സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഒടുവിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ചെമ്പേരിയിലെ വിമൽജ്യോതി കോളേജിലെ ഫൈൻകൊള്ള ഉൾപ്പെടെയുള്ള പീഡനങ്ങൾക്കെതിരെ എസ്എഫ്ഐയും സമരരംഗത്ത്. ഇന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കോളേജ് ഗേറ്റിന് മുന്നിൽ കയറി പാർട്ടി പതാകയും ഉയർത്തി.
സംസ്ഥാനത്തൊട്ടാകെ സ്വാശ്രയപീഡനങ്ങൾക്കെതിരെ സമരരംഗത്തുള്ള എസ്എഫ്ഐ കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതിയിലെ ഫൈൻകൊള്ളയ്ക്കെതിരെ എന്തുകൊണ്ട് രംഗത്തിറങ്ങുന്നില്ലെന്ന ചോദ്യം കഴിഞ്ഞ കുറച്ചുദിവസമായി സജീവ ചർച്ചയായിരുന്നു. പാമ്പാടിയിൽ നെഹ്റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമായിരുന്നു.
സഭയുടെ കോളേജുകൾക്കെതിരെ ചെറുവിരലനക്കരുതെന്ന് പാർട്ടിയിലെ ഉന്നതർതന്നെ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയും വിലക്കിയതായുള്ള വിവരം മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, മുസ്ളീം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫ് വിമൽജ്യോതി കോളേജിലേക്ക് നടത്തിയ മാർച്ചിനെ പൊലീസും കോളേജിന്റെ ആൾക്കാരായി നിലകൊണ്ട് ഗുണ്ടകളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവവുമുണ്ടായി.
പാമ്പാടിയിലും മറ്റക്കരയിലും മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർ കോളേജ് തകർക്കുന്ന സംഭവം വരെ ഉണ്ടായെങ്കിലും അവിടെല്ലാം കാഴ്ചക്കാരെ പോലെ നിലകൊണ്ട പൊലീസ് വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ നേരിട്ടത് മറ്റൊരു രീതിയിലാണെന്നതും സംശയകരമായി. ഇവിടെ സമരം ചെയ്യാതെ എസ്എഫ്ഐ മൗനം പാലിച്ചതും എംഎസ്എഫ് സമരത്തെ പൊലീസ് നേരിട്ടതുമെല്ലാം സിപിഐ(എം) സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണെന്ന വിമർശനം ശക്തമാക്കി. ഇതോടെയാണ് ഇപ്പോൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിമൽജ്യോതിയിലേക്ക് സമരം നടത്താൻ പാർട്ടി നിർബന്ധിതമായതെന്നാണ് സൂചനകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന സ്വാശ്രയ കോളേജുകളിലും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ ദിവസം തന്നെയാണ് എസ്എഫ്ഐ വിമൽജ്യോതിയിലേക്കും മാർച്ച് നടത്തിയതെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും ആദ്യകാലങ്ങളിൽ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞ് നിന്നിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റുകളെയും പുതിയ കാലത്തെ പ്രവണതകൾ ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്നുമായിരുന്നു പിണറായി ഇന്ന് പ്രസ്താവിച്ചത്. അപൂർവം ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാത്രമാണ് നല്ലരീതിയിൽ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തിയത്.
അതേസമയം, കോളേജിലേക്ക് കഴിഞ്ഞയാഴ്ച മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടകൾ ഉൾപ്പെടെയാണ് കൈകാര്യം ചെയ്തത്. മാനേജ്മെന്റിന്റെ ആൾക്കാരെന്ന നിലയിൽ ഇവരെത്തിയതിന് പിന്നിൽ കെസി ജോസഫിനും പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. കെഎസ് യു കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മാനേജ്മെന്റിന്റെ മൂടുതാങ്ങികളായി നിൽക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കോൺഗ്രസും സിപിഎമ്മും വിമൽജ്യോതിയിലെ മാനേജ്മെന്റിന്റെ തോന്ന്യാസങ്ങൾക്ക് കുടചൂടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമായതിനിടെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തെങ്കിൽ എസ്എഫ്ഐയുടെ സമരക്കാർ കോളേജ് ഗേറ്റിൽ കയറി കൊടികെട്ടിയിട്ടും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമായി. എന്നാൽ കോളേജിലെ പ്രശ്നം വിജയിച്ചുവെന്നും തങ്ങൾ പുതു സമരചരിത്രം തീർത്തുവെന്നും എംഎസ്എഫ് അവകാശപ്പെടുന്നതിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി എത്തിയിട്ടുള്ളത്.
വിമൽജ്യോതി കോളേജിലെ അന്യായമായ ഫീസ് വർധനവ് പിൻവലിച്ചതായും പണിഷ്മെന്റിന്റെ ഭാഗമായി ഫൈൻ ഈടാക്കുന്നത് പൂർണമായും പിൻവലിച്ചെന്നും എംഎസ്എഫ് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ രണ്ടുദിവസമായി എംഎസ്എഫ് പ്രവർത്തർ പോസ്റ്റ് ചെയ്യുന്നുണ്ട്.
പോസ്റ്റിൽ നൽകിയ തീരുമാനങ്ങൾ ഇപ്രകാരമാണ്:
1 പണിഷ്മെന്റിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫൈൻ പൂർണ്ണമായും പിൻവലിച്ചു.
2 വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രിൻസിപ്പാളും രക്ഷിതാക്കളുടേയും വിദ്യാത്ഥികളുടേയും മാനേജ്മെന്റിന്റെയും പ്രതിനിധികളും ഉൾപ്പെട്ട ഗ്രീവൻസ് സെൽ രൂപീകരിക്കും.
3 സമരത്തിന് വന്ന പ്രവർത്തകരെ ഗുണ്ടകൾ അക്രമിച്ച നടപടിയെ യോഗം അപലപിച്ചു. അക്രമികൾക്കെതിരെ കേസുമായ് മുന്നോട്ട് പോവാനും തീരുമാനിച്ചു.
4 കോളേജ് മാനേജ്മെന്റ് എംഎസ്എഫ് സമരഭടർക്കെതിരെ കൊടുത്ത കേസ് പിൻവലിക്കാനും തീരുമാനിച്ചു.
5 സെക്യൂരിറ്റി അടക്കമുള്ള നോൺ ടീച്ചിങ്ങ് സ്റ്റാഫുകളുടെ വിദ്യാർത്ഥികളുടെ മേലുള്ള ഇടപെടലുകൾ അവസാനിപ്പിക്കും.
6 ഹോസ്റ്റൽ റസിഡന്റ് ട്യൂട്ടർമാരെ വാർഡന്മാരെ നിർബന്ധമാക്കാൻ തീരുമാനിച്ചു.
മധ്യസ്ഥ ചർച്ചയ്ക്ക് റെവറന്റ് ചാലിൽ അച്ചനും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിലും നേതൃത്വം നൽകിയെന്ന് വ്യക്തമാക്കി യോഗത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിണ്ട്.
ഇത്തരത്തിൽ വിമൽജ്യോതിയിലെ പ്രശ്നങ്ങൾ രണ്ടുദിവസം മുമ്പുതന്നെ ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടുവെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായെന്നും എംഎസ്എഫ് വ്യക്തമാക്കുമ്പോൾ ഇതിനെല്ലാം ശേഷം ഇന്ന് എസ്എഫ്ഐ കോളേജിലേക്ക് മാർച്ച് നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എംഎസ്എഫിന്റെ സമരംകൊണ്ട് വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടായാൽ അത് എസ്എഫ്ഐക്ക് ക്ഷീണമാകുമെന്ന നിലയിലാണ് ഇന്ന് അവർ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്