാണ് നാട്ടുകാർക്കും സംശയം തോന്നി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി വൻ ഭൂമാഫിയ സ്ഥലത്ത് തമ്പടിച്ചതോടെയാണ് പ്രശ്നങ്ങളിൽ നാട്ടുകാർ ഇടപെട്ട് തുടങ്ങിയത്. കായലിന്റെ അതിർത്തിയായി കിടക്കുന്ന ഭൂപ്രദേശത്തിനെ പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഠിനംകുളം പഞ്ചായത്തിലും വില്ലേജിലുമായിട്ടാണ് കായൽ പ്രദേശം സ്ഥിതിചെയ്യുന്നത്. സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലാണ് കായൽ. കായൽ ഇത്രയുമളവിൽ കയ്യേറിയിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന അന്വേഷിച്ചപ്പോൾ റവന്യൂ വകുപ്പിൽ നിന്നും കായൽ തീരം സ്ഥിതി ചെയ്യുന്ന സ്ഥലം സർവ്വേ ചെയ്ത് നൽകിയിട്ടില്ലെന്നതാണ് വിശദീകരണം
കഠിനംകുളം കായൽ കയ്യേറ്റത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് രംഗത്തെത്തിയവർക്ക് ഭൂ മാഫിയയുടേയും കൊട്ടേഷൻ സംഘങ്ങളുടേയും ഭീഷണിയും നേരിടേണ്ടവന്നു. ആദ്യം വിലയ്ക്കെടുക്കാനായി വിവിധ പ്രലോഭനങ്ങളുമായി രംഗതെത്തിയിട്ടും വഴങ്ങാതെ വന്നതോടെയാണ് ഭീഷണിയുടെ സ്വരത്തിലേക്ക് കടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍