പ്രതിഭയുടെ വിമർശനം ഗൗരവമായി എടുത്ത് സിപിഐ(എം) നേതൃത്വം; സുധാകരനെതിരായ പരാതികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു; കായംകുളം എൽഎഎയ്ക്ക് ഉറച്ച പിന്തുണ നൽകി മന്ത്രി തോമസ് ഐസക്കും; സുധാകരന്റെ പരസ്യ അവഹേളനത്തിൽ മനംനൊന്ത് പാർട്ടി വിട്ട ഉഷയുടെ അനുഭവം ആർത്തിക്കാതിരിക്കാൻ ത്വരിത നടപടി വരുന്നു
ആലപ്പുഴ : നേതാക്കന്മാർ പരസ്പരം പഴിചാരുന്ന ഏർപ്പാട് നിർത്താൻ സി പി എം ജില്ലാ കമ്മിറ്റിയിൽ കർശന നിർദ്ദേശം. ജില്ലയിൽ വനിതാ എം എൽ എ പ്രതിഭാ ഹരിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതാണു പാർട്ടിയെ അടിയന്തര തീരുമാനത്തിന് പ്രേരിപ്പിച്ചത്. ദിനംതോറും പ്രതിഭാ ഹരി വാർത്തകൾ ഇടംപിടിക്കുന്നത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.
സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി യോഗം ചേർന്നത്. പണം വാങ്ങി റൂട്ട് മാറ്റിപ്പിടിക്കാൻ തന്നെ ചില നേതാക്കൾ പ്രേരിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ പ്രതിഭ തുറന്നടിച്ചിരുന്നു. നേതാക്കന്മാർ ആഡംബര പ്രിയരാകുന്നതും മുന്തിയ വാഹനത്തിൽ കയറുന്നതിന്റെ പൊരുളും പൊതുവേദിയിൽ പ്രതിഭ തുറന്നടിച്ചത് പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്ത സി പി എം നേതൃത്വത്തെ ഇതോടെ വെട്ടിലാക്കി. പ്രതിഭ- സുധാകരൻ വിഷയം ഒത്തുതീർപ്പാക്കാൻ വേണ്ടി മാത്രം വിളിച്ച യോഗമായിരുന്നു ഇന്നലത്തെത്. അതുകൊണ്ടു തന്നെ പ്രതിഭയുമായുള്ള പ്രശ്നം പ്രദേശിക തലത്തിൽ തീർക്കാതെ സംസ്ഥാന നേതൃത്വത്തിലുള്ള ആരുടെയെങ്കിലും സാന്നിധ്യത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം.
അധികാരം ലഭിച്ചശേഷം പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയ ആദ്യ ജില്ലയാണ് ആലപ്പുഴ. അണികളെയും നേതാക്കളെയും തന്റെ പരിധിക്കുള്ളിൽ നിർത്താനുള്ള ജി. സുധാകരന്റെ പിടിവാശിയാണ് പ്രശ്നങ്ങൾ വഷളാക്കിയത്. ഒപ്പം നിന്നില്ലെങ്കിൽ ആരെയും തെറിവിളിക്കുന്ന സുധാകരന്റെ പതിവുശൈലിയാണ് ഇക്കുറിയും വിനയായത്. നേരത്തെ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന വനിതാ നേതാവ് ഉഷ സാലിയെ പരസ്യമായി പൊതുവേദിയിൽ അപമാനിച്ചിരുന്നു. ഇതിനെതിരെ ഉഷ വനിതാ കമ്മീഷനെ സമീപിച്ച് പരാതിയും അമ്പലപ്പുഴ പൊലീസിനെ കൊണ്ട് കേസും എടുപ്പിച്ചിട്ടുണ്. സുധാകരന്റെ കോപത്തിനിരയായ ഉഷ ഇപ്പോൾ പാർട്ടിവിട്ട് സിപിഐയിൽ ചേർന്നു പ്രവർത്തിക്കുകയാണ്. അതുപോലെതന്നെയാണ് പ്രതിഭയെ ലക്ഷ്യമിട്ട് വനിതാ എം എൽ എ പുരുഷ സുഹൃത്തുമായി ചുറ്റിയടിക്കുന്നുവെന്ന തലക്കെട്ടിൽ പത്രങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.
ഇതിനു പിന്നിൽ സുധാകരനാണെന്നാണ് പ്രതിഭ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഭയും സുധാകരനും നേർക്കുനേർ കൊമ്പുകോർത്തത്. സൂരി നമ്പൂതിരി പ്രയോഗവും പ്രോട്ടോക്കോൾ തരംതാഴ്ത്തലും പുരുഷ - വനിതാ നേതാക്കളുടെ പോരിൽനിന്നും ഉരുത്തിരിഞ്ഞ സംഭവങ്ങളാണ്. ഇത് തെരുവിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സി പി എമ്മിലെ ഗ്രൂപ്പൂകൾ തന്നെ രംഗത്തെത്തി. പ്രതിഭയെ തുണച്ചു കൊണ്ട് വി എസ് - ഐസക്ക് വിഭാഗം രംഗത്തെത്തിയതോടെ കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള ഐസക്കും പ്രതിഭയും കാര്യങ്ങൾ കൂടുതൽ കടുപ്പിച്ചു. സുധാകരനെതിരെ പ്രതിഭ വാർത്ത പ്രചരിപ്പിച്ചതും ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടാണ്.
ഗ്രൂപ്പിന് ശക്തി പകർന്ന് ഒരാളെ കൂടെ കിട്ടിയതോടെ ഐസക്ക് പ്രതിഭയ്ക്ക് പരിപൂർണ പിന്തുണയാണ് നൽകുന്നത്. മുക്കിനും മൂലയിലും ഫ്ളക്സ് ബോർഡുകൾ നിറച്ച് ഉദ്ഘാടനം കൊണ്ടാടുന്ന മന്ത്രി ഐസക്ക് കഴിഞ്ഞദിവസം സി പി എമ്മിന്റെ ഏറ്റവും വലിയ ജീവകാരുണ്യ വേദിയായ പാലിയേറ്റിവിന്റെ ഉദ്ഘാടനം ഒഴിഞ്ഞു കൊടുത്താണ് മണ്ണഞ്ചേരിയിൽ പ്രതിഭയക്ക് അവസരം ഒരുക്കിയത്. വേദികളിൽനിന്നും വേദികളിലേക്ക് പ്രചരണം ശക്തമാക്കാൻ പ്രതിഭ തന്നെയാണ് യോഗ്യ എന്ന തിരിച്ചറിവിലാണ് തോമസ് ഐസക് പ്രതിഭയെ മുൻനിർത്തി കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് മനസിലാക്കിയ നേതൃത്വമാണ് പ്രതിഭ- സുധാകരൻ പ്രശ്നം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാൻ അടിയന്തര യോഗം വിളിക്കാൻ തീരുമാനമെടുത്തത്. സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ഇക്കാര്യത്തിൽ ഉടൻ തിരുത്തൽ നടപടിയും വരും.
മന്ത്രി ജി സുധാകരൻ വിചാരിക്കും പോലെയാണ് ആലപ്പുഴ സിപിഎമ്മിലെ കാര്യങ്ങൾ നീങ്ങുന്നത്. പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ പോലും പ്രതിഭാ ഹരിക്ക് അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ എങ്കിലും എല്ലാം നേരയാകുമെന്ന് കരുതി. എന്നാൽ അവഗണന കൂടുകയാണ്. കായംകുളത്തെ പ്രവർത്തനങ്ങൾക്ക് പാർട്ടി അണികളുടെ സഹായമോ സേവനമോ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ പൊതു പ്രവർത്തകയെന്ന ഇടപെടൽ നടക്കുന്നുമില്ല. ഇങ്ങനെ തുടരുന്നതിൽ എന്താണ് അർത്ഥമെന്നാണ് പ്രതിഭാ ഹരിയുടെ ചോദ്യം. രാഷ്ട്രീയം നിർത്തുന്നതിനെ കുറിച്ചു പോലും പ്രതിഭാ ഹരി ആലോചിക്കുന്നുണ്ടെന്ന് വാർത്തകളെത്തി. ഇതോടെയാണ് വിഷയത്തിൽ സിപിഐ(എം) സംസ്ഥാന നേതൃത്വം ഇടപെടൽ സജീവമാമാക്കിയത്.
ഇതേവരെയും പ്രതിഭയ്ക്ക് പ്രവർത്തിക്കേണ്ട ഘടകം സിപിഐ(എം) നിശ്ചയിച്ചിട്ടില്ല. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഐ(എം) കാരനായ അച്ഛന്റെ നിർബന്ധത്തിൽ സ്ഥാനാർത്ഥിയാവുകയായിരുന്നെന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു.
വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിക്കുന്നത്. വി എസ് പക്ഷത്തെ സികെ സദാശിവനായിരുന്നു കായംകുളത്തെ സിറ്റിങ് എംഎൽഎ. സദാശിവനോട് താൽപ്പര്യമില്ലാത്ത സുധാകരനാണ് തന്ത്രപൂർവ്വം കായംകുളത്ത് പ്രതിഭാ ഹരിയെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് നേതാവ് എം ലിജുവിനെ വാശിയേറിയ പോരാട്ടത്തിൽ പ്രതിഭാ ഹരി തോൽപ്പിച്ചു. ഇതോടെ പ്രതിഭ താരമായി. ഇത് സുധാകരന് പിടിച്ചില്ല. തുടർന്നുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളും സുധാകരനുമായി പ്രതിഭാ ഹരിയെ പൂർണ്ണമായും അകറ്റി.
മംഗളം വാർത്തയും സൂരി നമ്പൂതിരി പോസ്റ്റും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതുണ്ടാക്കിയ സമ്മർദ്ദമാണ് പ്രതിഭാ ഹരിയെ രാഷ്ട്രീയത്തിൽ നിന്ന് ബ്രേക്ക് എടുക്കാൻ ചിന്തിച്ചത്. ഈ വാർത്ത പുറത്തയതോടെയാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ തയ്യാറാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍