ലക്ഷ്മി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് രാജി വയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതെ വന്നപ്പോൾ; കൈരളിയിലെ അവതാരികയ്ക്ക് വേണ്ടി ഇതിൽ കൂടുതൽ നാറേണ്ടതില്ലെന്ന് പിണറായി; രാജി വച്ചില്ലെങ്കിൽ പട്ടികജാതി പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരംന്മ ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ പേരൂർക്കട ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് സൂചന. ലോ അക്കാദമിയുടെ പ്രിൻസിപ്പൽ പദവിയിൽ നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന് അക്കാദമി ചെയർമാൻ നാരായണൻ നായരോട് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി നായർ വഴങ്ങുന്നില്ലെന്ന പ്രതികരണമാണ് നാരായണൻ നായർ നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു ചർച്ച നടത്തിയത്. മകളുടെ രാജി ചോദിച്ച് വാങ്ങിക്കണമെന്നായിരുന്നു നാരായണൻ നായരോട് കോടിയേരി ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെ കടുത്ത നിലപാടിലേക്ക് സർക്കാർ മാറുകയാണ്.
ഈ സാഹചര്യത്തിലാണ് ലക്ഷ്മി നായർക്കെതിരെ കേസ് എടുക്കുന്നത്. സർക്കാർ പറഞ്ഞാൽ കേൾക്കാത്തവരോട് ഒരു കരുണയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കൈരളി ടിവിയിലെ അവതാരികയായ ലക്ഷ്മി നായരെ സിപിഐ(എം) സഹയാത്രികയായി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മി നായർക്കെതിരെ അയഞ്ഞ നിലപാട് സർക്കാർ തുടക്കത്തിൽ സ്വീകരിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതു കൊണ്ടാണ് രാജി വയ്ക്കാൻ ലക്ഷ്മി നായരോട് സിപിഐ(എം) നിർദ്ദേശിച്ചത്. ഇത് തള്ളിയതോടെ അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനോ സർക്കാരിനോ ഇല്ലെന്ന നിലപാടിൽ പിണറായി എത്തുകയായിരുന്നു.
ദലിത് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ദലിത് വിദ്യാർത്ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചതായി വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുൻപാണു കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ഇന്നാണ് സംഭവിച്ചതെന്നാണ് മറുനാടന്‍ ലഭിച്ച വിവരം. കേസെടുത്തെങ്കിൽ തന്നെ അത് പുറം ലോകത്ത് അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിച്ചു. അതേസമയം, ലോ അക്കാദമി സമരം ഉടൻ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി. രാഷ്ട്രീയഭേദമെന്യേ വിദ്യാർത്ഥി സമരം ശക്തമായ സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സർക്കാർ. ഈ ചർച്ചയിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് മാനേജ്മെന്റിനെ സർക്കാർ അറിയിക്കും. സമരം ഒത്തുതീർന്നിലെങ്കിൽ ഉടൻ അറസ്റ്റും ചെയ്തേക്കും.
സമരത്തെ നേരിടാൻ മാനേജ്മെന്റും സമരം ശക്തമാക്കാൻ വിദ്യാർത്ഥികളും തയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് കേസും വന്നിരിക്കുന്നത്. അതിനിടയിൽ പ്രശ്നം പരിഹരിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രിയെ സിപിഐ(എം) ചുമതല ഏൽപ്പിച്ചു. കേസ് എടുത്തതോടെ ലക്ഷ്മി നായർ രാജി വയ്ക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അങ്ങനെ രാജി വച്ചാൽ കേസ് പിൻവലിക്കാനുള്ള സാഹചര്യവും ഒരുക്കും. പരാതിക്കാരിയെ കൊണ്ട് പരാതി പിൻവലിച്ചാകും കേസ് ഒതുക്കി തീർക്കുക. ഇല്ലാത്ത പക്ഷം നിയമ നടപടി തുടരും. ജാമ്യമില്ലാ വകുപ്പായതിനാൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് ജയിലിലും അടയ്ക്കും. സർക്കാരിന് വഴങ്ങിയില്ലെങ്കിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മധ്യസ്ഥതയ്ക്കായി പ്രശ്നത്തിൽ ഇടപെടിക്കാൻ ശ്രമിച്ചതും പിണറായിയെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രശ്നത്തിൽ ലക്ഷ്മീനായർക്ക് പിന്തുണയുമായി മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. എന്തു പ്രശ്നമുണ്ടായാലും കോളേജ് തുറക്കാനും പഠനം പുനരാരംഭിക്കാനും മാനേജ്മെന്റ് തയ്യാറെടുക്കുകയും ഇക്കാര്യത്തിനായി വേണ്ടി വന്നാൽ പൊലീസ് സംരക്ഷണ തേടാനും കോടതിയിൽ പോകുന്ന കാര്യവും പരിഗണിക്കാനുമായിരുന്നു തീരുമാനം. പ്രിൻസിപ്പലിനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം നടപ്പാക്കാനാകില്ലെന്നും അത് നടപ്പാക്കിയാൽ സർക്കാർ മറ്റ് ആവശ്യങ്ങൾ ഉന്നയിക്കുമെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ക്ളാസ്സുകൾ പുനരാരംഭിക്കാനാണ് നീക്കം എന്നാൽ ലക്ഷ്മീനായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്ന് വന്നതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികളും. വിദ്യാർത്ഥികളാരും ക്ളാസ്സിൽ കയറില്ല എന്ന നിലപാട് എടുത്തതായി നേതാക്കളും പറയുന്നു. ഈ സാഹചര്യത്തിലാണ് കേസിലൂടെ മാനേജ്മെന്റിനെ സർക്കാർ സമ്മർദ്ദത്തിലാക്കുന്നത്.
കേസിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയാൽ അവരെ സസ്പെണ്ട് ചെയ്യേണ്ട ബാധ്യത മാനേജ്മെന്റിനുണ്ടാകും. കോളേജുമായി ബന്ധപ്പെട്ട കേസാണിതെന്നതും ഇതിന് കാരണമാകും. എന്നിട്ടും മാനേജ്മെന്റ് ലക്ഷ്മി നായരെ മാറ്റിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കാനാകുമെന്നും വിലയിരുത്തുന്നു. അതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സമരം ശക്തമാക്കും. ഉപസമിതി റിപ്പോർട്ട് വന്നിട്ടും രാജിവയ്ക്കില്ലെന്ന ലക്ഷ്മി നായരുടെ തീരുമാനം മാനേജ്മെന്റിന്റെ ധാർഷ്ട്യമാണ് വെളിവാക്കുന്നത്. സിൻഡിക്കേറ്റും മാനേജ്മെന്റും തമ്മിലുള്ള ഒത്തുക്കളി അവസാനിപ്പിക്കുന്നതിനും കോളേജ് ഏറ്റെടുക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർവകലാശാലയ്ക്ക് ബാധ്യതയുണ്ട്. റവന്യു മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നീതി പൂർവ്വമായ തീരുമാനം എടുക്കേണ്ടതാണ്. എബിവിപി സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രിയുടേയും റവന്യൂ മന്ത്രിയുടെയും വീടുകൾക്കു മുന്നിൽ എബിവിപി 48 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു. തൃശൂർ കാന്നാട്ടുകരയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണും ജില്ലാ കൺവീനർ രമ്യയും കാസർക്കോട് റവന്യൂ മന്ത്രിയുടെ വസതിക്കു മുന്നിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജിലും ജില്ലാ കൺവീനർ പ്രണവും നിരാഹരം തുടങ്ങി. ലക്ഷ്മി നായർ രാജിവയ്ക്കുന്നതുവരെയും കോളേജ് സർക്കാർ ഏറ്റെടുക്കുന്നതുവരെയും സമരം തുടരുമെന്നു സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍