മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് മുഖ്യമന്ത്രി പിണറായി വിജയൻ! മോദിയുടെ ജൂനിയർ പങ്കാളിയാണ് കേരളാ മുഖ്യമന്ത്രിയെന്ന് വിശദീകരണം; വിജയവാഡയിൽ നിന്ന് കിട്ടിയ കത്തിലും നമ്പർ വൺ ശത്രു പിണറായി; വയനാട്ടിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പൊലീസ് സ്റ്റേഷൻ ഉദ്ഘാടനചടങ്ങ് മാറ്റി; അതീവ ജാഗ്രതതോടെ പൊലീസും ഇന്റലിജൻസും
കെ വി നിരഞ്ജൻ
കോഴിക്കോട്: നിലമ്പൂരിലെ മവോയിസ്റ്റ് വേട്ടയോടെ നക്സലുകളുടെ കണ്ണിൽ കരടായിരക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ സുരക്ഷാഭീഷണിയുള്ളത് പിണറായിക്കാണെന്ന് കേന്ദ്രമുൾപ്പെടെയുള്ള വിവിധ ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്.രാജ്യം അമ്പത് ലക്ഷത്തിലേറെരൂപ തലക്ക് വിലയിട്ട കുപ്പുദേവരാജിനെയും കൂട്ടാളി അജിതയെയും വെടിവച്ചുകൊന്നത് മാവാവാദികൾക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.അതുകൊണ്ടുതന്നെ ഇവർ പിണറായിയെ ടാർഗറ്റ് ചെയ്യുമെന്ന് സംസ്ഥാന ഇന്റലിജൻസിനും വിവരം കിട്ടിയിട്ടുണ്ട്.
വിജയവാഡയിൽവച്ച് കഴിഞ്ഞ ദിവസം കിട്ടിയ ഒരു മാവോയിസ്റ്റ് ലഘുലേഖയിലും പിണായിലെ ഒന്നാം നമ്പർ ശത്രുവായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ പകർപ്പും കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമദ്ദ്രന്തിയുടെ സുരക്ഷയും വർധിപ്പിച്ചിരിക്കയാണ്.ഇത്് സാധൂകരിക്കുന്ന രീതിയിൽ മവോയിസ്റ്റുകളുടെ ലഘുലേഖയും ഇറങ്ങിയിട്ടുണ്ട്.മാവോയിസ്റ്റുകൾ ഏത് നേരവും തരിച്ചടിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ശത്രുവിനേക്കാൾ ആദ്യം ഒറ്റുകാരനെ കൊല്ലണമെന്നതാണ് മവോയിസ്റ്റ് സിദ്ധാന്തം. നിലമ്പൂരിലെ പൊലീസ് നടപടിക്കുപിന്നിൽ ഇവിടുത്തെ ചില ആദിവാസികളുടെ പങ്ക് മാവോവാദികൾ സംശയിക്കുന്നുണ്ട്.ഒറ്റുകാർ എന്ന് ആരോപിച്ച് നിരവധി പാവപ്പെട്ട കർഷകരെ ഉത്തരേന്ത്യയിൽ ഇവർ വെടിവച്ച് കൊന്നിട്ടുണ്ടെങ്കിലും കേരളത്തിൽ അവർ ഇതുവരെ നാട്ടുകാരുടെ നേരെ തിരിഞ്ഞിട്ടില്ല. പുതിയ സാഹചര്യത്തിൽ എന്തുസംഭവിക്കുമെന്ന ഭീതിയിലാണ് ആദിവാസികൾ അടക്കമുള്ള വനമേഖലയിലെ ജനം.
അതിനിടെ നിലമ്പൂർ കരുളായി വനത്തിൽ രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിന് കാരണക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ജൂനിയർ പങ്കാളിയാണെന്ന് മാവോവാദി പശ്ചിമഘട്ട മേഖല കമ്മിറ്റി വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി. പിണറായിയുടേയും സിപിഐ.എമ്മിന്റെയും മാവോവാദി വിരുദ്ധ കള്ളക്കഥകൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ജനുവരി 15 മുതൽ രാഷ്ട്രീയ പ്രചാരണ കാമ്പയിൻ നടത്തുമെന്ന് മേഖല കമ്മിറ്റിയുടെ വക്താവെന്ന് അവകാശപ്പെട്ട് ജോഗി എന്നയാൾ പത്രം ഓഫിസുകളിൽ എത്തിച്ച കുറിപ്പിൽ അറിയിച്ചു. വിപ്ളവകാരികളെ കൂട്ടക്കൊല ചെയ്യുന്ന മോദി-പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിപ്ളവകാരികളെ കൊന്നൊടുക്കാൻ പിണറായി വിജയൻ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ സുരക്ഷ ഭീഷണിയെ തുടർന്ന് വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം മാറ്റി. ശനിയാഴ്ച വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, മാവോവാദി ഭീഷിണി നിലനിൽക്കുന്ന പ്രദേശമായതിനാൽ വൈകുന്നേരം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ളെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഉദ്ഘാടനം മാറ്റിയത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന പൊലീസ് സ്റ്റേഷന് അടുത്ത പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, കമ്പമല, മക്കിമല എന്നിവിടങ്ങളിൽ മാവോവാദി സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികളിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ഉൾപ്പെട്ടിരുന്നില്ല. മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടി വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീരുമാനിച്ചത്. നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നത് സേനക്കിടയിൽ അതൃപ്തിയുയർത്തിയിട്ടുണ്ട്.
അതിനിടെ മാവോയിസ്റ്റുകൾ സർവ്വസന്നാഹങ്ങളുമായാണ് നിലമ്പൂർ കാടുകളിൽ തമ്പടിച്ചതെന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.നേരത്തെ കുപ്പുദേവരാജും അജിതയും സായുധരായി ആദിവാസികൾക്ക് ക്ളാസ് എടുക്കുന്നതടക്കമുള്ള വീഡിയോകൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ മാവോവാദി നേതാവ് സിനോജ് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കരുളായി റേഞ്ച് ഒണക്കപാറയിലെ മാവോവാദികളുടെ ക്യാമ്പ് ഷെഡിൽനിന്ന് കണ്ടെടുത്ത പെൻ ഡ്രൈവിലാണ് സിനോജിന്റെ മൃതദേഹം വനത്തിനുള്ളിൽ സംസ്കരിക്കുന്ന ദൃശ്യങ്ങളുള്ളത്. മാവോവാദി നേതാവും പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റി വക്താവുമായ വലപ്പാട് സ്വദേശി സിനോജ് കേരള-കർണാടക വനാതിർത്തിയിൽ ബോംബ് നിർമ്മാണത്തിനിടെ 2014 ജൂൺ 16നാണ് കൊല്ലപ്പെടുന്നതെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു.
രാജൻ, രമേശൻ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സിനോജ് ഝാർഖണ്ഡിൽനിന്ന് 2010ൽ ഗറില്ല പരിശീലനം ലഭിച്ചയാളാണെന്നാണ് പൊലീസിനുള്ള വിവരം. സിപിഐ മാവോയിസ്റ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അംഗമായ സിനോജ് 2009ൽ വയനാട് വച്ച് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സംഘടനയുമായി വീണ്ടും ബന്ധപ്പെട്ടു പ്രവർത്തിച്ചു വരികയായിരുന്നു. വടക്കൻ കർണാടകയിലെ സുബ്രഹ്മണ്യ വനത്തിലെ മാവോവാദി ക്യാമ്പ് അംഗമായിരുന്നു. 2012ൽ കർണാടക ആന്റി നക്സൽ സ്ക്വാഡ് ക്യാമ്പ് ഓപറേഷൻ നടത്തിയപ്പോൾ സിനോജും മാവോവാദി ക്യാമ്പിലുണ്ടായിരുന്നു. 2014 ജൂൺ 16നാണ് വനത്തിൽ ബോംബ് നിർമ്മാണത്തിനിടെ സിനോജ് കൊല്ലപ്പെടുന്നത്. മാവോവാദികൾ സിനോജിന്റെ മൃതദേഹം ഉൾവനത്തിൽ മറവ് ചെയ്യുകയായിരുന്നു. പെൻ ഡ്രൈവിലുണ്ടായിരുന്ന ഇതിന്റെ ദൃശ്യങ്ങളാണ ്പൊലീസ് ഇപ്പോൾ പുറത്തുവിട്ടത്. ബോംബ് നിർമ്മാണത്തിനിടെ സിനോജ് കൊല്ലപ്പെട്ട സംഭവത്തിൽ മറ്റു നാലുപേർക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ മലപ്പുറം സ്വദേശിക്ക് വലതു കൈപ്പടം നഷ്ടപ്പെട്ടതായും പൊലീസ് കരുതുന്നു.
തങ്ങളിൽ ഒന്നിനെ തൊട്ടാൽ പത്തായി തിരിച്ചടിക്കുകയെന്നതാണ് മാവോവാദികളുടെ പൊതുരീതി. നിലമ്പൂർ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയൻെയും രൂക്ഷമായി വിമശിച്ച് നേരത്തെയും ഇറക്കിയ പത്രക്കുറിപ്പിലും ശക്തമായി തിരിച്ചടിക്കുമെന്നാണ് മാവോവാദികൾ പറയുന്നത്. ''നിങ്ങളുടെ തോക്കിന് ഞങ്ങളെ തളർത്താനാവില്ല. കരുളായിയിൽ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്ളവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അത് വെറുതെയാവാൻ അനുവദിക്കുകയില്ല''. വയനാട്ടിൽ മാദ്ധ്യമങ്ങൾക്ക് വിതരണംചെയ്ത മാവോവാദി വാർത്താകുറിപ്പിലെ വരികളാണിവ. നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ മാവോയിസ്റ്റ്് എ.സി കമ്മിറ്റി വക്താവിന്റെ പേരിൽ രണ്ടാഴ്ച മുമ്പ് പത്രക്കുറിപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത്. കൽപറ്റയിൽ വയനാട് പ്രസ് ക്ളബിന്റെ ലെറ്റർ ബോക്സിലാണ് വാർത്താക്കുറിപ്പിന്റെ ഡസനോളം കോപ്പികൾ നിക്ഷേപിച്ചത്.
ഏറ്റുമുട്ടൽ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന കുറിപ്പിൽ ദലിത് ആദിവാസി വിഭാഗങ്ങളുടെ ദുരിതജീവിത സാഹചര്യങ്ങളെ മാറ്റിത്തീർക്കാനുള്ള പോരാട്ടവുമായാണ് മാവോവാദി പ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് അവകാശപ്പെടുന്നു. ''വൻകിട കുത്തകകളെയും കോർപറേറ്റുകളെയും അഴിമതിക്കാരെയും മറ്റു സാമൂഹികവിരുദ്ധ ശക്തികളെയും സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പൊലീസ് മേധാവികളും കൂടിയാലോചിച്ചടെുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ കൊലപാതക പദ്ധതി നടപ്പാക്കിയിരിക്കുന്നത്'' എന്ന് കുറിപ്പിൽ പറയുന്നു.
പശ്ചിമഘട്ടത്തെ തകർത്തുകൊണ്ടുള്ള വികസനവും ജനങ്ങളുടെ കുടിവെള്ളമടക്കം മുട്ടിക്കുന്നതരത്തിലുള്ള വികസനവും മാവോവാദികൾ എതിർക്കുന്നതാണ് അറുകൊലകൾക്ക് പ്രേരിപ്പിക്കുന്നതെന്നും പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു. മാവോവാദി മുന്നേറ്റത്തിൽ സർക്കാറിന്റെ സായുധശക്തിക്ക് പിടിച്ചുനിൽക്കാമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുനൽകിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍