തിരിച്ചടിയായത് ദിലീപിന്റെ നാടകീയ നീക്കങ്ങളും മുഖ്യമന്ത്രിയുടെ കർശന നിലപാടും; മുഖ്യമന്ത്രി ഉപദേശം തേടിയത് ഇന്നസെന്റിനോട്; 240ഓളം തിയേറ്ററുകൾ പ്രദർശനത്തിന്; സമരം പിൻവലിക്കാൻ മാർഗ്ഗം തേടി കാര്യങ്ങൾ കൈവിട്ടു പോയ ലിബർട്ടി ബഷീറും കൂട്ടരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം : സിനിമാ മേഖലയിലെ പ്രതിസന്ധിക്കും പല അനാവശ്യ സമരങ്ങൾക്കും കാരണം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാടുകളായിരുന്നു. എ ക്ലാസ് തിയേറ്റർ സംഘടനയ്ക്ക് നേതൃത്വം നൽകിയ ലിബർട്ടി ബഷീറിന് മുന്നിൽ സിനിമാക്കാർ ഒന്നാകെ പലപ്പോഴും മുട്ടുമടക്കി. എന്നാൽ ശതകോടികൾ ചെലവിട്ട് സിനിമ നിർമ്മിക്കുന്നവരിൽ നിന്ന് കളക്ഷന്റെ 50 ശതമാനം തട്ടിയെടുക്കാനുള്ള ലിബർട്ടി ബഷീറിന്റെ നീക്കം മൂലം ക്രിസ്മസ് റിലീസുകൾ പോലും മുടങ്ങി. ഇതോടെ എങ്ങനേയും തിയേറ്റർ ഉടമകളുടെ സംഘടനയെ പൂട്ടാൻ ഏല്ലാവരും ഒറ്റക്കെട്ടായി. ഇതിന്റെ നേതൃത്വം ദിലീപ് ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കർശന നിലപാടിലേക്ക് നീങ്ങിയതോടെ ലിബർട്ടി ബഷീറിന് അടിതെറ്റി.
എ ക്ലാസ് തിയറ്ററുകളെ നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക് പോകുന്നതാണ് ഇതിന് കാരണം. സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയറ്ററുകൾ ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം ഉപേക്ഷിച്ചു പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തു. ട്രഷറർ സാജു ജോണിയുടെ രാജിയും ഫെഡറേഷൻ നേതൃത്വത്തിനു തിരിച്ചടിയായി. ഫെഡറേഷൻ വിട്ട തിയറ്റർ ഉടമകളെക്കൂടി ഉൾപ്പെടുത്തി പുതിയ സംഘടനയുടെ രൂപീകരണ പ്രഖ്യാപനം ഇന്നുണ്ടാകും. തിയറ്റർ ഉടമ കൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരാണു പുതിയ സംഘടനയ്ക്കു പിന്നിലുള്ളത്. ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ൽ ഏറെ റിലീസ് കേന്ദ്രങ്ങളായി.
അതിനിടെ സിനിമാ സമരം ചൊവ്വാഴ്ച പിൻവലിക്കാൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ കാരണങ്ങൾ തേടുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ച നടക്കുമെന്നു കരുതുന്ന എക്സിക്യൂട്ടീവിൽ തീരുമാനമുണ്ടാകും. അംഗങ്ങൾ കൊഴിയുന്നതു ഫെഡറേഷനെ അലട്ടുന്നു. മാത്രമല്ല നിർമ്മാതാക്കളും വിതരണക്കാരും പിന്തുണയ്ക്കുന്ന പുതിയ സംഘടന വരുമെന്നുറപ്പായതോടെ അവിടേക്കു കൂടുമാറുന്ന അംഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 19 നു ജോമോന്റെ സുവിശേഷങ്ങളും തൊട്ടടുത്ത ദിവസം മുന്തിരി വള്ളികളും റിലീസ് ചെയ്യുന്നതോടെ ഭൂരിഭാഗം അംഗങ്ങളും പോകുമെന്ന സൂചന തന്നെയാണുള്ളത്. മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടാൽ ഉപാധികളില്ലാതെ സമരം പിൻവലിക്കാമെന്നു ഫെഡറേഷനിലെ ചില നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പിൻവലിക്കാൻ പറയില്ലെന്ന് എ.കെ.ബാലൻ വൈകിട്ടു വ്യക്തമാക്കിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. അനാവശ്യ സമരമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ സർക്കാർ നിലപാടു കൂടുതൽ വ്യക്തമാകുകയും ചെയ്തു. ഇവിടെ എംപി കൂടിയായ താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയാണ് നിർണ്ണായകമായത്.
മുഖ്യമന്ത്രി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സമരത്തിനിടയിൽ തിയേറ്റർ ഉടമകൾ വലിച്ചിഴച്ചു. ഇവരുമായി ചർച്ച നടത്തിയെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലായിരുന്നു. മാത്രമല്ല തലശ്ശേരിയിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചപ്പോൾ, അത്തരം കൂടിക്കാഴ്ചകൾ ആവശ്യമില്ലെന്നും അതിനു മന്ത്രിതലത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവർ നൽകിയ മറുപടി. എന്നാൽ ഇന്നലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസന്റുമായി നടത്തിയ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിൽ വ്യക്തമായ നിർദ്ദേശം ഇന്നസെന്റ് മുന്നോട്ട് വച്ചു. എല്ലാ പ്രശ്നവും ദിലീപിന്റെ ഇടപെടലോടെ പൊളിഞ്ഞെന്നും അറിയിച്ചു. അതുകൊണ്ട് തന്നെ തിയേറ്റർ ഉടമകൾക്ക് വേണ്ടി നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. സർക്കാരിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും മുഖ്യമന്ത്രിയുടെ രോഷത്തിനു ഇതിനിടെ, 25 ന് ഇന്നസന്റിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഫെഡറേഷനിലെ ചില നേതാക്കൾ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ച അംഗങ്ങളെ വിളിച്ചു പറഞ്ഞിരുന്നു. ഇതെല്ലാം വെറും തന്ത്രമാത്രമാണെന്നും ലിബർട്ടി ബഷീറുമായി ചർച്ചയില്ലെന്നുമാണ് പൊതു നിലപാട്.
സിനിമാ സമരത്തിൽ ആദ്യ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളിൽ സർക്കാർ ഉറച്ചു നിൽകുന്നുവെന്നു മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയതായി ഇന്നസെന്റ് എംപിയും അറിയിച്ചു. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സിനിമാ സമരം വരുത്തിയതു വൻ നഷ്ടമാണു വരുത്തിയെന്നു ബാലൻ ചൂണ്ടിക്കാണിച്ചതായി ഇന്നസെന്റ് പറഞ്ഞു. അതുകൊണ്ടാണു ഉത്സവക്കാലത്തു സമരം നടത്തരുതെന്ന നിർദ്ദേശം വച്ചതെന്നു മന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിനോദ മാർഗം അടച്ചു കൊണ്ടു നടത്തുന്ന സമരം അവസാനിപ്പിച്ചു പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കമ്മറ്റിയെ വയ്ക്കാമെന്ന നിർദ്ദേശം തള്ളിയതു പിടിവാശി കൊണ്ടുമാത്രമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കിട്ടാനുള്ള നികുതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞുവെന്നു ഇന്നസെന്റ് അറിയിച്ചു. 25ന് തന്റെ സാന്നിധ്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്ന പ്രചരണവും ഇന്നസെന്റ് നിഷേധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരുമായും ചർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25നു ചേരുന്നതു റഗുലേറ്ററി കമ്മറ്റി രൂപീകരിക്കാനുള്ള പ്രാഥമിക യോഗമാണ്. അതിനു സമരവുമായി ബന്ധമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
അതിനിടെ മുന്നൂറിലേറെ തിയറ്ററുകളുള്ള ഫെഡറേഷനിൽ നിന്നു കൂടുതൽ തിയറ്റർ ഉടമകൾ തങ്ങൾക്കൊപ്പം വരുമെന്നു നിർമ്മാതാക്കളും വിതരണക്കാരും പറയുന്നു. വരുന്ന ആഴ്ചകളിൽ സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പൃഥ്വിരാജിന്റെ എസ്ര, സിദ്ദീഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നിവ കൂടി റിലീസ് ചെയ്യുന്നതോടെ കൂടുതൽ തിയറ്ററുകൾ ഫെഡറേഷൻ വിട്ടുവരുമെന്നാണ് അവരുടെ പ്രതീക്ഷ. തിയറ്ററുകളിൽനിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് 40ൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചില്ലെങ്കിൽ റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നു ഫെഡറേഷൻ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു വിത്തിട്ടത്. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍