വർഷങ്ങളായി എല്ലാം നന്നായി ചെയ്തവരെ മൂലക്കിരുത്തി ശബരിമല സർവീസ് കുളമാക്കിയത് എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ നീക്കം; മകരവിളക്ക് കഴിഞ്ഞ് വീടുപറ്റാനാവാതെ കാട്ടിൽ കുടുങ്ങിയ അയ്യപ്പ ഭക്തന്മാരുടെ ആക്രമണം പേടിച്ച് ജീവനക്കാർ കാട്ടിലേക്ക് മുങ്ങി; പമ്പയിലും നിലയ്ക്കലും നടന്നത് കെട്ടുകേൾവിയില്ലാത്ത വിവരക്കേടിന്റെ പ്രതിഫലനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥത കാരണം ഇത്തവണ അയ്യപ്പഭക്തമാരും വലഞ്ഞിരുന്നു. മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചത് കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ തലതിരിഞ്ഞ പരിഷ്ക്കാരങ്ങൾ തന്നെയായിരുന്നു. ഇതിനൊപ്പം പൊലീസിന്റെ അനാസ്ഥ കൂടിയായതോടെ പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്തു. ആറ് മണിക്കൂറോളമാണ് അയ്യപ്പഭക്തന്മാർ വനത്തിൽ പെരുവഴിയിൽ ആയത്. വർഷങ്ങളായി ശബരിമല സ്പെഷ്യൽ സർവ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനപരിചയമുള്ള ഓഫീർസർമാരെ മൂലയ്ക്കിരുത്തി എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദും, സ്പെഷ്യൽ ഓഫീസർ ശരത്തും കൂടു നടത്തിയ സർവ്വീസ് നടത്തിപ്പാണ് ശബരിമലയിൽ അയ്യപ്പന്മാരെ വലയ്ക്കുന്ന നിലയിൽ എത്തിച്ചത്.
മകരവിളക്ക് കണ്ടിറങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി പമ്പ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും എരുമേലി കോട്ടയം ചെങ്ങന്നൂർ, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂർ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ ബോർഡുവച്ച് പാർക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തർ നിറയുന്നമുറയ്ക്ക് ബസുകൾ പുറപ്പെടുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒറ്റ കെഎസ്ആർടിസി ബസു പോലും ഉണ്ടായിരുന്നില്ല.
മുൻ വർഷങ്ങളിലേതുപോലെ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പമ്പ നിശ്ചലമാകുമെന്നും, വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാവാതെ വരുമെന്നും പമ്പ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകളില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലൊക്കെ അയ്യപ്പഭക്തർ വിരി വെയ്ക്കുമെന്നും പമ്പ സർവ്വീസ് നടത്തി പരിചയമുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാൻ ഇഡി ഓപ്പറേഷൻസ് സ്പെഷ്യൽ ഓഫീസറും തയ്യാറായില്ല.
മുഴുവൻ കെ എസ് ആർ ടി സി ബസുകളും നലിക്കൽ ത്രിവേണി (പമ്പ) ചെയിൻ സർവ്വീസുകളുടെ ഭാഗമായതോടെ ശബരിമല സർവ്വീസുകൾ താറുമാറാകുകയായിരുന്നു. കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവ്വീസിനായി എത്തിയ കെഎസ്ആർടിസി ജീവനക്കാരെ പോലും ഈ ഉദ്യോഗസ്ഥർ ഭയപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാ ഭാഗത്തു നിന്നും നിയന്ത്രണങ്ങൾ ശക്തമായതോടെ ശരിക്കും ദുരിതത്തിലായത് അയ്യപ്പ ഭക്തന്മാരായിരുന്നു. ദ്വീർഘദൂരങ്ങളിലേക്ക് ബസുകൾ ഓടിക്കാതിരുന്നതോടെ അയ്യപ്പന്മാർ ക്ഷുഭിതരാകുകയും ചെയ്തു. രണ്ടു ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചച്ച സംഭവും ഉണ്ടായി.
ഇന്നലെ പുലർച്ചെ ഒന്നരയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷന് മുന്നിലാണ് ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചത്. ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകരെ പുറംനാടുകളിൽ എത്തിക്കാൻ ആയിരം ബസുകൾ പമ്പ ഡിപ്പോയിൽ ക്രമീകരിച്ചിരുന്നു. ഇതിൽ നാനൂറോളം ബസുകൾ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനാണ് ഒരുക്കിയിരുന്നത്. മകരവിളക്ക് കഴിഞ്ഞപ്പോൾ മുതൽ ചെയിൻ സർവീസുകൾ ഇടമുറിയാതെ ഓട്ടം തുടങ്ങി. നിലയ്ക്കൽ എത്തിയ ബസുകൾ പൊലീസ് തിരികെ പമ്പയ്ക്ക് അയച്ചില്ല.
പമ്പയിലെ അയ്യപ്പന്മാരുടെ തിരക്ക് ഒഴിയാൻ വേണ്ടി അവ പിടിച്ചിടുകയായിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ചെയിൻ സർവീസ് ഒന്നര റൗണ്ട് പൂർത്തിയായപ്പോൾ പമ്പയിൽ നിന്ന് ചെറിയ വാഹനങ്ങളും പൊലീസ് കടത്തിവിട്ടു തുടങ്ങി. ഇതോടൊപ്പം പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ദീർഘദൂര സർവീസുകൾ അടക്കം മുപ്പതോളം ബസുകൾ ഒന്നിച്ച് റോഡിലേക്കിറക്കി വിട്ടു.
ചെറിയ വാഹനങ്ങളും ചെയിൻ ബസുകളും ദീർഘദൂര ബസുകളും ഒന്നിച്ചെത്തിയതോടെ നിലയ്ക്കൽ മുതൽ പമ്പ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു വാഹനങ്ങൾ. നിലയ്ക്കൽ നിന്ന് ചെറിയ വാഹനങ്ങളും പമ്പയിലേക്ക് കടത്തി വിട്ടിരുന്നില്ല. ചെയിൻ സർവീസുകളും ഓടിയില്ല. ഇതിനിടെ പമ്പ സ്റ്റേഷനിൽ ദീർഘദൂര സർവീസുകൾ നടത്താൻ മതിയായ ബസുകളില്ലാതെ വന്നു. പുറംനാടുകളിലെ ഡിപ്പോകളിൽ നിന്നെത്തിയ ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിട്ടതും പ്രശ്നം സൃഷ്ടിച്ചു.
നാട്ടിലെത്താൻ ബസുകൾ കാത്ത് മണിക്കൂറുകൾ സ്റ്റാൻഡിൽ നിന്ന അയ്യപ്പന്മാർ ഇതോടെ ക്ഷുഭിതരായി. കയ്യാങ്കളിയിലെത്തുമെന്ന് ഉറപ്പായപ്പോൾ ബസ് സ്റ്റേഷനിലെ ജീവനക്കാർ കാടു കയറി. ഇതിനു പിന്നാലെയാണ് ചെയിൻ സർവീസ് നടത്തിയിരുന്ന രണ്ടു ബസുകളുടെ ചില്ലുകൾ അയ്യപ്പന്മാർ അടിച്ചുടച്ചത്. ഇതോടെ കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുയയായിരുന്നു.
ശബരിമലയിലെ ഗതാഗതക്കുരുക്കിന് കാരണക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും പമ്പ സ്പെഷ്യൽ ഓഫീസറും ആണന്നും വ്യക്തമായിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആകെ നാണക്കേടായ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, മാതൃകാപരമായി ശിക്ഷണ നടപടികൾ സ്വീകരിക്കാതെ സാങ്കേതികമായ അന്വേഷണത്തിന് ഗതാഗതമന്ത്രി ഉത്തരവിട്ടത് ഓപ്പറേഷൻസ് മേധാവിയെയും, പമ്പ സ്പെഷ്യൽ ഓഫീസറെയും രക്ഷിക്കാനാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിശ്ചിത യോഗ്യതകൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പ്രത്യേകമായി ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗം ആണ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഷറഫ് മുഹമ്മദിനെ നിയമവിരുദ്ധമായി നിയമിച്ചത്. അങ്ങനെ ഗതാഗതവകുപ്പിന്റെ അനുവാദമില്ലാതെ ഈ നിയമനം എൽഡിഎഫ് ഗതാഗതമന്ത്രിയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുന്നു.
ആദ്യ ഘട്ടത്തിൽ ഗതാഗതമന്ത്രിക്ക് താൽപ്പര്യം ഇല്ലാതിരുന്നിട്ടും സ്വകാര്യ ബസുകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഗതാഗതമന്ത്രിക്ക് ഏറ്റവും അടുത്ത ആളായി മാറിയിരിക്കുകയാണ് ഷറഫ് മുഹമ്മദ്. സ്വകാര്യ ബസുകളുടെ വരുമാനത്തെ നിയന്ത്രിക്കുന്ന കെഎസ്ആർടിസി സർവ്വീസ് നടത്തിപ്പ് ഓപ്പറേഷൻസ് മേധാവിക്കായതിനാലാണ് ഇക്കാര്യത്തിൽ സ്വകാര്യ ബസുകൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. പൊലീസും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ ഏകോപനമില്ലാത്തതാണ് തീർത്ഥാടകരെ ദുരിതത്തിലാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍