തന്റെ മൂത്ത മകനെ കേരളാ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കത്തിയുമായെത്തി ചിലരുടെ പള്ളയിൽ കയറ്റുമെന്ന് ആക്രോശിച്ച് സഞ്ജു വി സാംസണിന്റെ പിതാവ് വീണ്ടും; വിലക്ക് ലംഘിച്ച് കെസിഎയുടെ ഓഫീസിൽ എത്തിയ വിശ്വനാഥന്റെ കൊലവിളിയിൽ ഞെട്ടി കേരളാ ക്രിക്കറ്റ് അസോസിയേഷൻ; ടിസി മാത്യുവിനെ തെറി വിളിച്ച ക്ഷീണം തീരുംമുമ്പ് വീണ്ടും വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്കിന് പുല്ലുവില നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ പിതാവ് വിശ്വനാഥൻ വീണ്ടും. അസോസിയേഷന്റെ ആസ്ഥാനത്ത് അതിക്രമിച്ച് കയറി ജീവനക്കാരേയും മറ്റും വിശ്വനാഥ് സാംസൺ അസഭ്യം പറഞ്ഞു. സഞ്ജുവിന്റേ ചേട്ടനായ സാലി വി സാംസണെ കേരളാ ടീമിലെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. സാലിയെ ടീമിലെടുത്തില്ലെങ്കിൽ പായും തലയിണയുമായി വന്ന് അനിശ്ചിതകാല സത്യാഗ്രഹം കെസിഎയ്ക്ക് മുമ്പിൽ തുടങ്ങുമെന്നാണ് വിശ്വനാഥിന്റെ ഭീഷണി. കത്തിയുമായെത്തി ചിലരുടെ പള്ളയിൽ കയറ്റുമെന്നും മര്യാദയ്ക്ക് തന്റെ മൂത്ത മകനെ കേരളാ ടീമിൽ ഉൾപ്പെടുത്തണമെന്നുമാണ് വിശ്വനാഥിന്റെ ഭീഷണി.
സഞ്ജുവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശ്വനാഥിനെതിരെ കെസിഎ നടപടിയെടുത്തിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയങ്ങളിലും ഓഫീസിലും കയറരുതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരേയും ഭീഷണിപ്പെടുത്തുകയോ ഇടപെടൽ നടത്തുകയോ ചെയ്യരുതെന്നുമായിരുന്നു കെഎസിഎയുടെ താക്കീത്. ഫലത്തിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇതാണ് വിശ്വനാഥ് ലംഘിക്കുന്നത്. ഇതോടെ മക്കൾക്ക് വേണ്ടിയെന്ന തരത്തിൽ കെസിഎയെ വെല്ലുവിളിക്കുന്ന വിശ്വനാഥ് കെസിഎയ്ക്ക് തലവേദനയാവുകയാണ്. ഇത് സഞ്ജുവിനേയും ബാധിക്കുമെന്ന വിലയിരുത്തൽ കേരളാ ക്രിക്കറ്റിൽ സജീവമാണ്. സഞ്ജുവിനേയും സാലിയേയും പോലും വിലക്കുന്ന അവസ്ഥയിലേക്ക് സഞ്ജുവിന്റെ അച്ഛന്റെ പ്രവർത്തനങ്ങൾ എത്തുകയാണ്. വിശ്വനാഥൻ കെസിഎ ആസ്ഥാനത്ത് എത്തി ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും കെസിഎ നടപടിയൊന്നും കൊടുത്തിട്ടില്ല. പൊലീസിന് പരാതി നൽകാത്തത് ശരിയായില്ലെന്ന അഭിപ്രായവും കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ സജീവമാണ്.
അപ്രതീക്ഷിതമായാണ് വിശ്വനാഥൻ രണ്ട് ദിവസം മുമ്പ് കെസിഎ ആസ്ഥാനത്ത് എത്തിയത്. ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. തീർത്തും അസഭ്യവർഷമാണ് നടത്തിയത്. തന്റെ മകൻ സാലിയെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ എടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെസിഎ ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹമെന്നായിരുന്നു ഭീഷണി. തന്റെ മക്കളെ കേരളാ ടീമിൽ നിന്ന് പുറത്താക്കുന്നവരെയെല്ലാം പാഠം പഠിപ്പിക്കുമെന്നും ഭീഷണി മുഴക്കി. സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ ഭീഷണിയെ ഗൗരവമായെടുക്കാത്തത് ഭാവിയിലും ഇത്തരക്കാർക്ക് അക്രമം കാട്ടാൻ പ്രേരണ നൽകുമെന്നാണ് വിലയിരുത്തൽ.
സഞ്ജുവിനേടും സാലിയേയും ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് ഡൽഹി പൊലീസിൽ കോൺസ്റ്റബിളായ വിശ്വനാഥായിരുന്നു. ഡൽഹിക്കായി സന്തോഷ് ട്രോഫി കളിച്ച വിശ്വനാഥ് മക്കളെ ക്രിക്കറ്റ് താരമാക്കാൻ ജോലി രാജിവച്ച് കേരളത്തിലെത്തുകയായിരുന്നു. സാലിയും സഞ്ജുവും തിരുവനന്തപുരത്ത് പരിശീലനവും തുടങ്ങി. സഞ്ജുവിന്റെ മികവ് വേഗത്തിൽ അംഗീകരിക്കപ്പെട്ടു. സാലിയും മികച്ച ഓൾ റൗണ്ടറായിരുന്നു. കേരളത്തിന്റെ അണ്ടർ 22 ടീം ഉൾപ്പെടെ പലതിലും കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ മികവ് കാട്ടാനായില്ല. അതുകൊണ്ട് തന്നെ സാലിയെ അണ്ടർ 25 ടീമിൽ ഉൾപ്പെടുത്താനുമായില്ല. കഴിവും പ്രകടനവും മാത്രമാണ് മാനദണ്ഡമാക്കിയത്. ഇതിനെ വിവാദത്തിലാക്കാനും ഭീഷണി മുഴക്കി കാര്യം സാധിക്കാനും ആരു ശ്രമിച്ചാലും അനുവദിക്കിരുതെന്നുമാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.
സഞ്ജുവിനും സാലിക്കും എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. സഞ്ജുവിനെ കേരളാ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മോശം ഫോമിനെ തുടർന്ന് മാറ്റി നിർത്തിയപ്പോൾ ടിസി മാത്യുവിനെ ഫോണിൽ അച്ഛൻ തെറി വിളിച്ചു. അന്ന് പൊലീസ് കേസ് ആക്കിയില്ല. ഇത് കാരണമാണ് തുടർച്ചായ തെറ്റ് ആവർത്തിക്കുന്നത്. സഞ്ജുവിന്റെ കാര്യത്തിൽ അറിയാതെ പറ്റിയ തെറ്റാണെന്നും തെറി വിളിച്ചത് മോശമാണെന്നും വിശ്വനാഥ് കെസിഎ അച്ചടക്ക സമിതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തി. അതുകൊണ്ടാണ് സഞ്ജുവിന് ശിക്ഷ നൽകാത്തതും. അത്തരമൊരു സാഹചര്യത്തിൽ വീണ്ടും കെസിഎ ആസ്ഥാനത്ത് എത്തി തെറിവിളി നടത്തിയത് ഗുരുതരമായ തെറ്റാണ്. ഇതിന് അതിന്റേതായ പ്രാധാന്യം നൽകി നടപടിയെടുക്കണമെന്നാണ് ആവശ്യം.
തന്റെ മക്കളെ കെസിഎ തർക്കുന്നുവെന്ന വിശ്വനാഥിന്റെ ആക്ഷേപവും ശരിയല്ല. ഡ്രസിങ് റൂമിൽ ബാറ്റ് തല്ലിയൊടിച്ചത് സഞ്ജുവാണ്. ടീമിനൊപ്പം നിൽക്കാതെ ഗ്രൗണ്ട് വിട്ടത് ഗുരുതര പിഴവ്. എന്നിട്ടും താരത്തിന്റെ ഭാവിയെ ഓർത്ത് കെസിഎ ഒന്നും ചെയ്തില്ല. അച്ഛന്റെ തെറി വിളി കേട്ട ശേഷവും ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ടിസി മാത്യു സഞ്ജുവിന് വേണ്ടി വാദിച്ചു. അങ്ങനെയാണ് ഇഗ്ലംണ്ടിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യൻ ടീമിലെത്തിയത്. എന്നാൽ അവിടേയും പൂജ്യനായി. സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുന്നതും റൺ നേടാൻ അനുവദിക്കാത്തതും വിശ്വനാഥന്റെ ഇടപെടലാണ്. സിനിമയെടുത്തും മറ്റും സഞ്ജുവിന്റെ ക്രിക്കറ്റ് സമ്പാദ്യം സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കുന്ന വിശ്വനാഥൻ സാലിക്കും വെല്ലുവിളിയാണ്. ഇതിന്റെ സൂചനയാണ് കെസിഎ ആസ്ഥാനത്ത് കണ്ടതെന്ന് കെസിഎയിലെ മുതിർന്ന ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു.
ടിസി മാത്യുവിനെ സഞ്ജുവിന്റെ അച്ഛൻ ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് സഞ്ജു നേരത്തെ കത്തെഴുതിയിരുന്നു. സഞ്ജു ബാറ്റ് തല്ലിപൊളിച്ചതും ഡ്രസിങ് റൂം വിട്ടു പോയതും ടീം കോച്ചും ക്യാപ്ടനും മാനേജരും അന്വേഷണ കമ്മീഷന് മുമ്പിൽ സമ്മതിച്ചിട്ടുണ്ട്. എങ്കിലും സഞ്ജുവിനെ കൈവിടേണ്ടതില്ലെന്നായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. അച്ഛന്റെ കൈവിട്ട കളിക്ക് മകനെ കുറ്റക്കാരനാക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ഡ്രസിങ് റൂമിൽ സഞ്ജു ചെയതത് തെറ്റാണ്. എന്നാൽ സഞ്ജുവിന്റെ മാനസികാവസ്ഥ കണക്കിലെടുക്കണം. മോശം ഫോമിലുള്ള താരത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു ഇത്. അപ്പോഴും ഡ്രസിങ് റൂം വിട്ട് പുറത്ത് പോയത് ശരിയായ നടപടിയല്ല. ആദ്യ തെറ്റെന്ന നിലയിൽ ഇത് കാണാനായിരുന്നു തീരുമാനം. ശക്തമായ താക്കീത് നൽകി മറ്റ് നടപടികൾ ഒഴിവാക്കി,
എന്നാൽ ടിസി മാത്യുവിനെ ചീത്ത പറഞ്ഞ സഞ്ജുവിന്റെ അച്ഛന്റെ നടപടി അംഗീകരിക്കാനാകില്ല. സഞ്ജുവിന്റെ അച്ഛന് കെസിഎ സ്റ്റേഡിയങ്ങളിലും മറ്റും വിലക്കേർപ്പെടുത്തുകയും ചെയ്തു. സഞ്ജുവിനെ അച്ഛനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിലവിലുള്ളത്. താരത്തെ നശിപ്പിക്കുന്നതിന് പിന്നിൽ സഞ്ജുവിന്റെ അച്ഛനാണ്. ഐപിഎൽ കളിച്ചുണ്ടാക്കിയതെല്ലാം റിയൽ എസ്റ്റേറ്റിലും മറ്റും വിശ്വനാഥ് നിക്ഷേപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ സിനിമാ നിർമ്മാണത്തിനും ഇറങ്ങി. ഇങ്ങനെ പണം കണ്ട് മതിമറന്നപ്പോൾ ഡൽഹി പൊലീസിലെ കോൺസ്റ്റബിളിന്റെ യാത്ര വഴിവിട്ടതായി. ഇതാണ് സഞ്ജുവിനേയും മോശം പെരുമാറ്റത്തിലേക്ക് കൊണ്ടു പോയത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അച്ഛനെതിരെ കടുത്ത നടപടിയെടുക്കേണ്ടതുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുഴുവൻ ഗ്രൗണ്ടുകളിലും ഓഫീസുകളിലും വിശ്വനാഥിനെ കേറ്റേണ്ടെന്ന തീരുമാനം ഈ പശ്ചാത്തലത്തിലാണ്. ഇതാണ് രണ്ട് ദിവസം മുമ്പ് ലംഘിക്കപ്പെട്ടത്.
സഞ്ജു വി സാംസണിന്റെ അച്ചൻ ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമായിരുന്നു. ഡൽഹി പൊലീസിൽ ജോലി ചെയ്യവേ മകന്റെ ക്രിക്കറ്റ് താൽപ്പര്യം തിരിച്ചറിഞ്ഞ് കേരളത്തിലെത്തുകയായിരുന്നു. മൂത്തമകൻ സാലിയും സഞ്ജുവും മെഡിക്കൽ കോളേജിലെ ബിജു ജോർജ് എന്ന സായി പരിശീലകന് കീഴിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ബിജുവും ടിസി മാത്യുവുമാണ് സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പ്രോൽസാഹിപ്പിച്ചതും. ഐപിഎല്ലിൽ അടക്കം സഞ്ജുവിനെ എത്തിച്ചത് ബിജുവും ടിസി മാത്യുവും ചേർന്നാണ്. രാജസ്ഥാൻ റോയൽസിൽ കളിക്കാൻ അവസരമുണ്ടാക്കിയത് ശ്രീശാന്തും. രാഹുൽ ദ്രാവിഡിന്റെ പ്രത്യേക പരിഗണന സഞ്ജുവിന് കിട്ടിയതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. ഇതെല്ലാം മറന്നാണ് സഞ്ജുവിന്റെ അച്ഛന്റെ ഇപ്പോഴത്തെ പെരുമാറ്റം. സഞ്ജുവിന്റെ നല്ല ഭാവിയെ ഓർത്താണ് അവസാന രഞ്ജി മത്സരങ്ങളിൽ താരത്തെ മാറ്റി നിർത്തിയത്. എന്നാൽ അതു പോലെ മനസ്സിലാക്കതെയായിരുന്നു സഞ്ജുവിന്റെ അച്ഛന്റെ തെറിവിളി-കെസിഎ ഭാരവാഹി വിശദീകരിച്ചു. സാലിയുടെ കാര്യത്തിൽ എല്ലാ അതിർവരമ്പും ലംഘിച്ചു.
ഡ്രസിങ് റൂമിലെ വിവാദം മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ അച്ഛൻ വിശ്വനാഥ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ മകൻ ബാറ്റ് പൊട്ടിച്ചില്ലെന്നും കിറ്റിലേക്ക് ഇട്ടപ്പോൾ പൊട്ടിയെന്നുമായിരുന്നു വാദം. ഇതിനൊപ്പം ഡ്രസിങ് റൂം വിട്ടു പോയതിനേയും ന്യായീകരിച്ചു. ടിസി മാത്യുവിനെ ചീത്ത പറഞ്ഞില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ പോലും സഞ്ജുവിനെ തകർക്കാൻ കെസിഎയും ടിസി മാത്യുവും ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നു. ഇത്തരം വാദങ്ങളെ തള്ളിക്കളയുന്നതാണ് തെറ്റ് ഏറ്റു പറഞ്ഞ് കെസിഎയ്ക്ക് സഞ്ജു അയച്ച കത്ത്. കെസിഎയുടെ അച്ചടക്ക സമിതിക്ക് മുന്നിൽ അച്ഛനും മകനും കുറ്റസമ്മതവും നടത്തി. ഇതോടെയാണ് ശിക്ഷ ലഘൂകരിക്കപ്പെട്ടത്.
ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. അടുത്ത കളിയിലും നിരാശപ്പെടുത്തുന്നതായി പ്രകടനം. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്.
ത്രിപുരയ്ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെയാണ് അച്ഛൻ ടിസി മാത്യവിനെ ഫോണിൽ വിളിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് പെരുമാറിയത്. സഞ്ജുവിന്റെ അച്ഛൻ മോശമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പും കെസിഎയുടെ കൈയിലുണ്ട്. വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.
അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും വില്ലനായെത്തുന്നത്. ഇതിനൊപ്പമാണ് അച്ഛന്റെ മോശം ഇടപെടലും. സഞ്ജുവിനേയും സാലിയേയും കെസിഎ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- ഇഷാൻ കിഷന്റെയും ശ്രേയസിന്റെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
- ഇഷാൻ കിഷനെതിരെ നടപടിക്ക് സാധ്യത, മുന്നറിയിപ്പുമായി ജയ് ഷാ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്