ചെങ്കൽ ചൂളയിൽ പണിയെടുത്ത് എന്നെ വളർത്തിയ അമ്മയാണ് എനിക്കെല്ലാം; മെഡൽ ലഭിച്ചകാര്യം ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ അമ്മ എന്നിൽ കണ്ണീർ നിറച്ചു; അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ വിളിച്ചതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം: പാരലിമ്പിക്സിൽ ഹൈജമ്പ് സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: റിയോ പാരലിമ്പിക്സിൽ രാജ്യത്തിനായി സ്വർണം നേടിയതിന് ശേഷമുള്ള ജനങ്ങളുടെ സ്നേഹവും പിന്തുണയും വിശ്വസിക്കാനാകുന്നില്ലെന്നും ഇതൊന്നും ഒരിക്കലും താൻ പ്രതീക്ഷിച്ചതല്ലെന്നും പാരലിമ്പിക്സിൽ ഹൈജമ്പ് സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു മറുനാടൻ മലയാളിയോട്. പാരലിമ്പിക്സ് മെഡൽ ജേതാക്കളെ ആധരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു തങ്കവേലു. മെഡൽ നേടിയ ശേഷം തന്നെ ആളുകൾ തിരിച്ചറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഈ 21 കാരൻ പറയുന്നു.
ഒരു ഗ്രാമത്തിനു മാത്രം അറിയാമായിരുന്ന തന്നെ ഇപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തിരിച്ചറിയുന്നു. ഇതിനു കാരണം പരിശീലകരും എന്റെ അമ്മയുമാണ്. ഇപ്പോൾ എന്നെ കാണുമ്പോൾ ആളുകൾ ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനായി വരുന്നു. ആദ്യമൊക്കെ ഇതിൽ വലിയ നാണം തോന്നിയിരുന്നു തനിക്കെന്നും തങ്കവേലു പറഞ്ഞു. മറുനാടൻ മലയാളിയുമായി സംസാരിക്കുമ്പോൾ തന്നെ തനിക്കൊപ്പം സെൽഫിയെടുക്കാനായി എത്തിയ വിദ്യാർത്ഥികളുടെ നീണ്ട നിര കണ്ട് കുട്ടിത്തം മാറാത്ത ആ മുഖത്ത് പിന്നെയും ചെറിയ അങ്കലാപ്പ് കാണാമായിരുന്നു. മെഡൽ ലഭിച്ച ശേഷം ഫോണിൽ സംസാരിച്ചപ്പോൾ അമ്മ പൊട്ടിക്കരയുകയായിരുന്നുവെന്നും അത് കേട്ട് തനിക്ക് സങ്കടം തോന്നിയെന്നും മാരിയപ്പൻ പറയുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയത് എന്റെ അമ്മയ്ക്കും രാജ്യത്തിനുമുള്ളതാണ് എന്റെ മെഡൽ.
ഒളിമ്പിക്സ് മെഡൽ നേടിയെത്തിയതിന്റെ യാതൊരു ഭാവവുമില്ല മാരിയപ്പന്റെ മുഖത്ത്. ഹൈജംമ്പിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. സ്കൂൾ തലത്തിലായാലും ലോക വേദിയിലായാലും ഹൈജംമ്പിൽ ഒന്നാമനാവുക എന്നതുമാത്രമായിരുന്നു താന്റെ ലക്ഷ്യം. മെഡൽ നേടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് റിയോയിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അഞ്ചാം വയസിൽ അപകടത്തിൽ നഷ്ടമായ കാൽപാദവും വച്ച് ഇവിടെ വരെ എത്തിയ ആ ആത്മവിശ്വാസം തന്നെ ധാരാളമായിരുന്നു വിജയം നേടാൻ മാരിയപ്പന്. തങ്കവേലുവിന്റെ കായിക ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോച്ച് സത്യനാരായണ. 2013 ൽ നടന്ന ദേശീയ പാര-അത്ലറ്റിക് മീറ്റിലാണ് സത്യനാരായണ തങ്കവേലുവിനെ കാണുന്നത്. 2015 ൽ സത്യനാരായണ തങ്കവേലുവിനെ വിളിച്ചു, അവനെ പരിശീലിപ്പിക്കാനുള്ള താതപര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. സത്യനാരായണയുടെ കീഴിൽ തങ്കവേലുവിലെ കായികതാരം പിന്നീട് ലോകനിലവാരത്തിലേക്ക് വളരുകയായിരുന്നു. മാരിയപ്പനുമായുള്ള അഭിമുഖത്തിലേക്ക്...
- രാജ്യത്തിന് വേണ്ടി മെഡൽ നേടുക എന്നത് എല്ലാവരെയും സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്. പാരാലിമ്പിക്സിൽ താങ്കൾക്ക് സ്വർണ മെഡൽ നേടാൻ സാധിച്ചു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
പാരാലിമ്പിക്സിലേക്ക് യോഗ്യത നേടിയപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടായിരുന്നു. അംഗ പരിമിതർക്കുള്ള ലോക കായികമേളയിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യം തന്നെയല്ലേ. അതും തന്നെപ്പോലെ സാധാരണ ചുറ്റുപാടുകളിൽ നിന്നും വന്ന ഒരാൾക്ക്. സത്യനാരായണൻ സാറിന്റെ പിന്തുണയാണ് മെഡൽ നേടാൻ ഏറ്റവും സഹായകമായത്. ഫൈനൽ ജംമ്പിനായി തയ്യാറെടുത്തപ്പോൾ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ തന്റെ ഈഴം എത്താൻ ആകുന്തോറും മനസിലാകെ ഒരു ടെൻഷൻ തോന്നിയിരുന്നു. ഇതു മനസിലാക്കിയ പരിശീലകൻ സത്യനാരായണൻ സാർ അടുത്തു വരികയും ധൈര്യം തരികയുമായിരുന്നു. 'നീ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ നാട്ടിൽ ചെയ്യുന്ന പോലെ തന്നെ അങ്ങു ചെയ്താ മതി' ആ വാക്കുകൾ വലിയ പ്രചോദനമാണ് നൽകിയത്. സത്യനാരായണൻ സാർ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും ഇത്തരം നേട്ടങ്ങൾ പ്രാപ്തമാവില്ലായിരുന്നു.
- മെഡൽ നേടിയ നിമിഷത്തെ എങ്ങനെ ഓർത്തെടുക്കുന്നു?
എനിക്ക് ഒപ്പം തന്നെ സത്യനാരായണൻ സാറിന്റെ കീഴിൽ പരിശീലനം നടത്തുന്ന വരുണിനു വെങ്കല മെഡൽ കൂടി ലഭിച്ചിരുന്നു. സത്യം പറഞ്ഞാൽ ഇരുവർക്കും ഒരുമിച്ച് മെഡൽ ലഭിച്ചതാണ് വിശ്വസിക്കാൻ കഴിയാഞ്ഞത്. വരുണിന് വെങ്കല മെഡലിനേക്കാൾ വലുത് നേടാനുള്ള കഴിവുണ്ട്. ഞങ്ങൾക്കിരുവർക്കും മെഡൽ ലഭിച്ചത് സ്വപ്നമാണോ സത്യമാണോയെന്ന ആദ്യ നിമിഷങ്ങളിൽ വിശ്വസിക്കാനായില്ല. സ്വർണ മെഡൽ ഏറ്റുവാങ്ങാനായി പോഡിയത്തിൽ കയറിയപ്പോൾ സന്തോഷവും കണ്ണീരുമെല്ലാം ഒരുമിച്ചെത്തിയ അവസ്ഥയായിരുന്നു. എനിക്ക് മെഡൽ ലഭിച്ചതിനു പിന്നിൽ ഏറ്റവും കൂടുതൽ പ്രയത്നിച്ചതും പ്രോത്സാഹനങ്ങൾ നൽകിയതും സ്കൂൾ തലം മുതൽ പരിശീലിപ്പിച്ച അദ്ധ്യാപകരാണ്. ഇവരെല്ലാം മനസിലേക്ക് ഓടിയെത്തിയ സമയമായിരുന്നു അത്. സ്റ്റേഡിയൽ ഓടി നടന്ന് എല്ലാവർക്കും മധുരം നൽകുകയായിരുന്നു സത്യനാരായണൻ സാർ.
- രാജ്യത്തിന് വേണ്ടി നേടിയ മെഡൽ അഭിമാന നേട്ടമായിരുന്നു. ആരൊക്കെ വിളിച്ചു അഭിനന്ദിച്ചു?
മെഡൽ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. നമ്മളൊക്കെ ആരാധിക്കുന്ന നിരവധി താരങ്ങൾ അഭിനന്ദിച്ചപ്പോൾ സന്തോഷം തന്നെയാണ് തോന്നിയത്. തുറന്നു പറഞ്ഞാൽ അത്രയുമൊക്കെ ലഭിക്കാൻ ഭാഗ്യം ഉണ്ടായി എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പല സ്വീകരണ ചടങ്ങുകളിലും പങ്കെടുത്തു. ആളുകൾ കൂട്ടത്തോടെ വന്ന് അഭിനന്ദിക്കുന്നു. കെട്ടിപ്പിടിച്ചും തോളത്ത് തട്ടിയും ചേർത്ത് നിർത്തി ഫോട്ടോയെടുത്തും ആളുകൾ സമീപിക്കുമ്പോൾ സന്തോഷം അല്ലാതെ എന്തു തോന്നാൻ.
- ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനവും പാരാലിമ്പിക്സിലെ പ്രകടനവും
ഒളിമ്പിക്സിൽ ഒരു മെഡൽ നേട്ടത്തിനായി രാജ്യം മുഴുവൻ കണ്ണു നട്ട് കാത്തിരുന്നു. ഇന്ത്യയ്ക്ക് എപ്പോൾ ഒരു മെഡൽ കിട്ടുമെന്ന് രാജ്യത്തിനകത്തും വിദേശത്തും വരെ ചർച്ചയായി. ഒന്നു പറയട്ടെ, മെഡൽ നേടിയാൽ മാത്രമെ, മികച്ച താരമാകൂ എന്ന സമീപനം തന്നെ തെറ്റാണ്. കഠിനാധ്വാനം ചെയ്താണ് ഒളിമ്പിക്സ് താരങ്ങൾ അവിടെ വരെ എത്തിയത്. നിർഭാഗ്യം കൊണ്ടാണ് പല മെഡലുകളും നമുക്ക് നഷ്ടമായത്. എനിക്ക് മെഡൽ നേടാനാകുമെന്ന് ഉറച്ച് വിശ്വാസം തന്നെ ഉണ്ടായിരുന്നു. പിന്നെ അവിടെ എത്തിയപ്പോഴുണ്ടായിരുന്ന ടെൻഷനൊക്കെ സത്യനാരായൺ സാറിന്റെ വാക്കുകൡലൂടെ ഇല്ലാതായി. മികച്ച പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നമുക്ക് കായിക ഭൂപടത്തിൽ ഇന്ത്യയെ ഇനിയും മുന്നോട്ടു നയിക്കാനാകും.
- അമ്മയെയും കുടുംബത്തെയും കുറിച്ച്
അഞ്ചാം വയസിൽ സ്കൂളിലേക്ക് പോകുമ്പോൾ ഒരു ബസ് അപകടത്തിലാണ് എനിക്ക് കാൽപാദം നഷ്ടമായത്. വളരെ കഷ്ടപ്പെട്ടാണ് പിന്നീട് അമ്മ എന്നെ വളർത്തിയത്. ചെങ്കൽ ചൂളിയിൽ പണിയെടുത്തും ഉന്തുവണ്ടിയിൽ പഴങ്ങളും പച്ചക്കറികളും കച്ചവടം നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. സാധാരണ ഗതിയിൽ ഇത്തരം ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളോട് പഠിച്ച് നല്ല ജോലി വാങ്ങുക എന്ന ഉപദേശമാകും എല്ലാവരും നൽകുക. എന്നാൽ കായിക രംഗത്തേക്കുള്ള എന്റെ താൽപര്യം മനസിലാക്കി എനിക്കൊപ്പം നിൽക്കുകയായിരുന്നു അമ്മ. മെഡൽ നേടിയ ഉടനെ പ്രാർത്ഥനയോടെ കാത്തിരുന്ന ഗ്രാമത്തിലുള്ള അമ്മയെ ഫോണിൽ വിളിച്ചപ്പോൾ അവർ കരയുന്നുണ്ടായിരുന്നു. മെഡൽ നേടിയ ശേഷം ഒരുപാട് പാരിതോഷികങ്ങളും സമ്മാന തുകയുമെല്ലാം കിട്ടുന്നതുകൊണ്ട് അമ്മയെ ഇപ്പോൾ ജോലിക്ക് വിടാറില്ല. അതുതന്നെയാണ് ഏറ്റവും സന്തോഷവും അഭിമാനവും. രണ്ട് സഹോദരന്മാരും ഒരു ചേച്ചിയുമാണ് ഉള്ളത്. ചേച്ചിയെ വിവാഹം കഴിപ്പിച്ച് അയച്ചു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍