പൊലീസിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് പ്രവർത്തിച്ചാൽ ഇങ്ങനെയിരിക്കും; എറണാകുളം റേഞ്ച് ഐജിയുടെ കസേര തെറിച്ചത് മലപ്പുറത്തെ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവം പി രാജീവിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ; സക്കീർ ഹുസൈനെ തൊട്ട പൊലീസുകാർക്കെല്ലാം പണി കിട്ടി
അർജുൻ സി വനജ്
കൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിച്ചതിന് പിന്നിൽ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണെന്നതിൽ സ്ഥിരീകരണം. ജനുവരി ആദ്യം നടന്ന സംസ്ഥാന കമ്മിറ്റിയിൽ രാജീവ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ചിലരുടെ പേര് അടക്കം വ്യക്തമാക്കിക്കൊണ്ട് ആവശ്യപ്പെട്ടതായി കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ഐജി ശ്രീജിത്ത്, ഷാഡോ പൊലീസ് എസ്.ഐ ഗോപകുമാർ എന്നിവരുടെ പേരല്ലേ പി രാജീവ് എടുത്ത് പറഞ്ഞതെന്ന മറുനാടൻ ലേഖകന്റെ ചോദ്യത്തോട്, അവരാണ് അറസ്റ്റിന് നേതൃത്വം നൽകിയതെങ്കിൽ അവരുടെ പേരാകാം എന്ന ഉത്തരമാണ് സംസ്ഥാന കമ്മിറ്റി അംഗം നൽകിയത്.
അന്വേഷണം പി രാജീവിലേക്ക് എത്തുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘത്തിനെതിരെ രാജീവ് രംഗത്ത് വന്നതെന്നാണ് ലഭ്യമാകുന്ന സൂചന. മലപ്പുറത്തെ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മധ്യസ്ഥത്തിനായി സക്കീർഹുസൈൻ ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന ആരോപിക്കുന്ന പോസ്റ്റർ ഒട്ടിച്ച സംഘത്തെ പി രാജീവിന്റെ വീട്ടിൽ വച്ചാണ് സക്കീർ ഹുസൈനും സംഘവും ചോദ്യം ചെയ്തതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം സക്കീർ ഹുസൈൻ മറുനാടൻ ലേഖകനുമായുള്ള സൗഹൃദസംഭാഷണത്തിൽ വെളിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് മറുനാടൻ പുറത്ത് വിട്ടത്. ഇതടക്കമുള്ള മുഴുവൻ തെളിവുകളും ഗുണ്ടാ വിരുദ്ധാ സേനാ തലവൻ ശേഖരിച്ചിരുന്നു. സക്കീർ ഹുസൈന്റെ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് പിന്നിൽ പി രാജീവിന്റെ പിന്തുണയാണെന്ന് നേരത്തെ ആരോപണം ഉയർന്നതാണ്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ സംഘത്തിന് ലഭിച്ചതായും സൂചനകളുണ്ടായിരുന്നു.
അതേസമയം, സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതുമായ ഉദ്യോഗസ്ഥർ എറണാകുളത്തെ പൊരിവെയിലിലാണ് ഇപ്പോൾ. ഷാഡോ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ട്രാഫിക്കിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ കൺട്രോൾ റൂമിലേക്കുമാണിച്ച് മാറ്റിയത്. ഐജി ശ്രീജിത്തിനെ വീണ്ടും ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. പൊടുന്നനെയുള്ള ഈ മാറ്റത്തിൽ ഉദ്യോഗസ്ഥരെല്ലാം കടുത്ത നിരാശയിലാണ്. ഗുണ്ടകളെ മെരുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഷാഡോ പൊലീസ് എസ് ഐ ഗോപകുമാറിനെ നാർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുണ്ടാ വിരുദ്ധ സേനയുടെ ഭാഗമായി എറണാകുളത്തെ പ്രധാന ഗുണ്ടാ നേതാക്കളുടേയും സംഘത്തിൽ ഉൾപ്പെട്ടവരുടേയും ലിസ്റ്റ് തയ്യാറാക്കി വരുന്നതിനിടെയാണ് ഷാഡോ പൊലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇത് ഗുണ്ടാ സംഘങ്ങൾ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്. പ്രത്യേക സംഘം രൂപീകരിച്ച് മൂന്ന് മാസം അടുക്കുമ്പോൾ 500 ലധികം ഗുണ്ടകളേയും ഇവരുടെ സഹായികളേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്ത് വിവര ശേഖരണം നടത്തിയത്.
ഗുണ്ടാനേതാക്കളുടെ പഴയ കേസുകളെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷമായിരുന്നു അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തത്. ഇതോടെ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ഒരു പരിധിവരെ അടങ്ങിയിരുന്നു. ഗുണ്ടാ നേതാവ് ഭായി നസീറിനെ അറസ്റ്റ് ചെയ്യുന്നതിനും ഈ സംഘത്തിന് കഴിഞ്ഞിരുന്നു. വളരെ കൃത്യമായ പ്ലാനിംങ്ങോടെയുള്ള ഓപ്പറേഷനായിരുന്നു ഈ സംഘത്തിലെ ഉദ്യോഗസ്ഥരുടേത്. ഓരോ ഗുണ്ടാ നേതാക്കളെ ചോദ്യം ചെയ്യുമ്പോഴും അവരുടെ പുതിയ ചിത്രങ്ങൾ ചിലരുടെ വിരൽ അടയാളങ്ങൾ എന്നിവയടക്കമാണ് ഗുണ്ടാ വിരുദ്ധ സേന ശേഖരിച്ചത്.
വ്യവസായി ജൂബി പൗലോസിനെ കളമശ്ശേരി എര്യാ കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി, മർദ്ദിച്ച പരാതിയിലാണ് കളമശ്ശേരി ഏര്യാ സെക്രട്ടറി സക്കീർ ഹുസൈനെ പ്രതി ചേർത്തത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും സക്കീർ ഹുസൈൻ അറസ്റ്റിന് വഴങ്ങാതെ ഒളിവിൽ പോയി, ഇതിനിടെ കളമശ്ശേരി ഏര്യാ കമ്മിറ്റി ഓഫീസിലും നേതാവ് എത്തി. ജൂബ് പൗലോസ് നൽകിയ പരാതിയിൽ സക്കീർ ഹുസൈന് പുറമേ, കറുകപ്പള്ളി സിദ്ദീക്, ഷീല തോമസ് എന്നിവരും ഉണ്ടായിരുന്നു. ഷീല തോമസ് ഇതതുവരേയും പൊലീസിന് പിടി നൽകിയിട്ടില്ല. ഇവർ കൊച്ചിയിൽ തന്നെ ഉണ്ടായിട്ടും ഇവരെ പിടികൂടാത്തതിന് പിന്നിൽ മലായള മനോരമയിലെ ഉന്നതന്റെ ഇടപെടലാണെന്നും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
അതായത് സക്കീർ ഹുസൈന്റെ അറസ്റ്റിന് നേതൃത്വം നൽകിയവരെല്ലാം പണികിട്ടിയ വിഷമത്തിലാണ്. പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും ഇടപെടൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പല വേദികളിലും പറഞ്ഞിരുന്നു. അതിന്റെ ആവേശത്തിലാണ് കൊച്ചിയിലെ ഗുണ്ടാ മാഫിയയ്ക്കെതിരെ ശക്തമായ ഇടപെടൽ നടന്നത്. പല ഗുണ്ടാതലവന്മാരും പിടിയിലായി. ഇതിനിടെയാണ് സിപിഐ(എം) നേതാക്കൾ പ്രതിക്കൂട്ടിലാകുന്ന കേസുകളെത്തിയത്. ഇവിടേയും മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസം അർപ്പിച്ച് ശക്തമായ ഇടപെടൽ നടത്തി. ഇതാണ് പിന്നീട് ശ്രീജിത്ത് അടക്കമുള്ളവരുടെ കസേര തെറുപ്പിക്കലിലേക്ക് കാര്യങ്ങളെത്തിച്ചത്.
പിണറായി പൊലീസിൽ സിപിഐ(എം) നേതാക്കൾക്കും അണികൾക്കും നീതി കിട്ടുന്നില്ലെന്ന വാദം പാർട്ടിയിൽ സജീവമായി. പൊലീസിനെ പാർട്ടിക്ക് വിധേയമാക്കണമെന്ന അഭിപ്രായവും സജീവമായി. മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ നീക്കവും സജീവമായി. ഇതിന്റെ ഭാഗമായി സിപിഐ(എം) നേതൃത്വത്തിന്റെ ഇഷ്ടക്കാരെ ക്രമസമാധാനനപാലന ചുമതയിലേക്ക് കൊണ്ടു വരികയും ചെയ്തു.
Stories you may Like
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കും
- രാജീവ് ചന്ദ്രശേഖറിന് വോട്ടുപിടിക്കാൻ ശോഭനയെത്തി
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍