ബ്രിട്ടനിൽ വിസ കിട്ടാൻ ചാവക്കാട്ടുകാരൻ അഞ്ചുവയസ്സ് പ്രായക്കൂടുതലുള്ള യുവതിയെ കെട്ടി; മുങ്ങിയ ഭർത്താവിനെ തേടിപ്പിടിച്ച് യുവതി കേരളത്തിൽ എത്തിയപ്പോൾ ഇവിടെനിന്നും കടന്നു; പാക് ചാരയെന്നും വേശ്യയെന്നും മുദ്രകുത്തി ഭർതൃവീട്ടുകാരുടേയും അധിക്ഷേപം; വിവാഹമോചനവും ജീവനാംശവും നേടിയ മറിയത്തിന്റെ പോരാട്ട കഥ
എം പി റാഫി
മലപ്പുറം : ലണ്ടനിൽ നിന്നും യുവതിയെ വിവാഹം കഴിച്ച് കേരളത്തിലേക്കു മുങ്ങിയ മലയാളി യുവാവിനെതിരെ മധുരപ്രതികാരം നടത്തി ബ്രിട്ടീഷ് യുവതി. പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച ചാവക്കാട് അകലാട് ബദർപള്ളി സ്വദേശി നൗഷാദ് ഹുസൈനെതിരെ നിയമപോരാട്ടം നടത്തി ജീവനാംശം നേടിയെടുക്കുകയായിരുന്നു പാക് വംശജയും ബ്രിട്ടീഷുകാരിയായ മറിയം ഖാലിഖ്.
തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച നൗഷാദിൽ നിന്ന് മറിയം ഖാലിഖ് എന്ന 34 കാരി വിവാഹ മോചനത്തിനും ജീവനാംശത്തിനും വേണ്ടി വലിയ നിയമ പോരാട്ടം തന്നെയാണ് നടത്തിയത്. പ്രവാസജീവിതത്തിനിടയിൽ പ്രണയിച്ചു വിവാഹം കഴിക്കുകയും പിന്നീട് മടങ്ങിവരാമെന്ന ഉറപ്പു നൽകി പ്രണയിനിയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നൗഷാദിനെ കണ്ടെത്താൻ മറിയം നടത്തിയ സാഹസികതയുടേയും ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞ വഞ്ചനയുടേയും കഥയാണിത്.
വിവാഹം കഴിച്ചശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ ചാവക്കാട് സ്വദേശി കുന്നുമ്പുറത്ത് നൗഷാദ് ഹുസൈനെത്തേടിയാണ് മറിയം ഖാലിഖ എത്തിയത്. ഒരുവർഷം അലഞ്ഞിട്ടും ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജയ്ക്ക് ഭർത്താവിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഏറെ പരിശ്രമിച്ച് കണ്ടെത്തിയപ്പോഴാകട്ടെ ജീവൻ നൽകി സ്നേഹിച്ചവൻ മറ്റൊരാളുടേതാകാൻ തയ്യാറായി കഴിഞ്ഞു.
പഠനത്തിനായാണ് നൗഷാദ് ഹുസൈൻ യുകെയിൽ എത്തിയത്. 2011 ആഗസ്റ്റിൽ ഫേസ്ബുക്ക് വഴിയായിരുന്നു മറിയം ഖലിഖ് നൗഷാദിലേക്ക് എത്തിയത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇത് വിവാഹത്തിലേക്കും നീണ്ടു. 2013 ഏപ്രിലിൽ ഇവർ അവിടെവച്ചു തന്നെ വിവാഹിതരായി.
ഒരു വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം വീട്ടുകാരെ സമ്മതിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരാനായി വരാമെന്ന് പറഞ്ഞ് നൗഷാദ് 2014 ഏപ്രിലിൽ നാട്ടിലേക്ക് മടങ്ങി.പിന്നീട് നൗഷാദിന്റെ ഒരു വിവരവും മറിയത്തിന് കിട്ടിയില്ല. വിളിച്ചാൽ ഫോണെടുക്കില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സാമൂഹ്യസൈറ്റുകളിലും നൗഷാദിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ മറിയം ഖലിഖയെ നൗഷാദ് ബ്ലോക്ക് ചെയ്തു.
ഇതോടെ മറിയം ചതിക്കുഴി മണത്തു തുടങ്ങി. പിന്നീടാണ് ഭർത്താവിനെ കണ്ടെത്താൻ മറിയം പ്രിയതമന്റെ നാട്ടിലേക്ക് വണ്ടികയറിയത്. ആദ്യമെത്തിയത് 2015ൽ. ഒട്ടേറെ ശ്രമങ്ങൾക്കും സുമനസ്സുകളായ മലയാളികളുടെ സഹകരണവും സഹായവും കൊണ്ട് ഒടുവിൽ മറഞ്ഞിരുന്ന പ്രിയതമനെ അവർ കണ്ടുപിടിക്കുക തന്നെ ചെയ്തു. പക്ഷേ കഠിനഹൃദയത്തോടെ അയാൾ തീരെ ദയയില്ലാതെ പെരുമാറിക്കളഞ്ഞതായി മറിയം പറയുന്നു. നൗഷാദ് ഹുസൈനെ കാണാനായി മറിയം ആദ്യമെത്തിയത് തൃശൂരിൽ ആയിരുന്നു.
എന്നാൽ നൗഷാദ് ഹുസൈൻ അപ്പോഴേക്കും അജ്മാനിലേക്ക് കടന്നിരുന്നു. പക്ഷേ, തന്റെ ശ്രമം ഉപേക്ഷിക്കാൻ മറിയം തയ്യാറായിരുന്നില്ല. അവൾ നൗഷാദിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു. അവർ പരുഷമായി പെരുമാറി. അവർ തന്നെ വേശ്യയെന്ന് വിളിച്ചുവെന്നും വളരെ മോശമായി അധിക്ഷേപിച്ചുവെന്നും മറിയം പറയുന്നു. കേണപേക്ഷിച്ചിട്ടും സംസാരിക്കാൻ ബന്ധുക്കൾ തയ്യാറായില്ലെന്നും മറിയം ഖാലിഖ് പറയുന്നു. പിന്നീട് ചില സ്ത്രീപക്ഷ സംഘടനകളുടെ സഹായത്തോടെ മറിയം മറഞ്ഞിരുന്ന നൗഷാദിനെ കണ്ടുപിടിക്കുക തന്നെ ചെയ്തു.
നൗഷാദ് തന്നെ കണ്ടാൽ എല്ലാം ശരിയാകും എന്നായിരുന്നു മറിയത്തിന്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. സമ്മർദ്ദം ഏറിയപ്പോൾ മറിയവുമായി സംസാരിക്കാൻ നൗഷാദ് തയ്യാറായി. പക്ഷേ നൗഷാദിന്റെ മറുപടികേട്ട മറിയം ബോധം കെട്ടുവീണു. റസ്റ്റോറന്റുകളിൽ ഒരുമിച്ച് കണ്ടു എന്നതിനപ്പുറത്ത് മറിയം തനിക്കൊരു സുഹൃത്ത് പോലുമല്ലെന്നായിരുന്നു അയാളുടെ പ്രതികരണമെന്ന് മറിയം പറയുന്നു. വിവാഹക്കാര്യം ആദ്യം സമ്മതിക്കാതിരുന്ന നൗഷാദ് പിന്നീട് സമ്മതിച്ചു. ബ്രിട്ടനിൽ സ്ഥിരംവിസ കിട്ടാനാണ് മറിയത്തെ വിവാഹം കഴിച്ചതെന്നായിരുന്നു വാദം.
മറിയത്തേക്കാൾ അഞ്ച് വയസിന് ഇളയതായതിനാൽ മറിയത്തോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ബ്രിട്ടനിലേക്ക് തിരിച്ചുപോയ മറിയം പിന്നീട് എത്തിയത് കോടതിവിധിയും കൊണ്ടായിരുന്നു ബ്രിട്ടനിൽ വച്ച് നടത്തിയ വിവാഹം നിയമപരമായി നിലനിൽക്കുന്നതാണെന്ന മറിയത്തിന്റെ വാദം കുന്നംകുളം മജിസ്്ട്രേറ്റ് കോടതി അംഗീകരിച്ചു. നൗഷാദിന്റെ കുടുംബത്തിനൊപ്പം ജീവിക്കാൻ മറിയത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.
മറിയത്തിന് സംരക്ഷണ ഉത്തരവ് നൽകാൻ ചാവക്കാട് പൊലീസിന് കോടതി നിർദ്ദേശവും നൽകി. കോടതി ഉത്തരവുമായി ഒക്ടോബർ 16ന് എത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാൻ നൗഷാദിന്റെ വീട്ടുകാർ മറിയത്തെ അനുവദിച്ചില്ല. തുടർന്ന് നൗഷാദിന്റെ വീടിന് മുന്നിൽ മറിയം കുത്തിയിരുപ്പ് സമരം തുടങ്ങി. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് മറിയം നടത്തുന്നതെന്ന രൂപത്തിൽ വാട്സ് ആപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി.
മറിയത്തെ മോശമായി ചിത്രീകരിക്കുന്നത് കൂടിയായിരുന്നു സന്ദേശങ്ങൾ. പാക് വംശജയായതിനാൽ പാക്കിസ്ഥാൻ ചാരയാണ് മറിയം എന്നുവരെ പ്രചരണം നടത്തി. ഇതിനിടയിൽ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച നൗഷാദ് അജ്മാനിൽ സ്ഥിരതാമസമാക്കി. ഇതിനിടയിൽ പ്രശ്നം ഒത്തുതീർക്കാനും ലണ്ടനിലേക്ക് മടങ്ങാനും എട്ട് ലക്ഷം രൂപ നൽകാമെന്ന് നൗഷാദിന്റെ വീട്ടുകാർ വാഗ്ദാനം നൽകി.
എന്നാൽ നഷ്ടപരിഹാരം താൻ കാര്യമാക്കുന്നില്ലെന്നാണ് മറിയം പറയുന്നത്. മടങ്ങിപ്പോയ ശേഷം ആറ് മാസത്തിനുള്ളിൽ തിരിച്ചുവരും. നിയമയുദ്ധം തുടരും. നൗഷാദ് ഹുസൈനിൽനിന്ന് തനിക്ക് നേരിട്ട വഞ്ചന ഇനിയൊരു സ്ത്രീയ്ക്കും വരരുതെന്നും മറിയം ഖാലിഖ് പറയുന്നു. നൗഷാദ് ദുബൈയിൽ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ പിൻതുടർന്നാണ് ഇവർ കേരളത്തിൽ അന്വേഷിച്ചെത്തിയത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് നൗഷാദിന്റെ വീടും മാതാപിതാക്കളെയും കണ്ടെത്തിയത്. നൗഷാദിന്റെ സ്നേഹം കാപട്യമാണെന്ന് മറിയം ഇപ്പോഴും വിശ്വസിക്കുന്നില്ല. ആർക്കൊക്കെയോ വേണ്ടി നൗഷാദ് തന്നെ സ്വയം മറക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
ഒരു സ്ത്രീക്കും ഈ ഒരു ഗതിവരരുതെന്നും സത്രീ വഞ്ചിക്കപ്പെടാനുള്ളവളല്ലെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു മറിയം. നൗഷാദിനെതിരെയുള്ള നിയമ പോരാട്ടും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ നിയമത്തിന്റെ സഹായത്തിൽ തന്നെ മറിയം നൗഷാദിൽ നിന്നും വിവാഹ മോചനം തേടി. ലണ്ടനിലെ കോടതിയിൽ നിന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്ന കരാറുമായി കേരളത്തിൽ എത്തിയ മറിയം ജീവാംശവും വാങ്ങിയെടുത്തു. യു.കെയിലെ ജീവിതരീതിക്ക് അനുപാതമായ തരത്തിൽ ഒറ്റത്തവണ ജീവനാംശം നൽകണമെന്ന മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- 'ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല': സന്ദീപ് വാര്യർ
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- ഭാവി വ്യക്തമാക്കി പരുത്തിപ്പാറയിലെ 'പരേതൻ നൗഷാദ്'
- പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍