താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് അപകടനില തരണം ചെയ്ത ശ്രീജാ നായർ മറുനാടൻ മലയാളിയോട്; ദുരൂഹതകൾ മായാതെ ഫെയ്സ് ബുക്ക് പോസ്റ്റ്: ചാനൽ അവതാരകയ്ക്ക് എന്താണ് സംഭവിച്ചത്?
ആവണി ഗോപാൽ
ഇന്നലെ സോഷ്യൽ നെറ്റ്വർക്കിൽ പതിവില്ലാതെ ഒന്നിലേറെ മറുനാടൻ മലയാളി വാർത്തകൾ ചൂടൻ ചർച്ചയ്ക്കു കാരണമായി. നാസയുടെ ഉപഗ്രഹം ആറ് സെക്കന്റുകൊണ്ട് താഴെ വീണ സാഹചര്യത്തിൽ ന്യുയോർക്ക് ടൈംസിന് മറുപടിയുമായി ജോയി കുളനട വരച്ച കാർട്ടൂൺ ആയിരുന്നു ആദ്യ ചർച്ചാ വിഷയം എങ്കിൽ സരിതയുടെ വാട്ട്സാപ്പ് ദൃശ്യങ്ങൾ മുടക്കിയ വിവാഹം ആരുടേതായിരുന്നു എന്നതായിരുന്നു പിന്നീട് ചർച്ചയായത്. വൈകുന്നേരം ആയപ്പോഴേക്കും സോഷ്യൽ നെറ്റ്വർക്കിലെ ചർച്ചകൾക്ക് പെട്ടന്ന് രൂപഭാവം മാറി. മറുനാടൻ മലയാളിയുടെ ഉറ്റ സുഹൃത്തും ടെലിവിഷൻ അവതാരകയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീജാനായരുടെ ആത്മഹത്യാ ശ്രമം ആയിരുന്നു ചർച്ചകളുടെ വഴി മാറ്റിവിട്ടത്.
5000 സുഹൃത്തുക്കളെ കൂടാതെ 64,000 ഫോളോവേഴ്സ് കൂടിയുള്ള ഫേസ്ബുക്കിലെ നിരന്തര സാന്നിധ്യമായ ശ്രീജ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്ത തീർച്ചയായും വലിയൊരു ചർച്ചയാകുമെന്ന് ആർക്കും ഊഹിക്കാം. ഈ ചർച്ചകൾ സജീവമായതോടെ അനേകം പേർ മറുനാടനുമായി ബന്ധപ്പെട്ട് വാർത്തയുടെ സ്ഥിരീകരണം ചോദിച്ചു. ശ്രീജയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഉത്തരം ഇല്ലായിരുന്നു. ശ്രീജ ജോലി ചെയ്യുന്ന ചാനലുകളുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോഴും യാതൊരു ഊഹവും ആർക്കും ഇല്ലായിരുന്നു. അതിനിടയിൽ ശ്രീജയുടെ നില അതീവ ഗുരുതരം എന്ന രീതിയിലുള്ള വാർത്തകൾ വെളിയിൽ വന്നു. മറുനാടനെ സംബന്ധിച്ചിടത്തോളം ഒരു സുഹൃത്തിന്റെ ദുരന്തത്തിൽ സഹിക്കാൻ ആവാത്തതിന്റെ ആശങ്കയും വായനക്കാർ അറിയേണ്ട ഒരു വാർത്ത അറിയാതെ പോകുന്നതിലെ അസ്വസ്തതയും ഒരുമിച്ചുണ്ടായി.
അതിനിടയിൽ ശ്രീജ മുമ്പ് തന്നെ സൂചിപ്പിച്ചിട്ടുള്ള ജിജി എന്ന സുഹൃത്ത് ശ്രീജയുടെ ഫേസ്ബുക്കിൽ കയറി വാർത്ത ഭാഗികമായി സ്ഥിരീകരിച്ചുകൊണ്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടു. ശ്രീജ ആശുപത്രിയിൽ ആണെന്നും അപകട നില തരണം ചെയ്തെന്നും പറഞ്ഞ ആ പോസ്റ്റിൽ ആത്മഹത്യാശ്രമം എന്ന ആരോപണത്തെ നിഷേധിക്കാൻ ശ്രമം ഒന്നും ഉണ്ടായതുമില്ല. തുടർന്ന് മറുനാടൻ ആ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തമാശയോടും പുഞ്ചിരിയോടും കൂടി ജീവിതത്തെ നേരിടുന്ന ശ്രീജയുടെ മറ്റൊരു തമാശ ആയിരുന്നിരിക്കാം ഈ ആത്മഹത്യ നാടകവും എന്ന സംശയത്തോടെയായിരുന്നു ഞങ്ങളുടെ റിപ്പോർട്ട്. ഏറെ വൈകാതെ ഞങ്ങളുടെ റിപ്പോർട്ടും ശ്രീജയുടെ സ്റ്റാറ്റസ് അപഡേറ്റ്സിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ശ്രീജയ്ക്ക് എന്തുപറ്റി എന്നുമാത്രം അറിയാൻ വഴികൾ ഒന്നുമില്ലാതെ തുടർന്നു.
ശ്രീജയ്ക്ക് എന്തുപറ്റി എന്നന്വേഷിക്കാനുള്ള തുടക്കത്തിന് മുമ്പ് ശ്രീജയുടെ ഫോണിൽ നിന്നും തന്നെ ഫോൺ വന്നു. എന്തുചോദിക്കണം എന്നറിയാത്ത നിമിഷം; പതിവുപോലെ ഉറക്കെയുള്ള ചിരിയോടെയാണ് ശ്രീജയുടെ തുടക്കം. 'ഞാൻ മരിച്ചിട്ടില്ല. അത്യാസന്ന നിലയിലുമല്ല, ആത്മഹത്യയ്ക്ക് ശ്രമിച്ചതുമല്ല' ശ്രീജ പറഞ്ഞു. അപ്പോൾ പിന്നെ എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് മരണത്തെ പ്രണയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്? ഈ ചോദ്യത്തിന് മുമ്പിൽ ശ്രീജയുടെ വാക്കുകളുടെ ദൃഢത നഷ്ടപ്പെട്ടു.
'സത്യമായിട്ടും ഞാൻ മരിക്കാൻ ശ്രമിച്ചതല്ല. ഇടയ്ക്കിടെ ഞാൻ ഇങ്ങനെ ചില പോസ്റ്റുകൾ ഇടാറുള്ളതാണ്. എനിക്കുണ്ടായ ഒരു ദുരന്തവും ആ ഫേസ്ബുക്ക് പോസ്റ്റും യാദൃശ്ചികമായി ഒരുമിച്ച് സംഭവിച്ചു എന്നു മാത്രം. ഒരുപാട് ജോലി ചെയ്ത് തളരുമ്പോൾ ചിലപ്പോൾ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല. അത്തരം ദിവസങ്ങളിൽ ഞാൻ ഉറക്കഗുളിക ഉപയോഗിച്ചാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു ഗുളിക കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രയ്ക്കും സംഘർഷഭരിതമായിരുന്നു മനസ്സ്. അതുകൊണ്ട് ഒന്നിലധികം കഴിച്ചു സുഖമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, അല്പം കൂടിപ്പോയതുകൊണ്ട് ഇന്നലെ ഉച്ചവരെ ഞാൻ ഉറങ്ങിപ്പോയി. അങ്ങനെയാണ് ആശുപത്രിയിൽ ആകുന്നത്. അതുപക്ഷേ, ആത്മഹത്യാശ്രമമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.' പതറിയ സ്വരത്തിലായിരുന്നു ഇത്രയും പറഞ്ഞത്.
എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നു വാർത്തകൾ വന്നതിൽ ശ്രീജയ്ക്ക് ഒട്ടും പരിഭവം ഇല്ല. ഇടയ്ക്കിടെ സംഭാഷണത്തിൽ നർമ്മം കലർത്തി വിജയിക്കാനുള്ള ശ്രമം ശ്രീജ തുടർന്നു. 'എന്റെ മരണം ഇത്രയും പ്രധാനപ്പെട്ടതാണ് എന്നറിഞ്ഞതിനാൽ എനിക്ക് സന്തോഷം ഉണ്ട്. വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ ഇത്രയും വലിയ ചർച്ച ആയതിന് അർത്ഥം എന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നല്ലേ. ഇന്നലെ ഒരു ദിവസം എനിക്ക് കുറഞ്ഞത് 2000 ഫോൺകോളുകൾ വന്നിരുന്നു. ഞാൻ ആരുടേയും ഫോൺ അറ്റന്റ് ചെയ്തില്ല.' ശ്രീജ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരേദിവസം രണ്ടും മൂന്നും അഭിമുഖങ്ങളും മറ്റും ചാനലുകൾക്ക് വേണ്ടി എടുക്കാറുള്ള ശ്രീജ ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ വലിയ നിരാശ ജീവതത്തിൽ തോന്നാറുണ്ടെന്നും അത്തരം ദിവസങ്ങളിൽ ഉറക്കം വരില്ലെന്നും ഉറക്കം പൂർണ്ണമായും നഷ്ടപ്പെടാതിരിക്കാൻ ഉറക്കഗുളികൾ കഴിക്കാറുണ്ടെന്നും ശ്രീജ പറയുന്നു. സംഭവം നടന്ന ദിവസം സിനിമാ നിർമ്മാതാവു കൂടിയായ ശ്രീജയുടെ ഭർത്താവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഇന്നലെ മദ്രാസിൽ നിന്നും എത്തിച്ചേരുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി. ഫേസ്ബുക്ക് പോസ്റ്റുകളും തുടർവാർത്തകളും ദുരൂഹതയായി തുടരവേയാണ് ശ്രീജയുടെ വിശദീകരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീജയുടെ ഫേസ്ബുക്ക്പോസ്റ്റുകളിൽ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനൊരു നീണ്ട ഉറക്കത്തിലേക്ക്പോകുന്നു എന്ന് ഒരാഴ്ചമുമ്പ്ഫേസ്ബുക്കിൽ ശ്രീജ പോസ്റ്റ് ചെയ്തിരുന്നു. ഒരുപോസ്റ്റിൽ 'ഇതെന്റെ ഒരു ആത്മഹത്യകുറിപ്പായി ആരും കണക്കാക്കേണ്ട.. എന്നാൽ അങ്ങനെ ആയിക്കൂടാ എന്നും ഇല്ല' എന്നും ശ്രീജ കുറിച്ചു.എന്നാൽ ആത്മഹത്യക്ക്ശ്രമിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ ജന്മത്തിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്തെന്നും അറിഞ്ഞുകൊണ്ട്ആരെയും ദ്രോഹിച്ചില്ലെന്നും ഫേസ്ബുക്കിൽ ശ്രീജ കുറിച്ചിരുന്നു.
അപകട കാരണം എന്തായാലും ശ്രീജ പുതിയ ജീവിതത്തിലേക്ക് മടങ്ങി വന്നതിൽ ആശ്വസിക്കുകയാണ് അനേകം സുഹൃത്തുക്കൾ. ഓരോ ദിവസവും ഓരോ തമാശ എങ്കിലും ഫേസ് ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ശ്രീജയുടെ പോസ്റ്റുകൾ വഴി അനേകം പേർക്ക് ജോലി ലഭിക്കാനും രോഗികളായ അനേകം പേർക്ക് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീജയുടെ ചില പ്രസംഗങ്ങൾ വൻ വിവാദത്തിന് കാരണമായിട്ടുണ്ട്. ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരിൽ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഒന്നിലധികം തവണ മറുനാടൻ മലയാളി വാർത്ത നല്‍കിയിട്ടുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ശ്രീജയുടെ കരുണയിൽ ജീവിതം തിരിച്ച് കിട്ടിയ അനേകം പേർ ഇവരെ ആരാധനയോടെ ആണ് കണ്ടിരുന്നത്. ചാനൽ അവതാരക എന്ന നിലയിലുള്ള പ്രശസ്തി മാത്രമല്ല സൂക്ഷ്മമായ സാമൂഹ്യ ഇടപെടലുകളോടെയാണ് ഈ ജനപ്രീതി ഇവർ പിടിച്ചു വാങ്ങിയത്. നൂറുകണക്കിന് ആളുകൾ ശ്രീജയുടെ ദുരന്തത്തിൽ മനം നൊന്ത് പ്രാർത്ഥനയുമായി ഇന്നലെ രംഗത്ത് ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍